<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8999149512827071171</id><updated>2012-02-02T09:58:02.366+05:30</updated><category term='മതം'/><category term='ക്ഷണക്കത്ത്‌'/><category term='ഭക്തി'/><category term='ലേഖനം'/><category term='മമ്മൂട്ടി'/><category term='സിനിമ'/><category term='കവിത'/><category term='പ്രണയം'/><category term='നേര്‍ക്കാഴ്ച'/><category term='ഓർമ്മ'/><category term='ബ്ലോഗുപരം'/><category term='അനുഭവം'/><category term='നര്‍മ്മം'/><category term='കത്ത്'/><category term='നിലപാട്'/><category term='നാട്ടുവർത്തമാനം'/><category term='സത്യം'/><category term='ബ്ലോഗന'/><category term='വെറും ചവര്‍'/><category term='ബ്ലോഗ്'/><category term='ചങ്ങാത്തം.'/><category term='പ്രതികരണം'/><category term='കത്ത്‌'/><category term='ഉള്‍വിളി'/><category term='അല്‍പത്തരം'/><category term='ഇടപെടൽ'/><category term='വാർത്ത'/><category term='രാഷ്ടീയം'/><category term='ചുമ്മാ'/><category term='ക്ഷമാപണം'/><category term='പ്രതിഷേധം'/><category term='രാഷ്ട്രീയം'/><category term='ഒരു ഭ്രാന്ത്...'/><category term='നർമ്മം'/><category term='തോന്നല്‍'/><category term='ആദരാജ്ജലി.....'/><category term='പാചകക്കുറിപ്പ്'/><category term='ആസ്വാദനക്കുറിപ്പ്'/><category term='നാട്ടുവിശേഷം'/><category term='മറ്റൊരു അല്‍പത്തരം.'/><category term='നിരൂപണം'/><category term='ആക്ഷേപം'/><category term='കഥ'/><title type='text'>പോങ്ങുമ്മൂടന്‍</title><subtitle type='html'>"സഫലമായ ഒരു സ്വപ്നം"</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://pongummoodan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default?max-results=100'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>94</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8999149512827071171.post-7553993336380688422</id><published>2012-01-26T17:24:00.002+05:30</published><updated>2012-01-26T17:35:45.207+05:30</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>പി.സി 4632-ഉം പിന്നെ ശാസ്താവും.</title><content type='html'>സമയം രാത്രി 9.55. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ ബൈക്ക് തന്റെ ഓട്ടം സ്വന്തം ഇഷ്ടം പ്രകാരം നിർത്തി. രണ്ടുദിവസമായി അതിനു തുള്ളി‘വെള്ളം‘ കൊടുത്തിട്ടില്ല. ഇരുമ്പ് നിർമ്മിതമായ ആമാശയം വിശന്ന് തുരുമ്പിച്ചു തുടങ്ങിയിരിക്കണം. നിയോൺ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ മഞ്ഞളിച്ചു നിന്നു. പെട്രോൾ പമ്പ് 10 മണിവരയേ ഉള്ളു. ഞാൻ പഴ്സ് തുറന്നു നോക്കി. ഏഴെട്ട് വിസിറ്റിംഗ് കാർഡ്, പണയം വച്ചതിന്റെ റസീത്, ഒരു സിനിമാ ടിക്കറ്റ്. പേഴ്സ് യഥാസ്ഥാനത്ത് മടക്കിവയ്ക്കുമ്പോൾ സ്വന്തമായി കമ്മട്ടമില്ലാതെ പോവുന്ന ഓരോ ഭാരതീയ ദരിദ്രവാസികളെടെയും കഷ്ടപ്പാടുകളോർത്ത് രണ്ടു തുള്ളി ഫ്രെഷ് കണ്ണുനീർ ഞാൻ റോഡിൽ പൊഴിച്ചു. അതിനുമേളിലൂടെ പുത്തനൊരു  ഓഡി Q7 പാഞ്ഞുപോയി. ഫോർ രജിസ്ട്രേഷൻ. &lt;br /&gt;&lt;br /&gt;ചെരിച്ചു കിടത്തുക, ടാങ്ക് തുറന്ന് പള്ളയിൽ ഊതുക തുടങ്ങിയ ചെപ്പടിവിദ്യകളൊക്കെ നോക്കിയിട്ടും ബൈക്ക് പിണങ്ങിത്തന്നെ നിൽക്കുന്നു. തലേന്ന് രാത്രി 9 ബൈക്കുകൾ സിറ്റിയിൽ നിന്നുമാത്രം മോഷണം പോയെന്ന വാർത്ത ഇന്നത്തെ പത്രത്തിൽ വായിച്ചതേയുള്ളു. പെട്രോൾ ഇല്ലാത്ത വണ്ടിയാണെങ്കിലും തീരുമാനിച്ചാൽ കള്ളന്മാർ അതുകൊണ്ട് കടക്കും. ബൈക്ക് നടപ്പാതയുടെ ഓരം ചേർത്തുവച്ച് ഞാൻ പോലീസ് സ്റ്റേഷനിലേയ്ക്ക് നടന്നു. അർദ്ധരാത്രി അനാഥമായി സ്റ്റേഷനുമുന്നിലിരിയ്ക്കുന്ന ബൈക്കിനെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കാൻ പോലീസിനു തോന്നരുതല്ലോ. നാഥനുണ്ടെന്ന് വെളിപ്പെടുത്തണം.&lt;br /&gt; &lt;br /&gt;സ്റ്റേഷനകത്ത് പഴകിയ മേശയ്ക്കുപിന്നിലെ മരക്കസേരയിൽ ഒരു പി.സി തീപ്പെട്ടിക്കൊള്ളികൊണ്ട്  ചെവി ക്ലീനാക്കി ഇരിയ്ക്കുന്നു. തല അല്പം ചെരിച്ച് പുരികം ഉയർത്തി കണ്ണുകൾ ഏതോ ആലസ്യത്തിലെന്ന പോലെ പാതി കൂമ്പി അങ്ങനെ.... മേശയ്ക്കു കുറച്ചു പിന്നിലായി വലിയൊരു വാട്ടർ ബോട്ടിൽ വച്ചിട്ടുണ്ട്. അതിന്റെ ടാപ്പിൽ നിന്നും വെള്ളത്തുള്ളികൾ ചെറിയ ആവർത്തിയിൽ ഇറ്റുന്നുണ്ട്. അതുശേഖരിയ്ക്കാൻ താഴെ, നിലത്തുവച്ചിരുന്ന പാത്രത്തിൽ ട്യൂബ്ലൈറ്റിന്റെ പ്രതിബിംബം  കഷണങ്ങളായി ഇളകിക്കളിക്കുന്നു.&lt;br /&gt;&lt;br /&gt;കുറച്ചുമാറി നിലത്ത് ശബരിമല ശാസ്താവിനെപ്പോലെ കുത്തിയിരിക്കുന്ന ഒരുവൻ. ആള് ആ സ്റ്റേഷന്റെ സ്വന്തം പ്രതി ആണെന്ന് തോന്നുന്നു. മുഖത്ത് യാതൊരു പരിഭ്രമവുമില്ല. ഇതൊക്കെ എത്ര കണ്ടിരിക്കുന്ന എന്ന ഭാവം ശാന്തതയായി മുഖത്ത് ഓളം വെട്ടുന്നു. പിൻവശത്തെ ഭിത്തിയിൽ ഗാന്ധിജിയുടെ ചിത്രമുള്ള സർക്കാർ കലണ്ടർ.  ജനുവരി മാസം കാറ്റിലിളകിയാടി എന്നെ മാടി വിളിയ്ക്കുന്ന പോലെ.&lt;br /&gt; &lt;br /&gt;അല്പം സമയം ഞാനവിടെ പതറിനിന്നു. തീപ്പെട്ടിക്കൊള്ളി മറുചെവിയിലേയ്ക്ക് ഇടുന്നതിനിടയിൽ പി.സി എന്നെ നോക്കി ചോദ്യരൂപത്തിൽ മൂളി. വീണ്ടും എതിർവശത്തേയ്ക്ക് തലചെരിച്ച് കണ്ണുകളും പുരികവും പഴയപടിയാക്കി. അങ്ങനെ...&lt;br /&gt;&lt;br /&gt;നിലത്തിരിയ്ക്കുന്ന ശാസ്താവ് കുഴിനഖമുള്ള തള്ളവിരൽ ചൊറിഞ്ഞ് എന്നെ നോക്കുന്നു.  &lt;br /&gt;&lt;br /&gt;- സാർ, എന്റെ ബൈക്ക്...&lt;br /&gt; &lt;br /&gt;ഞാൻ പൂർത്തിയാക്കും മുൻപേ യാതൊരു ഭാവഭേദവുമില്ലാതെ പി.സി ചോദിച്ചു.&lt;br /&gt;&lt;br /&gt;- എവിടെ വച്ച്?&lt;br /&gt;&lt;br /&gt;- എന്ത്? (എനിയ്ക്കു മനസ്സിലായില്ല. ഞാൻ വിക്കി.)&lt;br /&gt;&lt;br /&gt;- മോഷണം പോയത്? – പി.സി&lt;br /&gt;&lt;br /&gt;- സാർ, എന്തു മോഷണം പോയെന്ന്? ഞാൻ.&lt;br /&gt;&lt;br /&gt;- തന്റെ അമ്മായിയമ്മയുടെ അരയേക്കറോളം പുഞ്ചപ്പാടം. &lt;br /&gt;പി.സി. ശരിയായ ആർ.പി.എമ്മിൽ കർമ്മനിരതനായിരിക്കുന്നു.&lt;br /&gt;&lt;br /&gt;അയാൾ ചെവിയിൽ നിന്നും തീപ്പെട്ടിക്കൊള്ളി ഊരി എന്നെ നോക്കി . ഒരു നെല്ലിക്ക വലിപ്പത്തോളം ‘മരുന്ന് കൊള്ളിയിലുണ്ടെന്നത് ഞാൻ അറപ്പോടെ കണ്ടു. &lt;br /&gt;&lt;br /&gt;“എടോ മഴുവാ..എവിടെനിന്നാണ് തന്റെ ബൈക്ക് മോഷണം പോയതെന്ന്?“ &lt;br /&gt;അയാൾ ഡെസിബൽ കണക്കിന് ശബ്ദം പുറപ്പെടുവിപ്പിച്ച് ചോദിച്ചു.&lt;br /&gt;&lt;br /&gt;- ഏമ്മാനേ, മോഷ്ടിക്കപ്പെട്ടിട്ടില്ല. ബൈക്കിലെ പെട്രോൾ തീർന്നതാണ്. &lt;br /&gt;പരമാവധി വിനയം പുരട്ടി വാക്കുകളെ വെണ്ണപ്പരുവത്തിൽ ചെവിക്കായം പോക്കിനിൽക്കുന്ന ഏമ്മാന്റെ കാതിൽ ഞാൻ നിക്ഷേപിച്ചു.&lt;br /&gt;&lt;br /&gt;- എന്തിനാടാ  “##%@@**^മോനേ “ അതിനിങ്ങോട്ട് കെട്ടിയെടുക്കുന്നത്?&lt;br /&gt; &lt;br /&gt;പി.സി-യുടെ വായിൽ നിന്നും ഭൂജാതരായ സരസ്വതികൾ എനിയ്ക്കു ചുറ്റും കുച്ചിപ്പിടി നടത്തി.&lt;br /&gt;&lt;br /&gt;- അതല്ല സാർ.. രാത്രി വണ്ടി ഇവിടെ വച്ചിട്ട് പോട്ടെ എന്നു ചോദിയ്ക്കാൻ...&lt;br /&gt;- നീ ഇവിടെ വച്ചിട്ട് പോയാൽ..? നിന്റെ കുണ്ടിയ്ക്ക് ഞാനെന്താടാ പാറാവ് നിക്കണോ?&lt;br /&gt;- വേണ്ട ഏമ്മാനേ. അങ്ങനെയല്ല.&lt;br /&gt;- അല്ല നിക്കാമെടാ ##%@@**^.. മോനേ..&lt;br /&gt;എന്നും പറഞ്ഞ് പി.സി കസേരയിലിരുന്നു. പിന്നെ ഒരു വലിയ ബുക്കും പേനയുമെടുത്ത് ചോദിച്ചു...&lt;br /&gt;- എന്താടാ പേര്?&lt;br /&gt;(ഞാൻ പേര് പറഞ്ഞു)&lt;br /&gt;- മേൽവിലാസം?&lt;br /&gt;(അതും പറഞ്ഞു)&lt;br /&gt;അച്ഛന്റെ പേര്?&lt;br /&gt;(പറഞ്ഞു)&lt;br /&gt;അമ്മേടെ പേര്&lt;br /&gt;(പറഞ്ഞു)&lt;br /&gt;&lt;br /&gt;തിരിച്ച് പേരുകൂട്ടി അച്ചനും അമ്മയ്ക്കും ഏമ്മാനും പറഞ്ഞു.&lt;br /&gt;&lt;br /&gt;വണ്ടിയ്ക്ക് ബുക്കും പേപ്പറും ഉണ്ടോടാ?&lt;br /&gt;- ഉണ്ട്.&lt;br /&gt;- ഉണ്ടില്ലെങ്കിൽ, നിന്നെ ഞാൻ ഊട്ടാമെടാ..&lt;br /&gt;(ഞാൻ തലകുനിച്ചു)&lt;br /&gt;&lt;br /&gt;- എന്താടാ നിന്റെ പണി?&lt;br /&gt;- ഒന്നുമില്ല!&lt;br /&gt;- കൂലി?&lt;br /&gt;- നയാപൈസയില്ല!&lt;br /&gt;- വരുമാനം?&lt;br /&gt; (ഇല്ലെന്ന് ചുമൽ കുലുക്കി)&lt;br /&gt;- ജീവിയ്ക്കാൻ?&lt;br /&gt;- ആശ്രയിക്കും!&lt;br /&gt;- ആരെ?&lt;br /&gt;- ആരെയും!&lt;br /&gt;- നാണം?&lt;br /&gt;- ഇല്ല&lt;br /&gt;- മാനം?&lt;br /&gt;- അനുഭവപ്പെട്ടിട്ടില്ല.&lt;br /&gt;- സമയം പോക്കാൻ?&lt;br /&gt;- ഉറങ്ങും?&lt;br /&gt;- ഉണർന്നാൽ?&lt;br /&gt;- ഉണ്ണും.&lt;br /&gt;- ഊ...?&lt;br /&gt;- ഇല്ല.&lt;br /&gt;- വൈ?&lt;br /&gt;- (ദിസ് കൊലവെറി ഡാ എന്ന് മനസ്സിൽ ചോദിച്ച് പറഞ്ഞു) &lt;br /&gt;സഹധർമ്മിണി നാട്ടിലാണ്. &lt;br /&gt;- നീ മുല്ലപ്പെരിയാർ പ്രക്ഷോഭത്തിൽ പങ്കാളിയായിട്ടുണ്ടോ?&lt;br /&gt;- ഇല്ല&lt;br /&gt;- കാരണം.&lt;br /&gt;- പങ്കെടുക്കാനുള്ള മെഴുകുതിരി കിട്ടിയില്ല.&lt;br /&gt;- സാമൂഹിക പ്രതിബദ്ധത?&lt;br /&gt;- കമ്മിയാണ്.&lt;br /&gt;- മറ്റു ജനദ്രോഹങ്ങൾ?&lt;br /&gt;- ബ്ലോഗ് എഴുതും&lt;br /&gt;- എന്നുവച്ചാൽ ഇന്ദുമേനോൻ പറഞ്ഞപോലെ കക്കൂസ് സാഹിത്യം രചിയ്ക്കുമെന്നർത്ഥം.? &lt;br /&gt;- ഞാൻ നായരാണ്. മേനോൻ മാരുടെ വാക്കുക്കൾ നായന്മാർ കാര്യമാക്കാറില്ല.&lt;br /&gt;&lt;br /&gt;പി.സി എഴുത്ത് മതിയാക്കി എഴുന്നേറ്റ് എന്റെ നേർക്ക് നടന്നടുത്തു. എന്റെ ധൈര്യം മൂത്രത്തുള്ളികളായി ഇറ്റുന്നുവോ? ഞാൻ ഭയത്തോടെ ശാസ്താവിനെ നോക്കി. ശാസ്താവ് ഭിത്തിയോട് ചേർന്ന് അന്തിക്രിസ്തുവായി രൂപാന്തരം പ്രാപിച്ച് നിൽക്കുകയാണ്. കിട്ടിയ തക്കത്തിന് ശാസ്താവും മതം മാറിയോ?! – ഞാൻ അതിശയിച്ചു.&lt;br /&gt;പി.സി ഇരുകൈകളും എന്റെ തോളിൽവച്ചു. ഞാൻ ആ കണ്ണുകളിൽ നോക്കി. അപ്പോൾ, അവിടെ പോലീസുകാരുടെ കണ്ണിൽ സാധാരണ കാണാത്തവിധമുള്ള ശാന്തത. ആ കണ്ണുകളിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്നു. കണ്ണിലെ നേർത്ത ഞരമ്പുകൾ ഇഴപിരിഞ്ഞ് ബോധിവൃക്ഷത്തെ അനുസ്മരിപ്പിക്കുന്നു. ഞാൻ കൈകൂപ്പി. കാക്കിയിട്ട മഹാത്മാവേ അങ്ങേയ്ക്ക് പ്രണാമം. ഞാൻ ആ മനുഷ്യനെ മനസ്സുകൊണ്ട് നമസ്കരിച്ചു. &lt;br /&gt;&lt;br /&gt;വിശേഷണങ്ങൾ ഒന്നും ചേർക്കാതെ “മോനേ“ എന്ന പി.സി.യുടെ വിളി പ്രാവിന്റെ കുറുകലായി എന്റെ കാതിൽ വന്നുചേക്കേറി. അദ്ദേഹത്തിന്റെ കണ്ണുകൾ എന്തിനാണ് നിറഞ്ഞിരിയ്ക്കുന്നത്?&lt;br /&gt;സാവധാനം പി.സി അകത്തേയ്ക്ക് നടന്നു. &lt;br /&gt;&lt;br /&gt;ഏതാനും നിമിഷം കഴിഞ്ഞ് പുറത്തുവന്ന പി.സിയെ കണ്ട് ഞാൻ ഞെട്ടി. &lt;br /&gt;&lt;br /&gt;കൈയ്യിൽ ഒരു വലിയ തോക്ക്! ആഡംബരം കുറയാതിരിയ്ക്കാനെന്നവണ്ണം അറ്റത്തൊരു കത്തിയും പിടിപ്പിച്ചിരിയ്ക്കുന്നു. അത് ചെറുതായി തുരുമ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ പച്ചമാംസത്തിൽ പുളഞ്ഞുനടന്നിട്ട് കാലമേറെയായെന്നു തോന്നുന്നു. &lt;br /&gt;&lt;br /&gt;തോക്കേന്തിയ പി.സിയുടെ മുഖത്ത് അപ്പോഴും ശാന്തതയായിരുന്നല്ലോ എന്ന് ഭയത്തിലും ഞാൻ അതിശയിച്ചു. അദ്ദേഹം സാവധാനം എന്നോട് പറഞ്ഞു...&lt;br /&gt;&lt;br /&gt;“മോനേ, ഈ കാക്കിയിട്ടതിൽ പിന്നെ ഒരു നല്ലകാര്യം എനിയ്ക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സമാധനമോ സന്തോഷമോ ജീവിതത്തിലുണ്ടായിട്ടില്ല. പിള്ളേർക്ക് കരപ്പനും ചിരങ്ങും ആറ്റടുന്നില്ല. പെറ്റുപെറ്റിപ്പോൽ പെണ്ണുമ്പിള്ളയ്ക്ക് നടുവനക്കാനും വയ്യ. കോണ്ടം പോലും കരുണകാണിയ്ക്കുന്നില്ല. എനിക്കറിയാം. എല്ലാം ഈ ശാപംകിട്ടിയ പണിയുടേതാണ്. മൂത്ത കുറ്റവാളികൾക്ക് സല്യൂട്ടടിക്കുകയും കുഞ്ഞുകുഞ്ഞു കള്ളന്മാരെ പിടിച്ച് എല്ലൊടിക്കുകയും ചെയ്യുന്നതിന്റെ ശിക്ഷ.  എനിക്കിനി വയ്യ മോനേ.. എനിയ്ക്കിനി വയ്യ.. “ &lt;br /&gt;മോഡുലേഷൻകൊണ്ട് പോലീസാവും മുൻപ് ഇയാൾ സൂര്യസോമയിലെ നാടക നടനായിരുന്നോ എന്നു സംശയിച്ചുകൊണ്ട്  ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു..&lt;br /&gt;&lt;br /&gt;“പോട്ടെ സാർ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നോക്കൂ..... “ &lt;br /&gt;&lt;br /&gt;ഞാൻ പറഞ്ഞു തീരും മുൻപേ  പുലിയെക്കണ്ട ശിക്കാരി ശംഭുവിനെപ്പോലെ അയാൾ എന്റെ നേരേ തോക്കു ചൂണ്ടിക്കൊണ്ട് അലറി...&lt;br /&gt;&lt;br /&gt;“(വിശേഷണത്തോടെ)മോനേ...., ആരാടാ ആത്മഹത്യ ചെയ്യുന്നത്. നിന്നെപ്പോലൊരുത്തനെ ഈ ഭൂമിയില് വച്ചുവാഴിക്കില്ലെടാ ഞാൻ. മേലനങ്ങാതെ തിന്നുമുടിയ്ക്കുന്നവനേ... നിന്നെ കൊല്ലാൻ എനിയ്ക്ക് അങ്ങ് മേളീന്നുള്ള ഓർഡറൊന്നും വേണ്ടടാ പൊണ്ണാ.... വെടിയുണ്ടകയറ്റി നിന്റെ തലമണ്ട തുരന്നാൽ എന്റെ കർമ്മമണ്ഠലം പുഷ്ടിപ്പെടും.  കാക്കിയിട്ട് ആദ്യമായി ഞാനൊരു നല്ലകാര്യം ചെയ്യട്ടെ. എന്റെ മക്കടെ കരപ്പൻ മാറട്ടെ. പെണ്ണുമ്പിള്ളയുടെ നടുവ് ഏതൊരു കടുത്തനീക്കത്തെയും നേരിടാൻ പ്രാപ്തമാവട്ടെ. കോണ്ടം കരുണകാണിയ്ക്കട്ടെ. നിന്നെ ചരിത്രമാക്കിയാൽ ഞാൻ ചെയ്ത സകലപാപങ്ങളും തീരും. നീ പോലീസുകാരന് ശാപമോക്ഷം നൽകുന്ന ഗംഗയാണ്. മോനേ കാട്ടെടാ നിന്റെ തല... തെങ്ങിൻ പൂക്കുല പോലെ നിന്റെ തലച്ചോറ് ഞാനീ സ്റ്റേഷനിൽ ചിതറുന്നത് കാണിയ്ക്കാം...”&lt;br /&gt;&lt;br /&gt;അയാൾ എന്റെ നേരേ കാഞ്ചിവലിച്ചു. അപ്പോൾ കർത്താവ് വീണ്ടും മതം മാറി അനന്തശയനത്തിലായത് ഞാൻ കണ്ടു. ഭയം കൊണ്ട് അനന്തന്റെ നെഞ്ച് തിരമാല പോലെ ഉയർന്നുതാഴുന്നു...&lt;br /&gt;&lt;br /&gt;ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. ചിതറിത്തെറിയ്ക്കുന്ന തലച്ചോറ് എനിയ്ക്കുചുറ്റും ഇപ്പോൾ പൂക്കളം തീർക്കും. ഞാൻ അതിനുനടക്ക് തലയില്ലാത്ത ഓണത്തപ്പനാവും. &lt;br /&gt;&lt;br /&gt;“എടോ നാൽപ്പത്തിയാറ് മുപ്പത്തിരണ്ടേ..അതിൽ ഉണ്ടയില്ലെടോ...” വെടിപൊട്ടും പൊലെ ഒരു ശബ്ദമായിരുന്നു അത്. ഞാൻ കണ്ണുതുറന്നു നോക്കി. തോക്കുചൂണ്ടിയ പോലീസുകാരനു പിന്നിൽ മറ്റൊരുവൻ. &lt;br /&gt;&lt;br /&gt;-ഉണ്ടയില്ലെന്നോ!! തെല്ലൊരു നിരാശയോടെ പിസി. കുറച്ചു സമയം തോക്കിലേയ്ക്ക് നോക്കി നിന്നു. പിന്നെ മറ്റേ പോലീസുകാരനോട് ചോദിച്ചു. &lt;br /&gt;&lt;br /&gt;“അത്യാവശ്യമാണെന്ന് പറഞ്ഞാൽ നമ്മുടെ സഖാവ് ഒരുണ്ട കടം തരുമോടോ?”&lt;br /&gt;&lt;br /&gt;“സഖാവ് ഇപ്പോൾ ഉണ്ടയൊന്നും കൊണ്ടുനടക്കാറില്ലടോ. താൻ അവനോട് ഉണ്ട വരുമ്പോൾ വന്ന് വെടികൊണ്ടിട്ട് പോവാൻ പറ.“- മറ്റേ പോലീസ് അകത്തേയ്ക്ക് കയറിപ്പോയി.&lt;br /&gt;&lt;br /&gt;പി.സി 4632 എന്നോടായി പറഞ്ഞു.&lt;br /&gt;&lt;br /&gt;“പറഞ്ഞത് കേട്ടല്ലോ ഉണ്ടവരുമ്പോൾ അറിയ്ക്കും. അപ്പോൾ മോൻ വന്ന് വെടികൊണ്ടിട്ട് പൊയ്ക്കോണം. കേട്ടല്ലോ. “&lt;br /&gt;&lt;br /&gt;കേട്ടു – ഞാൻ പറഞ്ഞു.&lt;br /&gt; &lt;br /&gt;പിന്നെ പി.സി 4632-നെ താണുതൊഴുത് മടങ്ങി. പടിയിറങ്ങുമ്പോൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. &lt;br /&gt;അനന്തൻ അപ്പോൾ വീണ്ടും ശാസ്താവായി മാറി കുഴിനഖമുള്ള തള്ളവിരൽ ചൊറിയുകയായിരുന്നു. ഞാൻ ശാസ്താവിനെയും തൊഴുതുനമസ്കരിച്ച് നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-7553993336380688422?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/7553993336380688422/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=7553993336380688422' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/7553993336380688422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/7553993336380688422'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2012/01/4632.html' title='പി.സി 4632-ഉം പിന്നെ ശാസ്താവും.'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4814459198360759228</id><published>2012-01-09T13:55:00.003+05:30</published><updated>2012-01-09T14:04:10.551+05:30</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>‘ബിരിയാണി വധം’ ആട്ടക്കഥ</title><content type='html'>പ്രിയ സുഹൃത്തും ബ്ലോഗറുമായ ജുനൈദിന്റെ അനിയന്റെ നിക്കാഹിൽ പങ്കുചേരുകയും മൃഷ്ടാന്നമായി ഭുജിക്കുകയും ചെയ്യുക എന്ന ഉന്നത്തോടെയാണ് ഞാൻ തിരുവല്ലയിൽ വണ്ടിയിറങ്ങിയത്. അവൻ തിരുവല്ലയിലെ എലൈറ്റ് ഹോട്ടലിൽ റൂം എടുത്ത് തന്നിട്ടുണ്ട്. സഹമുറിയനായി തോന്ന്യാസി എന്ന എക്സ്-ബ്ലോഗറുമുണ്ട്. ചെറിയ കതിനക്കുറ്റിയോളം മാത്രം വലിപ്പമുള്ള അവന് ഒരു പല്ലിക്കുഞ്ഞ് കഴിക്കുന്നത്ര ആഹാരം മാത്രം മതിയായേക്കും. ഭക്ഷണവേട്ടയിൽ ‘കുരുന്ന് ‘ വെല്ലുവിളി ആവില്ലല്ലോ എന്ന ചിന്ത അവനോടുള്ള സ്നേഹവാത്സല്യങ്ങളായി മനസ്സിൽ ഉണർന്നു. &lt;br /&gt;&lt;br /&gt;രാവിലെ താമസിച്ചാണ് എഴുന്നേറ്റത്. തോന്ന്യാൻ കുളിയും തേവാരവും കഴിഞ്ഞ് പുകവലിച്ചിരിയ്ക്കുന്നു. ചായയും മനോരമയും  വന്നു. രണ്ടിനും രുചിയില്ല. എന്നാൽ രണ്ടും ശോധനയ്ക്ക് സഹായമാവുകയും ചെയ്തു. ജുനൈദ് രണ്ടാം തവണയും വിളിച്ച് ധൃതികൂട്ടി. പുറപ്പെടാൻ സമയമായി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം താമസിച്ചിരുന്നു. പ്രഭാതഭക്ഷണം വീട്ടിൽ ചെന്നാക്കാമെന്നു പറഞ്ഞ് മുറി വെടിഞ്ഞ്  ഒരു ഓട്ടോയിൽ കയറി ഞങ്ങൾ ജുനുവിന്റെ വീട്ടിലെത്തി. &lt;br /&gt;&lt;br /&gt;പുതിയാപ്ലയ്ക്ക് ആശംസ അർപ്പിച്ചും ‘പട‘മാവാൻ കൂടെനിന്നുകൊടുത്തും ഇറങ്ങിയപ്പോൾ താമസിച്ചു. നിക്കാഹിനു പുറപ്പെടാനുള്ള സമയം മാരകമാംവിധം  അതിക്രമിച്ചതുകൊണ്ട് അപ്പത്തെയും ആട്ടിൻകറിയെയും ‘പോയി ജീവിക്കൂ‘ എന്നുപറഞ്ഞ് വെറുതേവിട്ടു. തോന്ന്യാൻ മുളകുപുരട്ടിയ, വിശന്നനോട്ടം എനിയ്ക്കു നേരേ തൊടുത്തു. നീ ഉണരാൻ താമസിച്ചതുകൊണ്ടല്ലേ ഈ ദുരന്തം സംഭവിച്ചതെന്നാണ് നോട്ടം ചോദിയ്ക്കുന്നത്. മറുപടി പറഞ്ഞില്ല. വയറിൽ വിശപ്പിനെ പെറ്റുപെരുകാനിട്ട് ഞങ്ങൾ വണ്ടി കയറി. ജുനൈദും അവന്റെ പപ്പയും അമ്മയും പിന്നെ ജുനുവിന്റെ ചേച്ചിയുടെ മോനും ഒരമ്മാവനും ആണ് സഹയാത്രികർ.&lt;br /&gt; &lt;br /&gt;ആലപ്പുഴ എത്തിയപ്പോഴേയ്ക്കും വിശപ്പ് സ്വകാര്യബാങ്കുകാരന്റെ പലിശക്രമത്തിൽ വയറിൽ തഴച്ച് വളർന്നു.  തോന്ന്യാൻ വാ നിറയെ എന്തൊക്കെയോ പറയുന്നു. ജുനൈദ് നിസ്സഹായനായി കേട്ടിരിക്കുന്നു. അനുഭവിക്കുന്ന ശിക്ഷയുടെ കാഠിന്യം പുറത്തുകാട്ടാതെ കൃത്യമായ ഭാവപ്രകടങ്ങൾ കാഴ്ചവയ്ക്കാനുമുള്ള സൌമനസ്യവും ജുനു പ്രകടിപ്പിക്കുന്നുണ്ട്. &lt;br /&gt;&lt;br /&gt;തോന്ന്യാന്റെ നാവ് വിശപ്പിൽ നിന്നുള്ള ഊർജ്ജം ശേഖരിച്ച് 100 കുതിരകളുടെ ശക്തിയിൽ പായുകയാണ്. വാക്കുകളേറ്റ് ജുനുവും വിശപ്പുകൊണ്ട് ഞാനും തളർന്നു. തോന്ന്യാസിയെ നിക്കാഹിനു ക്ഷണിക്കാൻ തോന്നിയ ദുർബ്ബല നിമിഷത്തെ പഴിച്ചുകൊണ്ട് ജുനു ദയനീയമായി എന്നെ നോക്കി. അവന്റെ കണ്ണുകളിലെ ദൈന്യത കാണാനാവാതെ ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു. &lt;br /&gt;&lt;br /&gt;വണ്ടി വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ശകടം നിക്കാഹ് നടക്കുന്ന എസ്.