പരസ്പരമുള്ള ആശയവിനിമയത്തെ സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ.
പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാരിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?
ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക് പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം, കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.
ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം. എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.
ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്.
മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.
“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും കുമ്പസാരത്തിനുശേഷം സംഭവിച്ച ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു.
എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.
എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ? ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം ടീച്ചറായിരുന്നിട്ടും അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്.
ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!)
ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല) മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.
എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല.
ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി):
തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍ ആ ടീച്ചറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല. പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും. ലാല്‍ സലാം. സാറി... റെഡ് സല്യൂട്ട്..
Friday, November 13, 2009
Tuesday, October 20, 2009
കുമ്പസാരം
“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “
ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു.
ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.
ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.
ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.
കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍. എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും. നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?
ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍ അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.
ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല. ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ?
പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍ സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം ചൊരിയാനെത്തുന്ന അനോണിയായോ ഞാന്‍ വരില്ല. എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.
പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുകയും ചെയ്തിരുന്നുവെങ്കിലെന്നും ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു. അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം.
അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ?
അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.
ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്.
( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘പപ്പൂസ് ‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )
ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു.
ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.
ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.
ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.
കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍. എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും. നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?
ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍ അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.
ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല. ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ?
പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍ സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം ചൊരിയാനെത്തുന്ന അനോണിയായോ ഞാന്‍ വരില്ല. എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.
പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുകയും ചെയ്തിരുന്നുവെങ്കിലെന്നും ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു. അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം.
അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ?
അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.
ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്.
( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘പപ്പൂസ് ‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )
Wednesday, September 30, 2009
ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...
സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.
ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.
ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.
ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.
ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.
ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.
മാസം അവസാനിയ്ക്കാറാവുമ്പോഴാണ് കേരളാപോലീസിന്റെ കര്‍ത്തവ്യബോധം കൂടുതലായി ഉണര്‍ന്നുകാണപ്പെടുന്നത്. ഒരു മാസം ഇത്ര പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ടെത്രെ. അതു വേണം താനും. ‘ടാര്‍ജറ്റ് അച്ചീവ് ‘ ചെയ്യാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് മാസാവസാനം കാക്കിധാരികള്‍ നടുറോഡിലേയ്ക്ക് കൂട്ടാമായിറങ്ങുക. തെറ്റുകുറ്റങ്ങള്‍ ചെയ്യാത്ത ഒരു സമൂഹത്തെയാണ് പാവം പോലീസുകാര്‍ അപ്പോള്‍ ഭയക്കുന്നതെന്ന് അവരുടെ കണ്ണുകള്‍ പറയും. എല്ലാവരും മര്യാദരാമന്മാരായാല്‍ കാക്കിധാരികള്‍ എങ്ങനെ ‘ടാര്‍ജറ്റ് അച്ചീവ്‘ ചെയ്യും?!! ഒന്നോര്‍ത്താല്‍ അവറ്റകളുടെ കാര്യം സങ്കടമാണ്.
ഇന്നലെ , ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ പോലീസ് കൈകാണിച്ചു. അവരുടെ നേട്ടത്തില്‍ ഒരുവനാകാനാണ് എന്നെ അവര്‍ കൈകാട്ടി ക്ഷണിച്ചതെന്ന് എനിക്കു തോന്നി. പക്ഷേ, നിര്‍ദ്ദയം ഞാന്‍ വാഹനം നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ മാസാവസാനവും അവര്‍ എന്റെ മുന്നില്‍ കൈനീട്ടിയതാണ്. അന്ന് ദയ തോന്നി ഞാന്‍ നിര്‍ത്തി. വണ്ടിയുടെ ‘ബുക്കും പേപ്പറു’മെല്ലാം പക്കാ. എന്നാല്‍ ‘ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ 100 രൂപ ഖജനാവിലേയ്ക്കടയ്ക്കേണ്ടി വന്നു. രസീത് തരാതിരുന്നതിനാല്‍ അതവരുടെ പോക്കറ്റിലാണ് പോയതെന്നും വേണമെങ്കില്‍ അനുമാനിയ്ക്കാം .
എനിക്ക് പോലീസുകാരോടുള്ള വികാരം സത്യത്തില്‍ ഭയമല്ല. വെറും സഹതാപം മാത്രമാണ്. ആരുടെയൊക്കെ കളിപ്പാട്ടമായി അലയുന്ന അവരോട് സഹതാപമല്ലാതെ മറ്റെന്താണ് നമുക്കു തോന്നേണ്ടത്. കേരള സര്‍ക്കാര്‍ എന്ന സര്‍ക്കസ് കമ്പനിയില്‍ പണിയെടുത്ത് പിഴയ്ക്കുകയും പിഴച്ച് പിഴച്ച് പണിയെടുക്കുകയും ചെയ്യുന്ന കാക്കിയിട്ട കോമാളികള്‍. ഭരണകര്‍ത്താക്കള്‍ക്ക് സുഗമമായി സഞ്ചരിയ്ക്കാന്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിച്ച പൊതുജനത്തെ പൊതുനിരത്തില്‍ നിന്നും തിരത്തുക. ഗുണ്ടകള്‍ കൊയ്യുന്ന തലകളും അവയുടെ ഉടമയായിരുന്ന ശരീരങ്ങളും പെറുക്കുക്കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ്ക്കുക. കൊയ്തെടുത്ത തല മുന്തിയവന്റെയെങ്കില്‍ അതിനുള്ള തിരക്കഥ രചിച്ച് മാധ്യമങ്ങളെ ഏല്‍പ്പിയ്ക്കുക. അന്യസംസ്ഥാനത്തും മറ്റും കീഴടങ്ങുകയോ മറ്റോ ചെയ്യുന്ന പിടികിട്ടാപ്പുള്ളികളെ ശീതീകരിച്ച വാഹനത്തില്‍ അകമ്പടി സേവിയ്ക്കുകയും അവര്‍ക്ക് തിന്നാനായി പൊറോട്ടയും കോഴിക്കാലും എത്തിയ്ക്കുകയും യാത്രാമധ്യേ ഗുണ്ടാരാജപ്പട്ടം ലഭിച്ച പുള്ളികളുടെ ബോറടി മാറ്റാന്‍ അവരോടൊത്ത് ചീട്ടുകളിച്ച് അവര്‍ക്ക് മാനസികോല്ലാസം നല്‍കുക. ഇങ്ങനെതുടങ്ങുന്ന എത്രയെത്ര ഭാരിച്ച പണികളാണ് ഒരോ കാക്കി ധാരികളും ചെയ്യേണ്ടി വരുന്നത്. അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും ഹെല്‍മെറ്റില്ലാതെ ഇരുചക്രത്തിലേറുന്നവന്റെ കീശകുത്തിക്കീറി നിയമം പരിരക്ഷിക്കാനും ഒപ്പം തങ്ങളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടത്.
ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ കൈനീട്ടലിനെ അവഗണിച്ചും ഹെല്‍മെറ്റ് ഇല്ലാതെയും ഞാന്‍ ബൈക്കോടിച്ചുപോയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. തൂക്കുമരം വരെ ലഭിക്കാവുന്ന മുട്ടന്‍ കുറ്റം. പോലീസുകാരേ, നിങ്ങള്‍ മാപ്പാക്കുക. അത് നിങ്ങളോടുള്ള പ്രതിഷേധമായിരുന്നില്ല. മറിച്ച്, നിര്‍ബന്ധമായും ഇരുചക്രവാഹനമോടിയ്ക്കുന്നവര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് പറഞ്ഞ കോടതി വിധിയ്ക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് തീര്‍ച്ചയായും ഭരണകൂടത്തിന്റെ കടമയാണ്. നിയമങ്ങള്‍ പാലിയ്ക്കുക എന്നത് ഏതൊരു പൌരന്റെ കര്‍ത്തവ്യവും. എന്നാല്‍ നീതിപീഠത്തിന്റെ കണ്ണ് ഇരുചക്രമോടിയ്ക്കുന്നവന്റെ ശിരസ്സില്‍ മാത്രം നട്ടിരുന്നിട്ട് കാര്യമില്ല.
ഈ വര്‍ഷം ഇന്നേവരേ നൂറ്റിയിരുപതോളം ആള്‍ക്കാരെയാണ് ഗുണ്ടകള്‍ കൊന്നൊടുക്കിയത്!!!. എത്ര ഗുണ്ടകളെ പോലീസ് ആറസ്റ്റുചെയ്തു? എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചു? ഓം പ്രകാശന്‍ പോലീസുകാരോട് കുശലവും പറഞ്ഞ് ഇടയ്ക്കിടെ പ്രകാശം പരത്തുന്ന ചിരിയും പൊഴിച്ച് പോലീസ് വാഹനത്തിലിരുന്നു വിലസുന്ന കാഴ്ച മലയാളികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠം അത് കണ്ടിരുന്നോ? ജയിലിലെ സുഖചികിത്സ കഴിഞ്ഞ് വര്‍ദ്ധിതവീര്യത്തോടെ അയാള്‍ പുറത്തിറങ്ങുന്ന കാഴ്ചയും താമസിയാതെ പൊതുജനങ്ങള്‍ കാണും. തേച്ചുമായ്ച്ച യഥാര്‍ത്ഥ തെളിവുകള്‍ക്കുപകരം രക്ഷപെടാനുതകവും വിധം കൃത്രിമത്തെളുവുകളുമായി കൂട്ടില്‍ നിര്‍ത്തപ്പെടുന്ന പ്രതിയെ ഏത് നീതിപീഠത്തിനാണ് ശിക്ഷിക്കാനാവുക? ഒരുകണക്കിന് പൊതുജനത്തെപ്പോലെ കഴുതകളാവുകയാണോ കോടതികളും. സാധാരണ ജനം അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവും പോലും. നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.
പ്രഭാത സവാരിയ്ക്കിടെ ‘തീവ്രവാദത്തിന്റെ ദളിതരൂപം‘ ഒരു ഹതഭാഗ്യനെ കഴുത്തറത്തുകൊന്നു. മറ്റൊരുവനെ മൃതപ്രായനാക്കി. എന്ത് നീതിയാണ് ആ മനുഷ്യന്റെ കുടുംബത്തിന് നല്‍കുവാനുള്ളത്?
