ചങ്ങാതികളെ,
ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു. ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക.
ഭ്രാന്തപർവ്വം.
നന്ദന്റെ ചോദ്യം കേട്ട് ജനിച്ചനാള്‍ മുതല്‍ അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയ പോലെ കുറു ചലനമറ്റു നിന്നു.
കുറുമം വീരഭദ്രീയം
ദ്രാവകേ ലോപലോചനേ..
എന്ന കഥകളിപ്പദമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.
ങ്ങ്ട് ക്യേറി വാടാ കഴ്വേറിയേ.. - തികച്ചും നോര്‍മലായ ആളെപ്പോലെ നന്ദേട്ടന്‍ കുറുമേട്ടനെ അകത്തേക്കു ക്ഷണിച്ചു. ആ വിളി കേട്ടു കുറുവിനും ആശയക്കുഴപ്പം തോന്നി.
അപ്പോള്‍ എവന് ഭ്രാന്താണെന്നു നീ പറഞ്ഞത് ചുമ്മാതാണോടേയ് ?
ഹേയ്.. ഇന്നലെ വരെ നല്ല ഭ്രാന്തായിരുന്നു.. ഇന്നലെ ഞാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞതെന്താണെന്നറിയാമോ.. ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച നന്ദേട്ടന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് 1200 പേജുള്ള പുസ്തകമാക്കുന്നു.. വൈക്കം മുഹമ്മദ് ബഷീര്‍ എംടി വാസുദേവന്‍ നായര്‍ക്കു നല്‍കി അത് പ്രകാശനം ചെയ്യും. അപ്പോള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന് ബൊക്കെ കൊടുക്കാന്‍ വരാമോ എന്ന്..
മൈ ഗോഡ് !
അതെയതെ.. മൈഗോഡ്.. എനിക്കു സഹിക്കാന്‍ പറ്റിയില്ല, കുറുജീ.. ബാറിന്റെ കോണിലിരുന്ന് ഞാന്‍ വിങ്ങിവിങ്ങിക്കരയുകയായിരുന്നു..
എന്നിട്ടെന്താ ഇപ്പോള്‍ ഇങ്ങനെ ?
എനിക്കറിയില്ല.. ഇനിയിപ്പോള്‍ ചികില്‍സ വല്ലതും ഫലിച്ചോ ? എന്തായാലും നമുക്കകത്തേക്കു കയറാം..
ഞങ്ങള്‍ അകത്തേക്കു കയറി. കെട്ടുവിട്ടെങ്കിലും പേടി കാരണം മുട്ടുകൂട്ടിയിടിച്ചിരുന്നതിനാല്‍ കുറുവിനറെ കാലുകള്‍ അപ്പോഴും നിലത്തുറച്ചിരുന്നില്ല.
നന്ദേട്ടന്‍ തൊട്ടടുത്തു നില്‍ക്കുന്ന കുറുമം വീരഭദ്രീയത്തിന്റെ മുഖത്തേക്ക് വിദൂരതയിലേക്കെന്ന പോലെ നോക്കി നിന്നു. അതു കണ്ടപ്പോള്‍ എനിക്കു സമാധാനമായി. തൊട്ടടുത്തു നിലക്കുന്ന ഒരാളെ വിദൂരതയിലേക്കെന്ന പോലെ നോക്കാന്‍ നല്ല ഭ്രാന്തന്മാര്‍ക്കേ സാധിക്കൂ. കുറുമേട്ടന് ധൈര്യം പകര്‍ന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ നന്ദേട്ടനോട് ചോദിച്ചു-
എല്ലാ.. ഇതാരാണെന്നു കരുതിയാ ഈ സംസാരിക്കുന്നത് ?
ഹെയ്.. പോഡാ ശവീ..ഇദു നമ്മഡെ മോണിക്കാ ലെവിന്‍സ്കിയല്ലേ.. ഹയ് ഹയ്.. എന്താ ഇപ്പോഴും ആ ഫിഗറ്.. അല്ല നിന്റെ ബ്ലോഗിന്റെ പേരെന്തുവാടി ?
കുറുമേട്ടന് ആശ്വാസമായെന്നു തോന്നി. അങ്ങേരെയെന്നല്ല ഒരാളെയും തിരിച്ചറിയാവുന്ന അവസ്ഥയിലല്ല നന്ദേട്ടന്‍. ഞങ്ങള്‍ അകത്തേക്കു കടന്നു. അനേകം ഭ്രാന്തന്മാര്‍ക്കിടയില്‍ നിന്നും ഡോക്ടറെ തിരിച്ചറിയാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു.
കുറുമേട്ടനെ കണ്ടതും ഡോക്ടര്‍ കണ്ണുകള്‍ ചെറുതാക്കി ചോദിച്ചു- ബ്ലോഗറാണല്ലേ ?
യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചിട്ടുള്ള ഏതോ ആരാധകനാണെന്നു കരുതി കുറുസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു-
ബേസിക്കലി അയാം.. അല്ല, എങ്ങനെ മനസ്സിലായി ?
അല്ല.. ഒരു ഫ്രോഡ് ലുക്ക്.. മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. ആ ഭ്രാന്തന്റെ ഫ്രണ്ടാ ?
ഹേയ്.. അയാളെ ഈയവസ്ഥയിലാക്കിയതു ഞാനൊന്നുമല്ല..- കുറു അവശ്യമില്ലാതെ മുന്‍കൂര്‍ ജാമ്യമെടുത്തു. എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല. ഡോക്ടര്‍ മൂക്കിന്‍ തുമ്പത്തിരുന്ന കണ്ണട തള്ളിക്കയറ്റി വച്ച് ഗൌരവത്തോടെ സംസാരിച്ചു- ഓഹോ.. അപ്പോള്‍ ഇയാളാണ് അയാള്‍ പറഞ്ഞ മറ്റെയാള്‍ അല്ലേ ?