എസ് ബാഹ് ഓഡിറ്റോരിയത്തിൽ ചെന്നുനിന്ന് കിതച്ചു. &lt;br /&gt;&lt;br /&gt;ആർത്തിയുടെ ഓളം തുളുമ്പുന്ന കണ്ണുകളോടെ, കുശിനിയുടെ ഓരം പറ്റി, അന്തരീക്ഷമാകെ പടർന്ന് നിൽക്കുന്ന ഹെവിയസ്റ്റ് കാർട്ടൂണിസ്റ്റായ സഞ്ജീവേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേ കാണാമായിരുന്നു. കാറ്റിന്റെ ഒഴുക്കിനെ തടഞ്ഞും കുശിനിയിൽ നിന്നും ഉയരുന്ന ബിരിയാണി മണം ഒറ്റയ്ക്ക് മൂക്കിലാക്കിയും  നിൽക്കുകയാണ് കൂറ്റൻ. സഹതടിയൻ. തീറ്റക്കാര്യത്തിൽ എന്റെ പ്രതിയോഗി. കൂടെ യൂസഫ്പായുമുണ്ട്.&lt;br /&gt; &lt;br /&gt;“സഹ തടിയാ.. ഇന്നത്തെ നിന്റെ മൊബൈൽ നമ്പർ എത്രയായിട്ട് വരും? “ കാർട്ടൂണിസ്റ്റ് വാക്കുകൾ കൊണ്ട് ഫലിതം വരച്ചു തുടങ്ങി.&lt;br /&gt;&lt;br /&gt;കൂറ്റനെ പകയോടെ ആശ്ലേഷിച്ച് ചെവിയിൽ പത്തക്കം ചൊല്ലി കേൾപ്പിച്ചു. തൃപ്തിയായ കാർട്ടൂണിസ്റ്റ് ചൊല്ലിക്കേട്ട പത്തക്കത്തെയും തന്റെ മൊബൈലിനകത്ത് അടക്കിക്കൊണ്ട് ശാപ്പാട് വിശേഷങ്ങൾ ആരാഞ്ഞു. &lt;br /&gt;&lt;br /&gt;രാവിലെ മുതൽ കരിംപഷ്ണിയാണെന്ന് കേട്ടപ്പോൾ ഹെവിയസ്റ്റ് ദയനീയനായി. പാവം മാനവൻ. വരേശ്വരൻ. ഇത്രസ്നേഹനിധിയായ ഈ മഹാരൂപത്തെയോ ഞാൻ പ്രതിയോഗിയായി കണ്ടത്. എനിയ്ക്കെന്നോട് പുച്ഛം തോന്നി. ഒരു തടിയനേ മറ്റൊരു തടിയന്റെ വിശപ്പറിയൂ എന്ന് ഓർക്കണമായിരുന്നു.&lt;br /&gt;&lt;br /&gt;ദു:ഖം താങ്ങാനാവാതെ കാർട്ടൂണിസ്റ്റ് തന്റെ ശരീരത്തെ ഒരു തെങ്ങിലേയ്ക്ക് ചാരി വച്ചു. ഒരു കുല തേങ്ങയും രണ്ട് ചൂട്ടും ചാരൽ നിമിത്തം നിലം പറ്റി.&lt;br /&gt;&lt;br /&gt;“സന്തോഷം സഞ്ജീവേട്ടാ... എന്റെ വിശപ്പിനെ ഓർത്ത് ചേട്ടൻ വ്യസനിച്ചല്ലോ.. എനിക്കീ സ്നേഹം മതി വിശപ്പടക്കാൻ...” ഈറനായ കണ്ണുകളോടെ ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“പ്ഫാ..” എന്ന് കാർട്ടൂണിസ്റ്റ് ശബ്ദിച്ചതും യൂസഫ്പാ ‘എന്തോ’ എന്ന് വിളികേട്ടതും ഒരുമിച്ചായിരുന്നു.&lt;br /&gt;&lt;br /&gt;ചാരിയ തെങ്ങിനെ വെറുതേ വിട്ട് കാർട്ടൂണിസ്റ്റ് തൻകാലിൽ ഭാരം അർപ്പിച്ചു. നിലം പറ്റിയ കുലയും ചൂട്ടും തിരികെ മടങ്ങാൻ കൂട്ടാക്കാതെ വീണിടം വിഷ്ണുലോകമാക്കി കിടന്നു.&lt;br /&gt;&lt;br /&gt;‘വിളിച്ചതല്ല യൂസഫ്പാ.. ഞാനീ പോങ്ങനെ മുൻകാലപ്രാബല്യത്തോടെ ആട്ടിയതാണ്..” - കാർട്ടൂണിസ്റ്റ് എന്നോടായി  തുടർന്നു...&lt;br /&gt;&lt;br /&gt;” സ്നേഹമോ  കാട്ടുമൃഗമേ! ആർക്ക്.. എനിയ്ക്ക് നിന്നോടോ? നിന്നിലെരിയുന്ന വിശപ്പല്ല എന്നെ വിഷാദിപ്പിച്ചത് , പ്രഭാതഭക്ഷണം പോലും വെടിഞ്ഞ് വന്നിരിക്കുന്നതിനു പിന്നിലുള്ള നിന്റെ ഗൂഢലക്ഷ്യമാണ് എന്നെ തകർത്തുകളഞ്ഞത്..“  പിന്നെ യൂസഫ്പായുടെ നേരേ തിരിഞ്ഞുപറഞ്ഞു - ‘വിശപ്പുള്ള പോങ്ങനെ സൂക്ഷിക്കണം. അവൻ  രണ്ട് ചെമ്പ് ബിരിയാണി ഒറ്റ വീർപ്പിൽ തീർക്കും. ചെറായി മീറ്റ് ദുരന്തം മറന്നോ?.. മരിച്ചാമതിയെന്ന് തോന്നിപോവുന്നു..യൂസഫ്പാ..” &lt;br /&gt;&lt;br /&gt;വിളിയായി യൂസഫ്പായെ തെറ്റിദ്ധരിപ്പിച്ച ആട്ട് എന്റെ ചെവിയിൽ പകയായി കിടന്ന് പുളഞ്ഞു. പ്രതിയോഗിയെ ആസകലം മസാലപുരട്ടി വെയിലത്തിട്ട് പൊരിച്ച് പാതിവേവോടെ ഭക്ഷിച്ച് പകയും വിശപ്പും ഒരുപോലെ പോക്കാൻ തോന്നി. &lt;br /&gt;&lt;br /&gt;യൂസഫ്പായും ജുനുവും തോന്ന്യാനും ചേർന്നു നടത്തിയ നയപരമായ ഇടപെടലുകൾ സംഘർഷഭരിതമായ മുഹൂർത്തത്തിന് അറുതിവരുത്തി. ഇടതടവില്ലാതെ  തുടക്കം മുതൽ ഒടുക്കം വരെയുള്ള പന്തിയിൽ ഇരുന്ന് ഇരുവർക്കും കൃത്യനിർവ്വഹണം നടത്താനുള്ള സൌകര്യം ചെയ്തുതരാമെന്ന് ജുനു വാക്ക് നൽകി. ആ ഉറപ്പ് ഞങ്ങൾക്കിടയിൽ സഹിഷ്ണുത വളർത്തി. സയാമീസ് ഇരട്ടകളെപ്പോലെ ചേർന്നുനിന്ന് ഞങ്ങൾ ‘ബിരിയാണി വധം’ ആട്ടക്കഥ ആടാനുള്ള തയ്യാറെടുപ്പുകൾ നടത്തി. &lt;br /&gt;&lt;br /&gt;വയറ്റിൽ വിശപ്പ് കളി വിളക്ക് തെളിയിച്ചു.&lt;br /&gt;&lt;br /&gt;ഭംഗിയായി നിക്കാഹ് കഴിഞ്ഞു. &lt;br /&gt;&lt;br /&gt;ഞങ്ങൾ പന്തിയിലേയ്ക്ക് ഉരുണ്ടു പാഞ്ഞു. പന്തിയിൽ പാനിപ്പട്ട് യുദ്ധത്തിന്റെ പ്രതീതി. ആക്രോശം. കസേരകിട്ടിയവന്റെ മുഖത്ത് ശത്രുവിന്റെ ഗളച്ഛേദം നടത്തിയ ഹുങ്ക്. കിട്ടാത്തവന് ആയുധം നഷ്ടപ്പെട്ടവന്റെ നിസ്സഹായഭാവം. മുന്നിലിരിക്കുന്ന ബിരിയാണിയിൽ നിന്നും ഒരു കോഴുത്തുട ഉടവാൾ പോലെ  അന്തരീക്ഷത്തിൽ  ഉയർത്തി  ആഞ്ഞു വീശി അകത്താക്കി ഒരു വീരയോദ്ധാവ്. വമ്പൻ. മറ്റൊരാൾ തന്റെ മുന്നിലിരിക്കുന്ന ബിരിയാണിയെ ഉരുളകളാക്കി വായിലേയ്ക്ക് എറിഞ്ഞു കയറ്റുന്നു. മാന്ത്രികൻ. യുദ്ധം കൊടുമ്പിരി കൊള്ളുന്നു. എങ്ങും ശത്രുക്കളെ ചവച്ചരയ്ക്കുന്ന ശബ്ദങ്ങൾ. &lt;br /&gt;&lt;br /&gt;ഞങ്ങൾ നിരായുധരായി. നിസ്സഹായരായി. വാക്കുതന്ന ജുനുവിനെ യുദ്ധമുഖത്തെങ്ങും കണ്ടില്ല. യൂസഫ്പായെയും തോന്ന്യാനെയും കണ്ടില്ല. അവരൊക്കെ എവിടെ? ബിരിയാണിയിൽ നിന്നുമിറങ്ങി ഡാവിൽതടിതപ്പാൻ നോക്കുന്ന കോഴിക്കഷണമായി കരുതി ഏതെങ്കിലും യോദ്ധാവ് തോന്ന്യാനെ  ഭക്ഷിച്ചിരിക്കുമോ? യൂസഫ്പാ ഞങ്ങളുടെ കണ്ണുവെട്ടിച്ച് പോരാളിയായി മാറി യുദ്ധം തുടങ്ങിയിരിക്കുമോ? &lt;br /&gt;&lt;br /&gt;കളിവിളക്ക് കരിന്തിരി കത്തി തുടങ്ങി. &lt;br /&gt;&lt;br /&gt;അനിശ്ചിതത്വത്തിന്റെ നെറുകയിൽ  ദയനീയരായി കുന്തിച്ചിരിക്കുമ്പോൾ യൂസഫ്പായും തോന്ന്യാനും കയറിവന്നു. കുശിനിയിൽ ഇത്തിരി ഇടം കണ്ടെത്തിയിട്ടുണ്ട് വിദ്വാന്മാർ. പക്ഷേ നിന്നുകൊണ്ട് സർഗപ്രവർത്തനം കാഴ്ചവയ്ക്കണം. വയ്ക്കാം. &lt;br /&gt;&lt;br /&gt;ദൃഢനിശ്ചയത്തോടെ ഞങ്ങൾ കുശിനിയിലേയ്ക്ക് മാർച്ച് ചെയ്തു. നാൽവർ സംഘത്തിന്റെ ഇടതുകൈകൾ തീൻമേശകളായി. പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ അർപ്പണബോധത്തോടെ ഞങ്ങൾ കൃത്യനിവ്വഹണത്തിൽ ഏർപ്പെട്ടു. &lt;br /&gt;&lt;br /&gt;തീരുന്ന മുറയ്ക്ക് ബിരിയാണി വന്നുകൊണ്ടിരുന്നു. മുഴുത്തുകൊഴുത്ത ഇറച്ചിക്കഷണങ്ങളോടെ. &lt;br /&gt;&lt;br /&gt;അല്പമൊരു ഉശിരുവന്നപ്പോൾ ഞാൻ കാർട്ടൂണിസ്റ്റിനെ നോക്കി. താളാത്മകമായി ഭുജിക്കുകയാണ് വേന്ദ്രൻ.  കഷണങ്ങളുടെ സ്വാഭാവികരൂപത്തിന് കാര്യമായ പരിക്കുകൾ പറ്റിക്കാതിരിക്കാനെന്നവണ്ണമാണ് ഹിംസ.  ചവയ്ക്കൽ എന്നുപറയാനാവില്ല, പല്ലുകൾ കൊണ്ടൊരു തലോടൽ. അതാണ് ശരി. പിന്നെ വിഴുങ്ങും. അപ്പോൾ മാത്രം കണ്ണുകൾ ചെറുതായൊന്ന് മിഴിയും. മറ്റ് കാര്യമായ ചലനങ്ങൾ ഒന്നും തന്നെയില്ല. ശബ്ദരഹിതവുമാണ് കൃത്യം. &lt;br /&gt;&lt;br /&gt;സ്വഭാവത്തിലെ മാന്യത യൂസഫ്പായുടെ കഴിപ്പിലുമുണ്ട്. നിൽക്കുന്ന നിൽപ്പ് കണ്ടാൽ അകലെയെങ്ങു നിന്നോ ദേശീയഗാനത്തിന്റെ അലകൾ കാതികളിൽ ഒഴുകിയെത്തുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോവും. അത്രമേൽ അറ്റൻഷൻ ആയിനിന്നാണ് വീരൻ കാര്യം സാധിയ്ക്കുന്നത്. ആർത്തിരഹിതവും അന്തസ്സൊത്തതുമാണ് കൃത്യം.&lt;br /&gt;&lt;br /&gt;തോന്ന്യാൻ ‘തീന്മേശ‘ മുഖത്തിനൊപ്പം ഉയർത്തിയാണ് പിടിച്ചിരിയ്ക്കുന്നത്. ഒരുവേള കൈയ്യുടെ സഹായം കൂടാതെ തന്നെ വായയ്ക്ക് അതിന്റെ പണി വെടിപ്പായി ചെയ്യാം എന്ന് തോന്നിപ്പോവും. എങ്കിലും പേരിന് ആശാൻ കൈകളെ ആശ്രയിക്കുന്നുണ്ട്. കാണുന്നപോലെ ഒന്നുമല്ല പ്രവർത്തനം. ബിരിയാണിയോട് കാര്യമായ എന്തോ പൂർവ്വവൈരാഗ്യം ഉള്ളതുപോലെയാണ് പെരുമാറുന്നത്. ഇടയ്ക്ക് കണ്ണുകളടച്ച് മുഖം ആകാശത്തിന് അഭിമുഖമായി വച്ച് ചവയ്ക്കും. ‘ബിരിയാണീ..നിന്നെ മുച്ചോടെ മുടിയ്ക്കും‘ എന്ന ഭാവം മുഖത്ത് കറുത്ത് കിടക്കും ചിലപ്പോൾ.&lt;br /&gt; &lt;br /&gt;സാമാന്യം തെറ്റില്ലാതെ വിയർത്തപ്പോഴാണ് നാൽവർ സംഘം അടങ്ങിയത്. മനസ്സില്ലായ്മയോടെ പ്ലേറ്റ് വേസ്റ്റ് ബോക്സിൽ ഉപേക്ഷിച്ചു.&lt;br /&gt;&lt;br /&gt;കൈകഴുകി. സദ്യയ്ക്കു ശേഷം കുറ്റം പറയുക എന്ന കീഴ്വഴക്കം ലംഘിച്ചു. &lt;br /&gt;&lt;br /&gt;കുറച്ചു സമയം വിശ്രമിച്ചു. പിന്നെ, വധൂവരന്മാർക്ക് ആശംസ അർപ്പിച്ചും കാർട്ടൂണിസ്റ്റ് ഇരുവരുടെയും ചിത്രം നിമിഷത്തിനുള്ളിൽ വരച്ച് അനുഗ്രഹിച്ചും യാത്ര പറഞ്ഞു. &lt;br /&gt;&lt;br /&gt;യൂസഫ്പായെ അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തും ഞങ്ങളെ എറണാകുളം ബസ് സ്റ്റാൻഡിലുമായാണ് കാർട്ടൂണിസ്റ്റ് ഉപേക്ഷിച്ചത്. എന്നെ വാഹനത്തിൽ കയറ്റിവിട്ടേ തോന്ന്യാനോട് പോകാവൂ എന്ന നിർദ്ദേശവും കാർട്ടൂണിസ്റ്റ് വച്ചു. സ്നേഹം കൊണ്ടല്ല. ഞാൻ അവിടെ കറങ്ങിത്തിരിഞ്ഞാൽ എറണാകുളം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാവും എന്നാണ് കൂറ്റന്റെ ചിന്ത. ദീർഘദർശി. ആമാശയസ്നേഹി. വരേശ്വരൻ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4814459198360759228?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4814459198360759228/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4814459198360759228' title='71 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4814459198360759228'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4814459198360759228'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2012/01/blog-post.html' title='‘ബിരിയാണി വധം’ ആട്ടക്കഥ'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>71</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4657481257543514804</id><published>2011-05-27T18:12:00.006+05:30</published><updated>2011-06-01T10:09:12.417+05:30</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><title type='text'>പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!</title><content type='html'>പ്രഭാതം സ്വയംപര്യാപ്തത നേടും മുൻപേ തന്നെ വിശപ്പെന്നെ വിളിച്ചുണർത്തി. പരിഭവമില്ല. അതു പതിവുള്ളതാണ്. അല്പം പോലും കലോറി അനാവശ്യമായി പാഴാവരുതെന്ന നിശ്ചയത്താൽ മിതമായ ശരീരചലനങ്ങളോടെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു. സശ്രദ്ധം ശരീരത്തെ സിറ്റ് ഔട്ടിലെ ചൂരൽക്കസേരയിൽ ചാരിവച്ചു. അപ്പോൾ, രാത്രി പ്രഭാതത്തിന്റെ ഉടലിൽനിന്നും ആലസ്യത്തോടെ വിടപറയുന്നതേ ഉണ്ടായിരുന്നുള്ളു. &lt;br /&gt;&lt;br /&gt;പത്രക്കാരൻ നീട്ടിയെറിഞ്ഞ പ്രഭാതപത്രം മുറ്റത്തേയ്ക്ക് നെഞ്ചും തല്ലി വീണു. മൈൻഡ് ചെയ്തില്ല. സ്വജനപക്ഷപാതവും അസത്യവും സ്വാർത്ഥതയും സമം ചേർത്താണ് അച്ചടിമഷി ഉണ്ടാക്കുന്നതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു. പത്രത്തിലെ വർത്തമാനങ്ങൾക്ക് കണ്ണുകൊടുക്കേണ്ടതില്ല. എന്റെ പ്രശ്നം വിശപ്പാണ്. വിശപ്പുമാത്രമാണ്. മൂക്ക് അനുവാദം ചോദിയ്ക്കാതെ അടുക്കളയിലേയ്ക്ക് പോയി വന്ന് വയറിന് എന്തൊക്കെയോ സന്ദേശങ്ങൾ നൽകി. വിശപ്പ് ആമാശയത്തെ തോണ്ടിവിളിയ്ക്കുന്നു. പല്ലുകൾ വായുവിനെ അല്പാല്പമായി ചവച്ച് ഉമിനീരുമായി കലർത്താൻ വൃഥാപാടുപെടുന്നു.&lt;br /&gt;&lt;br /&gt;8.30നു പ്രാതൽ തരപ്പെട്ടു. കാസറോളിൽ ആവിപറക്കുന്ന തൂവെള്ള ഇഡ്ഡലികൾ മോക്ഷപ്രാപ്തി കാത്തുകിടക്കുന്നു. സ്ഫടിക പാത്രത്തിൽ ഒന്നാന്തരം തേങ്ങ ചട്ണി. കാസറോളിൽ നിന്നും ആയുസ്സുതീർന്ന 6 ഇഡ്ഡലികളെടുത്ത് അമ്മ പാത്രത്തിൽ നിരത്തി വെളുത്ത തേങ്ങചട്ണികൊണ്ട് പുതപ്പിച്ചു. കറുത്തനിറത്തിലെ കടുകുമണികൾ ചട്ണിയ്ക്കു കളങ്കമായി കിടക്കുന്നു. &lt;br /&gt;&lt;br /&gt;അവഗണിച്ചു. &lt;br /&gt;&lt;br /&gt;പൂർവ്വവൈരാഗ്യം തീർക്കും പോലെ ആറിനെയും ശാപ്പിട്ടു. തൃപ്തികിട്ടാത്ത നോട്ടം അമ്മയ്ക്ക് നൽകി. &lt;br /&gt;&lt;br /&gt;പാത്രത്തിൽ 3 ഇഡ്ഡലികൂടി ചട്ണിപുതച്ച് നിരന്നു. നിമിഷാർദ്ധംകൊണ്ട് പാത്രമൊഴിഞ്ഞു. &lt;br /&gt;&lt;br /&gt;തൃപ്തിയുടെ ഏമ്പക്കത്തിനായി കാതോർത്തു! ഇല്ല!!&lt;br /&gt;&lt;br /&gt;അമ്മയുടെ സഹായം കൂടാതെ രണ്ട് ഇഡ്ഡലികളെ പാത്രത്തിലേയ്ക്ക് ക്ഷണിച്ചു. ചട്ണിയോടുള്ള മോഹം തീർന്നതിനാൽ രണ്ടിനെയും മുളകുപൊടിയുടെ സഹായത്തോടെ അപ്രത്യക്ഷമാക്കി. &lt;br /&gt;&lt;br /&gt;എവിടെ? നിറവിന്റെ ഏമ്പക്കമെവിടെ? &lt;br /&gt;&lt;br /&gt;4 ഇഡ്ഡലികൂടി നിരത്തി. മുളകുപൊടിയ്ക്കുപകരം പഞ്ചസാരകൂട്ടി നാലിനെയും നാമവശേഷമാക്കി. &lt;br /&gt;ഏമ്പക്കം കാത്തിരിയ്ക്കുമ്പോൾ അമ്മ ചോദിച്ചു “മോനേ, ജോലി വല്ലതും ഉടനെ ആവുമോ? “ -മറുപടി പറഞ്ഞില്ല. ഡൈനിംഗ് ടേബിളിലിരുന്ന് ഏമ്പക്കം തേടുന്നത് ബുദ്ധിയല്ലെന്നു മാത്രം മനസ്സിലാക്കി എഴുന്നേറ്റു.&lt;br /&gt;&lt;br /&gt;“രണ്ടെണ്ണം കൂടി കഴിയ്ക്കു മോനേ“ എന്നുപറഞ്ഞ അമ്മയോട്  ‘ വേണ്ട..തൃപ്തിയായെന്ന് ’ നുണ പറഞ്ഞു. ‘ഊണിന്റെ കാര്യങ്ങൾ നോക്കിത്തുടങ്ങിയോ ’ എന്ന ചോദ്യം അമ്മയുടെ കണ്ണുകളെ തെറ്റില്ലാത്തവിധം പുറംതള്ളി. സാരമായിത്തന്നെ മിഴിഞ്ഞെന്നു സാരം!&lt;br /&gt;&lt;br /&gt;ഇഡ്ഡലി ദഹിയ്ക്കും വരെ ടി.വി കാണാമെന്നുവച്ചു. &lt;br /&gt;&lt;br /&gt;ഇൻഡ്യാവിഷനിൽ ഉമ്മൻ ചാണ്ടി തല ഉയർത്തി കണ്ണടച്ചു വിക്കുന്നു. എന്തോ കടുത്ത പ്രസ്താവന നടത്താനുള്ള ശ്രമമാണ്. പാവം. അഞ്ചുവർഷം തികയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രതാപം നഷ്ടപ്പെട്ട് ചാണ്ടി ചണ്ടിയാവുമല്ലോ എന്നു മനസ്സിൽ വിചാരിച്ച് ചാനൽ മാറ്റി. &lt;br /&gt;&lt;br /&gt;കിരൺ ടി.വിയിൽ മീശമാധവനിലെ പാട്ട്. &lt;br /&gt;&lt;br /&gt;കാവ്യമാധവനെ തള്ളിക്കൊണ്ട് ദിലീപ് നടക്കുന്നു. എത്ര നേരമായോ തുടങ്ങിയിട്ട്. പെട്ടെന്ന് ദിലീപ് കൈവലിച്ചതും കാവ്യ തിരിഞ്ഞ് കൂർത്ത ബ്രെസ്റ്റ് ദിലീപിന്റെ ചെസ്റ്റിൽ ഇടിപ്പിച്ചു. ഭയങ്കരി. ദിലീപിന് നൊന്തിരിക്കുമോ? ചാനൽ മാറ്റി. ഏഷ്യാനെറ്റ് ന്യൂസിൽ കാവ്യയുടെ വിവാഹമോചന വാർത്ത. ആകസ്മികം!&lt;br /&gt;&lt;br /&gt;ഞാൻ വയറിനോട് ചോദിച്ചു. &lt;br /&gt;“വിശക്കുന്നുണ്ടോ?“ &lt;br /&gt;&lt;br /&gt;“ഉം..“ വയർ മൂളി. &lt;br /&gt;കുറേ ചിപ്സ് എടുത്തുകൊണ്ടുവന്ന് വയറിനു കൊടുത്തു.&lt;br /&gt;&lt;br /&gt;“മോനേ, ഉടനെയെങ്ങാനും ജോലി ശരിയാവുമോടാ? “ - അമ്മയുടെ മറുപടിയർഹിക്കാത്ത ചോദ്യം. അവഗണിച്ചു.&lt;br /&gt;&lt;br /&gt;ഇനിയുമിവിടെയിരുന്നാൽ ഭീഷ്മാരാവും. ചോദ്യങ്ങളുടെ ശരശയ്യയിൽ കിടക്കേണ്ടിവരും. &lt;br /&gt;&lt;br /&gt;ശരീരത്തെ ഞാൻ കമ്പ്യൂട്ടർ ചെയറിലേയ്യ്ക്ക് എടുത്തുവച്ചു. അവിടുന്ന് നാരീമണികളുടെ ‘ബസ്സു‘(BUZZ)തിരഞ്ഞുപിടിച്ച് അതിൽ കയറി. വമ്പത്തികൾ! അവരുടെ ഭാഷയുടെ വന്യമായി ഒഴുകുന്ന സൌന്ദര്യം, പ്രയോഗത്തിലെ മികവ്, വായനക്കാരെ ബുദ്ധിയുടെ കൂർത്ത മുനയിൽ കോർക്കാനുള്ള വൈഭവം,  ഒക്കെയും വിസ്മയിപ്പിച്ചു. വിസ്മയം ശക്തിപ്പെട്ടപ്പോൾ വിശന്നു. രണ്ടുകൂട് ക്രീം ബിസ്ക്കറ്റ് ഒറ്റവീർപ്പിൽ തീർത്തു. ക്രൂരബലാത്സംഗത്തിന് ഇരയായ പെൺ‌കുട്ടിയെപ്പോലെ കൂടുകൾ തളർന്ന് തറപറ്റി. &lt;br /&gt;&lt;br /&gt;അല്പസമയം കിടക്കാം. കിടന്നുകൊണ്ട് കറങ്ങുന്ന പങ്കയുടെ ഇലയെണ്ണാൻ ശ്രമിച്ചു. അറിയാഞ്ഞിട്ടാണ്. നിസ്സാരമെന്നു തോന്നുമെങ്കിലും ഭാരിച്ച ശ്രദ്ധവേണ്ട ജോലിയാണത്. &lt;br /&gt;&lt;br /&gt;അടുക്കളയിൽനിന്നും മീൻപൊരിച്ചമണം മൂക്കിനെ ചുംബിച്ചപ്പോൾ അർപ്പണബോധത്തോടെ ജോലിതീർത്ത നിർവൃതിയുമായി കിടക്ക വിട്ട് ഉയർന്നു. ഊണുമേശയിൽ വിഭവങ്ങൾ എന്നെക്കാത്തിരിയ്ക്കുന്നത് ആ‍ർത്തിയോടെ കണ്ടു. കൈയ്യും മുഖവും കഴുകിയിരുന്നു. &lt;br /&gt;&lt;br /&gt;വട്ടമേറിയ പിഞ്ഞാണത്തിലേയ്യ്ക്ക് അമ്മ ചമ്പാവരി ചോറ് വിരിച്ചു. ഒരു ചോറുമണിയെടുത്ത് തള്ള,ചൂണ്ടുവിരലുകൾക്കിടയിലായി വച്ചു ഞെരിച്ചു. - ‘വേവ് ഇത്തിരി കുറഞ്ഞോ?‘ &lt;br /&gt;&lt;br /&gt;ചോറിനെ നെടുകെ രണ്ടായി പകത്തു. പിന്നെ വലതു ഭാഗത്തെ പകുപ്പിനെ കുറുകെയുമൊന്നു പകുത്തു. ഒരു പകുപ്പിലേയ്ക്ക് മോരുകറി ഒഴിച്ചു. പൊരിച്ച മീനിന്റെ പള്ളയിൽ നിന്നും പറിച്ച മാംസവും ചീരക്കറിയും കൂട്ടി ഒരുരുള ഉരുട്ടി അച്ചാറിലൊന്നുമുക്കി വായിലാക്കി. പിന്നെ സശ്രദ്ധം ചവച്ചരച്ച് കുഴമ്പുരൂപത്തിലാക്കി ഇറക്കി. സുഖം. ആനന്ദം. കണ്ണുകൾ നിറഞ്ഞു. മേപ്പടി ക്രിയ പലവട്ടം ആവർത്തിച്ചു. പലവട്ടം സുഖിച്ചു. പലവട്ടം ആനന്ദിച്ചു. പലവട്ടം കണ്ണുനിറഞ്ഞു. പകുപ്പുകൾ ഒഴിഞ്ഞ് പാത്രം തിളങ്ങി. ഞാൻ ശ്രദ്ധിച്ചു. എവിടെ? തൃപ്തിയുടെ ഏമ്പക്കം, നിർവൃതിയുടെ ഏമ്പക്കം, അതെവിടെ? രസവും മോരും കൂട്ടാനായി പാത്രത്തിൽ നിന്നും ചോറിനെ പിഞ്ഞാണത്തിലേയ്ക്ക് ആനയിച്ചു. എല്ലാത്തിനെയും രുചിച്ചു. എന്നിട്ടും നിറവിന്റെ ആ ഏമ്പക്കം എന്നോട് പിണങ്ങി നിൽക്കുന്നത് വേദനയോടെ ഞാൻ അറിഞ്ഞു.&lt;br /&gt;&lt;br /&gt;നിരാശയോടെ ഊണുമേശയോട് വിടപറയുമ്പോൾ അമ്മ ചോദിച്ചു - മക്കളേ, ഉടനെയെങ്ങാനും ജോലി വല്ലതും?  &lt;br /&gt;ഉത്തരം ഒരു മറുചോദ്യമായിരുന്നു  - നാലു മണി കാപ്പിയ്ക്ക് കഴിയ്ക്കാൻ വല്ലതുമുണ്ടാവില്ലേ? &lt;br /&gt;&lt;br /&gt;അമ്മ നിന്ന നിൽ‌പ്പിൽ പലവട്ടം സുല്ലിട്ടു. &lt;br /&gt;&lt;br /&gt;ഞാൻ ‘കൈവായകൾ’ കഴുകി കിടന്നു. മയങ്ങി. മയക്കത്തിൽ കാച്ചിൽ പുഴുങ്ങിയത് വറ്റൽമുളക് ചുട്ട ചമ്മന്തിയും കൂട്ടി തിന്നുന്നതായി സ്വപ്നം കണ്ടു. കാന്താരിമുളകും ഉള്ളിചതച്ചതുമായിരുന്നു കൂടുതൽ നല്ലതെന്ന് സ്വപ്നത്തോട് പറഞ്ഞു. സ്വപ്നം അങ്ങനെകാട്ടി തന്നു. എന്നിട്ടും വന്നില്ല ഏമ്പക്കം! നിരാശയോടെ കിടക്കവിട്ടെഴുന്നേറ്റു. മണി നാലാവാറായിരിയ്ക്കുന്നു. ഊണുമേശയെ ചുറ്റിപ്പറ്റി നടന്നു. അടുക്കളവരെ ഒന്നെത്തി നോക്കി മടങ്ങി. എന്തൊക്കെയോ പെരുമാറ്റങ്ങൾ അടുക്കളയിൽ. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞാൻ ഇരുന്നു. അമ്മ ചായ കൊണ്ടുവന്നു. കൂടെ അവൽ നനച്ചതും. തിന്നു. 2 പഴം കൂടി ഉണ്ടായിരുന്നെങ്കിൽ കുശാലായേനേ എന്നു ചിന്തിച്ചു. എണീറ്റ് സിറ്റ്‌ഔട്ടിലേയ്യ്ക്ക് നടക്കുമ്പോൾ അലമാരയിലെ പലഹാരപ്പാത്രത്തിൽ നിന്നും കുറേ എള്ളുണ്ടകളും കൈകളിലെടുത്തു.