അഭയ, ശാരി, അനഘ മുതല്പേരുടെ ആത്മാക്കള്‍ നീതിതേടി കോടതി വളപ്പില്‍ അലയുന്നത് നീതിദേവത അറിഞ്ഞിരിക്കുമല്ലോ അല്ലേ? ഇല്ലെന്നോ?!!! എങ്കില്‍ കാഴ്ചയെ മറച്ച് കെട്ടിയിരിക്കുന്ന ആ കറുത്ത തുണി തല്‍ക്കാലമൊന്ന് പൊക്കി നോക്കൂ. കാണാം ആ അലയുന്ന ആത്മാക്കളെ. നീതി പോയിട്ട് ഒരു പുല്ലും അവര്‍ക്ക് കിട്ടില്ലെന്നത് മൂന്നരത്തരം. കാരണം ആത്മാക്കള്‍ക്ക് സ്വാധീനം ചെലുത്താനാവില്ലല്ലോ!! ഇപ്പോളെനിക്ക് മരിക്കാനല്ല ചിരിയ്ക്കാനാണ് തോന്നുന്നത്.
പറയാതിരിക്കുന്നതാണ് ഭേദം. ആരുടെ ജീവനും ഇവിടെ യാതൊരു ഉറപ്പുമില്ല നീതിപീഠമേ.. കൊലപാതകികളും ഗുണ്ടകളും അഴിമതിയും അനീതിയും സ്വജനപക്ഷപാതവും തീവ്രവാദവുമൊക്കെ അരങ്ങുവാഴുന്ന ഈ നാട്ടില്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതാണ് അപരാധമെങ്കില്‍ ആ അപരാധം അഭിമാനത്തോടെ ഞാന്‍ ചെയ്യും. എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം. ഒരു കോടതിയും എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. പറഞ്ഞത് വിഡ്ഡിത്തമാവാം. എങ്കിലും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു.
മദ്യപിച്ചോ, അമിതവേഗത്തിലോ അതുമല്ലെങ്കില്‍ മറ്റു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചോ ഞാന്‍ വാഹനമോടിച്ചാല്‍ എന്നെ ശിക്ഷിക്കുന്നതില്‍ സന്തോഷമേയുള്ളു. കാരണം മേപ്പടി കുറ്റങ്ങള്‍ മറ്റൊരുവന്റെ ജീവനും ഭീഷണിയാവുന്നതാണല്ലോ. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി.
വാഹനാപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാനകാരണം നിലവാരയോഗ്യമല്ലാത്ത റോഡുകളാണ്. കോടതികളാണ് റോഡുനന്നാക്കേണ്ടതെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയെ പരാമര്‍ശിച്ച് സര്‍ക്കാരിനൊരു ‘ശാസന’യോ ‘വിമര്‍ശന’മോ കോടതിയ്ക്ക് നല്‍കാമല്ലോ. കോടതിയുടെ ‘ശാസനയും വിമര്‍ശനവും‘ വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാവുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുദിവസം അതുകൊണ്ടാടും. പൊതുമരാമത്തു മന്ത്രിയ്ക്ക് വിമാനത്തില്‍ വച്ചു നഷ്ടപ്പെട്ട നാണത്തിന്റെ മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പത്തുകിലോമീറ്റര്‍ റോഡെങ്കിലും നന്നാക്കിയാല്‍ അത്രയുമായി. കോടതി പൊതുജനതാല്പര്യത്തെ മാനിയ്ക്കുന്നുവെന്ന തോന്നലും ഈ ശാസനകൊണ്ടും വിമര്‍ശനംകൊണ്ടും ഉണ്ടാവുകയും ചെയ്യും.
വൃത്തിയും വീതിയുമുള്ള വീഥികളും വിശാലമായ നടപ്പാതകളും ഉണ്ടെങ്കില്‍ എത്രയോ അപകട മരണങ്ങളെ തടയാന്‍ അത് മതിയാവും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തായി പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിലൂടെ ഒരുദിവസമെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് കഷ്ടത്തിലാക്കുന്നതെന്ന് അവര്‍ക്ക് നേരില്‍ കാണാനാവും. അതുകൊണ്ടൊന്നും ‘പ്രതി‘നിധികളുടെ കണ്ണുതുറക്കില്ലായിരിക്കാം. എങ്കിലും ഒരു നിമിഷമെങ്കിലും ദുരിതമെന്തെന്ന് അവര്‍ അനുഭവിച്ചറിയുമല്ലോ.
അതുപോലെ നാല്‍ക്കാലി വാഹനങ്ങളുടെയും കാര്യമെടുത്താല്‍ . ABS. EBD, എയര്‍ ബാഗ് തുടങ്ങിയ സുരക്ഷോപാധികള്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഏതുകാറുകള്‍ക്കും അടിസ്ഥാന സൌകര്യമായി ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരട്ടെ. (എ.സി, പവര്‍ സ്റ്റീറിങ്ങ് , പവര്‍ വിന്‍ഡോ എന്നിവ ആഡംബര ഗണത്തിലും പെടുത്തട്ടെ. ) അതുവഴി എത്ര ജീവിതങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനാവും.
ടിപ്പര്‍ ലോറി എന്നു പറയുന്ന ‘കാലന്റെ യന്ത്ര രൂപം ‘ എത്രയോ ജനങ്ങളുടെ ആയുസ്സെടുത്തിരിക്കുന്നു. അവരുടെ വേഗത നിയന്ത്രിക്കാന്‍ പൊതുജനമാണോ ശ്രദ്ധചെലുത്തേണ്ടത്? മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസ്സുകളെ നീതിപീഠം കാണുന്നുണ്ടോ? അശ്രദ്ധയോടെ സഞ്ചരിയ്ക്കുന്ന മുച്ചക്രനെ?
നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു. എന്തായാലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പോലീസുകാര്‍ കൈനീട്ടിയാല്‍ നിര്‍ത്താനും. അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊള്ളാം.
എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...
ഇന്നലെ , ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ പോലീസ് കൈകാണിച്ചു. അവരുടെ നേട്ടത്തില്‍ ഒരുവനാകാനാണ് എന്നെ അവര്‍ കൈകാട്ടി ക്ഷണിച്ചതെന്ന് എനിക്കു തോന്നി. പക്ഷേ, നിര്‍ദ്ദയം ഞാന്‍ വാഹനം നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ മാസാവസാനവും അവര്‍ എന്റെ മുന്നില്‍ കൈനീട്ടിയതാണ്. അന്ന് ദയ തോന്നി ഞാന്‍ നിര്‍ത്തി. വണ്ടിയുടെ ‘ബുക്കും പേപ്പറു’മെല്ലാം പക്കാ. എന്നാല്‍ ‘ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ 100 രൂപ ഖജനാവിലേയ്ക്കടയ്ക്കേണ്ടി വന്നു. രസീത് തരാതിരുന്നതിനാല്‍ അതവരുടെ പോക്കറ്റിലാണ് പോയതെന്നും വേണമെങ്കില്‍ അനുമാനിയ്ക്കാം .
എനിക്ക് പോലീസുകാരോടുള്ള വികാരം സത്യത്തില്‍ ഭയമല്ല. വെറും സഹതാപം മാത്രമാണ്. ആരുടെയൊക്കെ കളിപ്പാട്ടമായി അലയുന്ന അവരോട് സഹതാപമല്ലാതെ മറ്റെന്താണ് നമുക്കു തോന്നേണ്ടത്. കേരള സര്‍ക്കാര്‍ എന്ന സര്‍ക്കസ് കമ്പനിയില്‍ പണിയെടുത്ത് പിഴയ്ക്കുകയും പിഴച്ച് പിഴച്ച് പണിയെടുക്കുകയും ചെയ്യുന്ന കാക്കിയിട്ട കോമാളികള്‍. ഭരണകര്‍ത്താക്കള്‍ക്ക് സുഗമമായി സഞ്ചരിയ്ക്കാന്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിച്ച പൊതുജനത്തെ പൊതുനിരത്തില്‍ നിന്നും തിരത്തുക. ഗുണ്ടകള്‍ കൊയ്യുന്ന തലകളും അവയുടെ ഉടമയായിരുന്ന ശരീരങ്ങളും പെറുക്കുക്കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ്ക്കുക. കൊയ്തെടുത്ത തല മുന്തിയവന്റെയെങ്കില്‍ അതിനുള്ള തിരക്കഥ രചിച്ച് മാധ്യമങ്ങളെ ഏല്‍പ്പിയ്ക്കുക. അന്യസംസ്ഥാനത്തും മറ്റും കീഴടങ്ങുകയോ മറ്റോ ചെയ്യുന്ന പിടികിട്ടാപ്പുള്ളികളെ ശീതീകരിച്ച വാഹനത്തില്‍ അകമ്പടി സേവിയ്ക്കുകയും അവര്‍ക്ക് തിന്നാനായി പൊറോട്ടയും കോഴിക്കാലും എത്തിയ്ക്കുകയും യാത്രാമധ്യേ ഗുണ്ടാരാജപ്പട്ടം ലഭിച്ച പുള്ളികളുടെ ബോറടി മാറ്റാന്‍ അവരോടൊത്ത് ചീട്ടുകളിച്ച് അവര്‍ക്ക് മാനസികോല്ലാസം നല്‍കുക. ഇങ്ങനെതുടങ്ങുന്ന എത്രയെത്ര ഭാരിച്ച പണികളാണ് ഒരോ കാക്കി ധാരികളും ചെയ്യേണ്ടി വരുന്നത്. അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും ഹെല്‍മെറ്റില്ലാതെ ഇരുചക്രത്തിലേറുന്നവന്റെ കീശകുത്തിക്കീറി നിയമം പരിരക്ഷിക്കാനും ഒപ്പം തങ്ങളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടത്.
ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ കൈനീട്ടലിനെ അവഗണിച്ചും ഹെല്‍മെറ്റ് ഇല്ലാതെയും ഞാന്‍ ബൈക്കോടിച്ചുപോയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. തൂക്കുമരം വരെ ലഭിക്കാവുന്ന മുട്ടന്‍ കുറ്റം. പോലീസുകാരേ, നിങ്ങള്‍ മാപ്പാക്കുക. അത് നിങ്ങളോടുള്ള പ്രതിഷേധമായിരുന്നില്ല. മറിച്ച്, നിര്‍ബന്ധമായും ഇരുചക്രവാഹനമോടിയ്ക്കുന്നവര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് പറഞ്ഞ കോടതി വിധിയ്ക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് തീര്‍ച്ചയായും ഭരണകൂടത്തിന്റെ കടമയാണ്. നിയമങ്ങള്‍ പാലിയ്ക്കുക എന്നത് ഏതൊരു പൌരന്റെ കര്‍ത്തവ്യവും. എന്നാല്‍ നീതിപീഠത്തിന്റെ കണ്ണ് ഇരുചക്രമോടിയ്ക്കുന്നവന്റെ ശിരസ്സില്‍ മാത്രം നട്ടിരുന്നിട്ട് കാര്യമില്ല.