അതെ..
ഹും.. അക്ച്വലി.. ഹി ഈസ് ഇന്‍ എ ക്രിട്ടിക്കല്‍ സ്റ്റേജ്.. അതായത് ബ്ലോഗിനും ബ്ലോഗനയ്ക്കുമിടയില്‍ വച്ച് അദ്ദേഹത്തിന് അദ്ദേഹത്തെ തന്നെ നഷ്ടപ്പെടുന്നു.. ഇന്‍ അനാട്ടമി, ഐ മീന്‍ മനശാസ്ത്രത്തില്‍ ഇതിന് ബ്ലോഗിറ്റീവ്, പ്രിമിറ്റീവ്, കൊഗ്നിറ്റീവ് അഗ്രസീവ് മയോപ്പതി എന്നു പറയും.
എന്നു വച്ചാല്‍ ?
എന്നു വച്ചാലൊന്നുമില്ല.. നമ്മള്‍ അങ്ങനെ പറയുമെന്നു മാത്രം.. നട്ടപ്രാന്ത് എന്നാണിതിന്റെ മലയാളം..
ഇതെങ്ങനെ ചികില്‍സിച്ചു ഭേദമാക്കും ?
അതുവേണോ ?- കുറു ഭീതിയോടെ ഇടപെട്ടു.
അയാള്‍ നോര്‍മലായാല്‍ അടി കിട്ടുമോ എന്ന പേടി കൊണ്ടു ചോദിക്കുന്നതാ ഡോക്ടര്‍.. വേണം.. എങ്ങിനെയും ചികില്‍സിച്ചു ഭേദമാക്കണം..
അതിന് ലോകത്തൊരാള്‍ക്കേ സാധിക്കൂ..
ബ്ലോഗിന്റെ മറുകര കണ്ടവന്‍.. ബ്ലോഗില്‍ നിന്നു പ്രിന്റ് സാഹിത്യത്തിലേക്കു കാലു പറിച്ചു ചാടിയവന്‍..
വിശാലമനസ്കന്‍ ?
അതെ..ഡോ. വിശാല്‍.. തന്റെ സിക്സ് പായ്ക്ക് ഡവലപ്മെന്റിനു വേണ്ടി വിശാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്.. നമുക്കദ്ദേഹത്തെ വിളിക്കാം..
മൈ ഗോഡ്.. ഡോ. വിശാല്‍ ഇദ്ദേഹത്തെ ചികില്‍സിക്കുമോ ?
വി ക്യാന്‍ ട്രൈ..
പിറ്റേന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ ഡോ.വിശാലും നന്ദേട്ടനും കൂടി ആശുപത്രിയുടെ മുറ്റത്ത് സാറ്റ് കളിക്കുകയായിരുന്നു. അവരിലാര്‍ക്കാണ് ഭ്രാന്ത് എന്നു ഞങ്ങള്‍ പോലും സംശയിച്ചുപോയി. അത്ര തന്മയീഭവിച്ച ചികില്‍സാരീതിയായിരുന്നു ഡോ.വിശാലിന്റേത്.
ട്രീറ്റ്മെന്റ് റൂമില്‍ വച്ച് അദ്ദേഹം ഞങ്ങളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു-
നിങ്ങളുടെ പ്രിയപ്പെട്ട നന്ദന്‍ പൂര്‍ണമായും രോഗത്തിന് അടിപ്പെടാന്‍ ഇനി 12 മണിക്കൂര്‍ കൂടിയേ അവശേഷിക്കുന്നുള്ളു..
ഇന്നു രാത്രി കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന യോടു കൂടിയ പുതിയ ആഴ്ചപ്പതിപ്പ് അച്ചടിക്കും. അത് രാവിലെ നന്ദന്റെ കൈകളിലെത്തുമ്പോള്‍ അതില്‍ തന്റെ സൃഷ്ടി ഇല്ല എന്നറിയുമ്പോള്‍ നന്ദന്‍ പൂര്‍ണമായും ഭ്രാന്തനായി മാറും.. പിന്നൊരിക്കലും നമുക്ക് നമ്മുടെ നന്ദനെ തിരിച്ചു കിട്ടില്ല.
കുറു ഞെട്ടി. ഞാന്‍ പണ്ടേ ഞെട്ടി. - അതിനു നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? ഏതാശുപത്രിയിലാണ് കൊണ്ടുപോവേണ്ടത് ?
ഇനി എവിടെയും കൊണ്ടുപോയിട്ടു കാര്യമില്ല.. ലോകത്ത് ഏതു വലിയ ഡോക്ടര്‍ ചെയ്യുന്ന കാര്യങ്ങളും ഞാനിവിടെ ചെയ്യാം.. അതിന് എനിക്ക് ഈ രാത്രി കൂടി തരണം.. ഒരു ഭ്രാന്തനും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ാന്‍ സഞ്ചരിക്കും.. ഒരു ഡോക്ടറെപ്പോലെ..
അപ്പോള്‍ എന്താണു ചെയ്യേണ്ടത് ?