&lt;br /&gt;&lt;br /&gt;എള്ളുണ്ടകൾ തിന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരനാണ് താനെന്ന ഓർമ്മയെ മനസ്സ് രുചിച്ചത്. കുറച്ചു സമയം സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. ചുമ്മാ ചിന്തിച്ചുകളയാം. എള്ളുണ്ട ചവച്ചുകൊണ്ട് , മനുഷ്യവിഭവശേഷിയെ പ്രയോജനകരമാംവിധം ചൂഷണം ചെയ്യാനുള്ള സർക്കാരുകളുടെ പ്രാപ്തിക്കുറവാകാം രാഷ്ട്രത്തിന്റെ വളർച്ച മന്ദഗതിയിലാവാൻ കാരണമെന്ന് ചിന്തിച്ചു. അതിനു പരിഹാരം കാണേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ആരാണ് മാറ്റങ്ങൾ വരുത്തേണ്ടത്? തീർച്ചയായും ഞാനല്ലാതെ മറ്റാർ? അതിന് ഈ ചൂരൽക്കസേരയിൽ ഇങ്ങനെ ഇരുന്നാൽ‌ മതിയോ? പോരാ! . &lt;br /&gt;&lt;br /&gt;എഴുന്നേറ്റു. ഉറച്ച കാൽ‌വയ്പ്പുകളോടെ നടന്നു. &lt;br /&gt;&lt;br /&gt;സാമ്രാജ്യത്തിന്റെ കോട്ടവാതിലും കടത്തി കാലുകൾ എന്നെ അധികാരത്തിന്റെ സിംഹാസനച്ചുവട്ടിൽ എത്തിച്ചു. മുന്നിൽ അപ്പിൾ പച്ച നിറത്തിൽ തിളങ്ങുന്ന എന്റെ സിംഹാസനം. എന്റെ യൂറോപ്യൻ ക്ലോസ്സറ്റ് . സർവ്വപ്രതാപത്തോടെയും ഗർവ്വോടെയും ഞാനതിൽ അമർന്നിരുന്നു. ആരവങ്ങളുയർന്നു. ക്രിയാത്മകമായ പദ്ധതികൾ, ആശയങ്ങൾ ഒക്കെയും ഒന്നൊന്നായി ബഹിർഗമിച്ചു. പ്രതിബദ്ധതയ്ക്ക് കാര്യമായ തോതിൽ ശമനം വന്നു. അതിന്റെ നിർവൃതിയിൽ ബക്കറ്റ്, മഗ്, വാഷ് ബേസൻ, ഷവർ തുടങ്ങിയ നാനാജാതി പ്രജകളെ വിസ്തരിച്ചു ഭരിച്ചു. ഭരണം അതിന്റെ പാര‌മ്യതയിൽ എത്തിയപ്പോഴാണ് കോട്ടവാതിൽ കടന്ന് ആ ചോദ്യം മുഴങ്ങിയത് : &lt;br /&gt;&lt;br /&gt;- “മക്കളേ, ഉടനെയാങ്ങാനും ജോലി ശരിയാവാനുള്ള സാധ്യത വല്ലതും...?“ &lt;br /&gt;&lt;br /&gt;ആസനം കഴുകി, ചെങ്കോൽ ഭിത്തിയിൽ തൂക്കി നാം സിംഹാസനം വെടിഞ്ഞു. കോട്ടവാതിൽ തുറന്ന് ലേഡി ചോദ്യകർത്താവായ അമ്മയോട് പറഞ്ഞു. - &lt;br /&gt;&lt;br /&gt;“ അമ്മയുടെ മകൻ ഇന്ന് കേവലം അമ്മയുടെ മകൻ മാത്രമാണെന്ന് ധരിയ്ക്കരുത്. നമ്മുടെ സേവനങ്ങൾ ഈ കുടുംബത്തിനു വേണ്ടി മാത്രം ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നമ്മെ  ജോലിയ്ക്കു പറഞ്ഞുവിടാനുള്ള അമ്മയുടെ ഈ ശ്രമമെന്ന് നാം മനസ്സിലാക്കുന്നു. തിരിച്ചടി ശക്തമായിരിയ്ക്കും. നേരിടേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ തന്നെ പ്രതിഷേധമായിരിയ്ക്കും. ഈ പ്രായത്തിൽ അമ്മയ്ക്കത് താങ്ങാനാവില്ല. നമ്മെ വഴിതെറ്റിയ്ക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളിൽ നിന്നും അമ്മ പിൻ‌വാങ്ങുവാൻ നാം ആഞ്ജാപിക്കുന്നു. നാം രാഷ്ടത്തിന്റെ പുത്രനാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും രാഷ്ട്രസേവകൻ ജോലിയ്ക്കുപോയി കുടുംബം പോറ്റിയ ചരിത്രമുണ്ടോ? പുത്തൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്തുപണിയെടുത്താണ് മക്കളെയും ചെറുമക്കളെയും പോറ്റുന്നത്? നമ്മൾ പാലാക്കാരുടെ സ്വന്തം എം.എൽ.എ-യും പുത്തൻ ധനകാര്യമന്ത്രിയുമായ കെ.എം മാണിയോ? ജനിച്ചിട്ടുന്നുവരെ മേലനങ്ങി ഒരു പണി ചെയ്തതായി ചരിത്രത്തിലുണ്ടോ? ആ മാഹാത്മാവ് അല്പമെങ്കിലും വിയർപ്പൊഴുക്കി പണിചെയ്തത്  അടുത്തതലമുറയെ സൃഷ്ടിക്കാൻ മാത്രമാണെന്ന സത്യം നാം കാണാതെ പോവരുത് . ബാക്കി ഊർജ്ജം മുഴുവൻ കുളിയ്ക്കാനും ജനസേവനത്തിനുമായി മാറ്റിവച്ചിരിയ്ക്കുകയാണ് ആ നിസ്വാർത്ഥൻ. പൂജനീയൻ. ഇപ്രകാരം ഇടതിലും വലതിലുമൊക്കെയായി നമുക്കുമുന്നിൽ എത്രയെത്രയോ ജീവിക്കുന്ന ഉദാഹരണങ്ങൾ. ഇല്ല അമ്മേ. അമ്മയുടെ മകൻ പിന്തുടരുന്നത് അവരുടെ പാതയാണ്. നമുക്കിനി ജനങ്ങളെ സേവിയ്ക്കണം. സേവിച്ചു സേവിച്ചു കൊല്ലണം. ഈ തടി സേവിയ്ക്കാൻ മാത്രമുള്ളതാണ്. നാം തീരുമാനിച്ചമ്മേ, മരണം വരെ സേവനം മാത്രം .എന്നെ തടയരുത്. അമ്മേ എന്നു വിളിച്ച നാവുകൊണ്ട് മാതാശ്രീ എന്നു വിളിപ്പിയ്ക്കരുത് “&lt;br /&gt;&lt;br /&gt;“ഇല്ല മോനേ, അമ്മ ധന്യയായി.പാൽക്കഞ്ഞി എടുത്തുവച്ചിട്ടുണ്ട്. ചൂടാറുംമുൻപേ അതുകഴിച്ച് വിശ്രമിയ്ക്കൂ..”&lt;br /&gt;&lt;br /&gt;“ ചൂടാറുംമുൻപേ അതു കഴിച്ച് വിശ്രമിച്ചോളാം അമ്മേ ” - ഞാൻ അമ്മയെ അനുസരിച്ചു.&lt;br /&gt;&lt;br /&gt;പാൽക്കഞ്ഞി കുടിച്ച് ഏമ്പക്കവും കാത്ത് കിടക്കുമ്പോഴാണ് ഫോണിൽ അമ്മ ആരോടോ സംസാരിയ്ക്കുന്നത് കേട്ടത്. &lt;br /&gt;&lt;br /&gt;- ഇന്നിത്തിരി കൂടുതലാണ് ശാരദേ... അതേ.. കൊണ്ടുപോയി കാണിയ്ക്കാം... നാണക്കേടൊന്നും ഇനി നോക്കാനില്ല. തുടക്കത്തിലേ ചികിത്സ കിട്ടിയാൽ ഭേദമായാല്ലോ...&lt;br /&gt;&lt;br /&gt;പാവം അമ്മ. എനിയ്ക്ക് ഭ്രാന്താണെന്ന് കരുതുന്നു. കഷ്ടം. അല്ലെങ്കിലും പൊതുജനസേവനത്തിന് ഇറങ്ങുന്ന മക്കളെ വട്ടാ‍ക്കുന്നത് ഏത് അമ്മമാരുടേയും ഹോബിയാണല്ലോ. പുവർ മദേഴ്സ്. രാഷ്ടം ഇവരോട് ചോദിയ്ക്കട്ടെ. ഇവരോട് പൊറുക്കാതിരിയ്ക്കട്ടെ.  &lt;br /&gt;&lt;br /&gt;ഞാനതല്ല ആലോചിക്കുന്നത്. അതെവിടെപ്പോയി? നിറവിന്റെ, നിർവൃതിയുടെ, തൃപ്തിയുടെ ആ ഏമ്പക്കം, അതെവിടെ? ഹോ! ഞാൻ ഭയക്കുന്നു. ഏമ്പക്കരഹിതമായ ജീവിതം എത്ര അർത്ഥശൂന്യമാണ്!! ജീവിതവിജയത്തിന് ഏമ്പക്കം വഹിക്കുന്ന പങ്കിനെക്കുറിച്ച് നാളെയൊരു പോസ്റ്റ് എഴുതണം. പക്ഷേ അത് ആഹാരത്തിനു മുൻപ് വേണോ പിൻപുവേണോ എന്നുമാത്രമാണ് ശങ്ക. കാരണം ഞാൻ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരൻ മാത്രമല്ല വിശപ്പുള്ള മനുഷ്യൻ കൂടിയാണല്ലോ!&lt;br /&gt;&lt;br /&gt;ഇരുളിൽ ഏമ്പക്കത്തെ കാത്തുകിടക്കുമ്പോൾ ആമാശയത്തിന്റെ ഭിത്തിയിൽ വിശപ്പിന്റെ കൈകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പിടിമുറുക്കും മുൻപേ എനിക്കുറങ്ങേണ്ടതുണ്ട്. ഞാൻ എനിയ്ക്ക് ശുഭരാത്രി നേർന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4657481257543514804?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4657481257543514804/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4657481257543514804' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4657481257543514804'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4657481257543514804'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2011/05/blog-post.html' title='പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-2636694641266637733</id><published>2011-01-04T13:06:00.004+05:30</published><updated>2011-01-04T14:05:16.286+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ദാരിദ്ര്യത്തിന്റെ പുതിയ മുഖം</title><content type='html'>നിലാവ് നിശബ്ദമായൊഴുകുന്ന ഇടവഴി താണ്ടി കുത്തുകല്ലുകളിൽ ചവിട്ടി നാനാജാതി മരങ്ങൾ ഒരുമയോടെ വസിക്കുന്ന മനയ്ക്കലെ പറമ്പും സർപ്പക്കാവും കടന്ന് സംഭ്രമം തുടിക്കുന്ന മനസ്സുമായി അതീവശ്രദ്ധയോടെ, തന്നെ പൊതിയുന്ന കൈതപ്പൂവിന്റെ ഗന്ധം പോലും നിഷ്കരുണം അവഗണിച്ചുകൊണ്ട് അയാൾ  നടന്നു !&lt;br /&gt;&lt;br /&gt;അവൾ വന്നിരിക്കുമോ? വന്നിരിക്കും. ചിലപ്പോൾ കാത്തിരുന്ന് മടുത്തപ്പോൾ  തിരിച്ചു  പോയെന്നും വരാം.&lt;br /&gt;&lt;br /&gt;ഉറങ്ങണമെന്ന് കരുതിയതല്ല. ഉറങ്ങിയിട്ടുമുണ്ടാവില്ല. ഏറിയാൽ ഒന്നു മയങ്ങിയിരിക്കും. ഉറക്കവും മയക്കവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാനുള്ള നേരമല്ലിത്. ഒന്നുണ്ട്. ഉറക്കമായാലും മയക്കമായാലും അത് തന്നെ ചതിച്ചിരിക്കുന്നു. ഇലഞ്ഞിച്ചുവട്ടിൽ അവൾ എത്തേണ്ട സമയത്തിനുള്ള അടയാളം രാത്രി വടക്കോട്ട് പോവുന്ന രണ്ടാമത്തെ ട്രെയിനിന്റെ ശബ്ദമാണ്. തെക്കോട്ട് പോവുന്ന ആദ്യ ട്രെയിനിന്റെ ശബ്ദം കേൾക്കുമ്പോൾ താൻ വീട്ടിൽ നിന്നിറങ്ങും. അരമണിക്കൂർ നടത്തം. രണ്ടാമത്തെ വടക്കോട്ടുള്ള വണ്ടിയുടെ ശബ്ദത്തിന് ഇലഞ്ഞിച്ചുവട്ടിൽ... ആ ആദ്യവണ്ടിയുടെ ശബ്ദത്തെയാണ് എന്റെ കാതിലെത്താതെ ഉറക്കമോ മയക്കമോ കട്ടെടുത്തത്... &lt;br /&gt;&lt;br /&gt;അവളെകാണുവാനുള്ള തിടുക്കവും പ്രണയസുരഭിലമായ മനസ്സും സുന്ദരമായൊരു സുരതക്രിയ നൽകിയ ആലസ്യത്തിൽ കൂമ്പിപ്പോയ സുന്ദരിയെപ്പോലെ മയങ്ങുന്ന പ്രകൃതിയും അയാളുടെ കാലുകൾക്ക് അധിക കുതിരശക്തി നൽകി. അതിവേഗം അയാൾ നടന്നു. സുവർണ്ണശോഭയിൽ മയങ്ങുന്ന മനക്കലെ കൊയ്യാറായ പാടം നിലാവിന്റെ ചുംബനമേറ്റ് പുളയുന്നു.. അതിനുമക്കരെ തല ഉയർത്തി നിൽക്കുന്ന ഇലഞ്ഞിമരം അയാൾക്ക് മുന്നിൽ തെളിഞ്ഞു. അതിനു ചുവട്ടിൽ തന്റെ പ്രിയപ്പെട്ടവളുണ്ട്. വിശാലമായ പാടത്തിന്റെ ഞരമ്പുകളെപ്പോലെ തോന്നിച്ച വരമ്പുകളിലൊന്നിലൂടെ അയാൾ അക്കരയ്ക്ക് ഒഴുകി...&lt;br /&gt;&lt;br /&gt;ഇലഞ്ഞിച്ചുവട്ടിൽ, നിലാവിൽ നനഞ്ഞ്, അവൾ. വർദ്ധിച്ച ആവേശത്തോടെ തന്റെ കൈകൾ കൊണ്ട് പരിഭപ്പൂവ് വിരിഞ്ഞ , നനഞ്ഞുകുതിർന്ന അവളുടെ  മുഖം അയാൾ  കോരിയെടുത്തു. നനവൂറുന്ന കീഴ്ചുണ്ടിൽ ചന്ദ്രബിംബം തിളങ്ങുന്നു. അയാൾ ആ ചന്ദ്രബിംബത്തെ കടിച്ചെടുക്കുമ്പോൾ പരിഭവപ്പൂവ് വാടിക്കൊഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അവളെ തന്റെ ശരീരത്തോട് ചേർത്തമർത്തി ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള  അവളുടെ നിശ്വാസം ആസ്വദിച്ച് അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു…&lt;br /&gt;&lt;br /&gt;“ എന്റെ പ്രിയേ..“&lt;br /&gt;&lt;br /&gt;അപ്പോൾ,പരിഭവം കൊണ്ട് വക്കുപൊട്ടിയ വാക്കാൽ അവൾ പറഞ്ഞു&lt;br /&gt;&lt;br /&gt;- “ ഞാൻ പ്രിയയല്ല…വാസന്തിയാണ് “&lt;br /&gt;&lt;br /&gt;പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന കാമുകിമാരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ ‘പ്രാണനാഥാ..’ എന്ന അവളുടെ മറുവിളി കേൾക്കാൻ കാത്തിരുന്ന അയാൾ ഇത്തരമൊരു മറുപടിയോടെ താൽക്കാലികമായുണ്ടായ പ്രണയചോർച്ചയാൽ  അവളിൽ നിന്ന് അടർന്നുമാറി. മുന്നിലിരിക്കുന്ന കഞ്ഞിയിൽ പല്ലിമൂത്രം വീണാൽ വിശന്നുപൊരിഞ്ഞിരുന്നവന്റെ മുഖത്ത് വിരിയുന്ന നിസ്സഹായതയായിരുന്നു ആ നിമിഷം അയാളുടെ മുഖത്ത് നിലാവെളിച്ചം വരച്ചുചേർത്തത്...&lt;br /&gt;&lt;br /&gt;ക്ഷണനേരം അയാൾ അവളെനോക്കി ചലനമറ്റു നിന്നു. പിന്നെ, ഞെരിച്ച പല്ലുകൾക്കിടയിലൂടെ ബുദ്ധഭഗവാനെപ്പോലും വിസ്മയിപ്പിക്കുന്ന ശാന്തതയോടെ പറഞ്ഞു&lt;br /&gt;&lt;br /&gt;- “എടീ മൈനേ, മന്ദാകിനീ, വാസന്തിയെന്ന പേര് ഒരു കാമുകിക്ക് ഇണങ്ങുന്നത് അല്ലെന്നതുകൊണ്ടോ ഗോമതിച്ചേച്ചിയുടെ മകൾ പ്രിയയെ മനസ്സിൽ കണ്ടതുകൊണ്ടോ അല്ലല്ലോ താടകേ, ഞാൻ നിന്നെ അങ്ങനെ വിളിച്ചത്.. അരസികയായ കാമുകീ.. എന്റെ മൂഡും കൊണ്ടു വന്ന മൂഡ്സും പാഴാക്കും വിധം മൊഴിഞ്ഞതിന് നിന്നെ നാം ശപിച്ച്  ശിലയാക്കേണ്ടതാണ്... അങ്ങനെ ചെയ്യാത്തത്.. നാഥാ.. എന്ന വിളിയോ ഒരു ചുംബനമോ ലഭിക്കാതെ എനിക്ക് മടങ്ങേണ്ടിവരുമല്ലോ എന്നോർത്ത് മാത്രമാണ്. “&lt;br /&gt;&lt;br /&gt;അയാൾ തുടർന്നു...&lt;br /&gt;&lt;br /&gt;“മങ്കേ.. കാലകാലങ്ങളായി കാമുകീകമുകന്മാർ ഇത്തരം സംഗമവേളകളെ കൊഴുപ്പിക്കാൻ പരസ്പരം  ‘പ്രിയേ..നാഥാ’ വിളിവിളിച്ച് കളിക്കാറുണ്ടായിരുന്നു. കേട്ടിട്ടില്ല നീയ്യ്? ഈ സുന്ദരസംഗമരാത്രിയെ ഒറ്റവങ്കത്തരം കൊണ്ടല്ലേ ഭവതിയേ നീ നശിപ്പിച്ചു കളഞ്ഞത്.. “&lt;br /&gt;&lt;br /&gt;തനിക്ക് പിണഞ്ഞ പിഴവിൽ ആത്മാർത്ഥമായി ഖേദിച്ചുകൊണ്ടും പരിഹാരമെന്നവണ്ണം ‘എന്റെ പ്രാണനാഥാ...” എന്നു വിളിച്ചുകൊണ്ടും ഒരുമുല്ലവള്ളികണക്കെ അവൾ അയാളിൽ പടർന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു കാമുകൻ എവ്വിധം പെരുമാറണമെന്ന് അറിയാവുന്ന അയാൾ അവൾക്ക് പടരാൻ തേന്മാവായി നിന്ന് അഭിനയിച്ചു. അവളുടെ കണ്ണുകൾ നസീർ തൊട്ട ഷീലയുടേതുപോലെ പുളഞ്ഞു ചിമ്മിക്കൊണ്ടിരുന്നു.  &lt;br /&gt;&lt;br /&gt;മിഴിപൂട്ടി, സ‌മൃദ്ധവും സ്നിഗ്ധവുമായ അവളുടെ ശരീരത്തെ പുണർന്ന് നിൽക്കുമ്പോൾ അരക്കെട്ടിൽ ശക്തമായ കഴച്ചിൽ അയാൾക്ക് അനുഭവപ്പെട്ടു. മേമ്പൊടിയ്ക്ക് ഇത്തിരി അതിശയോക്തി തൂകിപ്പറഞ്ഞാൾ അരക്കെട്ടിൽ മദയാന ചവിട്ടി നിൽക്കുമ്പോലൊരു ഫീൽ. ഒപ്പം കഴുത്തിലാരോ നുള്ളുന്ന വേദനയും. അവളുടെ ചുണ്ടുകൾക്ക് സ്വാതന്ത്ര്യം നൽകി പ്രണയാതുരനായി, ഭേദപ്പെട്ട താളത്തിൽ പൂട്ടിയ മിഴികളോടുകൂടിത്തന്നെ  അയാൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;“പെണ്ണേ,  എന്തിനായി നീയെന്റെ കഴുത്തിലിങ്ങനെ നഖക്ഷതമേൽ‌പ്പിക്കുന്നു..”&lt;br /&gt;&lt;br /&gt;അയാൾ വ്യാകരണശുദ്ധിയോടെ ചോദ്യം ആവർത്തിക്കാൻ തുനിഞ്ഞപ്പോഴേയ്ക്കും “ഞാനോ?!!“ എന്ന് ഹൂറി അത്ഭുതം കൂറി.&lt;br /&gt;&lt;br /&gt;“നീയല്ലാതെ പിന്നെ ആർ? “&lt;br /&gt;&lt;br /&gt;“നുള്ളിയത് ഞാനാണ്.. “ &lt;br /&gt;&lt;br /&gt;അത് തന്റെ വാസന്തിയുടെ ശബ്ദമല്ല. അയാൾ കണ്ണുകൾ തുറന്നു.  സീറോ ബൾബിന്റെ വെളിച്ചെത്തിൽ കണ്ടു, സൂര്യന്റെ തീക്ഷണത പേറുന്ന തന്റെ ഭാര്യയുടെ കണ്ണുകൾ! ഭാര്യ എന്റേതായിരുന്നെന്നും ‘അയാൾ’ ‘ഞാനാ‘യിരുന്നെന്നും കണ്ടത് സ്വപ്നമായിരുന്നെന്നും ഞൊടിയിടയ്ക്കുള്ളിൽ ‘എനിയ്ക്ക്’ മനസ്സിലായി.  അരക്കെട്ടിലെ കഴച്ചിൽ മൂത്രശങ്കയുടേതായിരുന്നെന്നും.&lt;br /&gt;&lt;br /&gt;“ആരാണ് വാസന്തി? ആരാണ് പ്രിയ? ജോലീം കൂലീം പോയിട്ടും നിങ്ങളുടെ അസുഖത്തിനുമാത്രം ഒരു കുറവുമില്ലല്ലോ ഈശ്വരാ. എന്റെ തലേലെഴുത്ത്. അല്ലാതെന്താ..“ - അവൾ&lt;br /&gt;&lt;br /&gt;മനസ്സിലായി. കൊല്ലാനുള്ള പുറപ്പാടാണ്. വാസന്തിയായി നെഞ്ചിൽ പടർന്ന തലയിണയെ ശ്രദ്ധയോടെ കിടക്കയുടെ അവശേഷിപ്പിൽ വച്ച് ദയനീയനായി ഞാൻ പറഞ്ഞു .&lt;br /&gt;&lt;br /&gt;- “മകനുണരും”&lt;br /&gt;&lt;br /&gt;“ ഓഹോ! മകനെക്കുറിച്ചൊക്കെ വിചാരമുണ്ടോ. അതിശയം തന്നെ..”&lt;br /&gt;&lt;br /&gt;കുത്തുവാക്കുകൾ ഉദാരമായി നൽകുമ്പോഴും ഭർത്താവിന്റെ സ്വപ്നത്തിലെ ജാരപ്രവർത്തനം കണ്ടുപിടിച്ച ആഹ്ലാദമാണ് അവളുടെ മുഖത്ത്. കുറ്റപ്പെടുത്തലും പരിഹാസവും വിമർശനവും നിറഞ്ഞ വാക്കുകൾക്കിടയിൽ നെഞ്ചുതിരുമ്മി വിഷണ്ണനായി ഞാൻ കിടന്നു. അപ്പോഴും എന്റെ  ചിന്ത വാസന്തിയെക്കുറിച്ചായിരുന്നു. പാവം. ഇലഞ്ഞിച്ചുവട്ടിൽ അവളെ ഒറ്റയ്ക്കാക്കി ഞാനുണർന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.&lt;br /&gt;&lt;br /&gt;ഭാര്യയുടെ ചോദ്യത്തിന് ഉത്തരമായി ലാക്ടോജന്റെയും നിഡോയുടെയും സ്നഗ്ഗിയുടേയുമൊക്കെ വില ആലോചിച്ച് പറയേണ്ടിവന്നത്  ജാരപ്രവവർത്തനത്തെ ബലപ്പെടുത്തുന്നതിനും മകനോടുള്ള ഉത്തരവാദിത്തമില്ലായ്മയെ  വെളിവാക്കുന്നതിനുമുള്ള മതിയായ തെളിവുകളുമായി.&lt;br /&gt;&lt;br /&gt;‘ഏതൊരച്ഛനും മകന്റെ സ്നഗ്ഗിമാത്രമേ സ്വപ്നത്തിൽ കാണാവൂ‘ - അതെ. എത്ര പെട്ടെന്നാണ് മനുഷ്യർ ഓരോരോ പാഠങ്ങൾ പഠിയ്ക്കുന്നത്!! അടിവയറ്റിലെ കഴച്ചിൽ ശക്തമാവുന്നു. മൂത്രത്തിന്റെ ധാരമുട്ടി സൂത്രം വിറകൊള്ളുന്നു. അതവൾ കണ്ടുപോയാൽ സ്വപ്നത്തിന്റെ ആഫ്ടർ ഇഫക്ടാ‍യി ധരിക്കാനും മതി.&lt;br /&gt;&lt;br /&gt;ബാത്ത് റൂമിലേയ്ക്ക് നടക്കമ്പോൾ തോന്നി ഒഴിപ്പ് ഓപ്പൺ എയറിലാക്കാമെന്ന്. ഫ്ലഷ് പ്രവർത്തിച്ചാൽ മോനുണരാനും സാധ്യതയുണ്ട്. ഞാൻ മുറ്റത്തിറങ്ങി.  ക്ഷയിച്ചുപോയ തറവാട്ടിലെ വൃദ്ധകാരണവരെപ്പോലെ ശോഷിച്ച ചന്ദ്രനെ നോക്കി കാര്യം സാധിച്ച് തിരിഞ്ഞു നടക്കുമ്പോൾ പുരാണ സീരിയലിൽ ദേവി പ്രത്യക്ഷപ്പെടുമ്പോലെ ക്ഷണനേരം കൊണ്ട് അമ്മ സിറ്റ് ഔട്ടിൽ. മുറ്റത്ത് മൂത്രമൊഴിച്ചതിന് ഗെറ്റ് ഔട്ട് അടിക്കുമോ എന്ന് ശങ്കിച്ച് നടക്കുമ്പോൾ അശരീരി പോലെ അമ്മയുടെ ശബ്ദം&lt;br /&gt;&lt;br /&gt;- “ ബാലൻസ് എത്രയുണ്ട് “&lt;br /&gt;&lt;br /&gt;അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു&lt;br /&gt;&lt;br /&gt;-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “&lt;br /&gt;&lt;br /&gt;“ച്ചീ..വൃത്തികെട്ടവനെ, ചോദിച്ചത് ബാങ്കിൽ ഇനി എത്ര ബാലൻസ് ഉണ്ടെന്നാണ്.... “&lt;br /&gt;&lt;br /&gt;ഒരമ്മയ്ക്ക് മകനോട് വെളുപ്പാൻ കാലം രണ്ടരമണിയ്ക്ക് ചോദിക്കാനാവുന്ന ഏറ്റവും മാന്യമായ ചോദ്യം ചോദിച്ച നിർവൃതിയിലാണ് അമ്മ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാൻ : (മൌനം.) (രണ്ടുചുവട് പിന്നോട്ട്)&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ: “ മുഴുവൻ പൊടിച്ചു കളഞ്ഞോ നീയ് “&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാൻ: (കടുത്ത മൌനം) (നാലുചുവട് പിന്നോട്ട്)&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ: “പണയം വച്ച സ്വർണ്ണമൊക്കെ ഇനി എങ്ങനെ എടുക്കാമെന്നാ..“&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാൻ: (ഭീകരമായ മൌനം) (ഇപ്പോൾ നില്പ് മൂത്രമൊഴിച്ച സ്ഥലത്ത് )&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ: “ഇവിടെ വാടാ..നശിച്ചവനേ, എന്താ, നിന്റെ നാവിറങ്ങിപ്പോയോ. “&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാൻ: (മുടിഞ്ഞ മൌനം) (ഇപ്പോൾ നില്പ് ഗെയിറ്റിൽ ചാരി... )&lt;br /&gt;&lt;br /&gt;&lt;br /&gt;അമ്മ മുടിയനായ പുത്രനെ രൂക്ഷമായി നോക്കിയിട്ട് അകത്തേയ്ക്ക് പോയി. &lt;br /&gt;&lt;br /&gt;&lt;br /&gt;സിറ്റ് ഔട്ടിൽ നിന്നും വെള്ളനിറം പൂശിയ ഒരു ചൂരൽകസേര മുറ്റത്തിട്ട് ഞാൻ  അതിൽ ഇരുന്നു. ചന്ദ്രൻ (എന്റെ പൂയംകുട്ടിയുടെ അല്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുട്ടികളുടെയും ചന്ദ്രമ്മാമ ) എന്നെ നോക്കി പുഞ്ചിരിച്ചു. പരിഹസിച്ചു ചിരിച്ചു എന്നാണ് എനിക്ക് എഴുതാൻ തോന്നുന്നത്. കാരണം അത്രയേറെ എന്നെ ഈ നിമിഷം ഞാൻ വെറുക്കുന്നു. പ്രപഞ്ചത്തിലെ സകല തിന്മകളും കഴിവുകേടുകളും കാപട്യങ്ങളും അരച്ചുചേർത്ത് സൃഷ്ടിക്കപ്പെട്ട ഒരുവനാണ് ഞാനെന്ന ഭാവം എന്നിൽ നിറയുന്നു. ഞാൻ തിന്മയുടെ പ്രതീകമാണ്. ഞാൻ  മനുഷ്യരൂപം പൂണ്ട തെറ്റിന്റെ ഒരു വിത്താണ്. ഞാൻ തെമ്മാടിയും മ്ലേച്ഛനുമാണ്. നിങ്ങൾക്ക് തോന്നാം, എന്തിനാണ് ഞാനിങ്ങനെ സ്വയം അപഹസിക്കുന്നതെന്ന്? എന്തുകൊണ്ടെന്നാൽ ഞാൻ സ്വയം തിരിച്ചറിയുന്ന ഒരു മനുഷ്യൻ കൂടിയാവുന്നു എന്നതാണ് ഉത്തരം. &lt;br /&gt;&lt;br /&gt;&lt;br /&gt;മനസ്സറിഞ്ഞ് വിഴുങ്ങിയ ആത്മനിന്ദയുടെ മുള്ളാണി ദഹിക്കുന്നതും കാത്തിരിക്കുന്ന എന്നോട്  ശോഷിച്ച ചന്ദ്രൻ നിസംഗനായി പറഞ്ഞു -&lt;br /&gt;&lt;br /&gt;&lt;br /&gt;“ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴ മാത്രമാണ് ...”&lt;br /&gt;&lt;br /&gt;&lt;br /&gt;രസകരവും തീർത്തും സത്യവുമായ  പ്രയോഗം. ചിലർ സ‌മൃദ്ധിയുടെയും സമ്പന്നതയുടെയും തെളിനീർ പ്രവാഹത്തോടെ മരണത്തിലേയ്ക്ക് ഒഴുകുന്നു. മറ്റുചിലർ  ഉണങ്ങിയുറഞ്ഞ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ വറ്റി വരണ്ടൊരു ചാലായി മാറിയ, പുഴയെന്ന മിഥ്യയിലൂടെ ഇഴഞ്ഞും കിതച്ചും നരകിച്ചും  മരണത്തിലേയ്ക്ക് എത്തിപ്പെടുന്നു.  സമ്പന്നരും ദരിദ്രരും സമന്മാരാവുന്ന് ഒരിടത്തു മാത്രമാണ്. മരണമെന്ന തണുത്തുറഞ്ഞ കരിങ്കടലിൽ മാത്രം.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തിനെയും വിമർശനബുദ്ധിയോടെ നോക്കിക്കാണുകയും  മറ്റൊരുവനെ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്ന  ശരാശരി മലയാളി മാത്രമാണ് ഞാനെന്നതുകൊണ്ടാവാം പൂർണ്ണയോജിപ്പുണ്ടായിട്ടും ചന്ദ്രന്റെ പ്രയോഗത്തെ നിന്ദിക്കുവാൻ എനിക്കായത്.&lt;br /&gt;&lt;br /&gt;“ചാന്ദ്രാ, ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴമാത്രമാണെന്നോ? പ്രയോഗം മോഷണമുതലല്ലെങ്കിൽ ആശയം വിശദമാക്കാം.“&lt;br /&gt;&lt;br /&gt;“ സ്വന്തം കൃതി തന്നെ. “  ഇങ്ങനെ പറഞ്ഞുകൊണ്ട് സാക്ഷാൽ ചന്ദ്രൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു. പിന്നെ, കൈയ്യിൽ കരുതിയിരുന്ന ഒരു തൂവെള്ള മേഘത്തെ എനിക്കു മുന്നിലായി വിരിച്ച് അതിൽ ഇരുന്ന് തുടർന്നു...