ഈ വര്‍ഷം ഇന്നേവരേ നൂറ്റിയിരുപതോളം ആള്‍ക്കാരെയാണ് ഗുണ്ടകള്‍ കൊന്നൊടുക്കിയത്!!!. എത്ര ഗുണ്ടകളെ പോലീസ് ആറസ്റ്റുചെയ്തു? എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചു? ഓം പ്രകാശന്‍ പോലീസുകാരോട് കുശലവും പറഞ്ഞ് ഇടയ്ക്കിടെ പ്രകാശം പരത്തുന്ന ചിരിയും പൊഴിച്ച് പോലീസ് വാഹനത്തിലിരുന്നു വിലസുന്ന കാഴ്ച മലയാളികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠം അത് കണ്ടിരുന്നോ? ജയിലിലെ സുഖചികിത്സ കഴിഞ്ഞ് വര്‍ദ്ധിതവീര്യത്തോടെ അയാള്‍ പുറത്തിറങ്ങുന്ന കാഴ്ചയും താമസിയാതെ പൊതുജനങ്ങള്‍ കാണും. തേച്ചുമായ്ച്ച യഥാര്‍ത്ഥ തെളിവുകള്‍ക്കുപകരം രക്ഷപെടാനുതകവും വിധം കൃത്രിമത്തെളുവുകളുമായി കൂട്ടില്‍ നിര്‍ത്തപ്പെടുന്ന പ്രതിയെ ഏത് നീതിപീഠത്തിനാണ് ശിക്ഷിക്കാനാവുക? ഒരുകണക്കിന് പൊതുജനത്തെപ്പോലെ കഴുതകളാവുകയാണോ കോടതികളും. സാധാരണ ജനം അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവും പോലും. നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.
പ്രഭാത സവാരിയ്ക്കിടെ ‘തീവ്രവാദത്തിന്റെ ദളിതരൂപം‘ ഒരു ഹതഭാഗ്യനെ കഴുത്തറത്തുകൊന്നു. മറ്റൊരുവനെ മൃതപ്രായനാക്കി. എന്ത് നീതിയാണ് ആ മനുഷ്യന്റെ കുടുംബത്തിന് നല്‍കുവാനുള്ളത്?
അഭയ, ശാരി, അനഘ മുതല്പേരുടെ ആത്മാക്കള്‍ നീതിതേടി കോടതി വളപ്പില്‍ അലയുന്നത് നീതിദേവത അറിഞ്ഞിരിക്കുമല്ലോ അല്ലേ? ഇല്ലെന്നോ?!!! എങ്കില്‍ കാഴ്ചയെ മറച്ച് കെട്ടിയിരിക്കുന്ന ആ കറുത്ത തുണി തല്‍ക്കാലമൊന്ന് പൊക്കി നോക്കൂ. കാണാം ആ അലയുന്ന ആത്മാക്കളെ. നീതി പോയിട്ട് ഒരു പുല്ലും അവര്‍ക്ക് കിട്ടില്ലെന്നത് മൂന്നരത്തരം. കാരണം ആത്മാക്കള്‍ക്ക് സ്വാധീനം ചെലുത്താനാവില്ലല്ലോ!! ഇപ്പോളെനിക്ക് മരിക്കാനല്ല ചിരിയ്ക്കാനാണ് തോന്നുന്നത്.
പറയാതിരിക്കുന്നതാണ് ഭേദം. ആരുടെ ജീവനും ഇവിടെ യാതൊരു ഉറപ്പുമില്ല നീതിപീഠമേ.. കൊലപാതകികളും ഗുണ്ടകളും അഴിമതിയും അനീതിയും സ്വജനപക്ഷപാതവും തീവ്രവാദവുമൊക്കെ അരങ്ങുവാഴുന്ന ഈ നാട്ടില്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതാണ് അപരാധമെങ്കില്‍ ആ അപരാധം അഭിമാനത്തോടെ ഞാന്‍ ചെയ്യും. എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം. ഒരു കോടതിയും എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. പറഞ്ഞത് വിഡ്ഡിത്തമാവാം. എങ്കിലും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു.
മദ്യപിച്ചോ, അമിതവേഗത്തിലോ അതുമല്ലെങ്കില്‍ മറ്റു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചോ ഞാന്‍ വാഹനമോടിച്ചാല്‍ എന്നെ ശിക്ഷിക്കുന്നതില്‍ സന്തോഷമേയുള്ളു. കാരണം മേപ്പടി കുറ്റങ്ങള്‍ മറ്റൊരുവന്റെ ജീവനും ഭീഷണിയാവുന്നതാണല്ലോ. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി.
വാഹനാപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാനകാരണം നിലവാരയോഗ്യമല്ലാത്ത റോഡുകളാണ്. കോടതികളാണ് റോഡുനന്നാക്കേണ്ടതെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയെ പരാമര്‍ശിച്ച് സര്‍ക്കാരിനൊരു ‘ശാസന’യോ ‘വിമര്‍ശന’മോ കോടതിയ്ക്ക് നല്‍കാമല്ലോ. കോടതിയുടെ ‘ശാസനയും വിമര്‍ശനവും‘ വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാവുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുദിവസം അതുകൊണ്ടാടും. പൊതുമരാമത്തു മന്ത്രിയ്ക്ക് വിമാനത്തില്‍ വച്ചു നഷ്ടപ്പെട്ട നാണത്തിന്റെ മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പത്തുകിലോമീറ്റര്‍ റോഡെങ്കിലും നന്നാക്കിയാല്‍ അത്രയുമായി. കോടതി പൊതുജനതാല്പര്യത്തെ മാനിയ്ക്കുന്നുവെന്ന തോന്നലും ഈ ശാസനകൊണ്ടും വിമര്‍ശനംകൊണ്ടും ഉണ്ടാവുകയും ചെയ്യും.
വൃത്തിയും വീതിയുമുള്ള വീഥികളും വിശാലമായ നടപ്പാതകളും ഉണ്ടെങ്കില്‍ എത്രയോ അപകട മരണങ്ങളെ തടയാന്‍ അത് മതിയാവും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തായി പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിലൂടെ ഒരുദിവസമെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് കഷ്ടത്തിലാക്കുന്നതെന്ന് അവര്‍ക്ക് നേരില്‍ കാണാനാവും. അതുകൊണ്ടൊന്നും ‘പ്രതി‘നിധികളുടെ കണ്ണുതുറക്കില്ലായിരിക്കാം. എങ്കിലും ഒരു നിമിഷമെങ്കിലും ദുരിതമെന്തെന്ന് അവര്‍ അനുഭവിച്ചറിയുമല്ലോ.
അതുപോലെ നാല്‍ക്കാലി വാഹനങ്ങളുടെയും കാര്യമെടുത്താല്‍ . ABS. EBD, എയര്‍ ബാഗ് തുടങ്ങിയ സുരക്ഷോപാധികള്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഏതുകാറുകള്‍ക്കും അടിസ്ഥാന സൌകര്യമായി ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരട്ടെ. (എ.സി, പവര്‍ സ്റ്റീറിങ്ങ് , പവര്‍ വിന്‍ഡോ എന്നിവ ആഡംബര ഗണത്തിലും പെടുത്തട്ടെ. ) അതുവഴി എത്ര ജീവിതങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനാവും.
ടിപ്പര്‍ ലോറി എന്നു പറയുന്ന ‘കാലന്റെ യന്ത്ര രൂപം ‘ എത്രയോ ജനങ്ങളുടെ ആയുസ്സെടുത്തിരിക്കുന്നു. അവരുടെ വേഗത നിയന്ത്രിക്കാന്‍ പൊതുജനമാണോ ശ്രദ്ധചെലുത്തേണ്ടത്? മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസ്സുകളെ നീതിപീഠം കാണുന്നുണ്ടോ? അശ്രദ്ധയോടെ സഞ്ചരിയ്ക്കുന്ന മുച്ചക്രനെ?
നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു. എന്തായാലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പോലീസുകാര്‍ കൈനീട്ടിയാല്‍ നിര്‍ത്താനും. അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊള്ളാം.
എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...
Thursday, September 24, 2009
ജി.സ്പോട്ട് - ഒരു അശ്ലീല കഥ
‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘.
പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.
‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.
‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.
‘ഇല്ല. നടക്കാം’ - അയാള്‍ തിരിഞ്ഞുനോക്കാതെ മറുപടി നല്‍കി.
മോചിതിനെ കാണണം. ആറുമാസത്തോളമായി അവനീ നഗരത്തില്‍ താമസമാക്കിയിട്ട്. ഇന്നുവരെയൊന്നു പോയി കാണാന്‍ കഴിഞ്ഞില്ല. തോന്നിയില്ല എന്നു പറയുന്നതാവും സത്യം. തിരക്കേറിയ നഗരവാസം തന്റെ സ്വഭാവത്തെയും മാറ്റിയെടുത്തതായി അയാള്‍ക്കുതോന്നി. നാട്ടിലായിരുന്നപ്പോള്‍ എപ്പോഴും കൂട്ടത്തോടൊപ്പമായിരുന്നു. ഗ്രാമത്തിലെ ഒട്ടുമിക്കവരെയും പേരെടുത്തറിയാം. ആരുടെ ഏതുകാര്യത്തിനും അയാള്‍ മുന്‍പന്തിയുലുണ്ടാവും. മറ്റേത് ഗ്രാമീണനെയും പോലെ തന്നെ. എന്നാലോ, ഇപ്പോള്‍ തൊട്ടടുത്ത് ആരാണ് താമസമെന്നുപോലും അയാള്‍ക്കറിയില്ല. ശബ്ദമുയര്‍ത്തി സംസാരിക്കാനോ ഉറക്കെയൊന്ന് പൊട്ടിച്ചിരിക്കാനോ എന്തിന്, വിശാലമായൊരു ഊണിനുശേഷം വിരലുകളോരോന്നായി നക്കിയെടുത്തൊന്ന് രുചിക്കാന്‍ പോലും നാഗരികസംസ്കാരം അയാളെ അനുവദിക്കുന്നില്ല.
രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് മോചിത് അയാളെ വിളിക്കുന്നത്. അവന് അത്യാവശ്യമായി എന്തോപറയാനുണ്ടെത്രെ. ഇതുവരെ അവന്റെ താമസസ്ഥലത്ത് ചെല്ലാത്തതിലുള്ള പരിഭവവും പറഞ്ഞു. ഈ ഞായറാഴ്ച എന്തായാലും അവനെ കാണണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്കുള്ള നടത്തമാണ് അയാള്‍ നടത്തുന്നത്.
മോചിതിനെ നേരില്‍ കണ്ടിട്ട് വര്‍ഷം ഏഴ് കഴിഞ്ഞിരിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. നാട്ടില്‍ അയാളുടെ അയാല്‍വാസിയും കുടുംബസുഹൃത്തുമായ വാസുവേട്ടന്റെ ഏകമകന്‍. നന്നായി പഠിക്കുന്നവന്‍. വിനയവും ബഹുമാനവും നിറഞ്ഞവന്‍. പോരാത്തതിന് നിത്യവും രണ്ടുനേരം ക്ഷേത്രദര്‍ശനം നടത്തുന്ന കൊടുംഭക്തന്‍. പഞ്ചായത്തുവക വായനശാലയില്‍ പുസ്തകമെടുക്കാന്‍ അവരിരുവരും ഒരുമിച്ചാണ് പോയിരുന്നത്. യഥാര്‍ത്ഥത്തില്‍ മോചിത് അയാളുടെ സ്നേഹിതന്‍ മാത്രമാണെന്ന് പറഞ്ഞുകൂടാ. അയാളുടെ അനുജനേക്കാള്‍ പ്രായത്തിലിളയവനായിരുന്ന അവനെ അനുജനെപ്പോലെ തന്നെയാണ് അയാള്‍ പരിഗണിച്ചു പോന്നതും.
പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് മോചിത് പഠനത്തിനായി പോയിക്കഴിഞ്ഞാണ് അയാള്‍ക്ക് സെക്രട്ടറിയേറ്റിലെ ഗുമസ്ത പണി ലഭിക്കുന്നതും അയാള്‍ അനന്തപുരിയില്‍ താമസമാക്കുന്നതും. മോചിത് പാലക്കാടേയ്ക്ക് പോവും മുന്‍പ് അയാള്‍ നല്‍കിയ ഉപദേശം മലയാളം മറക്കരുതെന്നും വായന കുറയ്ക്കരുതെന്നും നാട്ടുനന്മ വെടിയരുതെന്നുമായിരുന്നു.
പിന്നീട് വല്ലപ്പോഴുമുണ്ടാവുന്ന ഫോണ്‍ വിളിയല്ലാതെ അവര്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാനിടയായില്ല.
ക്യാമ്പസ് സെലക്ഷനില്‍ മോചിതിന് പൂനെയിലേതോ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്കത്തിനുമേല്‍ ശമ്പളം തരപ്പെടുന്ന ജോലി ശരിയായ വിവരവും അയാള്‍ അറിഞ്ഞിരുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പാണ് ടെക്നോപാര്‍ക്കില്‍ ജോലിയ്ക്കായി മോചിത് എത്തുന്നത്. ദേ, ഇന്നയാള്‍ അവനെ ആദ്യമായി കാണുവാന്‍ പോവുന്നു. അവനെ കാണുവാനുള്ള തിടുക്കത്തില്‍ അയാള്‍ കാലുകള്‍ വേഗം ചലിപ്പിച്ചു.
* * *
അയാളുടെ നടത്തം മോചിതിന്റെ വീടുനുമുന്നില്‍ അവസാനിച്ചു. പോര്‍ച്ചില്‍ വെള്ളനിറത്തിലുള്ള സിവിക് കാര്‍ വിശ്രമിക്കുന്നു. മനോഹരമായ വീട്. അത്യാവശത്തിന് മുറ്റം. പൂന്തോട്ടം. മുറ്റത്തിന്റെ അതിരിലായുള്ള കൂട്ടില്‍ മഞ്ഞയും പച്ചയും വെള്ളയും നിറത്തിലുള്ള കിളികള്‍.
അയാള്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്തൊരു കിളി ചിലച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മോചിത് വാതില്‍ തുറന്നു. നീളന്‍ കാലുറയും കൈയ്യില്ലാത്ത ഒരു ബനിയനും വേഷം. ഷേവ് ചെയ്ത മുഖത്ത് കീഴ്ചുണ്ടിനു താഴെ നിന്നാരംഭിച്ച് താടിയുടെ അടിയിലേയ്ക്ക് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍കൊണ്ടുള്ള നേര്‍രേഖ. അവന്‍ വളര്‍ന്നിരിക്കുന്നു. ഒട്ടൊക്കെ പരിഷ്കാരിയും. അയാള്‍ ചിന്തിച്ചു.
സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത് മോചിത് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. ‘ശ്രീനിയേട്ടാ‘ എന്ന അവന്റെ വിളിയില്‍ അതേ പഴയ സ്നേഹവും ബഹുമാനവും. ‘മോചീ.. നീ എന്നെ അതിശയിപ്പിക്കുന്നല്ലോ’ എന്നുപറയാന്‍ അയാള്‍ക്ക് തോന്നി.
‘എങ്കിലും എന്റെ ശ്രീനിയേട്ടാ.. ഇത്ര അടുത്തായിട്ടും ഇവിടെവരെ ഒന്നുവരാന്‍ ചേട്ടന് തോന്നിയില്ലല്ലോ?’ - അവന്‍ പരിഭവിച്ചു.
മറുപടിയായി അയാളവന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടി.
‘ എത്രകാലമായി നമ്മള്‍ കണ്ടിട്ടെന്നോര്‍മ്മയുണ്ടോ? വിളിക്കുമ്പോഴൊന്നും ശ്രീനിയേട്ടന ഫോണും എടുക്കാറില്ല.’
ആ അരോപണത്തെ അയാള്‍ കേട്ടില്ലെന്നുനടിച്ച് പറഞ്ഞു.
‘ മോചീ.. നീ നാട്ടിലേയ്ക്ക് പോവാറുണ്ടോ?’
‘ പിന്നേ.. കഴിവതും ഞാന്‍ എല്ലാ ആഴ്ചയും പോവും. ശ്രീനിയേട്ടനെക്കുറിച്ച് തെറി പറയാത്ത ആരും ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. ആള് അഹങ്കാരിയായി. നാടിനെ മറന്നു അങ്ങനെ അങ്ങനെ.. നമ്മുടെ മുഹമ്മദിന്റെ നിക്കാഹ് കഴിഞ്ഞു. ശ്രീനിയേട്ടന് കുറിയയച്ചിട്ടും അവനെയൊന്ന് വിളിച്ചുപോലുമില്ലെന്ന് പറഞ്ഞു. ‘
‘വേറെന്തൊക്കെയെടാ വാര്‍ത്തകള്‍’
“ ശ്രീനിയേട്ടാ,നിങ്ങളാകെ മാറിയിരിക്കുന്നു. എന്താണ് എന്തുചോദിച്ചാലും ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ‘
അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘ എന്താണ് നിനക്കത്യാവശ്യമായി പറയാനുണ്ടെന്നു പറഞ്ഞത് ?‘
‘ ഇങ്ങനത്തെ മുരടന്‍ ശ്രീനിയേട്ടനോടല്ല എനിക്ക് പറയാനുള്ളത്. ‘
അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.
‘മോചീ..നിന്നോടെനിക്ക് സ്നേഹമില്ലെന്ന് കരുതിയോ? ഞാന്‍ നമ്മുടെ നാടിനെ മറന്നെന്ന് നീ വിചാരിക്കുന്നോ? ഞാനിപ്പോഴും പഴയ ശ്രീനി തന്നെടാ. നിന്റെയും മുഹമ്മദിന്റെയുമൊക്കെ ശ്രീനിയേട്ടന്‍. മുഹമ്മദിനെ ഞാന്‍ വിളിച്ചില്ലെന്നത് നേര്. എന്നാല്‍ അവനൊരു ഫോണോഗ്രാം അയച്ചിരുന്നു. പിന്നെ.. ഒരു ദുരന്തത്തിലേയ്ക്ക് നടന്നുപോവുന്നവന് ആശംസ നേരുന്നത് നല്ലതോ?’
‘ എന്താ ശ്രീനിയേട്ടാ, വിവാഹം ഒരു ദുരന്തമാണോ?’
‘ ഹേയ് അങ്ങനെ പൂര്‍ണ്ണമായും പറയാനാവില്ല. എന്നാല്‍ ഏതാണ്ട് അതൊക്കെ തന്നെയാണ് സംഗതി. മോചീ. എന്റെ വിചാരം ഒരു പുരുഷന് രണ്ട് മരണമുണ്ടെന്നതാണ്. ഒന്ന് വിവാഹം വഴി സംഭവിക്കുന്ന മരണം. രണ്ടാമത്തേത് തീര്‍ച്ചായായും അതുതന്നെ. യഥാര്‍ത്ഥമരണം’.
‘അപ്പോള്‍ വിവാഹം കഴിയ്ക്കരുതെന്നാണോ?’
‘മോചീ.. ഞാനിവിടേയ്ക്കുവന്നത് നിന്നെ കേള്‍ക്കാനാണ്. പക്ഷേ.. നീ ഇവിടെ എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു. പറയൂ..നിന്റെ വിശേഷങ്ങള്‍’
‘ പറയാം. ശ്രീനിയേട്ടന് കുടിയ്ക്കാന്‍ എന്തെടുക്കണമെന്നാദ്യം പറയൂ’
‘എന്തുമാവാം.’
‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’
‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’
റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി. ഗ്ലാസ്സില്‍ പകര്‍ന്ന റമ്മിലേയ്യ്ക്ക് സോഡ ചേര്‍ക്കുന്നതിനിടെ അവന്‍ പറഞ്ഞു. ‘ കുടി പാലക്കാടുനിന്ന് കൂടെ കൂടിയതാണ് ശ്രീനിയേട്ടാ’
‘ചേട്ടന്‍ തുടങ്ങൂ.. ഞാന്‍ ഓംലെറ്റ് ഉണ്ടാക്കി വരാം’
‘കൊറിക്കാന്‍ കടലതന്നെ ധാരാളാം. മീനച്ചാറുകൂടിയായപ്പോള്‍ ഉശിരനായി.. ഇനി മുട്ടയെ വിട്ടേക്കൂ മോചീ...’