എനിക്ക് ഒരു പ്രിന്റിങ് പ്രസ്സിന്റെ അന്തരീക്ഷം ഒരുക്കിത്തരണം.. പിന്നെ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയും.. ഇപ്പോള്‍ ഉറങ്ങുന്ന നന്ദന്‍ ഉറക്കമുണരുമ്പോള്‍ കുറുമാന്‍ വീണ്ടും ബ്ലോഗനയുടെ കാര്യം പറഞ്ഞ് നന്ദനെ നമ്മള്‍ സൃഷ്ടിച്ച പ്രിന്റിങ് പ്രസ്സിലേക്ക് കൊണ്ടുവരണം.. അവിടെ വച്ചാണ് ബാക്കി..
പറഞ്ഞതുപോലെ എല്ലാം സെറ്റ് ചെയ്തു.
അവിടെ കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന പ്രിന്റിങ് തുടങ്ങിയ സമയം തിരുവന്തപുരത്ത് ഡോ.വിശാലന്റെ ഡമ്മി പ്രസ്സിലും അച്ചടി തുടങ്ങി. മാതൃഭൂമി, ഡമ്മി പ്രസ്സ്, ഡമ്മി പ്രസ്സ്, മാതൃഭൂമി..
ഉറക്കത്തിലായിരുന്ന നന്ദനെ ഉണര്‍ത്തിയത് ഡോ.വിശാലന്‍ പറഞ്ഞതനുസരിച്ച് വിളിച്ച കുറുമാന്റെ ഫോണ്‍ കോളായിരുന്നു. ബ്ലോഗനയിലേക്കു കൃതി ആവശ്യപ്പെട്ടു കൊണ്ട് അതേ ശബ്ദത്തില്‍ കുറു കാര്യം പറഞ്ഞു. അുത്ത നിമിഷം നന്ദന്‍ ഡ്രസ്സ് ചെയ്തു തയ്യാറായി. നേരത്തെ തയ്യാരായി നിന്ന ഞാന്‍ നന്ദനെ ആശുപത്രിയുടെ മറ്റേ വശത്തൊരുക്കിയ ഡമ്മി പ്രസ്സിലെത്തിച്ചു. അവിടെ പത്രാധിപരായി ഇരിക്കുകയായിരുന്നു ഡോ. വിശാലന്‍. നന്ദന്‍ തന്റെ ബ്ലോഗിന്റെ പ്രിന്റ് മേശമേല്‍ വച്ചു. ഡോ.വിശാലന്‍ അതെടുത്തു മറിച്ചു നോക്കി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അത് വലിച്ചുകീറി ഡോ.വിശാലന്‍ അലറി- കൊണ്ടുപോടാ നിന്റെ കോപ്പിലെ സാഹിത്യം.. നിനക്കൊന്നും വേറൊരു ആഗ്രഹുമില്ലല്ലോ.. കണ്ട ചവറെല്ലാം എഴുതിയിട്ട് അത് അച്ചടിക്കാനായിട്ടിങ്ങു പോന്നോളും.. ബ്ളഡി ഫൂള്‍..
നന്ദന്റെ ഭാവം മാറി- പ്രിന്റമാട്ടെ.. ? നീയെന്റെ ബ്ലോഗ് നിന്റെ ബ്ലോഗനയില്‍ പ്രിന്റമാട്ടെ..?
തുടര്‍ന്നൊരു പ്രകടനമായിരുന്നു. ആ സമയത്ത് വിശാലന്റെ അതേ മേക്കപ്പില്‍ നിര്‍ത്തിയിരുന്ന കുറുമാനെ വിശാലന്റെ കസേരയിലേയ്ക്കു തള്ളിയിടുകയും ഭ്രാന്തുമൂത്ത നന്ദന്‍ കുറുമാന്റെ മേല്‍ ചാടി വീണ് ഒന്നൊന്നര മണിക്കൂറോളം ആ ദേഹത്തെ ആക്രമിച്ച് ഏതാണ്ട് ഡെഡ്ബോഡിക്കു സമാനമാക്കുകയും ചെയ്തു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം രോഗം മാറി തികച്ചും നോര്‍മലായ നന്ദനും ഡോ.വിശാലനും മറ്റും ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുന്ന കുറുമാനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചത്.- നന്ദാ എല്ലാം നന്നായി.. അവനിട്ടു രണ്ടു കൊടുക്കണമെന്നു ഞാന്‍ കുറെക്കാലമായി കരുതുന്നതാ.. ഞാന്‍ പുസ്തകമിറക്കിയ പുറകേ അവനും ഇറക്കി.. അന്നേ എനിക്കു കലിപ്പുകേറിയതാ..
എന്തായാലും ഭ്രാന്തഭിനയിച്ചതുകൊണ്ട് അവനിട്ടു ശരിക്കും കൊടുക്കാന്‍ പറ്റി.. ഇപ്പോള്‍ നോര്‍മലായതുകൊണ്ട് പഴയതൊന്നും ഓര്‍ക്കുന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ ! - നന്ദന്‍ ചിരിയോടെ പറഞ്ഞു.
അല്ല ഇനി കുറുമാനെങ്ങാനും ചത്തു പോവ്വോ ??
ഹേയ്.. ! അല്ല..പോവ്വോ ??
ഞാനൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.
(അവസാനിച്ചു.)
Thursday, December 11, 2008
Wednesday, December 3, 2008
ഭ്രാന്തപർവം - ഒന്നാം ഭാഗം
നീലാകാശത്തിൽ വെൺ മേഘങ്ങങ്ങളെ തഴുകി മടുത്ത വിമാനം നിലം തൊട്ടു. നൂറുകണക്കിന് യാത്രക്കാരിൽ ഒരുവനായി, ചുവപ്പിൽ വെള്ളനിറംകൊണ്ട് ' കോഷൻ! ബ്ലോഗ്ഗർ ഇൻസൈഡ് ' എന്നെഴുതിയ ടീ-ഷർട്ടുമിട്ട് പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി കുറുമാൻ ഇറങ്ങി.