&lt;br /&gt;&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-2636694641266637733?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/2636694641266637733/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=2636694641266637733' title='74 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/2636694641266637733'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/2636694641266637733'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2011/01/blog-post.html' title='ദാരിദ്ര്യത്തിന്റെ പുതിയ മുഖം'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>74</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-6271606673518194197</id><published>2010-10-25T19:49:00.003+05:30</published><updated>2010-10-25T19:53:32.089+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ടീയം'/><title type='text'>A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!</title><content type='html'>അയ്യപ്പൻ ചത്തു! &lt;br /&gt;&lt;br /&gt;ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്! &lt;br /&gt;&lt;br /&gt;അയ്യപ്പന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു മുള്ളൻപന്നി കൂർത്തുമൂർത്ത മുള്ളുകൾ വിരിച്ചോടുന്നത് ഞാനറിഞ്ഞു. തളരാത്ത കാലുകളോടെ ഉഗ്രവാശിയിൽ ഇപ്പോഴുമത് ഓടിക്കൊണ്ടിരിക്കുന്നതും എനിക്കറിയാനാവുന്നുണ്ട്.  എ.അയ്യപ്പനെന്ന കവിയുടെയോ അദ്ദേഹത്തിന്റെ കവിതകളുടേയോ ഔന്നത്യം മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെങ്കിലും അയ്യപ്പേട്ടനെന്ന  മനുഷ്യനെ കുറെനാളുകൾകൊണ്ട് കുറെയെങ്കിലും മനസ്സിലാക്കാനെനിക്ക് സാധിച്ചിരുന്നു. ഞാനൊരു കവിയല്ല. അയ്യപ്പേട്ടനൊരു ബ്ലോഗറുമല്ല. ലഹരിയാണ് ഞങ്ങൾ തമ്മിലുള്ള സൌഹൃദത്തെ വിളക്കിച്ചേർത്തത്.&lt;br /&gt;&lt;br /&gt;ഏതാനും വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ഒരു ബാറിനു സമീപമുള്ള ഓടയിൽ നിന്ന്  അപ്പോൾ പിറന്നുവീണ ഒരുപശുക്കുട്ടിയെപ്പോലെ വേച്ചുവേച്ച് പ്രാഞ്ചി പ്രാഞ്ചി നാലുകാലിൽ ഒരാൾ ഉദിച്ചുയരുന്നു. പിന്നെ, നാൽക്കാലിക്കിടാവ് ഇരുകാലിയായി നിന്നാടി. മുൻ‌കാലുകൾ ശോഷിച്ച രണ്ട് കരങ്ങളായി പരിണമിച്ച് ഉരിഞ്ഞുതൂങ്ങിയ ഉടുമുണ്ടിന്റെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടിരുന്നു. അന്ന് ഓടയിൽ നിന്ന് എന്റെ മുന്നിൽ ഉയർത്തെഴുന്നേറ്റ ആ ഇരുകാലി അയ്യപ്പേട്ടനായിരുന്നു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യകൂടിക്കാഴ്ച. പിന്നീട് എത്രയോ തവണ പരസ്പരം കണ്ടിരിക്കുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം പേറുന്ന വഴുവഴുത്ത വാക്കുകളിൽ അദ്ദേഹത്തെ കേട്ടിരിക്കുന്നു. അഴുക്കുപുരണ്ട ശരീരം കൊണ്ട് ആശ്ലേഷിക്കാനും അതിരുകടന്ന സ്വാതന്ത്ര്യത്തോടെ കീശയിൽ കൈയ്യിടാനും ഒരു ഓടയിൽനിന്നും അയ്യപ്പേട്ടൻ ഇനി ഉദിച്ചുയരില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിലെ മുള്ളൻപന്നി വീണ്ടും ശക്തിയോടെ കുതറിയോടുന്നു. &lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;ഈ കുറിപ്പ് എഴുതുമ്പോൾ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിൽ കേടാവാതെ സൂക്ഷിച്ചിരിക്കുകയാണ്.  ആർക്ക് വിളമ്പുവാനായി? ജീവിതകാലം മുഴുവൻ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമനുഭവിച്ച ഒരു മനുഷ്യന് മരണശേഷം പോലും നേരിടേണ്ടിവരുന്നത് അവഗണനയും അവഹേളനവും മാത്രം!!. &lt;br /&gt;തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ സംസ്കാരം മാറ്റിവയ്ക്കാൻ അയ്യപ്പന്റെ സുഹൃത്തുക്കൾ നിരന്തരമായി ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നടക്കേണ്ടിയിരുന്ന ചടങ്ങ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയതെന്നാണ് സാംസ്കാരിക വകുപ്പ് പറഞ്ഞിരുന്നത്. ഏത് സുഹൃത്തുക്കൾ? ആരോട് പറഞ്ഞെന്ന്? &lt;br /&gt;ചൊവ്വാഴ്ചയാണ് സംസ്കാരത്തിന് പറ്റിയ ദിവസമെന്ന് ബന്ധുക്കൾ അറിയിച്ചതുകൊണ്ടാണ് അന്നേയ്ക്ക് മാറ്റിയതെന്നാണ് പുതിയ വർത്തമാനം. ഏത് ബന്ധുക്കൾ? ആരോട് പറഞ്ഞെന്ന്? കഷ്ടം. &lt;br /&gt;&lt;br /&gt;തിരുവനന്തപുരം ഭാഗത്ത് , ആത്മാവിന് ആചാരവെടികൊള്ളാൻ ഭാഗ്യമുള്ള പ്രമുഖന്മാർ മരിച്ചാൽ അവരെ വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന പതിവുണ്ട്. അയ്യപ്പന്റെ മൃതശരീരവും അവിടെ സാംസ്കാരികവകുപ്പ് ‘വിപുലമായ‘ രീതിയിൽ തീർത്തും സൌജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ സംസ്കാരം മുൻ നിശ്ചയിച്ചപ്രകാരം തിങ്കളാഴ്ചയാക്കിയിരുന്നെങ്കിൽ  അവിടെ അയ്യപ്പനെ പ്രദർശിപ്പിക്കാൻ സാംസ്കാരികമന്ത്രി ഇത്തിരി പുളിയ്ക്കും. കഴിഞ്ഞ 15-ആം തീയതി മുതൽ ഇന്നു(25-10-10) വൈകിട്ടുവരെ വി.ജെ.ടി ഹാൾ ‘ഹാൻഡിക്രാഫ്റ്റ്സ് മേള’ യ്ക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. (കരകൌശല വസ്തുക്കൾക്ക് 10% വരെ കിഴിവുമുണ്ട്.) അതുമാത്രമോ പ്രശ്നം. മരുന്നിനുപോലും വെടിവെക്കാനുള്ള (ആചാരവെടി) പോലീസുകാരോ തോക്കോ ഉണ്ടയോ പ്രദേശത്തെങ്ങുമില്ല. ഒക്കെയും തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ ക്രമസമാധാനം പരിപാലിക്കുന്ന തിരക്കിലാണ്. അത്യാവശ്യം ഉണ്ടവേണമെങ്കിൽ പിണറായി സഖാവിന്റെ കൈവശം കണ്ടേക്കാം. പക്ഷേ തോക്കില്ലാതെ ഉണ്ടകൊണ്ടുമാത്രമെന്ത് പ്രയോജനം. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം അയ്യപ്പന്റേത്  മാത്രമാണ് . ഏതായാലും ചാവണം എന്നാപ്പിന്നെ ഇലക്ഷനും ഡിസ്കൌണ്ട് മേളയുമൊക്കെ കഴിഞ്ഞ് അടുത്തമാസം ആദ്യവാരത്തോടുകൂടിയെങ്ങാനും അയ്യപ്പേട്ടനത്  ആവരുതായിരുന്നോ!! &lt;br /&gt;&lt;br /&gt;* * * &lt;br /&gt;പറയുമ്പോൾ എല്ലാം പറയണല്ലോ. എനിക്കു തോന്നുന്നു ഈ വിവാദങ്ങളൊന്നും അയ്യപ്പേട്ടന്റെ ആത്മാവിനെ ഒന്നു സ്പർശിക്കപോലുമില്ലെന്ന്. ജീവിച്ചിരിക്കെ അത്രയേറെ തിരസ്ക്കരിക്കലുകൾക്കും അവഹേളനങ്ങൾക്കും പാത്രമായിരുന്ന ഒരു മനുഷ്യന്റെ ആത്മാവ്‌ മരണാനന്തരാവഹേളനങ്ങളെ തൃണവൽക്കരിക്കാനും പ്രാപ്തമാണ്. &lt;br /&gt;&lt;br /&gt;സാംസ്കാരികവകുപ്പ് ഒന്നോർക്കുക.  അവനിയാണവന്റെ അന്ത്യശ്വാസം സ്വീകരിച്ചത് . ഇനിയവന്റെ ശരീരത്തിനവകാശി അഗ്നിയുമാണ്. എത്രയും വേഗം തണുത്തുറഞ്ഞ ഇരുളറയിൽ നിന്നും ആ തെരുവുജീവിയുടെ ദേഹം മോചിപ്പിച്ച് അഗ്നിയ്ക്ക് സമർപ്പിക്കാനുള്ള സംസ്കാരമെങ്കിലും സാംസ്കാരിക വകുപ്പ് ദയവായി കാണിക്കുക. &lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HyvfO5MhETc/TMWSNnhjc2I/AAAAAAAAAWA/NeR98N8Jh8I/s1600/aiyappan.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 161px;" src="http://1.bp.blogspot.com/_HyvfO5MhETc/TMWSNnhjc2I/AAAAAAAAAWA/NeR98N8Jh8I/s320/aiyappan.jpg" border="0" alt=""id="BLOGGER_PHOTO_ID_5531988479940195170" /&gt;&lt;/a&gt;&lt;br /&gt;രണ്ടുമാസങ്ങൾക്കുമുൻപ് അയ്യപ്പേട്ടൻ വീട്ടിൽ വന്നപ്പോൾ കളിയായി ഞാനൊരു കാര്യം ചോദിച്ചിരുന്നു  ‘അയ്യപ്പേട്ടൻ സമൂഹത്തിനാണോ സമൂഹം അയ്യേപ്പട്ടനാണോ ശല്യമാവുന്നതെന്ന്...!; ലഹരിയിൽ കൂമ്പിപ്പോയ ഒരു ചിരിയായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;നിങ്ങൾക്കെന്ത് തോന്നുന്നു : അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്?!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-6271606673518194197?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/6271606673518194197/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=6271606673518194197' title='87 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/6271606673518194197'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/6271606673518194197'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/10/aiyyappan.html' title='A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_HyvfO5MhETc/TMWSNnhjc2I/AAAAAAAAAWA/NeR98N8Jh8I/s72-c/aiyappan.jpg' height='72' width='72'/><thr:total>87</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-3408206301882047313</id><published>2010-04-13T13:50:00.016+05:30</published><updated>2010-04-14T09:24:56.479+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !</title><content type='html'>സാധാരണയായി ഏതൊരു യാത്രികനും തന്റെ യാത്രയ്ക്കായി ഒരു മുന്നൊരുക്കമുണ്ടാവും. ഒരു തയ്യാറെടുപ്പ്. പോവേണ്ട സ്ഥലങ്ങള്‍, കാണേണ്ട പ്രദേശങ്ങള്‍, അറിയേണ്ട വസ്തുതകള്‍, കരുതേണ്ട സാധനസാമഗ്രഹികള്‍ അങ്ങനെ അങ്ങനെ എന്തിനെക്കുറിച്ചും ഒരു മുന്നൊരുക്കമുണ്ടാവും. പക്ഷേ, തൊട്ടടുത്ത പെട്ടിക്കടയില്‍  അമ്മൂമ്മയ്ക്കായി മുറുക്കാന്‍ വാങ്ങാന്‍ നമ്മള്‍ പോവുമ്പോള്‍ ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് അല്ലെങ്കില്‍  ഉടുതുണിയ്ക്ക് മറുതുണി തുടങ്ങിയവയൊക്കെ  അടങ്ങുന്ന പെട്ടിയുമായി പോവാറില്ലല്ലോ. പക്ഷേ, യാത്ര കുറഞ്ഞത് ഒരു 200-300 കിലോമീറ്റര്‍ അകലേയ്ക്കാവുകയും ഒന്നു രണ്ട് ദിവസം തങ്ങുകയും ചെയ്യേണ്ടി വരുമ്പോള്‍ അതിനായി നമ്മള്‍ ഒന്നൊരുങ്ങും. ഒരുങ്ങേണ്ടതാണ്. അതാണല്ലോ സാമ്പ്രദായികമായ യാത്രാരീതി. എന്നാല്‍ ബൂലോഗത്ത്  ‘അച്ചായന്‍’ എന്ന് അറിയപ്പെടുന്ന, പ്രശസ്ത സഞ്ചാര സാഹിത്യകാരനായ ശ്രീ. സജി മാര്‍ക്കോസ് എന്ന സജിച്ചേട്ടന്റെ യാത്രാ രീതി വളരെയേറെ പ്രത്യേകത നിറഞ്ഞതായി എനിക്ക് തോന്നി. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതെ, ‘നില്‍ക്കുന്നിടത്തു‘  നിന്നും ‘തോന്നുന്നിട‘ത്തേയ്ക്കൊരു യാത്ര!- അതാണ് സഞ്ചാരത്തിന്റെ അച്ചായ രീതി.!!&lt;br /&gt; &lt;br /&gt;ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്  അച്ചായന്‍ ഉച്ചയ്ക്ക് 2 മണിയോടെ തൊടുപുഴയില്‍ നിന്നും എന്നെ വിളിക്കുന്നു. ബഹറിനില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് ആള്‍ നാട്ടിലെത്തിയത്. മെയില്‍ ചെക്ക് ചെയ്യാനായി അടുത്തുള്ള ബ്രൌസിങ്ങ് സെന്ററിലെത്തിയപ്പോളാണ് എന്നെ വിളിച്ചത്. ഞങ്ങള്‍ ശകലം കുശലത്തിലേര്‍പ്പെട്ടു.‘തിരുവനന്തപുരത്തേയ്ക്ക് വരാനുള്ള പദ്ധതിയുണ്ടോ‘  എന്ന ചോദ്യത്തിന് ‘ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല പോങ്ങു, ഇനി കാരണമെന്തെങ്കിലും ഉണ്ടാക്കണം’ എന്നാണ് മറുപടി നല്‍കിയത്. ഏതാനും സമയത്തെ സംസാരത്തിനു ശേഷം ഞങ്ങള്‍ ഫോണ്‍ വെച്ചു. &lt;br /&gt; &lt;br /&gt;ഏതാണ്ട് 7.30-ഓടുകൂടി അച്ചായന്റെ കോള്‍ വീണ്ടും. ഞാന്‍ ഫോണ്‍ എടുത്തു. &lt;br /&gt; &lt;br /&gt;‘ പോങ്ങു, ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഇപ്പോള്‍ മാസ്കറ്റ് ഹോട്ടലിനു മുന്നിലുണ്ട്. നീ ഇപ്പോള്‍ എവിടെയാണ്? ‘&lt;br /&gt; &lt;br /&gt;വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉഗ്രമൂര്‍ത്തിയാണ് അച്ചായനെന്ന് അറിയാതിരുന്നത് എന്റെ പിഴ.&lt;br /&gt; &lt;br /&gt;ഞാന്‍ സ്റ്റാച്യുവിലുണ്ട് അച്ചായാ... &lt;br /&gt; &lt;br /&gt;അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് വരണം?&lt;br /&gt; &lt;br /&gt;അച്ചായന്‍ ഒരു കാര്യം ചെയ്യ്. നേരേ മുന്നോട്ട് പോരുക. സെക്രട്ടറിയേറ്റ് കഴിഞ്ഞ് ആദ്യം കാണുന്ന ലെഫ്റ്റ് സൈഡിലേയ്ക്കുള്ള റോഡില്‍ വണ്ടി പാര്‍ക്ക്  ചെയ്യാം.. ഞാന്‍ 5 മിനിറ്റുകൊണ്ട് അവിടെ എത്തും.&lt;br /&gt; &lt;br /&gt;ശരി പോങ്ങു.&lt;br /&gt; &lt;br /&gt;15 മിനിറ്റുകള്‍ക്ക് ശേഷവും അച്ചായനെ കാണാത്തതിനാല്‍ ഞാന്‍ വിളിച്ചു. &lt;br /&gt; &lt;br /&gt;പോങ്ങു, ഞങ്ങളിപ്പം ആയുര്‍വേദ കോളേജിന്റെ വാതിക്കലെത്തി... &lt;br /&gt; &lt;br /&gt;‘വലിപ്പക്കുറവുകൊണ്ടാവാം‘ സെക്രട്ടറിയേറ്റ് കെട്ടിടം അച്ചായന്റെ കണ്ണില്‍ തടഞ്ഞിട്ടില്ല. ആള്‍ കിലോമീറ്ററൊന്നര മുന്നോട്ട് പോയിരിക്കുന്നു. അവിടെത്തന്നെ നിലകൊള്ളാന്‍ അറിയിച്ച് ഞാന്‍ അവരുടെ അടുത്തേയ്ക്ക് പോയി. &lt;br /&gt; &lt;br /&gt;അച്ചായനെ ആദ്യം കാണുന്നത് ചെറായി-ല്‍ വച്ചാണ്. അന്ന് ബഹറിന്‍ ബൂലോഗവാസികളുടെ ആശംസയുമായി മീറ്റില്‍ വന്ന് ഭേദപ്പെട്ടൊരു പ്രസംഗവും കാഴ്ചവച്ച് കക്ഷി മടങ്ങിയതാണ്. പിന്നെ ഇടയ്ക്ക് ഒന്നു രണ്ട് മൂന്ന് മെയിലുകള്‍. ഏതാനും സ്ക്രാപ്പ്സ്.  ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി നേരില്‍ കാണാന്‍ പോവുന്നു.&lt;br /&gt; &lt;br /&gt;ഇടുക്കി രജിസ്ട്രേഷനുള്ള അച്ചായന്റെ കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. ഞാന്‍ ബൈക്കില്‍ നിന്നുമിറങ്ങി അതിനടുത്തേയ്ക്ക് നടക്കുമ്പോള്‍ കാര്‍ മൂന്നു പേരേ പ്രസവിച്ചു. ഒന്ന് അച്ചായനാണ്. മറ്റു രണ്ടു പേരേയും അച്ചായന്‍ പരിചയപ്പെടുത്തി.&lt;br /&gt; &lt;br /&gt;ഉയരം കുറഞ്ഞ ആളെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : ഇത് ബ്രഷ്നേവ്.&lt;br /&gt; &lt;br /&gt;ആദരപൂര്‍വ്വം ഞാന്‍ ചോദിച്ചു : പണ്ട് കോള്‍ഡ് വാര്‍ നടന്ന സമയം സോവിയറ്റ് യൂണിയനെ നയിച്ച....?!!! &lt;br /&gt; &lt;br /&gt;എന്റെ ചരിത്രബോധത്തില്‍ അതിശയം പൂണ്ട ആ തിരുദേഹം അരുളിച്ചെയ്തു : തന്നെ..തന്നെ.. &lt;br /&gt; &lt;br /&gt;‘തൊട്ട് പരിചയപ്പെടാന്‍‘ സാധിച്ചതില്‍ സന്തോഷം - ഞാന്‍ ആ കുഞ്ഞിക്കൈ കുലുക്കി വിട്ടു.&lt;br /&gt; &lt;br /&gt;ഉയരക്കാരന്‍ സുനിലാണ്. ബഹറിനില്‍ തന്നെ ജോലി. വീട്ടിലിരുന്ന സുനിലേട്ടനെയും ഓഫീസില്‍ നിന്ന് ബ്രഷ്നേവേട്ടനെയും അച്ചായന്‍ ‘ഇപ്പോ വരാം‘ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നതാണ് !!&lt;br /&gt; &lt;br /&gt;തമ്പാനൂരിലെ കീര്‍ത്തി ഹോട്ടലിലേയ്ക്ക് ഞാനവരെ കൊണ്ടുപോയി. റൂമെടുത്തു. &lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HyvfO5MhETc/S8QscVLvbyI/AAAAAAAAAUY/1M8aGjifSHU/s1600/3+A.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 152px;" src="http://3.bp.blogspot.com/_HyvfO5MhETc/S8QscVLvbyI/AAAAAAAAAUY/1M8aGjifSHU/s320/3+A.jpg" border="0" alt=""id="BLOGGER_PHOTO_ID_5459537513514233634" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;റൂമിലെത്തിയപ്പോള്‍ സഖാവ് ബ്രഷ്നേവിന്റെ  ഓഫീസ് ബാഗില്‍ നിന്നും ഒരു കുപ്പി ഉദിച്ചുയരുന്നു. ഞാന്‍ സൂര്യനമസ്കാരം ചെയ്ത് കുപ്പി കൈക്കലാക്കി ചുംബിച്ചു. സാധനം മാന്‍ഷന്‍ ഹൌസാണ്. ബ്രഷ്നേവ് ചേട്ടന്‍  വര്‍ഗപാനീയമായ ‘വോഡ്ക’ യെ മറന്നതില്‍ ഞാന്‍ പരിഭവിച്ചു. വിഭാഗീയത വോഡ്കയോട് പാടില്ലായിരുന്നു. വോഡ്ക കഴിച്ചാല്‍ സിരകളില്‍ വിപ്ലവവീര്യമൊഴുകുകയും ഹൃദയത്തില്‍ കമ്യൂണിസം നുരയുകയും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ അദ്ദേഹം ജനല്‍ കര്‍ട്ടന്‍ അഴിച്ച് ഉടുമുണ്ടാക്കി. &lt;br /&gt; &lt;br /&gt;സുനിലേട്ടന്‍ ഇതിനിടയില്‍ ഗ്ലാസും ഐസ്ക്യൂബും സോഡയും ഉപദംശകങ്ങളും ഓര്‍ഡര്‍ ചെയ്തു. അച്ചായന്‍ പാന്റ്സ് മാറ്റി ബെഡ് ഷീറ്റ് ഉടുത്തു. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെയാണല്ലോ മഹാന്മാര്‍ തൊടുപുഴയില്‍ നിന്നും പോന്നിരിക്കുന്നത്.  അതാണല്ലോ അതിന്റെ രീതി. ഏത്?&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HyvfO5MhETc/S8QsxUhL52I/AAAAAAAAAUg/qR4-DYMKNOg/s1600/Sunil.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 181px;" src="http://3.bp.blogspot.com/_HyvfO5MhETc/S8QsxUhL52I/AAAAAAAAAUg/qR4-DYMKNOg/s320/Sunil.jpg" border="0" alt=""id="BLOGGER_PHOTO_ID_5459537874112997218" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധങ്ങള്‍ വന്നു. അച്ചായനൊഴിച്ച്  ഞങ്ങള്‍ മൂവരും മാന്‍ഷന്‍ ഹൌസില്‍ കയറി. അച്ചായന്‍ സുരപാനത്തിനു സുല്ലിട്ടിട്ട് വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു. ഗതകാല സുരപാന സ്മൃതികളെ അയവിറക്കിയും കൊറിച്ചും അച്ചായന്‍ ഞങ്ങളോട് സഹകരിച്ചു. &lt;br /&gt; &lt;br /&gt;&lt;a href="http://4.bp.blogspot.com/_HyvfO5MhETc/S8QteBN1p1I/AAAAAAAAAUo/DtCCQlxUfiY/s1600/Achayan.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 213px;" src="http://4.bp.blogspot.com/_HyvfO5MhETc/S8QteBN1p1I/AAAAAAAAAUo/DtCCQlxUfiY/s320/Achayan.jpg" border="0" alt=""id="BLOGGER_PHOTO_ID_5459538642025686866" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പരസ്പരം കോനയടിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചും രസിച്ചും 12 മണിവരെ ഞങ്ങള്‍ കൂടി. പിന്നെ പോവാനായി ഞാന്‍ എഴുന്നേറ്റു. ബൈക്കില്‍ എന്നെ ഈ അവസ്ഥയില്‍ തനിച്ച് വിടാന്‍ അച്ചായന് സമ്മതമല്ല. അദ്ദേഹം കാറെടുത്തു. മൂവരും ചേര്‍ന്ന് എന്നെ വീടെത്തിച്ചു. അവര്‍ മടങ്ങിയപ്പോഴാണ് സഞ്ചാര സാഹിത്യകാരനോട് ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയല്ലോ എന്നോര്‍ത്തത്. &lt;br /&gt;&lt;br /&gt;ചോദ്യം ചെയ്യല്‍ നാളത്തേയ്ക്കാക്കാം.&lt;br /&gt; &lt;br /&gt;*******&lt;br /&gt; &lt;br /&gt;പിറ്റേന്ന് ഉച്ചയോടെ  ഉണര്‍ന്നു. കുളിയും കാര്യങ്ങളും കഴിച്ച് ഒരു ഓട്ടോയില്‍ കയറി ഞാന്‍ കീര്‍ത്തിയിലേയ്ക്ക് പോയി. റൂമില്‍ മൂവരെയും കൂടാതെ ഒരു അപരിചിതന്‍ കൂടിയുണ്ട്. അച്ചായന്‍ ആളെ പരിചയപ്പെടുത്തി. ബിജുവെന്നാണ് പേര് . മൂവരുടെയും കൂട്ടുകാരിയുടെ ഭര്‍ത്താവാണ്. ബി.എസ്.എന്‍. എല്‍-ലില്‍ ജോലി നോക്കുന്നു. &lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_HyvfO5MhETc/S8QuCcMyL5I/AAAAAAAAAUw/DwS90Y-rbuk/s1600/Hari+Biju.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 144px;" src="http://2.bp.blogspot.com/_HyvfO5MhETc/S8QuCcMyL5I/AAAAAAAAAUw/DwS90Y-rbuk/s320/Hari+Biju.jpg" border="0" alt=""id="BLOGGER_PHOTO_ID_5459539267744313234" /&gt;&lt;/a&gt; &lt;br /&gt;&lt;br /&gt;- പോങ്ങൂ, ഹാങ്ങ് ഓവര്‍ മാറ്റണ്ടേ? - ചോദ്യകര്‍ത്താവ് ബ്രഷ്നേവാണ്.&lt;br /&gt; &lt;br /&gt;- ഇന്ന് ഡ്രൈ ഡേ അല്ലേ ബ്രഷേട്ടാ. നമുക്കൊന്ന് ഇന്നലെ തന്നെ കരുതേണ്ടതായിരുന്നു. &lt;br /&gt; &lt;br /&gt;ബ്രഷ്നേവ് ചേട്ടന്‍ തലയിണ പൊക്കി. ‘ഹണി ബീ’ ഒന്ന് മൂളിപ്പറന്നുയര്‍ന്നു.