മോചിത് ഇരുന്നു. അയാള്‍ ഗ്ലാസ്സ് അവനുനേരേ നീട്ടി ചീയേഴ്സ് പറഞ്ഞു. പിന്നെ ഗ്ലാസ്സൊന്ന് മൊത്തി കടലയെടുത്തുകൊറിച്ച് അവനെ ചോദ്യഭാവത്തില്‍ നോക്കി.
അവന്‍ തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു
‘ ശ്രീനിയേട്ടാ, ഞാന്‍ ഭ്രാന്തുപറയുകയാണെന്ന് ചേട്ടന്‍ കരുതരുത്. എനിക്ക്...എനിക്കൊരു പെണ്ണാവണം ശ്രീനിയേട്ടാ.. സത്യമായും എനിക്കൊരു പെണ്ണാവണം. ‘
അതുകേട്ട് അറിയാതെ പിളര്‍ന്നുപോയ വായിലേയ്ക്ക് അയാള്‍ ഗ്ലാസ്സിലവശേഷിച്ച റമ്മൊഴിച്ചു . അച്ചാറെടുത്തുനക്കി തലകുടഞ്ഞ് അവനെ പകപ്പോടെ നോക്കി. പിന്നെ രണ്ടുമണി കടലയെടുത്തു കൊറിച്ച് വര്‍ദ്ധിച്ച പകപ്പോടെ വീണ്ടുമവനെ നോക്കി.
സംയമനം തപ്പിയെടുത്ത് അയാള്‍ ചോദിച്ചു.
‘പെണ്ണാവുകയോ?!! നിനക്കെന്ത് പറ്റിയെടാ? പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം?’ . - അയാള്‍ ഗ്ലാസ്സു നിറച്ചുകൊണ്ട് ചോദിച്ചു.
മോചിത് ഒരിറുക്ക് കുടിച്ചിട്ട് തുടര്‍ന്നു.
‘ എന്റെ ആത്മവിശ്വാസമെല്ലാം തകര്‍ന്നിരിക്കുന്നു ശ്രീനിയേട്ടാ. ശ്രീനിയേട്ടനല്ലേ എന്നോട് മലയാളം മറക്കരുതെന്ന് പറഞ്ഞുതന്നത്. വായനമുടക്കരുതെന്നും. ഞാന്‍ മലയാളം മറക്കുകയോ വായനമുടക്കുകയോ ചെയ്തില്ല. ഇഷ്ടം പോലെ പുസ്തകകങ്ങള്‍ മനസ്സിരുത്തി വായിച്ചു. അക്ഷരങ്ങളെ അപ്പാടെ ഞാന്‍ വിശ്വസിച്ചു പോന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ പുസ്തകങ്ങള്‍ തന്നെ... എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്ത എന്റെ ആതമിത്രങ്ങള്‍... പക്ഷേ...‘
മോചിത് ഗ്ലാസ്സ് കാലിയാക്കി. ഒരു സിഗരറ്റിന് തീകൊളുത്തി തുടര്‍ന്നു.
‘ ശ്രീനിയേട്ടാ.. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ സ്വന്തമായി ആരെയും കണ്ടെത്തിയിട്ടില്ലെങ്കില്‍ അവര്‍ എനിക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തട്ടെയെന്ന് ചോദിച്ചു. നിലവില്‍ പ്രണയമൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ‘
‘അതിന്? വായനയും വിവാഹാലോചനയും നിന്റെ ആത്മവിശ്വാസം എങ്ങനെ തകര്‍ക്കും മോചീ...’
‘ ശ്രീനിയേട്ടാ, ഈ ഓണത്തിനിറങ്ങിയ എല്ലാ മാസികകളുടെയും വാര്‍ഷികപ്പതിപ്പ് ഞാന്‍ വാങ്ങിയിരുന്നു. ഒക്കെയും വായിച്ചുതീര്‍ക്കുകയും ചെയ്തു. കലാകൌമുദി വാര്‍ഷികപ്പതിപ്പിലെ ഒരു കഥയാണ് എന്നെ തകര്‍ത്തത്. ലിസി എന്നു പേരായ ഒരു എഴുത്തുകാരിയുടെ കഥ. ‘ശബ്നയോട് ചോദിക്കാം’ എന്നോ മറ്റോ ആണ് കഥയുടെ പേര്. അതില്‍ ഒരു വാചകം ഏതാണ്ടിങ്ങനെയാണ് - ‘ ഓ !.. ഈ പുരുഷന്മാരെല്ലാം എന്തിന് കൊള്ളാം. ... പുരുഷന്മാര്‍ അവസാനിപ്പിക്കുന്നിടത്ത് സ്ത്രീ ആരംഭിക്കുന്നതേയുണ്ടാകൂ....ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണിനെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുകയുള്ളു. ‘ - എന്നൊക്കെയാണ് കഥാകാരി എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യയെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ആണായ എനിക്കെങ്ങനെ സാധിക്കും ശ്രീനിയേട്ടാ. അവള്‍ എന്നെ അറപ്പോടെയും വെറുപ്പോടെയുമല്ലേ കാണൂ.. എന്നെ പുച്ഛിക്കില്ലേ.. എന്നെ കൂവി വിളിക്കില്ലേ... ‘
അപ്പോള്‍ ചെവിയില്‍ ഭാര്യയുടെ കൂക്കുവിളി മുഴങ്ങിയതായി അയാള്‍ക്ക് തോന്നി.
‘ മോനേ മോചീ.. ഇതൊക്കെ വെറും കഥയല്ലേ? എന്താ ഇതിലിത്ര ആത്മവിശ്വാസം കളയാന്‍. നമുക്കൊരു കാര്യം ചെയ്യാം. അഞ്ചോ ആറോ സ്വര്‍ഗ്ഗം കൊണ്ട് ഒതുങ്ങന്ന ഒരു പെണ്ണിനെ നമുക്ക് കണ്ടുപിടിയ്ക്കാം. നീ അതിനെ കെട്ടിയാല്‍ മതി. എന്തേ?’
‘ ശ്രീനിയേട്ടാ.. തമാശ കളയൂ. വേറെ ഒരു കാര്യം കൂടിയുണ്ട് ‘
‘മോചീ...ഇനിയുമോ?!!’
‘ഉം..’
‘ഇതേ ഡോസിലുള്ളത്?’
‘ഏതാണ്ട് ‘
‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘
മോചി വിസ്കി കൊണ്ടുവന്നു. അയാള്‍ ഒന്ന് ഗ്ലാസ്സിലേയ്ക്ക് പകരുകയും അവന്‍ തുടരുകയും ചെയ്തു.
‘ ശ്രീനിയേട്ടാ...ഈ ജി.സ്പോട്ട് എന്നാലെന്താ?’
ആ ചോദ്യം അയാളുടെ തലച്ചോറിനെ നീറ്റിക്കുകയും കുടിച്ച വിസ്കി വായിലൂടെയും മൂക്കിലൂടെയും കുമിളകളായി തെറിക്കുകയും ചെയ്തു.
‘ എന്താടാ.. ജി.സ്പോട്ടോ? എന്നുവച്ചാ?’
‘ കല്യാണം കഴിഞ്ഞിട്ടും ചേട്ടനത് അറിയില്ലാ? നമ്മുടെ ഗ്രാഫന്‍സ്ബര്‍ഗ് കണ്ടുപിടിച്ച ഒരു സംഗതിയില്ലേ . എല്ലാ പെണ്ണുങ്ങള്‍ക്കും അതുണ്ടെന്നാ പറയുന്നത്... അതറിയാവുന്നവര്‍ക്കേ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്താനാവൂ.’
തൃപ്തി കിട്ടാതെ തലമുടി പിഞ്ചിയും അലറിവിളിച്ചും കാനായിയുടെ യക്ഷികണക്കെ കണ്മുന്നില്‍ അയാളുടെ ലക്ഷ്മി ഉറഞ്ഞുതുള്ളി.
ഭയം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു : ‘സത്യം?’
‘സത്യം ചേട്ടാ. അങ്ങനെയൊന്നുണ്ട്’
‘എല്ലാ പെണ്ണുങ്ങള്‍ക്കും?’
‘ഉണ്ട്’
‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’
‘ഉവ്വ്’
‘തടത്തിലെ ശാരദയ്ക്കും?’
‘ഉണ്ട് ശ്രീനിയേട്ടാ..’
‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘
‘പിന്നേ.. എന്താ ചേട്ടാ?’
‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘
‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’
അയാള്‍ ഉന്തിയകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു.
‘ നിന്നോടാരാ ജി.സ്പോട്ടിനെക്കുറിച്ചു പറഞ്ഞത്?’
‘ ശ്രീനിയേട്ടാ.. ഈയിടെ ഞാന്‍ ചാറ്റില്‍ പരിചയപ്പെട്ട ഒരുത്തി പറഞ്ഞതാ. നല്ല രീതിയില്‍ തുടങ്ങിയ സംസാരമാണ്. ഇടയ്ക്കെപ്പോഴോ അവളെന്നോട് ചോദിച്ചു ‘നിനക്ക് ജി.സ്പോട്ട്’ അറിയാമോന്ന്. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അവളെന്നെ കുറേ ചീത്ത പറഞ്ഞു. നിനക്കൊക്കെ കാലുകൊണ്ട് ചേനവരച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെയേ വീഴിയ്ക്കാനറിയാവൂ. വീറും വാശിയുമുള്ള ഒരു പെണ്ണിന്റെ മുന്നില്‍ പെട്ടാല്‍ നിന്റെയൊക്കെ വായില്‍ നിന്ന് നുരയും പതയും വരും എന്നൊക്കെ പറഞ്ഞ് അവള്‍ കുറേ ചൂടായി. ചേട്ടനോട് പറായാന്‍ പറ്റാത്തത്ര ചീത്ത അഡീഷണലായി പറയുകയും ചെയ്തു. ഇത്രയ്ക്കും പങ്കപ്പാടുള്ള പണിയാണോ ചേട്ടാ ഈ സെക്സ്? അങ്ങനെയാണേല്‍ എന്ത് വിശ്വസിച്ചാ ഒരു കല്യാണം കഴിയ്ക്കുന്നത്?’