എയർപോർട്ടിലെ പതിവുനൂലാമാലകൾ കഴിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ എനിക്ക് 'വിട്ടുകിട്ടി'.
കയ്യിലിരുന്ന എയർബാഗ് കാറിന്റെ പിൻസീറ്റിലേക്കെറിഞ്ഞ്, ഭംഗിയുള്ള തുകൽ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 'വാട്ടർ ബോട്ടിൽ' സുരക്ഷിതമായി കക്ഷത്തിൽ സൂക്ഷിച്ച് അദ്ദേഹം ഇരുന്നു. കണ്ണിൽ വിഷാദം OCR പോലെ തളം കെട്ടിക്കിടക്കുന്നു. കാർ തിരുവനന്തപുരം എയർപോർട്ടിൽ നിന്നിറങ്ങി ശംഖുമുഖം ബീച്ച് വഴി നീങ്ങിയപ്പോൾ ,കടലിലേയ്ക്ക് നോക്കി, വണ്ടി നിർത്താൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഓരം ചേർന്ന് വണ്ടി നിർത്തി. രാവിലെ ആയതിനാൽ ബീച്ച് തീർത്തും വിജനമാണ്. കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന വള്ളത്തിന്റെ ചുവട്ടിൽ ഒരു തെരുവുനായ ചുരുണ്ട് കിടക്കുന്നു.
കുറു ഉറക്കാത്ത കാലുകൾ വലിച്ച് നടന്നു. തൊട്ടു പിറകേ ഞാനും. പിന്നെ, തിരയോട് ചേർന്ന തീരത്ത് ഞങ്ങൾ ഇരുന്നു. തിരയുടെ ഇരമ്പലുകൾക്കും ഞങ്ങളുടെ മൌനത്തെ തകർക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ഉദ്യമം ഞാൻ ഏറ്റെടുത്തു.
"കുറുമേട്ടൻ ഇപ്പോൾ ധൃതിപ്പെട്ട് വരേണ്ടിയിരുന്നില്ല."
"വരണമായിരുന്നു. ഞാൻ തന്നെയാണ് വരേണ്ടിയിരുന്നത്. ഞാനാണവനെ രക്ഷിക്കേണ്ടത്... എല്ലാം എന്റെ തെറ്റായിരുന്നല്ലോ? " - കുറുമാന്റെ വിഷാദം പുരണ്ട വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു.
കക്ഷത്തിൽ വിശ്രമിച്ചിരുന്ന വാട്ടർ ബോട്ടിൽ തുറന്ന് ഒരിറുക്ക് കുടിച്ച് കുറു ചിറിതുടച്ചു. പിന്നെ സിഗരറ്റൊന്നിനെ പച്ച ജീവനോടെ കൊളുത്തി. ഒന്നെനിക്കും നീട്ടി.
ആഞ്ഞ് പുകയൂതിക്കൊണ്ട് കുറു ചോദിച്ചു.
"എങ്ങനെയാ, എവിടുന്നാ നീ അവനെ കണ്ടുപിടിച്ചത്? ബാംഗ്ലൂരിൽ നിന്നെങ്ങനെ തിരുവനതപുരത്ത് വന്നു. നിന്റെ മനക്കട്ടിയും ബെർളിയുടെ തൊലിക്കട്ടിയുമൊക്കെ അവനുമുണ്ടാവുമെന്ന് വിശ്വസിച്ചാണ് അന്ന് ഞാൻ അവനെയും വിളിച്ചത്.... ഇങ്ങനെയാവുമെന്നറിഞ്ഞിരുന്നെങ്കിൽ..."
“സാരമില്ല കുറുമേട്ടാ, മനപ്പൂർവ്വമല്ലല്ലോ? നിങ്ങൾ യാത്രകഴിഞ്ഞ് വന്നതല്ലേയുള്ളു. വീട്ടിൽ പോയി കുളിച്ച് കാപ്പികുടി കഴിഞ്ഞിട്ട് സംസാരിക്കാം. മാത്രവുമല്ല. വീട്ടിൽ ചെല്ലുമ്പോൾ അയാളെ നേരിൽ കാണുകയും ചെയ്യാമല്ലോ.“
ഞങ്ങൾ തിരിച്ച് കാറിനടുത്തേയ്ക്ക് നടന്നു.
“ ഇവിടെ ഇന്ത്യൻ കോഫീ ഹൌസിൽ കേറി ഒരു 'നിപ്പനടിക്കണോ'? “- ഞാൻ ചോദിച്ചു.
“വേണ്ടടാ.. ആദ്യമൊന്ന് കുളിക്കണം. മാത്രവുമല്ല. ആവശ്യത്തിന് ഞാൻ കഴിച്ചിട്ടുമുണ്ട്. അതിനു മേളിലേക്ക് ചായകൂടി ഒഴിക്കണ്ട.. “
കാർ നീങ്ങി. വീണ്ടും ഞങ്ങൾക്കിടയിലേയ്ക്ക് മൌനം കടന്നുവരാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു.