&lt;br /&gt; &lt;br /&gt;- ഇവന്‍ പട്ടാളക്കാരനാണ്. ബിജു കൊണ്ടു വന്നത്. ബ്രഷേട്ടന്‍ പറഞ്ഞു.&lt;br /&gt; &lt;br /&gt;ബിജുവേട്ടനെ നന്ദി അറിയിച്ച് ‘പട്ടാളക്കാരന്‘സല്യൂട്ടും നല്‍കി ഞാന്‍ ഗ്ലാസ്സുകള്‍ നിരത്തി. &lt;br /&gt; &lt;br /&gt;&lt;br /&gt;ഗ്ലാസ്സുകള്‍ നിറഞ്ഞു. &lt;br /&gt;-----&lt;br /&gt;ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.&lt;br /&gt; &lt;br /&gt; &lt;br /&gt;ഇതിനിടയില്‍ അച്ചായന്‍ യാരിദ്-നെ വിളിച്ചു. അവന്‍ അര മണിക്കൂറിനുള്ളിലെത്തും. അച്ചായന്‍ തന്റെ നിക്കോണ്‍ ക്യാമറയുടെ ഉടുപ്പൂരി. വെള്ളിവെളിച്ചം പലതവണ കുടിയന്മാരില്‍ പതിച്ചു.&lt;br /&gt; &lt;br /&gt;ഹിമാലയന്‍ യാത്രയെക്കുറിച്ച് ഞാന്‍ അച്ചായനോട് ചോദിച്ചു.  അച്ചായനും ബ്രഷും ഹിമാലയന്‍ യാത്ര നടത്തിയെന്നറിഞ്ഞ ബിജു ചേട്ടന്‍ വര്‍ദ്ധിച്ച കൌതുകത്തോടെ ചോദിച്ചു : &lt;br /&gt; &lt;br /&gt;ഹിമാലയം, എവിടെ?&lt;br /&gt; &lt;br /&gt;കല്പറ്റ കവലയില്‍ നിന്ന് ഒരു മൂന്നര കിലോമീറ്റര്‍ പോയാല്‍ ഹിമാലയമായി  - എന്ന സുനിലേട്ടന്റെ മറുപടി ഒരു കൂട്ടച്ചിരിയ്ക്ക് കാരണമായി. ‘ അതല്ലടാ കൂക്കേ, ഹിമാലയത്തിലെവിടെ എന്നാണ് ചോദിച്ചത് ‘ എന്ന  ബിജുച്ചേട്ടന്റെ തിരുത്ത് ചിരി ഉയര്‍ത്താനേ ഉപകരിച്ചുള്ളു.&lt;br /&gt; &lt;br /&gt;ഇതിനിടയില്‍ ശരവേഗത്തില്‍ അകത്തേക്കു വന്ന &lt;a href="http://www.blogger.com/profile/06550173861466133683"&gt;യാരിദ്&lt;/a&gt; ആരോടും ഒരക്ഷരവും മിണ്ടാതെ നേരേ ഒരു കുപ്പി വെള്ളമെടുത്ത് വായിലേയ്ക്ക് കമഴ്ത്തി. &lt;br /&gt;&lt;br /&gt;ഒന്നാമതേ ഈ ചൂട് സഹിക്കാനാവുന്നില്ല മനുഷ്യന്. അതിനിടയില്‍ ഹണിമൂണും. നിര്‍ജ്ജലീകരണം സ്വാഭാവികമായും തളര്‍ത്തും. പാവം. മതിവരുവോളം കുടിക്കട്ടെ. ടിയാന്റെ കല്യാണം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. സ്വാഭാവികമായും ദാഹം കാണും.  &lt;br /&gt; &lt;br /&gt;യാരിദിനെ മനസ്സിലാവാതിരുന്ന ബ്രഷേട്ടന്‍ അച്ചായനോട് ചോദിച്ചു:&lt;br /&gt; &lt;br /&gt;ആരിത്?&lt;br /&gt; &lt;br /&gt;യാരിദ്!&lt;br /&gt; &lt;br /&gt;ഉത്തരത്തില്‍ തൃപ്തനാവാത്ത ബ്രഷ് ശബ്ദം താഴ്ത്തി എന്നോടും ചോദിച്ചു.&lt;br /&gt; &lt;br /&gt;ആ‍രിത്?&lt;br /&gt; &lt;br /&gt;ഞാന്‍ പറഞ്ഞു : ഇത് യാരിദ്.&lt;br /&gt; &lt;br /&gt;ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ എന്നെയും അച്ചായനേയും മാറി മാറി നോക്കി - ചുടും വിധം തന്നെ. ആളെ കളിയാക്കിയതായാണ് പുള്ളിയുടെ ധാരണ.&lt;br /&gt;&lt;a href="http://4.bp.blogspot.com/_HyvfO5MhETc/S8QvAdZ81XI/AAAAAAAAAVA/qNw5YL29P-4/s1600/brush.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 149px;" src="http://4.bp.blogspot.com/_HyvfO5MhETc/S8QvAdZ81XI/AAAAAAAAAVA/qNw5YL29P-4/s320/brush.jpg" border="0" alt=""id="BLOGGER_PHOTO_ID_5459540333219861874" /&gt;&lt;/a&gt;&lt;br /&gt; &lt;br /&gt;വെള്ളം കുടി മതിയാക്കി യാരിദ് എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. കൈകൊടുത്തു. പരിചയപ്പെട്ടു. സംസാരിച്ചു. ചിരിച്ചു. വലിച്ചു. കുടിച്ചില്ല.&lt;br /&gt; &lt;br /&gt;അല്ല യാരിദേ, ശരിക്കും യാരിദ് എന്നുതന്നെയാണോ പേര്? - ബ്രഷേട്ടന് സംശയം അടങ്ങിയിട്ടില്ല. &lt;br /&gt; &lt;br /&gt;അല്ല. ഇത് ബ്ലോഗ് നെയിമാണ്. - യാരിദ് പറഞ്ഞു&lt;br /&gt; &lt;br /&gt;അപ്പോള്‍ ശരിക്കുള്ള പേര്. - ബ്രഷ്.&lt;br /&gt; &lt;br /&gt;സോറി ഞങ്ങള്‍ ബോഗേഴ്സ് ശരിപ്പേര് പറയാറില്ല. അതാണ് കീഴ്വഴക്കം. &lt;br /&gt; &lt;br /&gt;വീണ്ടും, ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ അച്ചായനേയും എന്നെയും  യാരിദിനെയും മാറി മാറി നോക്കി - ചുടും വിധം തന്നെ. &lt;br /&gt; &lt;br /&gt;വീണ്ടും ഗ്ലാസ്സുകള്‍ നിറഞ്ഞു. &lt;br /&gt;-----&lt;br /&gt;വീണ്ടും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.&lt;br /&gt; &lt;br /&gt;സഭ പിരിയേണ്ട നേരമായി. മധുവിധു കാലമായതിനാല്‍ യാരിദിന് അടുത്ത ‘നിര്‍ജ്ജലീകണത്തി‘നുള്ള സമയമായിരിക്കുന്നു. അച്ചായനും കൂട്ടര്‍ക്കും നാട്ടിലേയ്ക്ക് പോവണം. അതിനു മുന്‍പ് ബ്ലോഗര്‍ ‘അങ്കിളി’നെ കാണേണ്ടതുണ്ട്. ബിജു ചേട്ടനും മറ്റെന്തൊക്കെയോ തിരക്കുകള്‍. &lt;br /&gt;&lt;br /&gt;&lt;br /&gt;ഞങ്ങളിറങ്ങി. യാരിദ് ബൈക്കിലേറി. ബ്രഷേട്ടന്‍ യാരിദുമായി എന്തൊക്കെയോ സംസാരിക്കുന്നു. ചിലപ്പോള്‍ ‘ശരിപ്പേര്’ അറിയാനാവുമോയെന്ന് അവസാനമായി ശ്രമിക്കുന്നതാവാം. അച്ചായന്‍ അങ്കിളിന്റെ വീട്ടിലേയ്ക്കായി കാറെടുത്തു. സുനിലേട്ടന്‍ പിന്നിലായും ഞാന്‍ മുന്നിലായും കാറില്‍ കയറി. ബ്രഷേട്ടന്റെ ശബ്ദമുയര്‍ന്നതു കേട്ടാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. യാരിദിനു നേരേ ബ്രഷ് വിരല്‍ ചൂണ്ടിയിരിക്കുന്നു. കോപം കൊണ്ട് ചൂണ്ടുവിരല്‍ വിറച്ച് വായുവില്‍ വൃത്തം വരയ്ക്കുന്നു. പിന്നെ വിരല്‍ ആകാശത്തേയ്ക്കുയര്‍ത്തി  &lt;br /&gt; &lt;br /&gt;‘യാരിദേ കാണുമ്പോള്‍ പറഞ്ഞേക്കൂ,, ഈ ബ്രഷ്നേവ് അവനെ തേടി വരുമെന്ന്. അറുപത് വയസ്സ് കഴിയുമ്പോള്‍ ഈ ഞാന്‍ വന്നിരിക്കുമെന്ന്.. സൂക്ഷിച്ചോളാന്‍ പറ...‘ &lt;br /&gt; &lt;br /&gt;ഇങ്ങനെ പറഞ്ഞ് ആകാശത്ത് കുത്തിവച്ചിരുന്ന വിരലുമെടുത്ത് ബ്രഷ്നേവേട്ടന്‍ കാറിനടുത്തേയ്ക്ക് നടന്നു. യാരിദ് ബൈക്കിന്റെ ഹാന്‍ഡിലിലേയ്ക്ക് തലചായ്ച്ച് ചിരിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഒന്നുമാത്രമറിയാം. ആരെയാണ് ഭീഷണിപ്പെടുത്തിയതെങ്കിലും ആ ഭീഷണിയില്‍ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് ഭീഷണിയുടെ ബ്രഷ്നേവിയന്‍ രീതി!! ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ് പകപോക്കാന്‍ ചെല്ലുമെത്രെ!! അതുവരെ ഇയാള്‍ കായകല്പ ചികിത്സ നടത്തി പോക്കാനുള്ള കായബലം ആര്‍ജ്ജിക്കുമായിരിക്കും. &lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HyvfO5MhETc/S8QwgeW0sbI/AAAAAAAAAVQ/pghpRcnkOSQ/s1600/3+H.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 184px;" src="http://4.bp.blogspot.com/_HyvfO5MhETc/S8QwgeW0sbI/AAAAAAAAAVQ/pghpRcnkOSQ/s320/3+H.jpg" border="0" alt=""id="BLOGGER_PHOTO_ID_5459541982742622642" /&gt;&lt;/a&gt;&lt;br /&gt; &lt;br /&gt;കാറില്‍ അങ്കിളിന്റെ വീട്ടിലേയ്ക്ക് പോവുമ്പോള്‍ കാര്യമറിയാന്‍ ഞാന്‍ യാരിദിനെ വിളിച്ചു.  ഹിമാലയന്‍ യാത്രക്കിടയില്‍ ബ്രഷിനുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് അവര്‍ സംസാരിച്ചു നില്‍ക്കെ ബ്രഷ് വിളിക്കാനിടയായ എം.പി യെ തനിക്ക് പരിചയമുണ്ടെന്ന് യാരിദ് പറഞ്ഞപ്പോഴാണ് ബ്രഷ് വയലന്റായതും ഭീഷണിമുഴക്കിയതെന്നും അവന്‍ പറഞ്ഞു. ( അക്കാര്യം അച്ചായന്റെ ‘&lt;a href="http://www.nammudeboolokam.com/2010/03/blog-post_01.html"&gt;ഹിമാലയന്‍ യാത്ര’യുടെ അവസാന ഭാഗം &lt;/a&gt;എന്ന പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്. അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് അവിടെ വരെ പോവാം. )&lt;br /&gt; &lt;br /&gt;അരമണിക്കൂറോളം അങ്കിളിന്റെ വീട്ടില്‍ ചിലവഴിച്ച് ഞങ്ങള്‍ ഇറങ്ങി. &lt;br /&gt; &lt;br /&gt;പിരിയുവാനുള്ള നേരമാവുന്നു.  ഒരു രാവും പകലും തമാശ പറഞ്ഞും ചിരിച്ചും രസിച്ചും കുടിച്ചും  കൂട്ടുകൂടിയും ഞങ്ങള്‍  ആസ്വദിച്ചു . അവിസ്മരണീയമായ ആ രാവും പകലും എന്റെ സൌഹൃദ ശൃംഘലയില്‍ കുറേ കണ്ണികള്‍ കൂടിയാണ് വിളക്കിച്ചേര്‍ത്തിരിക്കുന്നത്....&lt;br /&gt;&lt;br /&gt;കീര്‍ത്തിയുടെ മുന്നില്‍ കാറെത്തി. എല്ലാവര്‍ക്കും ശുഭയാത്ര നേര്‍ന്ന് ഞാന്‍ കാറില്‍ നിന്നിറങ്ങി. ഇനിയും വരുമെന്ന വാക്കോടെ അവര്‍ മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അച്ചായനോട് ചോദിക്കാനുള്ള കാര്യം ഞാന്‍ ഓര്‍ത്തത്.&lt;br /&gt;&lt;br /&gt;‘അച്ചായാ.. ഒരു നിമിഷം. ഒരു കാര്യം ചോദിക്കാനുണ്ട്.’&lt;br /&gt;&lt;br /&gt;എന്താടാ?&lt;br /&gt;&lt;br /&gt;അതേ, അച്ചായന്‍ കഴിഞ്ഞ ദിവസം ഈജിപ്ത് യാത്ര നടത്തിയിരുന്നല്ലോ. അതിനു മുന്‍പ് ഹിമാലയത്തിലും പോയി. വേറെയും എത്രയെത്രയോ രാജ്യങ്ങള്‍  സന്ദര്‍ശിച്ചിരിക്കുന്നു.. അല്ലേ?&lt;br /&gt;&lt;br /&gt;ഉം...&lt;br /&gt;&lt;br /&gt;അപ്പോള്‍ ഒരു പാട് പണം ചിലവാകുന്നുണ്ടാവുമല്ലോ? &lt;br /&gt;&lt;br /&gt;പിന്നെ.. ഇഷ്ടം പോലെ. ന്റെ പൊന്നു പോങ്ങൂ ഇതായിരുന്നോ നിനക്ക് ചോദിക്കാനുണ്ടായിരുന്നത്?!&lt;br /&gt;&lt;br /&gt;അല്ല..അച്ചായാ. ഇതല്ല. അടുത്ത മഴക്കാലത്തിനു മുന്‍പായി അച്ചായന്റെ കമ്മട്ടമൊന്ന് കടം തരാമോ? മഴക്കാലമാവുമ്പോ തിരിച്ച് തരാം. എന്തേ?&lt;br /&gt;&lt;br /&gt;കമ്മട്ടമെന്ന് കേട്ടതും കാര്‍ മിന്നല്‍ വേഗത്തില്‍ സ്ഥലം കാലിയാക്കി. അല്ലെങ്കിലും കമ്മട്ടം ചോദിച്ചാല്‍ ഏത് അച്ചായനും പറപറക്കും. ഒന്നോര്‍ത്തോ അച്ചായാ.. ചങ്ങാത്തത്തേക്കാള്‍ വലുതല്ല കേട്ടോ കമ്മട്ടം. ഹും.&lt;br /&gt;&lt;br /&gt;----------------------------------------------------------------&lt;br /&gt;&lt;br /&gt;യാത്ര അല്ലെങ്കില്‍ സഞ്ചാരം എന്നതും ഒരു വിദ്യാഭ്യാസ സമ്പ്രദായമായി കണക്കാക്കാം. അറിവും അനുഭവവും ആനന്ദവുമൊക്കെ ധാരാളമായി സമ്മാനിക്കുന്ന ഒരു പാഠ്യരീതി തന്നെയാണ് ഓരോ യാത്രകളും. യാത്രകളിഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ യഥേഷ്ടം സഞ്ചരിക്കാന്‍ സാഹചര്യങ്ങള്‍ പലപ്പോഴും പലര്‍ക്കും തടസ്സമാവുന്നു. സാഹിത്യശാഖകളില്‍ സഞ്ചാരസാഹിത്യം പ്രായഭേദമെന്യേ  ഏവര്‍ക്കും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും വായനക്കാരുടെ ഉള്ളിലെ ഈ സഞ്ചാരപ്രിയം തന്നെ ആയിരിക്കാം. ഞാനും ഒരു സഞ്ചാര സാഹിത്യ പ്രേമിയാണ്. അച്ചായനെയും നിരക്ഷരനെയുമൊക്കെ ധാരാളമായി വായിക്കാറുമുണ്ട്. ഇനിയും കൂടുതല്‍ കൂടുതല്‍ യാത്രകള്‍ നടത്തുവാനും അവയെല്ലാം ചൂടും ചൂരും ചോരാതെ  നമുക്കായി വിളമ്പാനുമൊക്കെ ഇവര്‍ക്കെല്ലാം സാധിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-3408206301882047313?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/3408206301882047313/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=3408206301882047313' title='71 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/3408206301882047313'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/3408206301882047313'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/04/blog-post.html' title='സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HyvfO5MhETc/S8QscVLvbyI/AAAAAAAAAUY/1M8aGjifSHU/s72-c/3+A.jpg' height='72' width='72'/><thr:total>71</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-7592919450387387506</id><published>2010-04-06T11:24:00.002+05:30</published><updated>2010-04-06T11:28:32.763+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>A S L</title><content type='html'>അരണ്ടവെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന എല്‍.സി.ഡി ടിവിയില്‍, മോഹന്‍ലാലും ഭാവനയും തലങ്ങും വിലങ്ങും നടക്കുന്നു. അഴീക്കോട് സുകുമാരന്റെ കാഴ്ചപ്പാടില്‍ ‘അശ്ലീലവും അരോചകവുമായ’ ആ കാഴ്ച കണ്ടുകൊണ്ട് ഞാന്‍ നാലാമത്തെ പെഗില്‍ രണ്ടാമത്തെ ബിയര്‍കുപ്പിയുടെ അവശേഷിപ്പൊഴിച്ച് രുചിച്ചു.&lt;br /&gt;&lt;br /&gt;അപ്രതീക്ഷിതമായി കടന്നുവന്ന ‘സുകുമാരചിന്ത‘ മനസ്സിന്റെ ഭിത്തികളില്‍ ചൊറിച്ചിലായി. സൂര്യാഘാതത്തെ വെല്ലുന്ന ‘സുകുമാരാഘാതം’ ഏല്‍ക്കേണ്ടിവരുന്ന മലായാളികളുടെ ദുരവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ ചൊറിച്ചില്‍ കലശലായി. &lt;br /&gt; &lt;br /&gt;ചൊറിച്ചില്‍ മാറ്റാന്‍ ‘ആന്റിക്വിറ്റി‘ നല്ലതാണ് ! ഒന്നുകൂടി ചെലുത്താം !!&lt;br /&gt; &lt;br /&gt;മനസ്സുവായിച്ച് ‘വിളമ്പുകാരന്‍‘ മെഴുകുപ്രതിമകണക്ക് മുന്നില്‍ വന്ന് ചലനമറ്റ് നിന്നു. ഒരു പെഗും ബിയറും ബില്ലിനൊപ്പം പറഞ്ഞു. മെഴുകുപ്രതിമ മടങ്ങിപ്പോയി. &lt;br /&gt; &lt;br /&gt;മോഹന്‍ലാലും ഭാവനയും നടത്തമവസാനിപ്പിച്ചിരിക്കുന്നു.&lt;br /&gt; &lt;br /&gt;പെഗും ബിയറും വന്നു. ഇരുവരെയും ഇണചേര്‍ത്ത് ഇത്തിരി രുചിച്ചു. പായ്ക്കറ്റില്‍ കിടന്ന സിഗരറ്റുകളിലൊന്നിന് ശാപമോക്ഷം നല്‍കി.&lt;br /&gt; &lt;br /&gt;അടുത്ത ടേബിളിലിരിക്കുന്ന കൂട്ടുകാര്‍ പാട്ടുപാടിയും ഉറക്കെ ചിരിച്ചും സൌഹൃദത്തിന്റെ ലഹരി നുണയുന്നു.&lt;br /&gt;&lt;br /&gt;കൂട്ടുകൂടി കുടിച്ചാല്‍ കൂടുതല്‍ കുടിക്കും എന്നതുകൊണ്ടല്ല കൂട്ടുകാരെ ഒഴിവാക്കിയത്. രണ്ടാഴ്ച പനിക്കിടക്കയിലായിരുന്നു. തുള്ളി തൊട്ടിട്ടില്ല. ആന്റിബയോട്ടിക്സ് ഇപ്പോഴും കഴിക്കുന്നു. കുടിക്കാന്‍ കൂട്ടുകാര്‍ അനുവദിക്കില്ലെന്നതുകൊണ്ടാണ് തനിയെ സാഹസത്തിനു മുതിര്‍ന്നത്. ഉച്ചക്കുകഴിച്ച ആനിബയോട്ടിക്സിനുമേളിലേയ്ക്ക് ‘ആന്റിക്വിറ്റി’കൂടി ചേര്‍ന്നപ്പോള്‍ ലഹരി ഉച്ഛസ്ഥായിയിലായി.&lt;br /&gt; &lt;br /&gt;ഇനിയൊന്ന് ഉറങ്ങണം. ഈ രൂപത്തില്‍ വീട്ടിലെത്തി ഭാര്യയുടെ ക്ഷമ പരിശോധന നടത്തേണ്ട. ഉറങ്ങുവാന്‍ നല്ലത് മലയാള സിനിമ കളിക്കുന്ന ഏതെങ്കിലും തീയേറ്ററില്‍ പോവുന്നതാണ്. സമയം 6.10 ആ‍യിരിക്കുന്നു. 6.15-നു സിനിമ തുടങ്ങും. അല്ലെങ്കില്‍ തിരക്കിടുന്നതെന്തിന് ? ഉദ്ദേശം ഉറക്കമാവുമ്പോള്‍ സിനിമ തുടങ്ങിയെങ്കിലെന്ത്?! ബില്ലില്‍ കണ്ടതുകയും മെഴുകുപ്രതിമയ്ക്കുള്ളതും വച്ച് പുറത്തേയ്ക്ക് നടന്നു. കാലിനു വേദനയുണ്ട്. കാറില്‍ കയറി. കാലുകള്‍ പരിശോധിച്ചു. ഭാഗ്യം. പാദങ്ങളിലെ നീര് അവിടെത്തന്നെയുണ്ട്. നീര് കണ്ടപ്പോള്‍ വൃക്കയുടെ തകരാറാവാനുള്ള സാധ്യത ഒരു സ്നേഹിതന്‍ പ്രവചിച്ചതാണ്. ദ്രോഹിയുടെ പ്രവചനം ഫലിക്കുമോയെന്തോ?.&lt;br /&gt; &lt;br /&gt;തീയേറ്ററില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കൌണ്ടറിലേയ്ക്ക് നടന്നു. സിനിമ തുടങ്ങിയിരിക്കും. കൌണ്ടര്‍ ശുദ്ധശൂന്യം. ടിക്കറ്റൊന്നെടുത്ത് ബാക്കി ഉറപ്പുവരുത്തി തിരിഞ്ഞപ്പോള്‍ ആരുമായോ കൂട്ടിമുട്ടി. മുഖമുയര്‍ത്തി ഞാന്‍ ആ മാന്യദേഹത്തോട് ക്ഷമാപണം നടത്തി നടന്നു. &lt;br /&gt; &lt;br /&gt;പത്ത് ചുവടു മുന്നോട്ട് വെച്ചില്ല. പിന്നില്‍ നിന്നും ഒരു ‘എക്സ്ക്യൂസ് മീ’ എന്റെ കാലുകള്‍ക്ക് കടിഞ്ഞാണിട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. തൊട്ടുമുന്‍പ് കൂട്ടിയിടിച്ച മനുഷ്യന്‍ എന്റെ സമീപത്തേയ്ക്ക് നടക്കുന്നു. കൂടെ അദ്ദേഹത്തിന്റെ വാമഭാഗമെന്ന് തോന്നുക്കുമാറ്‌ ഒരു സ്ത്രീയും.&lt;br /&gt; &lt;br /&gt;ഹല്ലോ, പോങ്ങുമ്മൂടനല്ലേ? ഓര്‍ക്കൂട്ടിലെ ലഹരി? - അയാള്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;അതേ, പോങ്ങുമ്മൂടന്‍ തന്നെ. ഞാന്‍ ലഹരിയിലുമാണ്. എനിക്ക് മനസ്സിലായില്ലല്ലോ!!&lt;br /&gt; &lt;br /&gt;ഞാന്‍ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്. പക്ഷേ, ഓഫീസില്‍ നിന്നും കമന്റുകളിടാന്‍ സാധിക്കാറില്ല.&lt;br /&gt; &lt;br /&gt;അയാള്‍ ചിരിച്ചുകൊണ്ട് കൈനീട്ടി. എന്റെ പോസ്റ്റുകള്‍ വായിക്കേണ്ടി വരുന്ന ആ ഹതഭാഗ്യന്റെ കരം ഞാന്‍ കവര്‍ന്നു . അയാള്‍ പേര് പറഞ്ഞു. ടെക്നോപാര്‍ക്കിലാണ് ജോലിയെന്നും അറിയിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയെ / പെണ്‍‌കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി. ഭാര്യയാണ്.&lt;br /&gt; &lt;br /&gt;ഞാന്‍ അവരെ നോക്കി നമസ്കാരം പറഞ്ഞു. &lt;br /&gt; &lt;br /&gt;ഹരി എന്നെ ഓര്‍ക്കുന്നുണ്ടോ? - അവള്‍. &lt;br /&gt;ഭര്‍ത്താവിന്റെ മുഖത്ത് ആശ്ചര്യം.&lt;br /&gt; &lt;br /&gt;ക്ഷമിക്കണം. നല്ല പരിചയം തോന്നുന്നു. പേര് പിടികിട്ടുന്നില്ല. നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ടോ? - ഞാന്‍. &lt;br /&gt; &lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പ്.&lt;br /&gt; &lt;br /&gt;ഓര്‍ത്തിരിക്കാന്‍ നല്ലതൊന്നും നല്‍കാത്ത ഇന്നലെകളെ മറക്കുന്നതാണ് ശീലം..വിരോധമില്ലെങ്കില്‍ തനിക്ക് ഒന്നുകൂടി വ്യക്തമാക്കാം സ്നേഹിതേ.&lt;br /&gt; &lt;br /&gt;സംസാരത്തിലെ നാടകീയതയ്ക്ക് യാതൊരു മാറ്റവുമില്ലല്ലോ ഹരീ. നമുക്ക് ഫിലിം കഴിഞ്ഞ് സംസാരിക്കാം. മറവിയില്‍ നിന്ന് എന്നെ കണ്ടെത്താനാവുമോ എന്ന് ശ്രമിക്കൂ.&lt;br /&gt; &lt;br /&gt;അവള്‍ കുസൃതി നിറഞ്ഞ ചിരിയോടെ നടന്നു. അയാള്‍ സ്നേഹപൂര്‍വ്വം എന്നെ ആശ്ലേഷിച്ച് അവളെ പിന്തുടര്‍ന്നു. &lt;br /&gt; &lt;br /&gt;ആരാവും ഈ മഹിളാമണി? ഈ കരിക്കിന്‍ കഷണം? എവിടെ വെച്ചാണ് ഈ തങ്കമാനവളെ പരിചയപ്പെട്ടത്? &lt;br /&gt; &lt;br /&gt;ഞാന്‍ കഴിച്ച അന്റിക്വിറ്റി , എന്റെ ഹേവാര്‍ഡ്സ് ഫൈവ് തൌസന്റേ, മറവിയുടെ ഇരുള്‍മുറിയില്‍ നിന്നും ഓര്‍മ്മയുടെ നടുമുറ്റത്തേയ്ക്ക് ഇവളെ നിര്‍ദ്ദയം നിങ്ങള്‍ വലിച്ചിടൂ. ശേഷം എനിക്കൊന്നുറങ്ങണം. തികച്ചും സമാധാനമായി. &lt;br /&gt; &lt;br /&gt;* * * &lt;br /&gt; &lt;br /&gt;ഒന്‍പതോ പത്തോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തിരുവനന്തപുരത്തെ ഒരു ഐ.ടി കമ്പനിയില്‍‍ വെബ് ഡിസൈനറായി ഞാന്‍ ജോയിന്‍ ചെയ്തു. പാലാക്കാരനും പിന്നീട് എന്റെ ആത്മമിത്രങ്ങളിലൊരുവനുമായി തീര്‍ന്ന സജീവേട്ടന്‍ എന്നെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി. അനന്തരം അദ്ദേഹമെന്നെ എന്റെ ക്യുബിക്കിളിലേയ്ക്ക് ആനയിച്ചു.  അബിന, അഞ്ജന എന്നീ  നാരീമണികളുടെ ഇടയിലായാണ് എന്റെ സ്ഥാനം. ഇടത്തേയ്ക്ക് തിരിഞ്ഞാല്‍ കൈയ്യെത്തും ദൂരെ അബിന, വലതുവശത്തോ അഞ്ജന!! ആനന്ദലബ്ധിക്കിനി വേറെവേണോ എന്നതായിരുന്നില്ല എന്റെ ഭാവം. വഴിതെറ്റി, തിരക്കേറിയ ജനവാസപ്രദേശത്തകപ്പെട്ട കാട്ടുമൃഗത്തേപ്പോലെ ഞാന്‍ പരിഭ്രമിച്ചു. കൈവെള്ളകള്‍ വിയര്‍ത്തു. വലതുകൈയ്യിലൊളിപ്പിച്ച മൌസ് നനഞ്ഞ് കുതറി. അപരിചതത്വത്തെ പരിചിതമാക്കാനായി ഇരു മങ്കമാരും നല്‍കിയ പുഞ്ചിരികള്‍ക്ക് ഞാന്‍ മറുപടി നല്‍കിയില്ല. പെണ്‍കിടാങ്ങള്‍ മോണിറ്ററിലേയ്ക്ക് കണ്ണുകളെറിഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഇരിപ്പിടം മാറ്റണമെന്ന ആവശ്യം സജീവേട്ടനെ അറിയിച്ചു. സ്ത്രീജനങ്ങളുടെ ഇടയിലുള്ള ഇരിപ്പ് നമുക്ക് ശരിയാവില്ലെന്നും അറിയിച്ചു. &lt;br /&gt; &lt;br /&gt;സ്ഥലം മാറ്റം കിട്ടി. സുബോധിനും റെജിനുമിടയില്‍ ഞാന്‍ ‘’കര്‍ത്താവായി‘. ഇരുവശവും ഭേദപ്പെട്ട കള്ളന്മാര്‍.  