അയാള്‍ വിറച്ചുകൊണ്ട് പറഞ്ഞു
‘അറിയില്ല മോനേ... ഈ ശ്രീനിയേട്ടന്‍ പോട്ടെ. ശ്രീനിയേട്ടനേക്കാള്‍ വളര്‍ന്ന പ്രശ്നങ്ങളാണ് നിനക്ക്. എങ്കിലും നിന്നെ ഞാന്‍ കൈയ്യൊഴിയില്ല. പ്രശ്നപരിഹാരങ്ങളുമായി ഞാനുടന്‍ വരും. അതുവരെ നീ സമാധാനമായിരിക്കൂ... ഒന്ന് ഈ ശ്രീനിയേട്ടന് മനസ്സിലായി. ഒരു പുരുഷന് മരണം രണ്ടല്ല. ജി.സ്പോട്ട് അറിയാത്തവനാണെങ്കില്‍ അവന് മൂന്ന് മരണങ്ങളുണ്ട്...മൂന്ന് മരണങ്ങള്‍....മൂന്ന് മരണങ്ങള്‍.... ‘
അങ്ങനെ പറഞ്ഞുകൊണ്ടയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. മോചിത് തിരിച്ചു വിളിച്ചതും വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞതുമൊന്നും അയാള്‍ കേട്ടതേയില്ല. സൂര്യശോഭയോടെ മനസ്സിലൊരു ജി.സ്പോട്ട് ചോദ്യ ചിഹ്നമായി ഉദിച്ചു നിന്നു. വീട്ടിലെത്തിയതും ഫ്രിഡ്ജുതുറന്ന് ഒരു കുപ്പി വെള്ളം അയാള്‍ കുടിച്ചു തീര്‍ത്തു. അയാളുടെ ഭാവമാറ്റം കണ്ട് അതിശയിച്ചുനിന്ന ഭാര്യയുടെ മുഖത്ത് അയാള്‍ ആത്മവിശ്വാസം തകര്‍ന്നഭീരുവിനെപ്പോലെ നോക്കി. പിന്നെ വിതുമ്പിപ്പൊട്ടി.
അവള്‍ ചോദിച്ചു
‘എന്താ ചേട്ടാ.. ആകെ വല്ലാതിരിക്കുന്നത്?’
‘അതായത് ലക്ഷ്മി.. മനുഷ്യരാശിയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര കണ്ടുപിടിത്തങ്ങളുണ്ടല്ലേ?ആ ഗ്രാഫന്‍സ്ബെര്‍ഗിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍. ലോകപുരുഷസമൂഹത്തിന് അല്ലാതെതന്നെ എന്തുമാത്രം നീറുന്ന പ്രശ്നങ്ങള്‍ നേരിടാനുണ്ട്.... ഹോ! എന്റെ ദൈവമേ, ലക്ഷ്മീ.. എന്റെ ലക്ഷ്മീ നീ എന്നെ വെറുക്കുന്നുണ്ടോ?”
‘ ച്ഛേ മനുഷ്യാ.. നിങ്ങളെന്തോന്നാണ് പിച്ചും പേയും പറയുന്നത്?’
‘ അല്ല മോളേ... സ്വന്തം ഭാര്യയുടെ ജി.സ്പോട്ട് അറിയാത്ത പാപിയല്ലേ ഞാന്‍? നിനക്കെന്തെങ്കിലും തൃപ്തിനല്‍കാന്‍ എനിക്കായിട്ടുണ്ടോ? നിനക്കെന്നോട് വെറുപ്പുണ്ടോ ലക്ഷ്മീ?‘
‘ വൃത്തികേട് പറയാതെ മനുഷ്യാ...’
‘തുറന്നു പറയൂ...നിന്റെ ജി.സ്പോട്ട് എവിടെ?’
‘ അത് നിങ്ങള്‍ക്കറിയില്ലേ?..”
‘ സത്യമായും ലക്ഷ്മീ.. അതറിയാത്ത പാപിയാണ് നിന്റെയീ ഹസ്...’
അയാള്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവളുടെ ചുമലിലേയ്ക്ക് ചാരി. അപ്പോള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകാളോടിച്ച പറഞ്ഞു.
‘ നിങ്ങള്‍ക്കറിയില്ലെങ്കിലെന്ത് നിങ്ങളുടെ നടുവിരല്‍ത്തുമ്പിനത് അറിയാമല്ലോ ‘
അപ്പോള്‍ അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞുവരുന്നത് അയാള്‍ കണ്ടില്ല. നടുവിരലിന്റെ തുമ്പിലേയ്ക്ക് അതിശയിച്ചും ആശ്വാസത്തോടെയും നോക്കുന്ന അയാളെ അവളും.
പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.
‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.
‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.
‘ഇല്ല. നടക്കാം’ - അയാള്‍ തിരിഞ്ഞുനോക്കാതെ മറുപടി നല്‍കി.
മോചിതിനെ കാണണം. ആറുമാസത്തോളമായി അവനീ നഗരത്തില്‍ താമസമാക്കിയിട്ട്. ഇന്നുവരെയൊന്നു പോയി കാണാന്‍ കഴിഞ്ഞില്ല. തോന്നിയില്ല എന്നു പറയുന്നതാവും സത്യം. തിരക്കേറിയ നഗരവാസം തന്റെ സ്വഭാവത്തെയും മാറ്റിയെടുത്തതായി അയാള്‍ക്കുതോന്നി. നാട്ടിലായിരുന്നപ്പോള്‍ എപ്പോഴും കൂട്ടത്തോടൊപ്പമായിരുന്നു. ഗ്രാമത്തിലെ ഒട്ടുമിക്കവരെയും പേരെടുത്തറിയാം. ആരുടെ ഏതുകാര്യത്തിനും അയാള്‍ മുന്‍പന്തിയുലുണ്ടാവും. മറ്റേത് ഗ്രാമീണനെയും പോലെ തന്നെ. എന്നാലോ, ഇപ്പോള്‍ തൊട്ടടുത്ത് ആരാണ് താമസമെന്നുപോലും അയാള്‍ക്കറിയില്ല. ശബ്ദമുയര്‍ത്തി സംസാരിക്കാനോ ഉറക്കെയൊന്ന് പൊട്ടിച്ചിരിക്കാനോ എന്തിന്, വിശാലമായൊരു ഊണിനുശേഷം വിരലുകളോരോന്നായി നക്കിയെടുത്തൊന്ന് രുചിക്കാന്‍ പോലും നാഗരികസംസ്കാരം അയാളെ അനുവദിക്കുന്നില്ല.
രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് മോചിത് അയാളെ വിളിക്കുന്നത്. അവന് അത്യാവശ്യമായി എന്തോപറയാനുണ്ടെത്രെ. ഇതുവരെ അവന്റെ താമസസ്ഥലത്ത് ചെല്ലാത്തതിലുള്ള പരിഭവവും പറഞ്ഞു. ഈ ഞായറാഴ്ച എന്തായാലും അവനെ കാണണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്കുള്ള നടത്തമാണ് അയാള്‍ നടത്തുന്നത്.
മോചിതിനെ നേരില്‍ കണ്ടിട്ട് വര്‍ഷം ഏഴ് കഴിഞ്ഞിരിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. നാട്ടില്‍ അയാളുടെ അയാല്‍വാസിയും കുടുംബസുഹൃത്തുമായ വാസുവേട്ടന്റെ ഏകമകന്‍. നന്നായി പഠിക്കുന്നവന്‍. വിനയവും ബഹുമാനവും നിറഞ്ഞവന്‍. പോരാത്തതിന് നിത്യവും രണ്ടുനേരം ക്ഷേത്രദര്‍ശനം നടത്തുന്ന കൊടുംഭക്തന്‍. പഞ്ചായത്തുവക വായനശാലയില്‍ പുസ്തകമെടുക്കാന്‍ അവരിരുവരും ഒരുമിച്ചാണ് പോയിരുന്നത്. യഥാര്‍ത്ഥത്തില്‍ മോചിത് അയാളുടെ സ്നേഹിതന്‍ മാത്രമാണെന്ന് പറഞ്ഞുകൂടാ. അയാളുടെ അനുജനേക്കാള്‍ പ്രായത്തിലിളയവനായിരുന്ന അവനെ അനുജനെപ്പോലെ തന്നെയാണ് അയാള്‍ പരിഗണിച്ചു പോന്നതും.
പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് മോചിത് പഠനത്തിനായി പോയിക്കഴിഞ്ഞാണ് അയാള്‍ക്ക് സെക്രട്ടറിയേറ്റിലെ ഗുമസ്ത പണി ലഭിക്കുന്നതും അയാള്‍ അനന്തപുരിയില്‍ താമസമാക്കുന്നതും. മോചിത് പാലക്കാടേയ്ക്ക് പോവും മുന്‍പ് അയാള്‍ നല്‍കിയ ഉപദേശം മലയാളം മറക്കരുതെന്നും വായന കുറയ്ക്കരുതെന്നും നാട്ടുനന്മ വെടിയരുതെന്നുമായിരുന്നു.
പിന്നീട് വല്ലപ്പോഴുമുണ്ടാവുന്ന ഫോണ്‍ വിളിയല്ലാതെ അവര്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാനിടയായില്ല.
ക്യാമ്പസ് സെലക്ഷനില്‍ മോചിതിന് പൂനെയിലേതോ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്കത്തിനുമേല്‍ ശമ്പളം തരപ്പെടുന്ന ജോലി ശരിയായ വിവരവും അയാള്‍ അറിഞ്ഞിരുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പാണ് ടെക്നോപാര്‍ക്കില്‍ ജോലിയ്ക്കായി മോചിത് എത്തുന്നത്. ദേ, ഇന്നയാള്‍ അവനെ ആദ്യമായി കാണുവാന്‍ പോവുന്നു. അവനെ കാണുവാനുള്ള തിടുക്കത്തില്‍ അയാള്‍ കാലുകള്‍ വേഗം ചലിപ്പിച്ചു.
* * *
അയാളുടെ നടത്തം മോചിതിന്റെ വീടുനുമുന്നില്‍ അവസാനിച്ചു. പോര്‍ച്ചില്‍ വെള്ളനിറത്തിലുള്ള സിവിക് കാര്‍ വിശ്രമിക്കുന്നു. മനോഹരമായ വീട്. അത്യാവശത്തിന് മുറ്റം. പൂന്തോട്ടം. മുറ്റത്തിന്റെ അതിരിലായുള്ള കൂട്ടില്‍ മഞ്ഞയും പച്ചയും വെള്ളയും നിറത്തിലുള്ള കിളികള്‍.