“ കുറുമേട്ടാ, പാവം നന്ദേട്ടൻ. അന്നത്തെ വിളി അയാൾ ശരിക്കും വിശ്വസിച്ചിരുന്നിരിക്കണം. അന്ന് തന്നെ പുള്ളി അദ്ദേഹത്തിന്റെ ഓഫീസിൽ പാർട്ടിയൊക്കെ നടത്തി. കുറേ പണം ചിലവായി. പോരാത്തതിന് വിവാഹം കഴിഞ്ഞതല്ലേ ഉണ്ടായിരുന്നുള്ളു. ഭാര്യയോടും ഭാര്യവീട്ടുകാരോടുമൊക്കെ ഈ 'ബ്ലോഗന' വിശേഷം പാവം പറഞ്ഞിരുന്നുവെന്നാണറിഞ്ഞത്. പുള്ളിക്കാരന്റെ അമ്മായി അപ്പനും അളിയന്മാരുമെല്ലാം ചേർന്ന് നാട്ടുകാരേയും കൂട്ടി പൌരസ്വീകരണമൊക്കെ ഏർപ്പെടുത്തിയിരുന്നു. ആനപ്പുറത്തിരുത്തി ആലവട്ടവും വെഞ്ചാമരവും തരുണീമണികളുടെ താലപ്പൊലിയുമൊക്കെയായി അല്ലേ സ്വീകരിച്ചാനയിച്ചത്. ആനപ്പുറത്തേറിയ നന്ദേട്ടന്റെ നെഞ്ച് അഞ്ചിഞ്ച് വിരിഞ്ഞിരുന്നതായും പറയപ്പെടുന്നു. യൂട്യൂബിലൊക്കെ ആ വീഡിയോ കാണാൻ പറ്റുമെന്ന് കേൾക്കുന്നു...കുറുമേട്ടൻ കണ്ടിരുന്നോ? “
“ഇല്ല.“
കാർ പേട്ടയിലെത്തി.
“ കുറുമേട്ടാ നേരേ പോയാൽ പാളയം. നമുക്ക് ഇടത്തോട്ടാണ് പോവേണ്ടത്. ഇവിടെനിന്ന് ഒരു 4 കിലോമീറ്റർ മാത്രം വീട്ടിലേയ്ക്ക്.. “
ഊം..
കുറുമേട്ടൻ മൂളി. വാട്ടർ ബോട്ടിൽ തുറന്ന് ഒരിറക്ക് കൂടി കുടിച്ചു.
“ നീ പറഞ്ഞില്ല. നന്ദനെ എവിടെ വച്ചാണ് നീ കണ്ടുമുട്ടിയത്? “
“മാതൃഭൂമിയിലെ രാജേഷാണ് എന്നെ വിളിച്ചു പറഞ്ഞത്. നന്ദേട്ടൻ അവരുടെ ഓഫീസിൽ ചെന്നിരുന്നു. എങ്ങനെയോ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് റിസപ്ഷനിലെത്തി. പിന്നെയാണ് കുറുമേട്ടാ പുകിലായത്. നന്ദേട്ടൻ റിസപ്ഷനിസ്റ്റിന്റെ 'വക്ഷസ്സാംബുരങ്ങളിൽ' നോക്കി ആർത്തിയോടെ ബ്ലോഗന, ബ്ലോഗന എന്നു പറഞ്ഞെത്രെ. ആ പെൺകുട്ടി പേടിച്ചലറി. ആരായാലും പേടിക്കും കെട്ടോ..അന്നത്തെ വേഷം കണ്ടാൽ. ആകെ മുഴിഞ്ഞു നാറി, നീണ്ട,ജഡ പിടിച്ച താടിയും മുടിയുമായി.. ഹോ! ഓർക്കാനേ വയ്യ...പാവം. “
“എന്നിട്ട്?“ - കുറു
“ എന്നിട്ടെന്താ. അവർ പിടിച്ച് പോലീസിൽ ഏൽപ്പിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ് രാജേഷ് അവിടേക്ക് വരുന്നത്. ഭാഗ്യം കൊണ്ട് അയാൾ 'ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും ' എന്ന എന്റെ ആ പോസ്റ്റ് വായിച്ചിരുന്നല്ലോ? ബ്ലോഗന എന്ന വാക്ക് കേട്ടപ്പോൾ രാജേഷ് ഒരു സംശയം തോന്നി എന്നെ വിളിച്ചു. ഇങ്ങനെ ഒരു ഭ്രാന്തൻ അവരുടെ ഓഫീസിൽ എത്തിയിട്ടുണ്ട്..ആകെ ബഹളമാണ് 'ബ്ലോഗന ബ്ലോഗന ' എന്നൊക്കെ പറയുന്നുണ്ട്. നിന്റെ പരിചയക്കാര് വല്ലതുമാണോന്ന് നോക്കാൻ പറഞ്ഞു. “
“ സത്യം പറയാലോ കുറുമേട്ടാ, എനിക്കെന്നാ അതിയാനെ കണ്ടിട്ട് മനസ്സിലായേയില്ല. എങ്കിലും പെൺകുട്ടിയുടെ 'വക്ഷസ്സാംബുരത്തിൽ' നോക്കി അങ്ങനെ വിളിക്കുന്നത് കേട്ടപ്പോളേ എനിക്ക് അതൊരു ബ്ലോഗറാണെന്ന് മനസ്സിലായി. പിന്നെ ശബ്ദവും തലയുടെ ആ ഓഞ്ഞ ഷേപ്പും എല്ലാം കൂടി കണ്ടപ്പോൾ ആളെ പിടികിട്ടി... ഉടൻ തന്നെ വണ്ടിയിൽ കയറ്റി ഓഫീസിൽ കൊണ്ടിരുത്തി. അപ്പോൾ തന്നെ ഞാൻ വീട്ടിൽ ചെന്ന് അമ്മയെയും വീട്ടിൽ സഹായത്തിനായി നിൽക്കുന്ന രമച്ചേച്ചിയേയും പാലായിലേയ്ക്ക് വിട്ടു.... വിശ്വസിച്ചെങ്ങനെ അങ്ങേരേം കൂട്ടി വീട്ടിൽ കയറും? പ്രായമായെങ്കിലും അവർക്കുമില്ലേ ‘വക്ഷസ്സാംബുരം‘? “
കുറു വാട്ടർ ബോട്ടിൽ തുറന്ന് അവശേഷിച്ചിരുന്ന മദ്യം മുഴുവൻ വായിലേയ്ക്ക് കമഴ്ത്തി. പുറത്തേയ്ക്ക് വന്ന ഏമ്പക്കത്തോടൊപ്പം 'ബോട്ടിൽ ഫിൽ' ചെയ്യണം എന്ന് പറഞ്ഞു.