ജോലി സമയത്തിന്റെ 80 ശതമാനവും അവര്‍ ചാറ്റ് ചെയ്യുന്നു. ഊറി ചിരിക്കുന്നു. ഞെളിപിരി കൊള്ളുന്നു. വെള്ളമിറക്കൂന്നു. ഇടയ്ക്കിടെ കണ്ണുകള്‍ കൂമ്പുന്നു !&lt;br /&gt; &lt;br /&gt;ഉച്ച സമയത്ത് ‘പെണ്ണ്പേടി’യുള്ള അപൂര്‍വ്വ ജന്മത്തെ കാണാനായി സഹപ്രവര്‍ത്തകര്‍ എനിക്കു ചുറ്റും കൂടി. ചിലര്‍ ആശ്വസിപ്പിച്ചു. മറ്റു ചിലര്‍ ആക്ഷേപിച്ചു. അബിനയും അഞ്ജനയും പരിഹാസത്തിന്റെ കറയുള്ള ചിരി ചുണ്ടുകളില്‍ പുരട്ടിയിരിക്കുന്നു. താടകമാര്‍. രക്തരക്ഷസ്സുകള്‍. എത്രയും വേഗം അരഡസന്‍ പെണ്‍‌കുട്ടികളുടെയെങ്കിലും ചങ്ങാതിയായി ഈ നശൂലങ്ങളെ നാം നാണം കെടുത്തിയിരിക്കുമെന്ന്  ശപഥം ചെയ്ത് ഞാന്‍ സുബോധിന് മുന്നില്‍ വഴികള്‍ ആരാഞ്ഞു. ‘ചാറ്റ് ചെയ്ത് കൂട്ട് കൂടുക’ എന്ന പദ്ധതി ആവിഷ്കരിച്ചു തന്നത് സുബോധാണ്. ടിയാന് രാജ്യാന്തര തലത്തില്‍ വരെ ഗേള്‍ഫ്രണ്ട്സുണ്ട്.  നമുക്ക് രാജ്യാന്തരം പിടിക്കാന്‍ ഭാഷ സമ്മതിക്കില്ല. അതിനാല്‍ മലയാളദേശത്തുള്ള മങ്കമാരില്‍ കസര്‍ത്തൊതുക്കാന്‍ തീരുമാനിച്ചു.&lt;br /&gt; &lt;br /&gt;സുബോധ് യാഹൂ മെസ്സെഞ്ചറിലൂടെ കേരള റൂമില്‍ കയറുന്നതും അവിടെനിന്ന് പേരുകൊണ്ട് പെണ്ണെന്നു തോന്നിക്കുന്ന തങ്കമണികളെ തിരഞ്ഞ് വലയെറിയണമെന്നും പഠിപ്പിച്ചു. ചാറ്റില്‍ പലപ്പോഴും കുറുഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഉദാ: brb, lol, tc തുടങ്ങിയ പ്രയോഗങ്ങളിലൂടെ എന്തൊക്കെയാണ്  അര്‍ത്ഥമാക്കുന്നതെന്നും അവന്‍ പറഞ്ഞു തന്നു. അത്യാവശ്യം അടവുകള്‍ സ്വായത്തമാക്കി ഞാന്‍ കച്ച കെട്ടി അങ്കത്തിനിറങ്ങി.&lt;br /&gt; &lt;br /&gt;അരമണിക്കൂറിന്റെ പയറ്റിയിട്ടും ഒന്നും തടയുന്നില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങോട്ടൊരാക്രമണം വന്നത്. &lt;br /&gt; &lt;br /&gt;kuttiyanadeeps : hi&lt;br /&gt; &lt;br /&gt;കുട്ടിയാനദീപ്സ്’ എന്നാണ് ചാറ്റ് നെയിം. ലിംഗം ഏതോ എന്തോ? പെണ്ണെന്ന വിശ്വാസത്തില്‍ അവളുടെ ‘ഹായ്’-ക്ക് ഒരു മറുഹായ് ഞാനും നല്‍കി.&lt;br /&gt; &lt;br /&gt;hari_pala: hi&lt;br /&gt; &lt;br /&gt;kuttiyanadeeps : A/S/L&lt;br /&gt; &lt;br /&gt;ASL-??  ഓ!!  പെട്ടു മോനേ... പെട്ടു. എന്താവും ഇതിന്റെ അര്‍ത്ഥം? എന്റെ ബുദ്ധി പരമാവധി ഞാന്‍ കൂര്‍പ്പിച്ചു. ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഇത് ഏതോ അഭിവാദ്യത്തിന്റെ ഷോര്‍ട്ട് ഫോം ആവണം. ഏതായാലും ‘നമസ്കാരമോ നമസ്തേയോ ഒന്നുമല്ല  പിന്നെന്താവും? ആലോചനയ്ക്ക് അറുതിവരുത്തിക്കൊണ്ട് സംഗതി എന്റെ മുന്നില്‍ തെളിഞ്ഞു. &lt;br /&gt; &lt;br /&gt;'അസ്സ്ലാമു അലൈക്കും’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണ് ശിന്നപ്പെണ്ണ് വിട്ടിരിക്കുന്നത്. ഒട്ടും അമാന്തം കൂടാതെ ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.&lt;br /&gt; &lt;br /&gt;hari_pala: V/A/S/L&lt;br /&gt; &lt;br /&gt;kuttiyanadeeps : V/A/S/L means???!!!!&lt;br /&gt; &lt;br /&gt;മണ്ടി, അവള്‍ക്ക് മനസ്സിലായിട്ടില്ല. ചാറ്റില്‍ പുതുതാവും. പാവം. ഞാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അവളുടെ സംശയം നിവര്‍ത്തിച്ചു.  ‘വ അലൈക്കും അസ്ലാം’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണതെന്നറിഞ്ഞതും അപ്പുറത്തുനിന്ന് മഞ്ഞ ചിരിയുണ്ടകള്‍ അവള്‍ എനിക്കു നേരേ എറിഞ്ഞു&lt;br /&gt; &lt;br /&gt;kuttiyanadeeps : :) :) :)  :) :) :)  :) :) :)  :) :) :)  :) :) :)  :) :) :) &lt;br /&gt; &lt;br /&gt;മഞ്ഞ ചിരിയുണ്ടകള്‍ ! ചിരിബോംബുകള്‍ !! അവ അസംഖ്യമായി എനിക്കുനേരേ അവള്‍ വര്‍ഷിക്കുന്നു. &lt;br /&gt; &lt;br /&gt;പാട്ടുപുരയ്ക്കലമ്മേ, എന്റെ ചുവട് പാളിയിട്ടുണ്ട്. ഗുരുനാഥനെ ആശ്രയിക്കുന്നതാണ് ബുദ്ധി. ഞാന്‍ സുബോധിനെ ചാറ്റ് കാണിച്ചു.. മുഴുവന്‍ വായിച്ച അവന്‍, മോണിറ്ററില്‍ അവള്‍ എറിഞ്ഞ ചിരിബോബുകള്‍ക്ക് ശബ്ദം നല്‍കി. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു പട്ടി. കാര്യമറിഞ്ഞ റെജിന്‍ ചിരി ഏറ്റെടുത്തു. പിന്നെ അവന്‍ ചിരിയുടെ ബാറ്റണ്‍ സജീവേട്ടന് കൈമാറി. സജീവേട്ടന്‍ റോജിയ്ക്ക്, റോജി റോബിന്, അവിടെ നിന്ന് അബിനയ്ക്കും അഞ്ജനയ്ക്കും...അവരിലൂടെ ഓഫീസ് മുഴുവന്‍. അപമാനിതനായ എന്റെ ഹൃദയത്തിന്റെ ദീനരോധനം  അവരുടെ  ചിരിമുഴക്കത്തില്‍ മുങ്ങിപ്പോയി.&lt;br /&gt; &lt;br /&gt;* * *&lt;br /&gt; &lt;br /&gt;ഒരു വിവരദോഷിയെ പച്ച ജീവനോടെ കാണാനുള്ള പൂതികൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടേ എന്തോ രണ്ടാഴ്ചകള്‍ക്ക് ശേഷം നേരില്‍ കാണണമെന്ന ആഗ്രഹം കുട്ടിയാനദീപ്സ് പ്രകടിപ്പിച്ചു. കുശലപ്രശ്നത്തിനുള്ള വേദിയും സമയവും ആ മഹിളാമണിതന്നെ തന്നെ ഫിക്സ് ചെയ്തു. അനന്തപുരിയിലെ സാമാന്യം മുന്തിയൊരു ഹോട്ടല്‍! സമയം രാവിലെ 11 മണി!! &lt;br /&gt; &lt;br /&gt;ജീവിതത്തിലന്നുവരെ അവിടെ കയറിയിട്ടില്ല. അവിടെയെന്നല്ല അത്തരം മുന്തിയിടത്തൊന്നും തന്നെ. മേപ്പടിയിടങ്ങളുടെ രീതികളോ ചിട്ടവട്ടങ്ങളോ പെരുമാറ്റമര്യാദകളോ  നാട്ടുകലുങ്കിലിരുന്ന് വെടി പറഞ്ഞും കൂട്ടുകൂടി പിള്ളച്ചേട്ടന്റെ ചായക്കടയില്‍ പോയി ഉള്ളിവടയും തിന്ന് ചായയും കുടിച്ച്  ശീലിച്ച  എനിക്ക് ദഹിക്കുന്നതായിരുന്നില്ല. ഇന്നും അതങ്ങനെ തന്നെ.&lt;br /&gt; &lt;br /&gt;പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം 11 മണിക്കുതന്നെ ഞാന്‍ ഹോട്ടലിനു മുന്നിലെത്തി. കുട്ടിയാനയോ അതിന്റെ പിണ്ടമോ എന്തിന് ചിന്നം വിളി പോലുമോ പരിസരത്തെങ്ങുമില്ല. കാപ്പിപ്പൊടികളര്‍ ജുബ്ബയിലും അതേ നിറത്തില്‍ വീതിക്കരയുള്ള മുണ്ടിലുമായി ഞാനവിടെ കാത്തു നിന്നു. കാലുകഴച്ചപ്പോള്‍ ആ പടിക്കെട്ടിലിരുന്നു. പരിഷ്കാരികളായ കാമുകീകാമുകന്മാര്‍ മുട്ടിയുരുമ്മി, ചിരിച്ചുല്ലസിച്ച്, വായില്‍ നിന്ന് ആംഗലേയം തെറുപ്പിച്ച് എന്നെ കടന്നുപോയി. വിവാഹദല്ലാളിന്റെ പരമ്പരാഗത വേഷത്തില്‍ വന്നതിന് ഞാന്‍ എന്നെ കാര്യമായൊന്ന് ശാസിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ ആത്മവിശ്വാസം സൂചിക്കുത്തേറ്റ ബലൂണ്‍ പോലെ ചുരുങ്ങി ചുളുങ്ങി. അവശേഷിക്കുന്ന മാനവുമായി വേദിയൊഴിയാന്‍ തീരുമാനിച്ച് , എഴുന്നേറ്റ് പടിയിറങ്ങിയപ്പോള്‍ കറുത്ത കൈനറ്റിക് ഹോണ്ട കവിഞ്ഞൊഴുകി കുട്ടിയാന മുന്നിലെത്തി. തുമ്പിയുയര്‍ത്തി ചിന്നം വിളിച്ചു. രൂപഗുണത്തില്‍ സം‌പ്രീതനായ എന്റെ വായ അനുവാദം കൂടാതെ അരയിഞ്ച് വിടര്‍ന്നു.&lt;br /&gt; &lt;br /&gt;വണ്ടിയില്‍ നിന്നും അവള്‍ കാലു നിലത്തുകുത്തിയപ്പോള്‍ ഭൂകമ്പ മാപിനിയുടെ സൂചികള്‍ ഒരുവേള പ്രവര്‍ത്തനനിരതമായിരിക്കണം. ആസകലം കുലുക്കി അവള്‍ എനിക്കുനേരേ നടന്നു. അന്നനടയോ ആനനടയോ  എന്നു സംശയം അവശേഷിപ്പിക്കുന്ന നടപ്പ്. നല്ല നടപ്പ്. അബദ്ധവശാലെങ്ങാനും ഇവളെന്റെ മേല്‍ വീണുപോയാല്‍ ഒരു കായകല്പചികിത്സ കൊണ്ടും ശരീരം പൂര്‍വ്വസ്ഥിതിയിലാക്കാനാവില്ല.&lt;br /&gt; &lt;br /&gt;പാകത്തിന് സംശയത്തോടെ അവള്‍ ചോദിച്ചു : ഹരിയല്ലേ?&lt;br /&gt; &lt;br /&gt;ഞാന്‍ പറഞ്ഞു: വളരെ ശരിയാണ്. ഒന്നര മാര്‍ക്ക് തന്നിരിക്കുന്നു.&lt;br /&gt; &lt;br /&gt;ചിരിച്ചുകൊണ്ട് ‘ഞാന്‍ ദീപ്തി മേരി വര്‍ഗ്ഗീസ് എന്ന കുട്ടിയാന ദീപ്സ് ‘ എന്നു പറഞ്ഞവള്‍ കൈനീട്ടി. അവളുടെ കൈകളുടെ നൈര്‍മ്മല്യം അറിഞ്ഞ ശരീരം വസന്തകാലമായി. സ്വീകരിച്ച കൈ തിരിച്ചു കൊടുക്കും മുന്‍പായി ഞാന്‍ പറഞ്ഞു : കുട്ടിയാന എന്നു പേരിട്ടതില്‍ ദീപ്തിയോട് ഒരിക്കലും ഒരാനക്കുട്ടിയും പരിഭവിക്കില്ല. നല്ല യോജിപ്പുണ്ട്.&lt;br /&gt; &lt;br /&gt;ഞങ്ങള്‍ അകത്തുകടന്ന് തിരക്കു കുറഞ്ഞ ഒരു മൂലയില്‍  ഉപവിഷ്ടരായി. &lt;br /&gt; &lt;br /&gt;ചോക്ക്ലേറ്റ് കളര്‍ ഗാന്ധിത്തൊപ്പി വച്ച ഒരുവന്‍ സമീപത്തുവന്ന് ‘ഗ്രന്ഥം’ കൈമാറി. അവളുടെ തടിച്ചുനീണ്ട വിരലുകള്‍ പ്രിന്റ് ചെയ്ത വിഭവങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് പേജുകളില്‍ നിന്ന് പേജുകളിലേയ്ക്ക് നീങ്ങി. പിന്നെ, ആവശ്യാനുസരണം എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. എല്ലാം കുറിച്ചെടുത്ത ഗാന്ധിയന്‍, അപമാനിക്കും വിധമുള്ള ബഹുമാനത്തോടെ എനിക്കുനേരേ  തിരിഞ്ഞു. ഇവന്‍ കുറേയേറെ ‘ടിപ്സു’ന്ന ലക്ഷണമുണ്ട്. &lt;br /&gt; &lt;br /&gt;അവിടുത്തെപ്പോലെ ഇവിടെയും - ഗാന്ധിയനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ പോയി.&lt;br /&gt; &lt;br /&gt;ഞാന്‍ പോക്കറ്റ് പരതി തുക ഉണ്ടെന്ന് ഉറപ്പുവരുത്തി.  മറ്റ് ഇരിപ്പിടങ്ങളില്‍ നിന്നും യുവമിഥുനങ്ങള്‍ ശ്രദ്ധിക്കുന്നതിനു കാരണം എന്റെ വേഷമോ കുട്ടിയാനയുടെ കായബലമോ ആവാം. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. തങ്കമാനാവള്‍ വായ നിറയെ എന്തോക്കെയോ പറയുന്നുണ്ട്. കൃത്യമായ ഭാവങ്ങള്‍ യഥാസമയത്ത് നല്‍കി ഞാനവളെ കേള്‍ക്കുന്നുണ്ടെന്ന് വരുത്തി.  ഭവതി പകല്‍ സമയം മേയുന്നത് വിമന്‍സ് കോളേജിലാണെന്നും സംസാരത്തില്‍ നിന്നും മനസ്സിലായി. &lt;br /&gt; &lt;br /&gt;ഏതാണ്ട് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ലഘു, ഖര, ദ്രവ രൂപത്തില്‍ വ്യത്യസ്ഥമായ വിഭവങ്ങള്‍ മേശമേല്‍ നിരന്നു. പെണ്ണിന്റെ കണ്ണുകളില്‍ തിളക്കം. എന്റെ കൈ വീണ്ടും കീശയിലേയ്ക്ക് പോയി.  പണം തികയുമോ എന്തോ. പെണ്ണ് ഈ രീതിയില്‍ ‘ഓര്‍ഡറി’ടുമെന്ന് കരുതിയില്ല. മുന്നിലിരിക്കുന്ന ഒരു വിഭവത്തെയും മുന്‍‌പരിചയമില്ല. പേരും നാളുമറിയില്ല. കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നെയും തോന്നി.&lt;br /&gt; &lt;br /&gt;പെണ്ണ് വൃത്തിയായി കൃത്യം നിര്‍വ്വഹിക്കുന്നു. വിഭവങ്ങളെ നിമിഷാര്‍ദ്ധം കൊണ്ട് നിലം പരിശാക്കുന്നു. ക്ഷീണിതയാവുമ്പോള്‍ പാകത്തിന് വെള്ളം കുടിച്ച് ആവേശം നേടുന്നു. ഇടയ്ക്ക് തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അവളെന്നെ തലോടി. പുഞ്ചിരിയുടെ ഒരു ദലം എനിക്കുനേരെ എറിഞ്ഞു. &lt;br /&gt; &lt;br /&gt;വിഭവങ്ങള്‍ നഷ്ടപ്പെട്ട പ്ലേറ്റുകള്‍ ‘മൃതപാത്ര‘ങ്ങാളായി അവള്‍ക്കു മുന്നില്‍ നിരന്നു. തൊട്ടശുദ്ധമാക്കാതിരുന്ന എന്റെ വിഭവങ്ങളിലേയ്ക്ക് ചോദ്യരൂപത്തില്‍ അവള്‍ നോക്കി.&lt;br /&gt; &lt;br /&gt;“വിരോധമില്ലെങ്കില്‍ ഇതുകൂടി....“ എന്നു പറഞ്ഞ് എന്റെ പങ്കും അവള്‍ക്കായി നേദിച്ചു. &lt;br /&gt;എന്തു വിരോധമെന്ന് ഒരു പുഞ്ചിരിയിലൂടെ പറഞ്ഞ് അവള്‍ മേപ്പടി ക്രിയ ആവര്‍ത്തിച്ചു. &lt;br /&gt; &lt;br /&gt;കുറച്ച് പനമ്പട്ട വെട്ടിക്കൊടുത്തിട്ട് ഈ കുട്ടിയാനയെ ഇവിടേയ്ക്ക് ക്ഷണിക്കാന്‍ തോന്നിയില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോള്‍ എന്റെ മൊബൈല്‍ പാടി. സുബോധാണ്. ഞാന്‍ ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു : എന്റെ ബോധം മങ്ങിത്തുടങ്ങിയെടാ. ഏതു നിമിഷവും ഞാനിവിടെ തളര്‍ന്നുവീഴാന്‍ സാ‍ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നീ എന്നെ വന്ന് എടുക്കണം. കുറച്ചു നേരം കാത്തിട്ട് ബോധം വരികയാണെങ്കില്‍ എന്നെ വീട്ടില്‍ കൊടുത്തേക്ക്. ഇല്ലെങ്കില്‍ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ കൊണ്ടെ എറിയണം. പിന്നെ അളിയാ.. നീ കുറച്ചു കാശുകൂടി കരുതിയേക്ക്...ഇല്ലെങ്കില്‍ നിനക്ക്  ഇവിടെനിന്ന് എന്നെയുമെടുത്ത് ഇറങ്ങാന്‍ കഴിയില്ല.  ഗാന്ധിയന്മാര്‍ ഏത് നിമിഷവും നക്സലൈറ്റുകളാവും.“&lt;br /&gt; &lt;br /&gt;സംസാരമവസാനിപ്പിച്ച് ഞാന്‍ ഫോണ്‍ മേശപ്പുറത്ത് വച്ചു. കുട്ടിയാന കൃത്യനിര്‍വ്വഹണത്തിനുശേഷം നാപ്കിനില്‍ കൈകള്‍ തുടച്ച് വൃത്തിയാക്കിക്കൊണ്ട് എന്റെ മൊബൈല്‍ ഫോണില്‍ നോക്കി ചോദിച്ചു:&lt;br /&gt; &lt;br /&gt;എന്തായിത് ?&lt;br /&gt; &lt;br /&gt;‘നിന്റെ അച്ഛന്റെ തേങ്ങ‘ എന്ന മറുപടി മനസ്സില്‍ തന്നെ സൂക്ഷിച്ച് ഞാന്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;മൊബൈല്‍ ഫോണ്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലേ?&lt;br /&gt; &lt;br /&gt;ഇത് മൊബൈലായിരുന്നോ. കണ്ടിട്ട് വാക്കി ടോക്കി പോലെയുണ്ട്. - ചിരി&lt;br /&gt; &lt;br /&gt;തിന്നത് ആമാശയത്തിലെത്തിയിട്ടില്ല അതിനുമുന്‍പേ താടക തനിനിറം കാണിച്ചു തുടങ്ങി. ഞാന്‍ തെല്ല് വൈക്ലബ്യത്തോടെ മൊബൈലിലേയ്ക്ക് നോക്കി. പറമ്പില്‍ നിന്നും പറിച്ചെടുത്ത ഒരു സര്‍വ്വേക്കല്ല് മാതിരി അതവിടെ വിശ്രമിക്കുന്നു. അല്‍ക്കാടെല്ലേ..നീയും!!!!&lt;br /&gt; &lt;br /&gt;ഞാന്‍ അതെടുത്ത് ജുബ്ബയുടെ പോക്കറ്റിലേയ്ക്കിട്ടു. ലക്ഷ്യം തെറ്റിയ മൊബൈല്‍ ഭേദപ്പെട്ട ശബ്ദത്തോടെ നിലത്തുവീണ് നാലായി ചിതറി. അത് വാരിക്കൂട്ടാന്‍ കുനിഞ്ഞതും പോക്കറ്റില്‍ നിന്നും കുറേ ചില്ലറകള്‍ നിലത്തുവീണ് ഉരുണ്ടു. എന്റെ കഥ കഴിഞ്ഞിരിക്കുന്നു. ഞാന്‍ മേശക്കടിയില്‍ നാലുകാലില്‍ ആനകളിച്ച് സിം കാര്‍ഡും കവറും ബാറ്ററിയും ബോഡിയും നാണയങ്ങളും വാരിക്കൂട്ടി. നാണയത്തുട്ടുകള്‍ കിലുങ്ങും പോലെ ചിരികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.  ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ട് ഒന്നുകൂടി മുറുക്കികുത്തി. അകന്നപോയ ഒരു നാണയത്തുട്ടെടുത്ത് എടുത്തുകൊണ്ടുവന്ന് ഗാന്ധിയന്‍ എനിക്കു നേരേ നീട്ടി. ഹിംസിക്കുന്ന ചിരി ഗാന്ധിയന്റെ മുഖത്ത്. അയാള്‍ നല്‍കിയ നാണയം വാങ്ങി പോക്കറ്റിലിട്ട് പക പുകയുന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു : നന്ദിയുണ്ടേ...&lt;br /&gt; &lt;br /&gt;തിരിഞ്ഞു നോക്കിയപ്പോള്‍ തങ്കമാനവളെ കാണുന്നില്ല. പാവം. കൈകഴുകാന്‍ പോയിരിക്കും. എങ്കിലും ദുഷ്ട..തുട്ടുകള്‍ പെറുക്കാന്‍ ഒന്നു സഹായിക്കുക കൂടി ചെയ്തില്ലല്ലോ ഭാരതസ്ത്രീ. &lt;br /&gt; &lt;br /&gt;ഗാന്ധിയന്‍ ബില്ലുമായി വന്നു. ഭാഗ്യം. തുക തികയും. ഞാന്‍ പേ ചെയ്ത് അവളെ കാ‍ത്തിരുന്നു. 5 മിനിറ്റ് കഴിഞ്ഞും ആളെത്തിയിട്ടില്ല. ഗാന്ധിയന്‍ വിനയരഹിതമായ മുഖത്ത് ചിരി നിറച്ച് മുന്നില്‍ നിറഞ്ഞു  പറഞ്ഞു : സാറിവിടെ കുനിഞ്ഞു നിന്ന സമയത്ത് കൂടെ വന്ന ആള്‍ പോയി കെട്ടോ.&lt;br /&gt; &lt;br /&gt;ഉവ്വ !!!!  &lt;br /&gt;&lt;br /&gt;കുനിഞ്ഞുനിന്നതാണ് കുഴപ്പമായത്.&lt;br /&gt; &lt;br /&gt;ഞാന്‍ പുറത്തേയ്ക്ക് നടന്നു. അപമാന ഭാരം കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തുന്നു.&lt;br /&gt; &lt;br /&gt;* * *&lt;br /&gt; &lt;br /&gt;ആരോ ഒരാള്‍ തോളില്‍ തട്ടിയപ്പോഴാണ് കണ്ണുകള്‍ തുറന്നത്. സിനിമ കഴിഞ്ഞിരിക്കുന്നു. തട്ടിയുണര്‍ത്തിയ സഹൃദയനോട് ഞാന്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;കഴിഞ്ഞോ?&lt;br /&gt; &lt;br /&gt;കഴിഞ്ഞു.&lt;br /&gt; &lt;br /&gt;ഏതായിരുന്നു പടം?&lt;br /&gt; &lt;br /&gt;ദ്രോണ.&lt;br /&gt; &lt;br /&gt;എങ്ങനെയുണ്ടായിരുന്നു?&lt;br /&gt; &lt;br /&gt;ദ്രോഹാ...&lt;br /&gt; &lt;br /&gt;അപ്പോള്‍ ഉറങ്ങിയതു ബുദ്ധിയായി.&lt;br /&gt; &lt;br /&gt;ഞങ്ങള്‍ ചിരിച്ചു പിരിഞ്ഞു.&lt;br /&gt; &lt;br /&gt;മുറ്റത്ത് ദീപ്തിയും ഭര്‍ത്താവും കാത്തു നില്‍ക്കുന്നു. ദീപ്തി നന്നായി മെലിഞ്ഞിരിക്കുന്നു. ഞങ്ങള്‍ സംസാരിച്ചു. മൊബൈല്‍ നമ്പറുകള്‍ കൈമാറി. അന്ന് ചിരി സഹിക്കാനാവാത്തതുകൊണ്ടാണ് ഇറങ്ങിയോടിയതെന്ന് അവള്‍ ക്ഷമാപണരൂപത്തില്‍  പറഞ്ഞു. പിന്നെ വിളിച്ചാല്‍ ഹരി എങ്ങനെ പെരുമാറുമെന്ന സംശയവുമുണ്ടായിരുന്നുവെന്നും. ഈ നുണകള്‍ ഞാന്‍ വിശ്വസിക്കുന്നതായി നടിക്കുന്നുവെന്ന് കളിയായി പറഞ്ഞ്, ആസ്വദിക്കാനാവുന്ന ഒരു തമാശയായി മാത്രമേ ഞാനതിനെ കണ്ടിരുന്നുള്ളുവെന്നും ജന്മസിദ്ധമായ അപകര്‍ഷതകൊണ്ടാണ് പിന്നീട് കുട്ടിയാനയെ കോണ്ടാക്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും അറിയിച്ച് ഞാന്‍ അവളെ  ആശ്വസിപ്പിച്ചു. &lt;br /&gt; &lt;br /&gt;ഒന്നാലോചിച്ചാല്‍ എന്റെ ആദ്യ പെണ്‍ സുഹൃത്താവുന്നു ഈ രസികത്തി. കുസൃതിക്കാരി. എന്നോപ്പോലൊരു അരിസകന് പിന്നെയും നാലഞ്ച് സ്നേഹിതമാര്‍ കൂടി ഉണ്ടായി എന്നതും അതിശയത്തോടെ ഞാന്‍ ഓര്‍ത്തു. &lt;br /&gt; &lt;br /&gt;പിരിയാന്‍ നേരം അവള്‍ ഓഫര്‍ ചെയ്ത ട്രീറ്റ് സ്നേഹപൂര്‍വ്വം നിരസിച്ചും വണ്ണം കുറയ്ക്കാനുള്ള ടിപ്സ് ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചും ഞാന്‍ ഇരുവര്‍ക്കും കൈ നല്‍കി.&lt;br /&gt; &lt;br /&gt;കാറിലേയ്ക്ക് കയറുമ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു : ASL ദീപ്തി.&lt;br /&gt; &lt;br /&gt;VASL ഹരീ... എന്നു മറുപടി തന്നവള്‍‍ പൊട്ടിച്ചിരിച്ചു. &lt;br /&gt; &lt;br /&gt;അവളുടെ ചിരി എന്നിലേയ്ക്ക് പടര്‍ന്നു. ജോണ്‍ എന്ന അവളുടെ ഭര്‍ത്താവിന്റെ മുഖത്തും ആഹ്ലാദം. തിയേറ്ററില്‍ നിന്നിറങ്ങി ഞങ്ങളുടെ കാര്‍ ഇരുവശങ്ങളിലേയ്ക്കും പോയി. എനിക്കുറപ്പുണ്ട് ദീപ്തി എന്ന എന്റെ കുട്ടിയാനയുടെയും അവളുടെ പാപ്പാന്‍ ജോണിന്റെയും സൌഹൃദവലയത്തില്‍ എനിക്കുമുണ്ടൊരു സ്ഥാനം. അതെന്നും നിലനില്‍ക്കട്ടെ. &lt;br /&gt; &lt;br /&gt;‘വന്ന വഴി മറക്കാത്ത എന്റെ കാര്‍‘ ബാര്‍ ലക്ഷ്യമാക്കി നീങ്ങി. &lt;br /&gt;ലഹരീശ്വര സന്നിധിയിലേയ്ക്കൊരു മടങ്ങിപ്പോക്ക്....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-7592919450387387506?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/7592919450387387506/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=7592919450387387506' title='98 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/7592919450387387506'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/7592919450387387506'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/04/s-l.html' title='A S L'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>98</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-5308851953671604918</id><published>2010-02-13T13:39:00.000+05:30</published><updated>2010-02-13T13:40:36.243+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഒരു ചെറിയ ഇടവേള</title><content type='html'>എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്.