അയാള്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്തൊരു കിളി ചിലച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മോചിത് വാതില്‍ തുറന്നു. നീളന്‍ കാലുറയും കൈയ്യില്ലാത്ത ഒരു ബനിയനും വേഷം. ഷേവ് ചെയ്ത മുഖത്ത് കീഴ്ചുണ്ടിനു താഴെ നിന്നാരംഭിച്ച് താടിയുടെ അടിയിലേയ്ക്ക് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍കൊണ്ടുള്ള നേര്‍രേഖ. അവന്‍ വളര്‍ന്നിരിക്കുന്നു. ഒട്ടൊക്കെ പരിഷ്കാരിയും. അയാള്‍ ചിന്തിച്ചു.
സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത് മോചിത് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. ‘ശ്രീനിയേട്ടാ‘ എന്ന അവന്റെ വിളിയില്‍ അതേ പഴയ സ്നേഹവും ബഹുമാനവും. ‘മോചീ.. നീ എന്നെ അതിശയിപ്പിക്കുന്നല്ലോ’ എന്നുപറയാന്‍ അയാള്‍ക്ക് തോന്നി.
‘എങ്കിലും എന്റെ ശ്രീനിയേട്ടാ.. ഇത്ര അടുത്തായിട്ടും ഇവിടെവരെ ഒന്നുവരാന്‍ ചേട്ടന് തോന്നിയില്ലല്ലോ?’ - അവന്‍ പരിഭവിച്ചു.
മറുപടിയായി അയാളവന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടി.
‘ എത്രകാലമായി നമ്മള്‍ കണ്ടിട്ടെന്നോര്‍മ്മയുണ്ടോ? വിളിക്കുമ്പോഴൊന്നും ശ്രീനിയേട്ടന ഫോണും എടുക്കാറില്ല.’
ആ അരോപണത്തെ അയാള്‍ കേട്ടില്ലെന്നുനടിച്ച് പറഞ്ഞു.
‘ മോചീ.. നീ നാട്ടിലേയ്ക്ക് പോവാറുണ്ടോ?’
‘ പിന്നേ.. കഴിവതും ഞാന്‍ എല്ലാ ആഴ്ചയും പോവും. ശ്രീനിയേട്ടനെക്കുറിച്ച് തെറി പറയാത്ത ആരും ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. ആള് അഹങ്കാരിയായി. നാടിനെ മറന്നു അങ്ങനെ അങ്ങനെ.. നമ്മുടെ മുഹമ്മദിന്റെ നിക്കാഹ് കഴിഞ്ഞു. ശ്രീനിയേട്ടന് കുറിയയച്ചിട്ടും അവനെയൊന്ന് വിളിച്ചുപോലുമില്ലെന്ന് പറഞ്ഞു. ‘
‘വേറെന്തൊക്കെയെടാ വാര്‍ത്തകള്‍’
“ ശ്രീനിയേട്ടാ,നിങ്ങളാകെ മാറിയിരിക്കുന്നു. എന്താണ് എന്തുചോദിച്ചാലും ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ‘
അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘ എന്താണ് നിനക്കത്യാവശ്യമായി പറയാനുണ്ടെന്നു പറഞ്ഞത് ?‘
‘ ഇങ്ങനത്തെ മുരടന്‍ ശ്രീനിയേട്ടനോടല്ല എനിക്ക് പറയാനുള്ളത്. ‘
അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.
‘മോചീ..നിന്നോടെനിക്ക് സ്നേഹമില്ലെന്ന് കരുതിയോ? ഞാന്‍ നമ്മുടെ നാടിനെ മറന്നെന്ന് നീ വിചാരിക്കുന്നോ? ഞാനിപ്പോഴും പഴയ ശ്രീനി തന്നെടാ. നിന്റെയും മുഹമ്മദിന്റെയുമൊക്കെ ശ്രീനിയേട്ടന്‍. മുഹമ്മദിനെ ഞാന്‍ വിളിച്ചില്ലെന്നത് നേര്. എന്നാല്‍ അവനൊരു ഫോണോഗ്രാം അയച്ചിരുന്നു. പിന്നെ.. ഒരു ദുരന്തത്തിലേയ്ക്ക് നടന്നുപോവുന്നവന് ആശംസ നേരുന്നത് നല്ലതോ?’
‘ എന്താ ശ്രീനിയേട്ടാ, വിവാഹം ഒരു ദുരന്തമാണോ?’
‘ ഹേയ് അങ്ങനെ പൂര്‍ണ്ണമായും പറയാനാവില്ല. എന്നാല്‍ ഏതാണ്ട് അതൊക്കെ തന്നെയാണ് സംഗതി. മോചീ. എന്റെ വിചാരം ഒരു പുരുഷന് രണ്ട് മരണമുണ്ടെന്നതാണ്. ഒന്ന് വിവാഹം വഴി സംഭവിക്കുന്ന മരണം. രണ്ടാമത്തേത് തീര്‍ച്ചായായും അതുതന്നെ. യഥാര്‍ത്ഥമരണം’.
‘അപ്പോള്‍ വിവാഹം കഴിയ്ക്കരുതെന്നാണോ?’
‘മോചീ.. ഞാനിവിടേയ്ക്കുവന്നത് നിന്നെ കേള്‍ക്കാനാണ്. പക്ഷേ.. നീ ഇവിടെ എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു. പറയൂ..നിന്റെ വിശേഷങ്ങള്‍’
‘ പറയാം. ശ്രീനിയേട്ടന് കുടിയ്ക്കാന്‍ എന്തെടുക്കണമെന്നാദ്യം പറയൂ’
‘എന്തുമാവാം.’
‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’
‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’
റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി. ഗ്ലാസ്സില്‍ പകര്‍ന്ന റമ്മിലേയ്യ്ക്ക് സോഡ ചേര്‍ക്കുന്നതിനിടെ അവന്‍ പറഞ്ഞു. ‘ കുടി പാലക്കാടുനിന്ന് കൂടെ കൂടിയതാണ് ശ്രീനിയേട്ടാ’
‘ചേട്ടന്‍ തുടങ്ങൂ.. ഞാന്‍ ഓംലെറ്റ് ഉണ്ടാക്കി വരാം’
‘കൊറിക്കാന്‍ കടലതന്നെ ധാരാളാം. മീനച്ചാറുകൂടിയായപ്പോള്‍ ഉശിരനായി.. ഇനി മുട്ടയെ വിട്ടേക്കൂ മോചീ...’
മോചിത് ഇരുന്നു. അയാള്‍ ഗ്ലാസ്സ് അവനുനേരേ നീട്ടി ചീയേഴ്സ് പറഞ്ഞു. പിന്നെ ഗ്ലാസ്സൊന്ന് മൊത്തി കടലയെടുത്തുകൊറിച്ച് അവനെ ചോദ്യഭാവത്തില്‍ നോക്കി.
അവന്‍ തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു
‘ ശ്രീനിയേട്ടാ, ഞാന്‍ ഭ്രാന്തുപറയുകയാണെന്ന് ചേട്ടന്‍ കരുതരുത്. എനിക്ക്...എനിക്കൊരു പെണ്ണാവണം ശ്രീനിയേട്ടാ.. സത്യമായും എനിക്കൊരു പെണ്ണാവണം. ‘
അതുകേട്ട് അറിയാതെ പിളര്‍ന്നുപോയ വായിലേയ്ക്ക് അയാള്‍ ഗ്ലാസ്സിലവശേഷിച്ച റമ്മൊഴിച്ചു . അച്ചാറെടുത്തുനക്കി തലകുടഞ്ഞ് അവനെ പകപ്പോടെ നോക്കി. പിന്നെ രണ്ടുമണി കടലയെടുത്തു കൊറിച്ച് വര്‍ദ്ധിച്ച പകപ്പോടെ വീണ്ടുമവനെ നോക്കി.
സംയമനം തപ്പിയെടുത്ത് അയാള്‍ ചോദിച്ചു.
‘പെണ്ണാവുകയോ?!! നിനക്കെന്ത് പറ്റിയെടാ? പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം?’ . - അയാള്‍ ഗ്ലാസ്സു നിറച്ചുകൊണ്ട് ചോദിച്ചു.
മോചിത് ഒരിറുക്ക് കുടിച്ചിട്ട് തുടര്‍ന്നു.
‘ എന്റെ ആത്മവിശ്വാസമെല്ലാം തകര്‍ന്നിരിക്കുന്നു ശ്രീനിയേട്ടാ. ശ്രീനിയേട്ടനല്ലേ എന്നോട് മലയാളം മറക്കരുതെന്ന് പറഞ്ഞുതന്നത്. വായനമുടക്കരുതെന്നും. ഞാന്‍ മലയാളം മറക്കുകയോ വായനമുടക്കുകയോ ചെയ്തില്ല. ഇഷ്ടം പോലെ പുസ്തകകങ്ങള്‍ മനസ്സിരുത്തി വായിച്ചു. അക്ഷരങ്ങളെ അപ്പാടെ ഞാന്‍ വിശ്വസിച്ചു പോന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ പുസ്തകങ്ങള്‍ തന്നെ... എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്ത എന്റെ ആതമിത്രങ്ങള്‍... പക്ഷേ...‘
മോചിത് ഗ്ലാസ്സ് കാലിയാക്കി. ഒരു സിഗരറ്റിന് തീകൊളുത്തി തുടര്‍ന്നു.
‘ ശ്രീനിയേട്ടാ.. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ സ്വന്തമായി ആരെയും കണ്ടെത്തിയിട്ടില്ലെങ്കില്‍ അവര്‍ എനിക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തട്ടെയെന്ന് ചോദിച്ചു. നിലവില്‍ പ്രണയമൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ‘
‘അതിന്? വായനയും വിവാഹാലോചനയും നിന്റെ ആത്മവിശ്വാസം എങ്ങനെ തകര്‍ക്കും മോചീ...’