“ദേ മെഡിക്കൽ കോളേജ് ആയി കുറുമേട്ടാ. ഇവിടെ അടുത്തുതന്നെ ബാറുണ്ട്. നമുക്ക് വാങ്ങാം. പിന്നെ ഇനി ഒരു കിലോമീറ്റർ മാത്രമേ വീട്ടിലേക്കുള്ളു. ഒരു ടെൻഷൻ . നന്ദേട്ടനെങ്ങാനും കുറുമേട്ടനെ മനസ്സിലായാൽ...“
“ ഹേയ്! മനസ്സിലാവുമോടാ? നീ പോങ്ങുവാണെന്ന് നന്ദനറിയാമോ? “
“ ‘നന്ദപർവ്വം നന്ദനെപ്പോലും‘ തിരിച്ചറിയാത്ത നന്ദേട്ടനാണോ എന്നെ തിരിച്ചറിയുന്നത് !!! എന്ന് കരുതി കുറുമേട്ടനെ മനസ്സിലാക്കാതിരിക്കണം എന്നില്ലകെട്ടോ “
“ നീ പേടിപ്പിക്കാതെടേ... ഡോക്ടറുടെ സമയം വാങ്ങിയിട്ടുണ്ടോ നീയ്.. “
“ഉം.. 'ഡോക്ടർ മാത്യു എല്ലൂർ' . മിടുക്കനാണ്. രാവിലെ 11 മണിക്ക് ചെല്ലാനാണ് പറഞ്ഞത്. പത്തരയ്ക്ക് ഇറങ്ങിയാൽ മതി.“
ബാറിൽ നിന്ന് ബോട്ടിൽ ഫിൽ ചെയ്ത് വീട്ടുപടിക്കൽ എത്തി കാറിൽ നിന്നിറങ്ങുന്ന ഞങ്ങളെ, തുറിച്ച കണ്ണുകളാൽ ചുട്ട നോട്ടം നോക്കി , സിറ്റ് ഔട്ടിൽ നന്ദപർവ്വം നന്ദേട്ടൻ...
( തുടരും )
അടുത്ത ഭാഗം ബെർളി തോമസ് വക. എന്തും പ്രതീക്ഷിക്കാം. :)
എയർപോർട്ടിലെ പതിവുനൂലാമാലകൾ കഴിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ എനിക്ക് 'വിട്ടുകിട്ടി'.
കയ്യിലിരുന്ന എയർബാഗ് കാറിന്റെ പിൻസീറ്റിലേക്കെറിഞ്ഞ്, ഭംഗിയുള്ള തുകൽ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 'വാട്ടർ ബോട്ടിൽ' സുരക്ഷിതമായി കക്ഷത്തിൽ സൂക്ഷിച്ച് അദ്ദേഹം ഇരുന്നു. കണ്ണിൽ വിഷാദം OCR പോലെ തളം കെട്ടിക്കിടക്കുന്നു. കാർ തിരുവനന്തപുരം എയർപോർട്ടിൽ നിന്നിറങ്ങി ശംഖുമുഖം ബീച്ച് വഴി നീങ്ങിയപ്പോൾ ,കടലിലേയ്ക്ക് നോക്കി, വണ്ടി നിർത്താൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഓരം ചേർന്ന് വണ്ടി നിർത്തി. രാവിലെ ആയതിനാൽ ബീച്ച് തീർത്തും വിജനമാണ്. കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന വള്ളത്തിന്റെ ചുവട്ടിൽ ഒരു തെരുവുനായ ചുരുണ്ട് കിടക്കുന്നു.
കുറു ഉറക്കാത്ത കാലുകൾ വലിച്ച് നടന്നു. തൊട്ടു പിറകേ ഞാനും. പിന്നെ, തിരയോട് ചേർന്ന തീരത്ത് ഞങ്ങൾ ഇരുന്നു. തിരയുടെ ഇരമ്പലുകൾക്കും ഞങ്ങളുടെ മൌനത്തെ തകർക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ഉദ്യമം ഞാൻ ഏറ്റെടുത്തു.
"കുറുമേട്ടൻ ഇപ്പോൾ ധൃതിപ്പെട്ട് വരേണ്ടിയിരുന്നില്ല."
"വരണമായിരുന്നു. ഞാൻ തന്നെയാണ് വരേണ്ടിയിരുന്നത്. ഞാനാണവനെ രക്ഷിക്കേണ്ടത്... എല്ലാം എന്റെ തെറ്റായിരുന്നല്ലോ? " - കുറുമാന്റെ വിഷാദം പുരണ്ട വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു.
കക്ഷത്തിൽ വിശ്രമിച്ചിരുന്ന വാട്ടർ ബോട്ടിൽ തുറന്ന് ഒരിറുക്ക് കുടിച്ച് കുറു ചിറിതുടച്ചു. പിന്നെ സിഗരറ്റൊന്നിനെ പച്ച ജീവനോടെ കൊളുത്തി. ഒന്നെനിക്കും നീട്ടി.