&lt;br /&gt; &lt;br /&gt;1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്ചു പോന്നിരുന്നത്. അതാണ് ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പരാജയവും പരിമിതിയും. എനിക്കൊരിക്കലും ഞാനെഴുതിയ വിഷയങ്ങളെ നിഷ്പക്ഷമായി സമീപിക്കാനായിട്ടില്ല. എഴുതുന്ന ഒരു വ്യക്തി തീര്‍ച്ചയായും നിഷ്‌പക്ഷന്‍ തന്നെയാവണം. &lt;br /&gt; &lt;br /&gt;“എന്ത് എഴുതണമെന്ന്, എഴുതിക്കൊണ്ട് കണ്ടുപിടിക്കാമെന്ന തീരുമാനം പച്ചയായ ജീവിതത്തില്‍ നിന്നും കിട്ടുന്നതാണ്. പുസ്തകത്തില്‍ നിന്ന്‍ അത്തരത്തില്‍ യുക്തിരഹിതമായ ഒരു ഉപദേശം ലഭ്യമല്ല. എഴുതേണ്ടത് കണ്ടുപിടിയ്ക്കാനായുള്ള എഴുത്ത് ഏതിലൂടെ നടത്തും? ആരോ പണം മുടക്കി നടത്തുന്ന പത്രത്തില്‍വെച്ച് ഇത്തരത്തില്‍ രചനാപരീക്ഷണം നടത്താന്‍ പറ്റുകയില്ല. “&lt;br /&gt; &lt;br /&gt;ഇതു പറഞ്ഞത് സുകുമാര്‍ അഴീക്കോട് ആണ്. തന്റെ ആത്മകഥയില്‍. എന്തെഴുതണമെന്ന് എഴുതിക്കൊണ്ട് കണ്ടുപിടിയ്ക്കണമെന്ന്. പത്രബാഹുല്യം ഇല്ലാതിരുന്ന പഴയകാലത്ത് അഭിലാഷപരീക്ഷണങ്ങള്‍ക്കുള്ള സാധ്യതയും കുറവായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. &lt;br /&gt;നമ്മള്‍ ഭാഗ്യം ചെയ്ത തലമുറയാണ്. എഴുതി തെളിയാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്കിന്നുണ്ട്. നമ്മുടെ എഴുത്തെന്ന അഭിലാഷം പരീക്ഷിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്. ആ സൌകര്യം നമ്മളില്‍ പലരും ഭംഗിയായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ, ഞാന്‍ ആ സൌകര്യം ഏതുവിധമാണ് ഉപയോഗിച്ചു പോരുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എന്തെഴുതണം എന്നോ എങ്ങനെ എഴുതണമെന്നോ കാര്യമായ തിട്ടമില്ലാതെ പോവുന്നു. &lt;br /&gt;&lt;br /&gt;ആത്മസംതൃപ്തിക്കായാണോ വായനക്കാരുടെ തൃപ്തിക്കായാണോ ഒരുവന്‍ എഴുതേണ്ടത്? തീര്‍ച്ചയായും വായനക്കാര്‍ക്കു വേണ്ടി ആവണമെന്നാണ് തോന്നുന്നത്. ആത്മസംതൃപ്തിക്കായ്യിരുന്നെങ്കില്‍ വെള്ളക്കടലാസില്‍ കുറിച്ച് കീശയില്‍ സൂക്ഷിക്കുകയും ഇടയ്ക്ക് വായിച്ചു നോക്കി ആനന്ദിക്കുകയും ചെയ്താല്‍ മതിയല്ലോ.&lt;br /&gt;&lt;br /&gt;കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനസ്സില്‍ തോന്നുന്നവ  എഴുതുകയും രണ്ടാമൊതരാവര്‍ത്തികൂടി വായിക്കാനും വേണ്ടമാറ്റങ്ങള്‍ വരുത്താനും ശ്രമിക്കാതെ അവ നിങ്ങള്‍ക്കായി വിളമ്പിയെന്നതും എന്റെ തെറ്റായി ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. എന്റെ വായനക്കാരുടെ വിലപ്പെട്ട സമയമാണ് ഞാന്‍ കാരണം പാ‍ഴായത്. 2010-ലെ കഴിഞ്ഞ രണ്ടുപോസ്റ്റുകള്‍ എനിക്കു നല്‍കിയത് നഷ്ടങ്ങള്‍ മാത്രമാണ്. എന്റെ ബുദ്ധിശൂന്യതയുടെ സമ്മാനം. പോങ്ങുമ്മൂടനുമേല്‍ ഹരിയ്ക്കുള്ള സ്വാധീനം വളരെ വലുതായിരുന്നു. ആ സ്വാധീനം എന്നെ തളര്‍ത്തുന്നു.ഒരു ഇടവേള അനിവാര്യമായി വരുന്നു. ബൂലോഗത്തുനിന്ന്  എന്നെ താല്‍ക്കാലികമായി ഞാന്‍ തന്നെ മായ്ച്ചു കളയുന്നു. തിരിച്ചു വരികതന്നെ ചെയ്യും. ഒരു ഇടവേള എനിക്കു നല്ലതാണ്. നിങ്ങള്‍ക്കും. തിരികെ വരുമ്പോള്‍ പുതിയൊരു പോങ്ങു ആവും ഞാനെന്ന് ആരും കരുതേണ്ട. ഈ വിടവാങ്ങല്‍ പഴയ പോങ്ങുമ്മൂടന്‍ ആവാനാണ്. ഞാന്‍ അതിനായി നന്നായി ശ്രമിക്കും. &lt;br /&gt;&lt;br /&gt;ഇതുവരെ എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. എന്നെ  ആശയപരമായി മാത്രമല്ല വ്യക്തിപരമായി എതിര്‍ത്തവരോടു പോലും എനിക്ക് സ്നേഹവും സൌഹൃദവുമുണ്ടെന്ന് ഞാനിപ്പോള്‍ അറിയിക്കുന്നു.  ഏറെയെന്തിന്, സ്നേഹപൂര്‍വ്വം.. പോങ്ങു. &lt;br /&gt;&lt;br /&gt;ചാറ്റ്, ഓര്‍ക്കൂട്ട് തുടങ്ങിയ സൌകര്യങ്ങള്‍ മുതലാക്കി ഞാന്‍ ചില സ്നേഹിതരെ ആക്രമിച്ചിരിന്നു. അവരെയും കുറച്ചുകാലം ഞാന്‍ രക്ഷപെടാന്‍ അനുവദിച്ചിരിക്കുന്നു. :) എന്റെ മനസ്സ് അലക്കി കുടഞ്ഞ് അയയില്‍ ഇട്ടിരിയ്ക്കുന്നു. വരാം. അതുണങ്ങി കിട്ടട്ടെ. അതുവരെ എന്നില്‍ നിന്നും രക്ഷപെട്ടോളൂ.... :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-5308851953671604918?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/5308851953671604918/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=5308851953671604918' title='53 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5308851953671604918'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5308851953671604918'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/02/blog-post_13.html' title='ഒരു ചെറിയ ഇടവേള'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>53</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-1406432511619624143</id><published>2010-02-11T09:30:00.002+05:30</published><updated>2010-02-11T09:37:56.024+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പറഞ്ഞാല്‍ വിശ്വസിക്കില്ല.</title><content type='html'>പ്രണയം കുത്തിനിറച്ചവയായിരുന്നു&lt;br /&gt;എന്റെ വാക്കുകൾ.&lt;br /&gt;ആരും കാണാതെയവളാ-&lt;br /&gt;വാക്കുകൾ കടിച്ചീമ്പിയാവോളം&lt;br /&gt;പ്രണയം രുചിച്ചു. &lt;br /&gt;പിന്നെ, വാക്കുകളുടെ തോട്&lt;br /&gt;അലക്ഷ്യമായെറിഞ്ഞു പറഞ്ഞു&lt;br /&gt;ഹും, പൊള്ളയാ‍യ വാക്കുകളെന്ന്!&lt;br /&gt; &lt;br /&gt;പൊളിവില്ലാത്ത,&lt;br /&gt;പ്രണയം നിറച്ച &lt;br /&gt;എന്റെ വാക്കുകൾ &lt;br /&gt;പൊള്ളവാക്കായിരുന്നെന്ന്!&lt;br /&gt; &lt;br /&gt;വിശ്വസിക്കാതെ തരമില്ല,&lt;br /&gt;കാരണം അവൾ സത്യമാണ്.&lt;br /&gt;എന്റെ പ്രണയവും.&lt;br /&gt;സത്യം അസത്യത്തെ &lt;br /&gt;പ്രസവിക്കില്ല.&lt;br /&gt;മനുഷ്യസ്ത്രീകൾ&lt;br /&gt;മുട്ടയിടില്ല;&lt;br /&gt;നിഴല്‍ വീഴ്ത്തുന്ന&lt;br /&gt;സൂര്യന്‍,&lt;br /&gt;നിഴലിനെ സ്വീകരിക്കുന്നുമില്ല!&lt;br /&gt; &lt;br /&gt;***&lt;br /&gt;അമ്മയാണാദ്യം ചതിച്ചത്.&lt;br /&gt;സ്നേഹവാത്സല്യങ്ങളോടെ&lt;br /&gt;മാടി വിളിച്ച്,&lt;br /&gt;മടിയിലിരുത്തി &lt;br /&gt;അമ്മിഞ്ഞ തന്നു&lt;br /&gt;ആര്‍ത്തിയോടെ തേടിചെന്ന&lt;br /&gt;ഇളം ചുണ്ടുകളില്‍, &lt;br /&gt;ചെന്നിനായകത്തിന്റെ കയ്പ്പ്,&lt;br /&gt;മാതൃത്വത്തിന്റെ മധുരം!&lt;br /&gt; &lt;br /&gt;വിശക്കുന്നല്ലോ&lt;br /&gt;ഉണ്ണാന്‍&lt;br /&gt;ചെന്നിനായകം തേയ്ക്കാത്ത&lt;br /&gt;മുലയുണ്ടോ?&lt;br /&gt;തന്നാല്‍, കണ്ണുനീരിന്റെ&lt;br /&gt;ഉപ്പുചാലിച്ച് ഉണ്ണാം.!&lt;br /&gt; &lt;br /&gt;പറഞ്ഞാല്‍ വിശ്വസിക്കില്ല.&lt;br /&gt;അമ്മയും ചതിയും &lt;br /&gt;ചെന്നിനായകത്തിന്റെ &lt;br /&gt;മക്കളാണ്.!&lt;br /&gt; &lt;br /&gt;***&lt;br /&gt; &lt;br /&gt;കയ്പ്പും ഏകാന്തതയും മാറ്റാന്‍&lt;br /&gt;പ്രണയം നല്ലതാണെത്രെ!&lt;br /&gt;അതിന്,&lt;br /&gt;പ്രണയിക്കാനൊരു&lt;br /&gt;'ഇര' വേണം.&lt;br /&gt;പോരായ്മകള്‍ &lt;br /&gt;ആവോളമുള്ളതിനാലാവും&lt;br /&gt;ഇരകള്‍ വേട്ടക്കാരനെ തിരിച്ചറിയുന്നു.&lt;br /&gt;പരാജയം ഭുജിച്ചു ചെകിടിച്ചപ്പോഴാണ്&lt;br /&gt;കരുണ തോന്നിയ ദൈവം &lt;br /&gt;ഒരിരയെ തന്നത്.&lt;br /&gt;ഇര വേട്ടക്കാരനെ&lt;br /&gt;വിശ്വസിക്കില്ലെന്ന&lt;br /&gt;പ്രകൃതി നിയമം&lt;br /&gt;മണ്ടന്‍ ദൈവം അറിയാതെ &lt;br /&gt;പോയോ?&lt;br /&gt; &lt;br /&gt;ഒഴിവാക്കാന്‍ ചെന്നിനായകമാണ്&lt;br /&gt;ഉത്തമം,&lt;br /&gt;ഇര വിഡ്ഡിയല്ല.&lt;br /&gt;ചെന്നിനായകം തേച്ച ചുണ്ടുകള്‍&lt;br /&gt;വേട്ടക്കാരന്റെ ചുണ്ടുകളെ തൊട്ടു.&lt;br /&gt;അയാളുടെ ചുണ്ടുകളില്‍ &lt;br /&gt;ചെന്നിനായകത്തിന്റെ കയ്പ്പ്&lt;br /&gt;പ്രണയത്തിന്റെ മധുരം!&lt;br /&gt; &lt;br /&gt;പറഞ്ഞാല്‍ വിശ്വസിക്കില്ല.&lt;br /&gt;അമ്മയും ചതിയും പ്രണയവും&lt;br /&gt;ചെന്നിനായകത്തിന്റെ &lt;br /&gt;മക്കളാണ്.!&lt;br /&gt; &lt;br /&gt;***  &lt;br /&gt; &lt;br /&gt;തേടലുകള്‍ക്കൊടുവില്‍&lt;br /&gt;ആവോളം തോല്‍‌വി&lt;br /&gt;നേടിയപ്പോള്‍&lt;br /&gt;വീടിനെ ഓര്‍മ്മവന്നു&lt;br /&gt;ഇരുളില്‍ തന്റെ പെണ്ണിനോട്&lt;br /&gt;പ്രണയം തോന്നി&lt;br /&gt;കരഞ്ഞു തളരുകയും&lt;br /&gt;വിശന്നുപൊരിയുകയും &lt;br /&gt;ചെയ്തപ്പോള്‍&lt;br /&gt;ചുണ്ടുകള്‍ പെണ്ണിന്റെ &lt;br /&gt;മുലഞെട്ടുകള്‍ തേടി&lt;br /&gt;അവിടെയും&lt;br /&gt;ചെന്നിനായകത്തിന്റെ കയ്പ്പ്&lt;br /&gt;‘മോന്‍ ചോരവരെ &lt;br /&gt;ഊറ്റിക്കുടിക്കുന്നു&lt;br /&gt;ചെന്നിനായകമാണ് രക്ഷ‘&lt;br /&gt;പിന്‍‌വലിഞ്ഞ ചുണ്ടുകള്‍ക്ക്&lt;br /&gt;പെണ്ണിന്റെ ഉത്തരം!&lt;br /&gt;തളര്‍ന്നുറങ്ങുന്ന&lt;br /&gt;മകന്റെ കവിളില്‍&lt;br /&gt;കണ്ണീര്‍വറ്റിയ പുഴയുടെ&lt;br /&gt;തിളക്കം!&lt;br /&gt; &lt;br /&gt;മകനേ,&lt;br /&gt;പറഞ്ഞാല്‍ നീയും വിശ്വസിക്കില്ല.&lt;br /&gt;അമ്മയും ചതിയും പ്രണയവും &lt;br /&gt;ജീവിതവും നീയും ഞാനും&lt;br /&gt;എന്റെ വാക്കുകളും&lt;br /&gt;ചെന്നിനായകത്തിന്റെ &lt;br /&gt;മക്കളാണ്.!&lt;br /&gt; &lt;br /&gt; &lt;br /&gt;ഇരുളിനെ ഇരട്ടിയാക്കാന്‍&lt;br /&gt;കണ്ണുകളടച്ചപ്പോള്‍&lt;br /&gt;മനസ്സു പറഞ്ഞു;&lt;br /&gt;ഇളിഭ്യനാവാൻ ശീലിച്ചതുകൊണ്ട്&lt;br /&gt;നാളെയും നീ ഉണരും!!&lt;br /&gt;&lt;br /&gt;&lt;br /&gt;------------------------&lt;br /&gt;ഈ കുറിപ്പിന് കവിത എന്ന ലേബല്‍ ചാര്‍ത്തുകവഴി കവിതയെയും കവികളെയും ആസ്വാദകരെയും ഞാന്‍ അപമാനിച്ചിരിക്കുന്നു. മാപ്പ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-1406432511619624143?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/1406432511619624143/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=1406432511619624143' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1406432511619624143'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1406432511619624143'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/02/blog-post_11.html' title='പറഞ്ഞാല്‍ വിശ്വസിക്കില്ല.'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-5623566440177928657</id><published>2010-02-01T16:04:00.002+05:30</published><updated>2010-02-01T16:09:37.661+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഒരു പ്രണയം! ബഹുവിധം!!</title><content type='html'>പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു. - പ്രണയത്തെക്കുറിച്ച്. &lt;br /&gt;ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു.&lt;br /&gt;എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ  ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ , ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. &lt;br /&gt; &lt;br /&gt;ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന്നായി മദ്യപിക്കുന്നവരും എന്നാല്‍ അക്കാര്യം പുറത്ത് പറയാതിരുന്നും തക്കം കിട്ടിയാല്‍ മദ്യത്തെ തള്ളിപ്പറഞ്ഞും മാന്യന്മാരാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കത്തരക്കാരുടെ സ്വഭാവം തീരെ രുചിക്കാറില്ല. എന്തോ മോശപ്പെട്ട സംഗതിയാണ് മദ്യപാനം എന്ന ധാരണയാണ് ഇക്കൂട്ടര്‍ക്കുള്ളത്. എന്നിട്ടും അവര്‍ അത് സേവിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒളി’സേവ’. തെറ്റാണെന്ന ധാരണ പുലര്‍ത്തിക്കൊണ്ട് അതേ കാര്യം ചെയ്യുന്നവനാണ് ഏറ്റവും വലിയ ക്രിമനല്‍.. അത്തരക്കാരോടുള്ള എന്റെ ഒരു പ്രതിഷേധമാണ് ശരാശരി കുടിയന്‍ മാത്രമായിരുന്നിട്ടും മുഴുക്കുടിയനാണെന്ന ധാരണ പരത്താനുള്ള എന്റെ ബോധപൂര്‍വ്വവും എന്നാല്‍ വിഡ്ഡിത്തം നിറഞ്ഞതുമായ ശ്രമം. ഞാന്‍ മദ്യത്തെ സേവിക്കുന്നുവെങ്കില്‍ അത് സ്നേഹത്തോടെ തന്നെയാണ്. എനിക്കെന്തെങ്കിലും നന്മയും നല്ല ശീലങ്ങളുമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാന്‍ കാണിയ്ക്കുന്ന അതേ താല്പര്യത്തോടെ എന്റെ കുറവും  ദു:ശ്ശീലങ്ങളും തുറന്നുപറയുവാനും  ഞാന്‍ ഇഷ്ടപ്പെടുന്നു.  അതിനാല്‍ തന്നെ പറയട്ടെ. മദ്യപാനം എനിക്കിഷ്ടപ്പെട്ട സംഗതിയെങ്കിലും എന്റെ പ്രണയം തീര്‍ച്ചയായും മദ്യത്തോടാവുന്നില്ല.  &lt;br /&gt; &lt;br /&gt; *****&lt;br /&gt; &lt;br /&gt;പിന്നെ എന്തിനോട്, ആരോട് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ജീവിതത്തോടോ? ഹേയ്, ഞാന്‍ ആവശ്യപ്പെടാതെ എനിക്കു ലഭിച്ചതാണ് എന്റെ ജീവിതം. സ്വന്തം പ്രയത്നത്താലല്ലാത്തെ സ്വന്തമാവുന്ന ഒന്നിനോടും ഒരു ശരാശരി മനുഷ്യന്‍ / മലയാളി നീതി പുലര്‍ത്തുന്നില്ല. എന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചിലവഴിച്ച, ആസ്വദിച്ച നിമിഷങ്ങളുടെ അവശിഷ്ടമോ അനന്തരഫലമോ ആവുന്നു ഞാന്‍. അല്ലെങ്കില്‍ എന്റെ ജീവിതം. അതുകൊണ്ട് ജീവിതത്തോടും എനിക്കു പ്രണയമുണ്ടാവുന്നില്ല. &lt;br /&gt; &lt;br /&gt;പിന്നെ എന്തിനോടാവും എനിക്കു പ്രണയം. ഒരു ബ്ലോഗറെന്ന നിലയില്‍, എഴുത്തിനോടോ എന്നു ചോദിയ്ക്കാം. അതുമല്ല. എഴുത്തിനോട് ലവലേശം എനിയ്ക്കു പ്രണയമില്ല. എഴുത്തുകാരനാവുക, ചിത്രകാരനാവുക അല്ലെങ്കിൽ ഗായകനാവുക എന്നൊക്കെ അഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ചിന്ത മാത്രം. ഇത്തരം മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് സ്ത്രീരത്നങ്ങള്‍ക്ക് ഇഷ്ടമാവുക എന്ന ധാരണ. അപ്പോള്‍ പ്രണയം സ്ത്രീയോടാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.!!&lt;br /&gt; &lt;br /&gt;ഉവ്വ്. ഇപ്പോള്‍ നിങ്ങളില്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാന്‍ കാണുന്നു. പുച്ഛം മുഖത്ത് തളം കെട്ടുന്നതും സംശയം കൊണ്ട് ചിലരുടെയെങ്കിലും പുരികം വക്രിക്കുന്നതും ഞാന്‍ അറിയുന്നു. അതിനു കാരണം പോങ്ങുമ്മൂടന്‍ എന്ന ഹരി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണല്ലോ. ഇനിയും ഇയാള്‍ക്ക് പ്രണയമോ എന്ന വിചാരമാവും. &lt;br /&gt; &lt;br /&gt;യാഥാര്‍ത്ഥ്യമാണ്. പ്രണയ കമ്പോളത്തില്‍ അല്ലെങ്കില്‍ ‘സദാചാരത്തിന്റെ  വെള്ളിയാഴ്ച  ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു. വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്. &lt;br /&gt; &lt;br /&gt;ഫിറമോണ്‍, സെറാടോണിന്‍, ഡോപമിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് മനുഷ്യനെ പ്രണയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വായിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒരുവന്‍ വിവാഹിതനാവുന്ന ശുഭമുഹൂര്‍ത്തത്തില്‍  ഈ ഹോര്‍മോണുകളുടെ ഉല്പാദനം നിലച്ചുവെങ്കില്‍ മാത്രമേ അവനില്‍ പ്രണയം പിന്നീട് ഉണ്ടാവാതിരിക്കുന്നുള്ളു. അങ്ങനെ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരുവന്‍ വിവാഹിതനാവുമ്പോഴും പ്രണയമെന്ന മഹനീയാനുഭവം അവനെ വിട്ടൊഴിയുന്നില്ല. അപ്പോള്‍, അവനിലെ വിവേകം അവന്റെ പ്രണയത്തെ മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ തന്റെ ഭാര്യയിലേയ്ക്ക് ആ പ്രണയത്തെ ഒഴുക്കിവിട്ട് തന്റെ ഹൃദയഭാരം കുറയ്ക്കുന്നു. (തിരിച്ചും). എന്നേപ്പോലൊരു അവിവേകിയായ വിവാഹിതന്‍ അതിനൊന്നും മുതിരുന്നില്ല. പ്രണയത്തെ മൂടിവയ്ക്കുവാനോ, ഭാര്യയിലേയ്ക്ക് വഴിതിരിച്ചുവിട്ട് എന്റെ ഹൃദയഭാരം ലഘൂകരിയ്ക്കാനോ ഞാന്‍ ശ്രമിക്കുന്നില്ല. എന്റെ പ്രണയം എന്റെ പ്രണയിനിക്കുമാത്രമുള്ളതാണ്. എന്നു കരുതി ഭാര്യയോട് സ്നേഹമില്ലാത്ത കശ്മലനാണെന്ന ധാരണയും വേണ്ട.  &lt;br /&gt; &lt;br /&gt;ഞാന്‍ താലികെട്ടിയ, എന്റെ കുട്ടിയെ പ്രസവിച്ച, നിത്യജീവിത്തില്‍ എന്നെ സഹിക്കുന്ന , പരിഗണിക്കുന്ന, ബഹുമാനിക്കുന്ന, എന്നോട് കൂട്ടുകൂടുകയും  എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും  ചെയ്യുന്ന എന്റെ ഭാര്യയോട് സ്നേഹം മാത്രമല്ല ആദരവും എനിക്കുണ്ട്. എങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കവളോട് പ്രണയം തോന്നുന്നില്ല. അത് എന്റെ കുറവും പരാജയവുമായിരിക്കാം. പക്ഷേ, അതാണ് സത്യം. അപ്രിയങ്ങളായ സത്യങ്ങള്‍ പറയേണ്ടതില്ലെന്നാണ്. എങ്കിലും മൂടിവച്ച് എന്റെ പ്രണയത്തെ ശ്വാസം മുട്ടിയ്ക്കാനും ഇരുട്ടിലാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. &lt;br /&gt; &lt;br /&gt;*****&lt;br /&gt; &lt;br /&gt;എന്നായിരിക്കും ഞാന്‍ ആദ്യമായി പ്രണയിച്ചിട്ടുണ്ടാവുക. തീര്‍ച്ചയായും അത് നഴ്സറി ക്ലാസ്സില്‍ വച്ചാവും. എന്റെ ആദ്യ കാമുകി ‘അപ്പോണി’യുമാവും. അപ്പോണി എന്നാല്‍ അല്‍ഫോണ്‍സ എന്ന ഗുണ്ടുമണിക്കുട്ടി. അക്കാലം എന്റെ നാവ് അവളെ ‘അപ്പോണി’ എന്നു വിളിക്കാനേ അനുവദിച്ചിരുന്നുള്ളു. &lt;br /&gt; &lt;br /&gt;സമചതുരാകൃതിയിലുള്ള ക്ലാസ്സില്‍ മൂന്നു ചുവരുകളോടും ചേര്‍ത്തിട്ടിരിയ്ക്കുന്ന മഞ്ഞ കുഞ്ഞിക്കസേരകളിലൊന്നിലാണ് അവളിരിയ്ക്കുക.. അപ്പോണിയുടെ തൊട്ടടുത്ത് സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഉറക്കെ കരഞ്ഞിരുന്നു. അവളുടുടെ തുടുത്ത കൈകളിലും കവിളുകളിലും നുള്ളി നോവിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. നഴ്സറിക്കെട്ടിടത്തിന്റെ പിന്നിലെ പള്ളിപ്പറമ്പില്‍ അവള്‍ മൂത്രമൊഴിക്കാനിരിക്കുമ്പോള്‍ എന്റെ ചീര്‍ത്ത കവിള്‍ മണ്ണില്‍തൊടീച്ച് കൌതുകത്തോടെ അവളിരിക്കുന്നതും നോക്കി ഞാന്‍ കിടന്നതും അപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് നിക്കര്‍ വലിച്ചിട്ടോടുമ്പോള്‍ കൂടെ പോയി അവളെക്കെട്ടിപ്പിടിച്ചു നിന്ന് ‘കരയാന്‍ കമ്പനി‘ കൊടുത്തതുമെല്ലാം പ്രണയം കൊണ്ടു തന്നെയായിരുന്നിരിക്കണം. അവളുടെ പിന്നാലെ നിഴലുപോലെ നടക്കാന്‍ കൊതിച്ചത് പ്രണയമല്ലാതെ മറ്റെന്താണ്?  ഞാന്‍ ആ ഇഷ്ടത്തെ എന്റെ ആ‍ദ്യ പെണ്‍‌കൂട്ടിനെ പ്രണയമെന്ന് തന്നെ വിശേഷിപ്പിക്കുന്നു.&lt;br /&gt; &lt;br /&gt;പിന്നെയും പ്രണയം തോന്നിയിരുന്നു പലരോടും. നാലാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെ സ്മിത എസ്. കൈമളിനെ പ്രണയിച്ചു. നിര്‍ഭാഗ്യവശാല്‍ അവളതറിഞ്ഞില്ല. ഇപ്പോള്‍ അവളെ ഒരു സബ്ബ്. ഇന്‍സ്പെക്ടര്‍ വിവാഹം കഴിച്ചുവെന്നു കേട്ടു. അവര്‍ക്ക് രണ്ടു കുട്ടികള്‍. &lt;br /&gt; &lt;br /&gt;എട്ടില്‍ സ്വപ്ന തോമസിനെ പ്രണയിച്ചു. റോഷന്‍ എന്ന കൂട്ടുകാരന്‍ എന്റെ കഴുത്തില്‍ കുറേനേരം അമര്‍ത്തിപ്പിടിച്ചപ്പോള്‍ അവളോടുള്ള പ്രണയം ശ്വാസം മുട്ടി മരിച്ചു. അവന്റെ കാമുകിയായിരുന്നെത്രെ അവള്‍. ആരറിഞ്ഞു അത്.&lt;br /&gt; &lt;br /&gt;പിന്നെ ഫെബി എബ്രാഹമിനെ പ്രണയിച്ചു. മുടിഞ്ഞ ആത്മാര്‍ത്ഥതയോടെ, രാത്രി മുഴുവനെടുത്ത് എഴുതി തയ്യാറാക്കിയ പ്രണയലേഖനം അവള്‍ക്ക് കൈമാറുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഒട്ടും അമാന്തം കൂടാതെ, ചില പുരാണ സിനിമകളില്‍ ദേവന്മാര്‍ പ്രത്യക്ഷപ്പെടും പോലെ (വിത്തൌട്ട് ബി.