‘ ശ്രീനിയേട്ടാ, ഈ ഓണത്തിനിറങ്ങിയ എല്ലാ മാസികകളുടെയും വാര്‍ഷികപ്പതിപ്പ് ഞാന്‍ വാങ്ങിയിരുന്നു. ഒക്കെയും വായിച്ചുതീര്‍ക്കുകയും ചെയ്തു. കലാകൌമുദി വാര്‍ഷികപ്പതിപ്പിലെ ഒരു കഥയാണ് എന്നെ തകര്‍ത്തത്. ലിസി എന്നു പേരായ ഒരു എഴുത്തുകാരിയുടെ കഥ. ‘ശബ്നയോട് ചോദിക്കാം’ എന്നോ മറ്റോ ആണ് കഥയുടെ പേര്. അതില്‍ ഒരു വാചകം ഏതാണ്ടിങ്ങനെയാണ് - ‘ ഓ !.. ഈ പുരുഷന്മാരെല്ലാം എന്തിന് കൊള്ളാം. ... പുരുഷന്മാര്‍ അവസാനിപ്പിക്കുന്നിടത്ത് സ്ത്രീ ആരംഭിക്കുന്നതേയുണ്ടാകൂ....ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണിനെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുകയുള്ളു. ‘ - എന്നൊക്കെയാണ് കഥാകാരി എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യയെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ആണായ എനിക്കെങ്ങനെ സാധിക്കും ശ്രീനിയേട്ടാ. അവള്‍ എന്നെ അറപ്പോടെയും വെറുപ്പോടെയുമല്ലേ കാണൂ.. എന്നെ പുച്ഛിക്കില്ലേ.. എന്നെ കൂവി വിളിക്കില്ലേ... ‘
അപ്പോള്‍ ചെവിയില്‍ ഭാര്യയുടെ കൂക്കുവിളി മുഴങ്ങിയതായി അയാള്‍ക്ക് തോന്നി.
‘ മോനേ മോചീ.. ഇതൊക്കെ വെറും കഥയല്ലേ? എന്താ ഇതിലിത്ര ആത്മവിശ്വാസം കളയാന്‍. നമുക്കൊരു കാര്യം ചെയ്യാം. അഞ്ചോ ആറോ സ്വര്‍ഗ്ഗം കൊണ്ട് ഒതുങ്ങന്ന ഒരു പെണ്ണിനെ നമുക്ക് കണ്ടുപിടിയ്ക്കാം. നീ അതിനെ കെട്ടിയാല്‍ മതി. എന്തേ?’
‘ ശ്രീനിയേട്ടാ.. തമാശ കളയൂ. വേറെ ഒരു കാര്യം കൂടിയുണ്ട് ‘
‘മോചീ...ഇനിയുമോ?!!’
‘ഉം..’
‘ഇതേ ഡോസിലുള്ളത്?’
‘ഏതാണ്ട് ‘
‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘
മോചി വിസ്കി കൊണ്ടുവന്നു. അയാള്‍ ഒന്ന് ഗ്ലാസ്സിലേയ്ക്ക് പകരുകയും അവന്‍ തുടരുകയും ചെയ്തു.
‘ ശ്രീനിയേട്ടാ...ഈ ജി.സ്പോട്ട് എന്നാലെന്താ?’
ആ ചോദ്യം അയാളുടെ തലച്ചോറിനെ നീറ്റിക്കുകയും കുടിച്ച വിസ്കി വായിലൂടെയും മൂക്കിലൂടെയും കുമിളകളായി തെറിക്കുകയും ചെയ്തു.
‘ എന്താടാ.. ജി.സ്പോട്ടോ? എന്നുവച്ചാ?’
‘ കല്യാണം കഴിഞ്ഞിട്ടും ചേട്ടനത് അറിയില്ലാ? നമ്മുടെ ഗ്രാഫന്‍സ്ബര്‍ഗ് കണ്ടുപിടിച്ച ഒരു സംഗതിയില്ലേ . എല്ലാ പെണ്ണുങ്ങള്‍ക്കും അതുണ്ടെന്നാ പറയുന്നത്... അതറിയാവുന്നവര്‍ക്കേ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്താനാവൂ.’
തൃപ്തി കിട്ടാതെ തലമുടി പിഞ്ചിയും അലറിവിളിച്ചും കാനായിയുടെ യക്ഷികണക്കെ കണ്മുന്നില്‍ അയാളുടെ ലക്ഷ്മി ഉറഞ്ഞുതുള്ളി.
ഭയം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു : ‘സത്യം?’
‘സത്യം ചേട്ടാ. അങ്ങനെയൊന്നുണ്ട്’
‘എല്ലാ പെണ്ണുങ്ങള്‍ക്കും?’
‘ഉണ്ട്’
‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’
‘ഉവ്വ്’
‘തടത്തിലെ ശാരദയ്ക്കും?’
‘ഉണ്ട് ശ്രീനിയേട്ടാ..’
‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘
‘പിന്നേ.. എന്താ ചേട്ടാ?’
‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘
‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’
അയാള്‍ ഉന്തിയകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു.
‘ നിന്നോടാരാ ജി.സ്പോട്ടിനെക്കുറിച്ചു പറഞ്ഞത്?’
‘ ശ്രീനിയേട്ടാ.. ഈയിടെ ഞാന്‍ ചാറ്റില്‍ പരിചയപ്പെട്ട ഒരുത്തി പറഞ്ഞതാ. നല്ല രീതിയില്‍ തുടങ്ങിയ സംസാരമാണ്. ഇടയ്ക്കെപ്പോഴോ അവളെന്നോട് ചോദിച്ചു ‘നിനക്ക് ജി.സ്പോട്ട്’ അറിയാമോന്ന്. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അവളെന്നെ കുറേ ചീത്ത പറഞ്ഞു. നിനക്കൊക്കെ കാലുകൊണ്ട് ചേനവരച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെയേ വീഴിയ്ക്കാനറിയാവൂ. വീറും വാശിയുമുള്ള ഒരു പെണ്ണിന്റെ മുന്നില്‍ പെട്ടാല്‍ നിന്റെയൊക്കെ വായില്‍ നിന്ന് നുരയും പതയും വരും എന്നൊക്കെ പറഞ്ഞ് അവള്‍ കുറേ ചൂടായി. ചേട്ടനോട് പറായാന്‍ പറ്റാത്തത്ര ചീത്ത അഡീഷണലായി പറയുകയും ചെയ്തു. ഇത്രയ്ക്കും പങ്കപ്പാടുള്ള പണിയാണോ ചേട്ടാ ഈ സെക്സ്? അങ്ങനെയാണേല്‍ എന്ത് വിശ്വസിച്ചാ ഒരു കല്യാണം കഴിയ്ക്കുന്നത്?’
അയാള്‍ വിറച്ചുകൊണ്ട് പറഞ്ഞു
‘അറിയില്ല മോനേ... ഈ ശ്രീനിയേട്ടന്‍ പോട്ടെ. ശ്രീനിയേട്ടനേക്കാള്‍ വളര്‍ന്ന പ്രശ്നങ്ങളാണ് നിനക്ക്. എങ്കിലും നിന്നെ ഞാന്‍ കൈയ്യൊഴിയില്ല. പ്രശ്നപരിഹാരങ്ങളുമായി ഞാനുടന്‍ വരും. അതുവരെ നീ സമാധാനമായിരിക്കൂ... ഒന്ന് ഈ ശ്രീനിയേട്ടന് മനസ്സിലായി. ഒരു പുരുഷന് മരണം രണ്ടല്ല. ജി.സ്പോട്ട് അറിയാത്തവനാണെങ്കില്‍ അവന് മൂന്ന് മരണങ്ങളുണ്ട്...മൂന്ന് മരണങ്ങള്‍....മൂന്ന് മരണങ്ങള്‍.... ‘
അങ്ങനെ പറഞ്ഞുകൊണ്ടയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. മോചിത് തിരിച്ചു വിളിച്ചതും വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞതുമൊന്നും അയാള്‍ കേട്ടതേയില്ല. സൂര്യശോഭയോടെ മനസ്സിലൊരു ജി.സ്പോട്ട് ചോദ്യ ചിഹ്നമായി ഉദിച്ചു നിന്നു. വീട്ടിലെത്തിയതും ഫ്രിഡ്ജുതുറന്ന് ഒരു കുപ്പി വെള്ളം അയാള്‍ കുടിച്ചു തീര്‍ത്തു. അയാളുടെ ഭാവമാറ്റം കണ്ട് അതിശയിച്ചുനിന്ന ഭാര്യയുടെ മുഖത്ത് അയാള്‍ ആത്മവിശ്വാസം തകര്‍ന്നഭീരുവിനെപ്പോലെ നോക്കി. പിന്നെ വിതുമ്പിപ്പൊട്ടി.
അവള്‍ ചോദിച്ചു
‘എന്താ ചേട്ടാ.. ആകെ വല്ലാതിരിക്കുന്നത്?’
‘അതായത് ലക്ഷ്മി.. മനുഷ്യരാശിയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര കണ്ടുപിടിത്തങ്ങളുണ്ടല്ലേ?ആ ഗ്രാഫന്‍സ്ബെര്‍ഗിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍. ലോകപുരുഷസമൂഹത്തിന് അല്ലാതെതന്നെ എന്തുമാത്രം നീറുന്ന പ്രശ്നങ്ങള്‍ നേരിടാനുണ്ട്.... ഹോ! എന്റെ ദൈവമേ, ലക്ഷ്മീ.. എന്റെ ലക്ഷ്മീ നീ എന്നെ വെറുക്കുന്നുണ്ടോ?”
‘ ച്ഛേ മനുഷ്യാ.. നിങ്ങളെന്തോന്നാണ് പിച്ചും പേയും പറയുന്നത്?’
‘ അല്ല മോളേ... സ്വന്തം ഭാര്യയുടെ ജി.സ്പോട്ട് അറിയാത്ത പാപിയല്ലേ ഞാന്‍? നിനക്കെന്തെങ്കിലും തൃപ്തിനല്‍കാന്‍ എനിക്കായിട്ടുണ്ടോ? നിനക്കെന്നോട് വെറുപ്പുണ്ടോ ലക്ഷ്മീ?‘
‘ വൃത്തികേട് പറയാതെ മനുഷ്യാ...’
‘തുറന്നു പറയൂ...നിന്റെ ജി.സ്പോട്ട് എവിടെ?’
‘ അത് നിങ്ങള്‍ക്കറിയില്ലേ?..”
‘ സത്യമായും ലക്ഷ്മീ.. അതറിയാത്ത പാപിയാണ് നിന്റെയീ ഹസ്...’
അയാള്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവളുടെ ചുമലിലേയ്ക്ക് ചാരി. അപ്പോള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകാളോടിച്ച പറഞ്ഞു.
‘ നിങ്ങള്‍ക്കറിയില്ലെങ്കിലെന്ത് നിങ്ങളുടെ നടുവിരല്‍ത്തുമ്പിനത് അറിയാമല്ലോ ‘
അപ്പോള്‍ അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞുവരുന്നത് അയാള്‍ കണ്ടില്ല. നടുവിരലിന്റെ തുമ്പിലേയ്ക്ക് അതിശയിച്ചും ആശ്വാസത്തോടെയും നോക്കുന്ന അയാളെ അവളും.
Subscribe to:
Posts (Atom)