ആഞ്ഞ് പുകയൂതിക്കൊണ്ട് കുറു ചോദിച്ചു.
"എങ്ങനെയാ, എവിടുന്നാ നീ അവനെ കണ്ടുപിടിച്ചത്? ബാംഗ്ലൂരിൽ നിന്നെങ്ങനെ തിരുവനതപുരത്ത് വന്നു. നിന്റെ മനക്കട്ടിയും ബെർളിയുടെ തൊലിക്കട്ടിയുമൊക്കെ അവനുമുണ്ടാവുമെന്ന് വിശ്വസിച്ചാണ് അന്ന് ഞാൻ അവനെയും വിളിച്ചത്.... ഇങ്ങനെയാവുമെന്നറിഞ്ഞിരുന്നെങ്കിൽ..."
“സാരമില്ല കുറുമേട്ടാ, മനപ്പൂർവ്വമല്ലല്ലോ? നിങ്ങൾ യാത്രകഴിഞ്ഞ് വന്നതല്ലേയുള്ളു. വീട്ടിൽ പോയി കുളിച്ച് കാപ്പികുടി കഴിഞ്ഞിട്ട് സംസാരിക്കാം. മാത്രവുമല്ല. വീട്ടിൽ ചെല്ലുമ്പോൾ അയാളെ നേരിൽ കാണുകയും ചെയ്യാമല്ലോ.“
ഞങ്ങൾ തിരിച്ച് കാറിനടുത്തേയ്ക്ക് നടന്നു.
“ ഇവിടെ ഇന്ത്യൻ കോഫീ ഹൌസിൽ കേറി ഒരു 'നിപ്പനടിക്കണോ'? “- ഞാൻ ചോദിച്ചു.
“വേണ്ടടാ.. ആദ്യമൊന്ന് കുളിക്കണം. മാത്രവുമല്ല. ആവശ്യത്തിന് ഞാൻ കഴിച്ചിട്ടുമുണ്ട്. അതിനു മേളിലേക്ക് ചായകൂടി ഒഴിക്കണ്ട.. “
കാർ നീങ്ങി. വീണ്ടും ഞങ്ങൾക്കിടയിലേയ്ക്ക് മൌനം കടന്നുവരാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു.
“ കുറുമേട്ടാ, പാവം നന്ദേട്ടൻ. അന്നത്തെ വിളി അയാൾ ശരിക്കും വിശ്വസിച്ചിരുന്നിരിക്കണം. അന്ന് തന്നെ പുള്ളി അദ്ദേഹത്തിന്റെ ഓഫീസിൽ പാർട്ടിയൊക്കെ നടത്തി. കുറേ പണം ചിലവായി. പോരാത്തതിന് വിവാഹം കഴിഞ്ഞതല്ലേ ഉണ്ടായിരുന്നുള്ളു. ഭാര്യയോടും ഭാര്യവീട്ടുകാരോടുമൊക്കെ ഈ 'ബ്ലോഗന' വിശേഷം പാവം പറഞ്ഞിരുന്നുവെന്നാണറിഞ്ഞത്. പുള്ളിക്കാരന്റെ അമ്മായി അപ്പനും അളിയന്മാരുമെല്ലാം ചേർന്ന് നാട്ടുകാരേയും കൂട്ടി പൌരസ്വീകരണമൊക്കെ ഏർപ്പെടുത്തിയിരുന്നു. ആനപ്പുറത്തിരുത്തി ആലവട്ടവും വെഞ്ചാമരവും തരുണീമണികളുടെ താലപ്പൊലിയുമൊക്കെയായി അല്ലേ സ്വീകരിച്ചാനയിച്ചത്. ആനപ്പുറത്തേറിയ നന്ദേട്ടന്റെ നെഞ്ച് അഞ്ചിഞ്ച് വിരിഞ്ഞിരുന്നതായും പറയപ്പെടുന്നു. യൂട്യൂബിലൊക്കെ ആ വീഡിയോ കാണാൻ പറ്റുമെന്ന് കേൾക്കുന്നു...കുറുമേട്ടൻ കണ്ടിരുന്നോ? “
“ഇല്ല.“
കാർ പേട്ടയിലെത്തി.
“ കുറുമേട്ടാ നേരേ പോയാൽ പാളയം. നമുക്ക് ഇടത്തോട്ടാണ് പോവേണ്ടത്. ഇവിടെനിന്ന് ഒരു 4 കിലോമീറ്റർ മാത്രം വീട്ടിലേയ്ക്ക്.. “
ഊം..
കുറുമേട്ടൻ മൂളി. വാട്ടർ ബോട്ടിൽ തുറന്ന് ഒരിറക്ക് കൂടി കുടിച്ചു.
“ നീ പറഞ്ഞില്ല. നന്ദനെ എവിടെ വച്ചാണ് നീ കണ്ടുമുട്ടിയത്? “
“മാതൃഭൂമിയിലെ രാജേഷാണ് എന്നെ വിളിച്ചു പറഞ്ഞത്. നന്ദേട്ടൻ അവരുടെ ഓഫീസിൽ ചെന്നിരുന്നു. എങ്ങനെയോ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് റിസപ്ഷനിലെത്തി. പിന്നെയാണ് കുറുമേട്ടാ പുകിലായത്. നന്ദേട്ടൻ റിസപ്ഷനിസ്റ്റിന്റെ 'വക്ഷസ്സാംബുരങ്ങളിൽ' നോക്കി ആർത്തിയോടെ ബ്ലോഗന, ബ്ലോഗന എന്നു പറഞ്ഞെത്രെ. ആ പെൺകുട്ടി പേടിച്ചലറി. ആരായാലും പേടിക്കും കെട്ടോ..അന്നത്തെ വേഷം കണ്ടാൽ. ആകെ മുഴിഞ്ഞു നാറി, നീണ്ട,ജഡ പിടിച്ച താടിയും മുടിയുമായി.. ഹോ! ഓർക്കാനേ വയ്യ...പാവം. “
“എന്നിട്ട്?“ - കുറു
“ എന്നിട്ടെന്താ. അവർ പിടിച്ച് പോലീസിൽ ഏൽപ്പിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ് രാജേഷ് അവിടേക്ക് വരുന്നത്. ഭാഗ്യം കൊണ്ട് അയാൾ 'ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും ' എന്ന എന്റെ ആ പോസ്റ്റ് വായിച്ചിരുന്നല്ലോ? ബ്ലോഗന എന്ന വാക്ക് കേട്ടപ്പോൾ രാജേഷ് ഒരു സംശയം തോന്നി എന്നെ വിളിച്ചു. ഇങ്ങനെ ഒരു ഭ്രാന്തൻ അവരുടെ ഓഫീസിൽ എത്തിയിട്ടുണ്ട്..ആകെ ബഹളമാണ് 'ബ്ലോഗന ബ്ലോഗന ' എന്നൊക്കെ പറയുന്നുണ്ട്. നിന്റെ പരിചയക്കാര് വല്ലതുമാണോന്ന് നോക്കാൻ പറഞ്ഞു. “
“ സത്യം പറയാലോ കുറുമേട്ടാ, എനിക്കെന്നാ അതിയാനെ കണ്ടിട്ട് മനസ്സിലായേയില്ല. എങ്കിലും പെൺകുട്ടിയുടെ 'വക്ഷസ്സാംബുരത്തിൽ' നോക്കി അങ്ങനെ വിളിക്കുന്നത് കേട്ടപ്പോളേ എനിക്ക് അതൊരു ബ്ലോഗറാണെന്ന് മനസ്സിലായി. പിന്നെ ശബ്ദവും തലയുടെ ആ ഓഞ്ഞ ഷേപ്പും എല്ലാം കൂടി കണ്ടപ്പോൾ ആളെ പിടികിട്ടി... ഉടൻ തന്നെ വണ്ടിയിൽ കയറ്റി ഓഫീസിൽ കൊണ്ടിരുത്തി. അപ്പോൾ തന്നെ ഞാൻ വീട്ടിൽ ചെന്ന് അമ്മയെയും വീട്ടിൽ സഹായത്തിനായി നിൽക്കുന്ന രമച്ചേച്ചിയേയും പാലായിലേയ്ക്ക് വിട്ടു.... വിശ്വസിച്ചെങ്ങനെ അങ്ങേരേം കൂട്ടി വീട്ടിൽ കയറും? പ്രായമായെങ്കിലും അവർക്കുമില്ലേ ‘വക്ഷസ്സാംബുരം‘? “
കുറു വാട്ടർ ബോട്ടിൽ തുറന്ന് അവശേഷിച്ചിരുന്ന മദ്യം മുഴുവൻ വായിലേയ്ക്ക് കമഴ്ത്തി. പുറത്തേയ്ക്ക് വന്ന ഏമ്പക്കത്തോടൊപ്പം 'ബോട്ടിൽ ഫിൽ' ചെയ്യണം എന്ന് പറഞ്ഞു.
“ദേ മെഡിക്കൽ കോളേജ് ആയി കുറുമേട്ടാ. ഇവിടെ അടുത്തുതന്നെ ബാറുണ്ട്. നമുക്ക് വാങ്ങാം. പിന്നെ ഇനി ഒരു കിലോമീറ്റർ മാത്രമേ വീട്ടിലേക്കുള്ളു. ഒരു ടെൻഷൻ . നന്ദേട്ടനെങ്ങാനും കുറുമേട്ടനെ മനസ്സിലായാൽ...“
“ ഹേയ്! മനസ്സിലാവുമോടാ? നീ പോങ്ങുവാണെന്ന് നന്ദനറിയാമോ? “
“ ‘നന്ദപർവ്വം നന്ദനെപ്പോലും‘ തിരിച്ചറിയാത്ത നന്ദേട്ടനാണോ എന്നെ തിരിച്ചറിയുന്നത് !!! എന്ന് കരുതി കുറുമേട്ടനെ മനസ്സിലാക്കാതിരിക്കണം എന്നില്ലകെട്ടോ “
“ നീ പേടിപ്പിക്കാതെടേ... ഡോക്ടറുടെ സമയം വാങ്ങിയിട്ടുണ്ടോ നീയ്.. “
“ഉം.. 'ഡോക്ടർ മാത്യു എല്ലൂർ' . മിടുക്കനാണ്. രാവിലെ 11 മണിക്ക് ചെല്ലാനാണ് പറഞ്ഞത്. പത്തരയ്ക്ക് ഇറങ്ങിയാൽ മതി.“
ബാറിൽ നിന്ന് ബോട്ടിൽ ഫിൽ ചെയ്ത് വീട്ടുപടിക്കൽ എത്തി കാറിൽ നിന്നിറങ്ങുന്ന ഞങ്ങളെ, തുറിച്ച കണ്ണുകളാൽ ചുട്ട നോട്ടം നോക്കി , സിറ്റ് ഔട്ടിൽ നന്ദപർവ്വം നന്ദേട്ടൻ...
( തുടരും )
അടുത്ത ഭാഗം ബെർളി തോമസ് വക. എന്തും പ്രതീക്ഷിക്കാം. :)
Subscribe to:
Posts (Atom)