ജി മ്യൂസിക് ) ഹെഡ്മാസ്റ്റര്‍ മത്തായി സാര്‍ അവിടെ പ്രത്യക്ഷപ്പെടുകയും കത്ത് കൈക്കലാക്കുകയും ചെയ്തു. പിന്നെ ആദരപൂര്‍വ്വം എന്നെ അദ്ദേഹത്തിന്റെ റൂമിലേയ്ക്ക് ആനയിക്കുകയും അവിടെ വച്ച് ആ കത്ത് ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ വായിച്ചു. അനന്തരം അദ്ദേഹം മേശവലിപ്പില്‍ നിന്നും ചൂരലെടുത്ത് ചന്തിയ്ക്ക് സാമാന്യം ഭേദപ്പെട്ട നിലയില്‍ അഞ്ചാറ്‌ പൂശുതരികയും തദ്വാരാ നീറുന്ന ചന്തിയും കരിഞ്ഞ പ്രണയുവമായി ഞാന്‍ ക്ലാസ്സു പറ്റിയെന്നതും ചരിത്രം.&lt;br /&gt; &lt;br /&gt;അവിടം കൊണ്ടും തോല്‍‌വി സമ്മതിക്കാന്‍ എന്നിലെ കാമുകന് കഴിഞ്ഞില്ല. അടുത്തതായി എന്റെ പ്രണയാക്രമണം തിരിഞ്ഞത് രമ്യ  ജി. നായര്‍ക്ക് നേരേ ആയിരുന്നു. അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. ഞാനന്ന് സെന്റ്. തോമസ് കോളേജില്‍ പ്രീഡിഗ്രിയ്ക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോവുന്ന കാലം.  കൃഷ്ണനോ മജ്നുവോ അല്ലെങ്കില്‍ ഷാജഹാനോ ഈ ഞാന്‍ എന്ന് സ്വയം സംശയിച്ചിരുന്ന സമയം. എന്നാല്‍ ഒരു ഞായറാഴ്ച ദിവസം അവളുടെ 2 ചേട്ടന്മാരും കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഒരു കാരണവുമില്ലാതെ ഓടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു മുന്നിലായി ഞാനും ഓടുന്നുണ്ട്. ആ ഓട്ടം കണ്ടാല്‍ ആരും വിചാരിക്കും അവര്‍ എന്നെ ഓടിക്കുകയാണെന്ന്. എന്തായാലും അതോടെ ഒന്നെനിക്കു മനസ്സിലായി. ഞാന്‍ കൃഷ്ണനും മജ്നുവും ഷാജഹാനുമൊന്നുമല്ല വെറും ഹരിയാണെന്ന്. ഓട്ടത്തിനിടെ എന്റെ താജ്മഹല്‍ അവര്‍ തകര്‍ത്തുകളഞ്ഞിരുന്നല്ലോ. &lt;br /&gt; &lt;br /&gt;എന്റെ ആ ഓട്ടം അവസാനിച്ചത് തിരുവനന്തപുരത്താണ്. &lt;br /&gt; &lt;br /&gt;കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോള്‍ എന്റെ അമ്മാവന്‍ ഒരു കത്തെനിക്കു നല്‍കി. വര്‍ഷങ്ങള്‍ പഴക്കമുള്ള കത്ത്. രമ്യ എനിക്കയച്ച കത്ത്. ബുധനാഴ്ച പാലാ പള്ളിയില്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് ഞാന്‍ ചെല്ലണമെന്നായിരുന്നു ഉള്ളടക്കം. കൃത്യമായി ചെന്നു. ഞാനായിരുന്നില്ല. എന്റെ അച്ഛനും അമ്മാവനും. അവിടെ വച്ച് എന്റെ പ്രണയത്തിനു കാണിക്കാനുള്ള പച്ചക്കൊടി എന്റെ അമ്മാവനും അച്ഛനും അവളുടെ കൈയ്യില്‍ നിന്നും വാങ്ങി കത്തിച്ചു കരിങ്കൊടിയാക്കി.&lt;br /&gt; &lt;br /&gt;ഇന്നവള്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. വിവാഹം കഴിഞ്ഞ് 4 വര്‍ഷം തികഞ്ഞപ്പോളെ 3 കുട്ടികള്‍!!. അല്ലെങ്കില്‍ അവള്‍ക്കറിയാവുന്ന പണി വെടിപ്പായി അവള്‍ ചെയ്യുന്നു എന്ന് ആശ്വസിക്കുന്നതാണ് ബുദ്ധി. &lt;br /&gt; &lt;br /&gt;അന്ന്, അവള്‍ എനിക്കയച്ച കത്ത് പോസ്റ്റുമാന്‍ ജോസേട്ടന്‍ എന്റെ അമ്മാവനെ ഏല്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാനിന്നൊരു കാമുകന്‍ ആവുമായിരുന്നു. &lt;br /&gt; &lt;br /&gt;തിരികെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ കാറില്‍ കയറിയപ്പോള്‍ രശ്മി എന്റെ പോക്കറ്റില്‍ നിന്നും ആ കത്തെടുത്ത് അവളുടെ ബാഗില്‍ വച്ചു. പിന്നെ ചെറിയ ചിരിയോടെ പറഞ്ഞു. ‘ഈ കത്ത് ഇങ്ങനെ ഹൃദയത്തോട് ചേര്‍ന്നിരുന്നാല്‍ ചേട്ടന് ഡ്രൈവിങില്‍ ശ്രദ്ധ കിട്ടില്ലെന്ന്.’ -  പിന്നെ, അവള്‍ സൂക്ഷിച്ചു കൊള്ളാമെന്നും, മകന്‍ വലുതാവുമ്പോള്‍ അവന് ഈ കത്ത് കാണിച്ചു കൊടുക്കാമെന്നും’. &lt;br /&gt; &lt;br /&gt;ശരിയാണ്. അവനെ കാണിയ്ക്കണം. &lt;br /&gt; &lt;br /&gt;പണ്ടുകാലത്തെ ടീച്ചര്‍ മാര്‍ ക്ലാസ്സില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘വലുതാവുമ്പോള്‍ ആരാവണമെന്ന്?‘ ആറാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മേരി ടീച്ചര്‍ എന്നോടും ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന്, ‘ വലുതാവുമ്പോള്‍ എനിക്കൊരു കാമുകന്‍’ ആവണം എന്നുത്തരം നല്‍കി അവളുടെ ഉണ്ടക്കണ്ണില്‍  നക്ഷത്രങ്ങള്‍ വിരിഞ്ഞോ എന്നറിയാന്‍ ഞാന്‍ സ്മിതയെ  നോക്കി.  എന്റെ വലതു ചെവി മേരി ടീച്ചറിന്റെ കൈകളിലായി. എന്റെ കണ്ണുകള്‍ നൂറായിരം നക്ഷത്രങ്ങള്‍. &lt;br /&gt; &lt;br /&gt;എന്റെ മകനോടും അങ്ങനെ ഒരു ചോദ്യം അവന്റെ ടീച്ചര്‍ ചോദിക്കുമോ? ചോദിച്ചാല്‍ ‘എനിക്കൊരു നല്ല കാമുകന്‍’ ആവണമെന്ന് അവന്‍ പറയുമോ? ഇല്ലായിരിക്കും. മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍. അവരുടെ ചിന്തകള്‍ ജനിക്കുന്നത് തലച്ചോറിലാണ്. തലയില്‍ വിരിയുന്ന പ്രണയം ആസ്വാദനത്തിനും നേരമ്പോക്കിനും മാത്രമായി ചുരുങ്ങും. എങ്കിലും എന്റെ മകന്‍ ദൈവിക് നല്ലൊരു കാമുകന്‍ ആയിരുന്നെങ്കില്‍...&lt;br /&gt;&lt;br /&gt;*****&lt;br /&gt; &lt;br /&gt;പ്രണയമെന്നത് തീര്‍ത്തും സ്വകാര്യമായ ഒരുനുഭവം ആയിരിക്കെ എന്തിനാണ് ഞാനിത് പരസ്യമായി പറയുന്നതെന്ന് ആലോചിക്കുന്നുവോ? പ്രണയത്തെ ഞാന്‍ അത്രമേല്‍ പ്രണയിക്കുന്നു. ഞാനിന്നൊരു മകനാണ്, ഭര്‍ത്താവാണ്,  ചേട്ടനാണ് , പലരുടെയും അനുജനാണ്, നേരിട്ടല്ലെങ്കിലും ഞാന്‍ അമ്മാവനും വലിയച്ഛനുമാണ്, അതിലെല്ലാമുപരി ഞാനിന്ന് ഒരുപാട് മിത്രങ്ങളുടെ സ്നേഹിതനാണ്. പക്ഷേ, ഞാന്‍ ഒരു കാമുകനല്ല. അതൊരു കുറവായി തന്നെ ഇന്നും ഞാന്‍ കാണുന്നു. തുറന്നുപറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടു മാത്രമാണ് എനിക്കൊരു കാമുകനാവാന്‍ കഴിയാതെ പോയത്. ഭീരുവിന് കാമുകനാവാന്‍ യോഗ്യതയില്ല. ഇന്ന് എന്റെ പ്രണയം തുറന്നു പറയാന്‍ ധൈര്യം വന്നപ്പോള്‍  ആ പ്രണയത്തിന്റെ പ്രസക്തിയും മൂല്യവും നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹിതനും അച്ഛനുമായി കഴിഞ്ഞിരിക്കുന്ന ഒരാളില്‍ വിരിയുന്ന പ്രണയത്തിന് നന്മയുടെ സൌരഭ്യം നല്‍കുവാന്‍ എത്ര വാക്കുകള്‍ പാഴാക്കിയാലും സാധിക്കുമോ?  ഇല്ല. - ഇനി ഒന്നേ എനിക്കു ചെയ്യുവാനുള്ളു. പ്രണയത്തെ പ്രണയിക്കുക. അതെ പ്രണയത്തോടാണ് എനിയ്ക്കിപ്പോള്‍ പ്രണയം. (കിട്ടാത്ത മുന്തിരിങ്ങയ്ക്ക് വലിയ പുളിപ്പാണ് )&lt;br /&gt;&lt;br /&gt;പ്രണയിക്കുകയും മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.&lt;br /&gt;&lt;br /&gt;--------&lt;br /&gt;&lt;br /&gt;ഇനിയും ചില അരസികന്മാര്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ‘എന്നാപ്പിന്നെ കൂക്കേ, തനിക്ക് ആ പൊണ്ടാട്ടിയെ തന്നെ അങ്ങ് പ്രണയിച്ചാല്‍ പോരേന്ന് ‘ .  &lt;br /&gt; &lt;br /&gt;- സൌകര്യപ്പെടില്ല!!!&lt;br /&gt; &lt;br /&gt;മേല്‍ശാന്തിക്കുള്ളത് മേല്‍ശാന്തിയ്ക്ക്, മാരാര്‍ക്കുള്ളത് മാരാര്‍ക്ക്. ഹല്ല പിന്നെ. :) &lt;br /&gt; &lt;br /&gt;വിവാഹിതനായ ഒരു പുരുഷന്‍  അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം. അത്രയ്ക്ക് ഹീനമായ കള്ളമല്ലേ ആ പുംഗന്‍ പറയുന്നത്. ഭാര്യയെ പ്രണയിക്കുമെന്ന്. അങ്ങനെ പറയാം. സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു പുരുഷന്‍ അങ്ങനെ പറയുക തന്നെ ചെയ്യണം. പക്ഷേ...അത് സാധ്യമാവുമോ, സത്യമാവുമോ? അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്?  ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്. ആര്‍ക്കറിയാം. പ്രണയം ഒരോരുത്തരുടെയും മനസ്സില്‍ ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ബഹുജനം പലവിധം. ഒരു പ്രണയം ബഹുവിധം!!  പ്രണയം ജയിക്കട്ടെ. ഞാനെന്റെ ലഹരിയിലേയ്ക്ക് മടങ്ങട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-5623566440177928657?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/5623566440177928657/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=5623566440177928657' title='166 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5623566440177928657'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5623566440177928657'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2010/02/blog-post.html' title='ഒരു പ്രണയം! ബഹുവിധം!!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>166</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-2354409015859749166</id><published>2009-12-30T00:06:00.003+05:30</published><updated>2009-12-30T00:11:13.695+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഉ.ഉ.ഉ !!!</title><content type='html'>ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും&lt;br /&gt;ഉരുതിയോടുരചെയ്തുരവം കാട്ടിയും&lt;br /&gt;ഉമ്മകൊടുത്തും ഉരസി മദിച്ചും&lt;br /&gt;ഉരഗം പോലെ ഉടലില്‍ പടര്‍ന്നും&lt;br /&gt;ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി&lt;br /&gt;ഉലാമയെന്നൂറ്റം കൊണ്ടും&lt;br /&gt;ഉപപത്നിയുടെ ഉലസ്ഥത്തില്‍&lt;br /&gt;ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും&lt;br /&gt;ഉണ്ണിത്താനേ ഉയരുക നീ....&lt;br /&gt;ഉണ്ണിത്താനേ ഉയരുക നീ....&lt;br /&gt; &lt;br /&gt;ബ്ലോഗ് കവികള്‍ പൊറുക്കുക. കവിതയെ ഇവ്വിധം മാനഭംഗപ്പെടുത്തണമെന്ന് വിചാരിച്ചിരുന്നതല്ല. മറ്റുള്ളവര്‍ ഉരിഞ്ഞാലും സ്വയം ഉരിഞ്ഞാലും ഉടുതുണി ഉണ്ണിത്താനേ കീര്‍ത്തിമാനാക്കുന്നുവെന്ന രസകരമായ അവസ്ഥയും അതിലെ ‘ഉ’കാരവും ഒരു നിമിഷം എന്നെ ഒരു കവിയാക്കി മാറ്റി. ഉണ്ണിത്താന്റെ ഉണ്ണിത്തരങ്ങള്‍ക്ക് നന്ദി. &lt;br /&gt; &lt;br /&gt;കഴിഞ്ഞ ദിവസം തന്റെ സ്നേഹിതയും സഹപ്രവര്‍ത്തകയുമായ (?) യുവതിയോടൊപ്പം രാജ്മോഹന്‍ ഉണ്ണിത്താനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. സദാചാരത്തിന്റെ കാവലാളായി നാട്ടുകാര്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് സമൂഹത്തിന് ആശ്വാസകരമായ വാര്‍ത്തയാണെങ്കില്‍ എനിക്കത് ഞെട്ടലോടെ മാത്രമേ കാണാനാവൂ. അനീതിയും പ്രാകൃതവുമായ നീക്കമാണതെന്ന് എനിക്ക് തോന്നുകയും ചെയ്യുന്നു. ഉണ്ണിത്താനെ ന്യായീകരിക്കാനോ അനാശാസ്യത്തെ പ്രോത്സാഹിപ്പിക്കാനോ അല്ല എന്റെ ശ്രമം. അല്ലെങ്കില്‍ ഒരുവന് ആശാസ്യമാവുന്ന കാര്യം ഒരു കൂട്ടത്തിന് അനാശാസ്യമായേക്കാം. അപ്പോള്‍ സ്വാഭാവികമായും ഒരുവനെയാണോ കൂട്ടത്തെയാണോ മാനിക്കേണ്ടത് എന്ന ചോദ്യമുയരുന്നു. ജനാധിപത്യ സംവിധാനത്തില്‍ എപ്പോഴും കൂട്ടത്തിന്റെ നീതിയും ശരിയുമാവും പരിഗണിക്കേണ്ടത്. എന്നാല്‍ ഇവിടെ സുമാര്‍ മൂന്ന് വട്ടമെങ്കിലും  പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞിട്ടുള്ള ഉണ്ണിത്താന്റെയും രണ്ട് വട്ടം പ്രായപൂര്‍ത്തിയായ ആ സ്ത്രീയുടേയും തീര്‍ത്തും സ്വകാര്യമായ ജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയുമാണ് സദാചാരത്തിന്റെ കാവലാളുകള്‍ തകര്‍ത്തെറിഞ്ഞത്. പൊതുസ്ഥലത്തില്‍ പരസ്യമായി ശാരീരിക വേഴ്ച നടത്തിയിരുന്നുവെങ്കില്‍ നാട്ടുകാരുടെ ഇത്തരമൊരു സമീപനം കുറെയൊക്കെ ന്യായീകരിക്കപ്പെടുമായിരുന്നു.  പരസ്പര താല്പര്യത്തോടുകൂടി  അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഇത്തിരി സ്വകാര്യതയില്‍ ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ആര്‍ക്കാണ് കുറ്റം വിധിക്കാന്‍ ധാര്‍മ്മികമായി അവകാശം?  അവിടെ കൂടിയവരില്‍ മനസ്സുകൊണ്ടെങ്കിലും വ്യഭിചരിക്കാത്ത എത്ര പേര്‍ ഉണ്ടാവാം? അവസരം കിട്ടിയാല്‍ ഏതവനും പൂശും. ഇല്ലെന്നുണ്ടോ?  അവസരത്തിന്റെ അഭാവമാണ് ചിലരെയെങ്കിലും ഇപ്പോഴും സദാചാരിയായി  നിലനിര്‍ത്തുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കടന്നു പോവുമോ?.!!! സ്വയം ചെയ്യുന്നത് ആശാസ്യവും മറ്റൊരുവന്‍ ചെയ്യുമ്പോള്‍ അനാശാസ്യവുമാവുന്ന അതിരസകരമായ ഒരു ക്രിയയാവുന്നു വ്യഭിചാരം!! പക്കാ, അസൂയ മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ ഒരുവനും സദാചാരത്തിന്റെ രക്ഷയ്ക്കായുള്ള പരിശ്രമമൊന്നുമല്ല അവിടെ കാഴ്ച വച്ചത്. ഉണ്ണിത്താന്‍ പറഞ്ഞതു പോലെ നാട്ടുകാര്‍  അയാളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുള്ള വാദമൊക്കെ ശുദ്ധ ഭോഷ്ക്കാണ്. പി.ഡി.പി കാരും ഡിഫിക്കാരുമാണ് ഇതിനു പിന്നിലെന്ന് ആക്രോശിക്കുന്നത് സ്വന്തം രാഷ്ട്രീയഭാവി സംരക്ഷിക്കാനുള്ള ഉണ്ണിത്താന്റെ ശ്രമം മാത്രമാണ്. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തി കാണിച്ചാല്‍ അത് തെറ്റെന്ന് പറയാനാവില്ല. കാരണം ഉണ്ണിത്താന്‍ എന്നത് ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ വികട സരസ്വതി വിളയാടുന്ന നാവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാ ഭവനില്‍ ബക്കറ്റില്‍ വെള്ളം വച്ചു കൊടുക്കുന്ന ചരിത്രം സമൂഹത്തോട് വിളിച്ചു പറഞ്ഞ് മിടുക്കനായ ഉണ്ണിത്താനിപ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ കുപ്പായത്തില്‍ വീണ കറ കഴുകാന്‍ ഒരു കപ്പ് വെള്ളമില്ലാത്ത അവസ്ഥയിലാ‍യി. കൊടുത്താല്‍ കൊല്ലത്തല്ല മഞ്ചേരിയിലും കിട്ടുമെന്ന് റീമിക്സ് പഴമൊഴി.!!!&lt;br /&gt; &lt;br /&gt;എന്നാല്‍ ഈ വിഷയം കേവലം ഒരു ഖദര്‍ധാരിയുടെ സദാചാരത്തകര്‍ച്ചയായി ആഘോഷിക്കാതെ സമൂഹത്തിന്റെ ലൈംഗിക ബോധത്തിലുണ്ടായിരിക്കുന്ന പാളിച്ചകളാണോ ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുന്നതിനു കാരണമെന്ന് നാമൊന്ന് ചിന്തിക്കണം. ലൈംഗികതയെ പാപമായി കണക്കാക്കാത്ത ഒരു ജനതയാണ് നമ്മുടേത്. ലൈംഗികതയ്ക്ക് ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ നല്‍കിയതും ഭാരതമാണ്. കാമശാസ്ത്രത്തില്‍ വിവരിച്ചിരിക്കുന്ന പല പൊസിഷനുകളും നമ്മുടെ ക്ഷേത്രങ്ങളില്‍ ശില്പങ്ങളായി തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഏക പത്നീവ്രതം, ചാരിത്ര്യം തുടങ്ങിയ പദങ്ങള്‍ക്ക് നമ്മുടെ സദാചാരബോധത്തില്‍ കാര്യമായ അര്‍ത്ഥമുണ്ട്. അവ നല്ലതുമാണ്. എന്നാല്‍ ഉണ്ണിത്താനേ പോലെ സമൂഹ ശ്രദ്ധയില്‍ നില്‍ക്കുന്ന ആളുകള്‍ കാണിക്കുന്ന അപരാധങ്ങള്‍(?) മാത്രമേ ശ്രദ്ധ നേടുന്നുള്ളു. എത്രയോ ആള്‍ക്കാര്‍ മതിലുകള്‍ ചാടുന്നു.  തിരക്കേറിയ സ്ഥലങ്ങളിലും മറ്റു പൊതു ഇടങ്ങളിലും എത്രയോ സദാചാരികളുടെ കരങ്ങള്‍ ‘പെണ്ണിറച്ചിയുടെ’ മിനുസം തേടി അലയുന്നു. കാമശാസ്ത്രത്തിന്റെ ജന്മനാട്ടില്‍ സമൂഹം കപടസദാചാരികളായി കഴുതകളേപ്പോലെ അമറുന്നു. &lt;br /&gt; &lt;br /&gt;തിരുവനന്തപുരത്ത് ഏഴിലും എട്ടിലും പഠിയ്ക്കുന്ന പെണ്‍‌കുട്ടികള്‍ ക്ലാസ്സ് കട്ടുചെയ്ത് കാമലീലകളാടാന്‍ പോവുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു 15 കാരിയെ ഓട്ടോ ഡ്രൈവറുടെ കൂടെ നിന്ന് പിടിച്ചു. പ്രായപൂര്‍ത്തി ആവാത്ത മറ്റൊരു പെണ്‍‌കുട്ടിയെ തട്ടിപ്പു കേസിലെ പ്രതിയായ ശബരീനാഥിന്റെയും മറ്റു രണ്ട് കൂട്ടാളികളുടെയും കൂടെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തി ആവാത്ത ആണ്‍‌കുട്ടികള്‍ തങ്ങളുടെ പ്രായപൂര്‍ത്തി ആവാത്ത ‘ഗേള്‍ ഫ്രണ്ട്സിന്’ നീലച്ചിത്രങ്ങള്‍ നല്‍കുന്നു. ചിലരെ കൈയ്യോടെ സ്കൂള്‍ അധികൃതരോ രക്ഷകര്‍ത്താക്കളോ കണ്ടുപിടിയ്ക്കുന്നു. ഭൂരിപക്ഷവും രക്ഷപെടുന്നു.  ഇവയൊക്കെ സമൂഹത്തിന് വെറും വാര്‍ത്തകള്‍ മാത്രമാണ്. വാര്‍ത്താ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്ന കിളിരൂര്‍ കേസിലെ ശാരിയെയും വി.ഐ.പി-യെയും ഒപ്പം അനഘ എന്ന പെണ്‍‌കുട്ടിയെയും കുടുംബത്തിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ‘മന്ത്രിമാരുടെ‘ പുത്രന്മാരെയും കൂടെ പുരോഹിതന്മാരുടെ കാമവെറികൊണ്ട് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയേയും സന്തോഷ് മാധവന്മാരേയും കോഴിക്കോട്, വിതുര , സൂര്യനെല്ലി കേസുകളിലെ  പെണ്‍‌കുട്ടികളെയും നാം ഈ സമയം ഓര്‍ക്കണം. ഓര്‍ക്കുവാന്‍ ഇനിയുമെത്ര?!!!  ഞരമ്പുരോഗികള്‍ക്ക്  ഒരു സ്വയംഭോഗത്തിനുള്ള വിഷയം മാത്രമാവുന്നു ഈ  വാര്‍ത്തകള്‍. സ്ഖലനശേഷം  സമൂഹത്തിന്റെ  സദാചാര പ്രതിനിധികള്‍  ചാനലുകളിലൂടെയും; സമൂഹം കലുങ്കിലും മറ്റുവെടി വട്ടത്തിലുമിരുന്ന് സദാചാരത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പരിതപിക്കും. തീര്‍ന്നു കഥ. വാര്‍ത്തകളില്‍ വരുന്ന പെണ്‍‌കുട്ടികള്‍ നമ്മുടെ മകളും പെങ്ങളുമല്ലാതിരിക്കുന്നിടത്തോളം നാം സുരക്ഷിതരാണ് ! . ഇതാണ് നമ്മള്‍ കപട സദാചാരികളുടെ സാമൂഹിക ബോധം !!. ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്?&lt;br /&gt; &lt;br /&gt;ലൈംഗികമായ തൃഷ്ണകളെ അടിച്ചമര്‍ത്തി മനസ്സുകൊണ്ട് വ്യഭിചരിച്ച് അവസരം കിട്ടുമ്പോള്‍ മതിലുചാടിയും സാധിക്കാത്തവര്‍ കരഞ്ഞും കാമം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഈ തലമുറയെ നമുക്ക് വെറുതേ വിടാം. അവര്‍ ഉണ്ടും ഉറങ്ങിയും ഭോഗിക്കാന്‍ യത്നിച്ചും  ശിഷ്ടകാലം ഒടുക്കട്ടെ. ശ്രമിക്കേണ്ടത് പുതു തലമുറയ്ക്കെങ്കിലും നല്ല വഴി കാട്ടാനാണ്. അതിന് നല്ല വഴി അറിയാവുന്നവര്‍ എത്ര?!!!. എട്ടില്‍ പഠിക്കുന്ന എട്ടും പൊട്ടും തിരിയാത്ത ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും പാഠപുസ്തകത്തിന്റെ പൊതിച്ചിലില്‍ സൂക്ഷിച്ച നീലച്ചിത്രവുമായി വീടു പറ്റുന്നുവെന്നതാണ് ഭയത്തോടെ കാണാന്‍ സദാചാരികള്‍ക്ക് കണ്ണുണ്ടാവണം. അതിനു പരിഹാരം നിര്‍ദ്ദേശിക്കാനോ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ അവരുടെ അറിവില്ലായ്മകള്‍ക്കും അപക്വതകൊണ്ടുള്ള കൌതുക ബുദ്ധിയ്ക്കും കടിഞ്ഞാണിടാനോ ഒക്കെയാവണം ഒരോ വ്യക്തിയും അല്ലെങ്കിൽ സമൂഹം തന്നെയും  ശ്രമിക്കേണ്ടത്.  പഠിക്കേണ്ടതും ജീവിതം അറിയേണ്ടതുമായ കാലത്ത് ‘നീലനിറമുള്ള’ബുദ്ധിയുമായി സമയം പോക്കിയാൽ സ്വന്തം ഭാവി മാത്രമല്ല സമൂഹത്തിന്റെ ഭാവിയും ഇരുളടഞ്ഞതാവുമെന്ന് ഇവരെ ആരാണ് ഓര്‍മ്മിപ്പിക്കേണ്ടത്? നാളെയുടെ ഭരണയന്ത്രം തിരിക്കേണ്ട കുട്ടികള്‍ നീലച്ചിത്രത്തിന്റെ സി.ഡി സുദര്‍ശന ചക്രം പോലെ ചൂണ്ടുവിരലില്‍ തിരിക്കുന്നു. അമ്മയും പെങ്ങളുമൊക്കെ മാഞ്ഞ് മുന്നില്‍ ‘പെണ്ണിറച്ചി’ മാത്രം ദര്‍ശിക്കുന്ന പുതുതലമുറ നമുക്ക് വേണ്ട. കാര്യങ്ങള്‍ ആരും തുറന്നു പറയുന്നില്ല. ചര്‍ച്ചകളും ചിന്തകളും ഉണ്ടാവുന്നില്ല. നന്നാവാനും നന്നാക്കാനും ശ്രമിക്കാതെ സമൂഹം ഉടുതുണി ഉരിയുന്നവന്റെ പിന്നാലെ മാത്രം കൂടുന്നു. കഷ്ടം. &lt;br /&gt; &lt;br /&gt;ഉണ്ണിത്താന്‍ രാഷ്ട്രീയക്കാരനല്ലേ, ഖദര്‍ ധാരിയല്ലേ, പൊതുജനസേവകനല്ലേ, ആദര്‍ശശുദ്ധി പാലിക്കേണ്ടവനല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിലപ്പോവില്ല. രാഷ്ട്രീയത്തോടും   രാഷ്ട്രീയക്കാരോടും   യാതൊരു മമതയും   പ്രകടിപ്പിക്കാത്തവരാണ്  ഇന്നത്തെ സമൂഹം. പ്രത്യേകിച്ച് യുവതലമുറ. രാഷ്ട്രീയക്കാരെയെന്നല്ല ആരെയും ആരും  മാതൃകയാക്കാനും പോവുന്നില്ല. ഇവിടെ പൊതുപ്രവർത്തനം എന്നതും ഒരു ഉപജീവനമാർഗ്ഗമാണെന്ന് ആർക്കാണറിയാത്തത്? ആദര്‍ശവും വ്യക്തിശുദ്ധിയും സാമൂഹിക ബോധവും നന്മയും മനുഷത്വവും സ്നേഹവുമൊക്കെ ഉണ്ണിത്താനും  ഉണ്ണിത്താനെ പിടിച്ചവര്‍ക്കും എനിക്കും നിങ്ങള്‍ക്കും ഒക്കെ ഉണ്ടാവണം.  അതുകൊണ്ട് ഉണ്ണിത്താനെ നമുക്ക് വെറുതേ വിടാം. കോടതിയ്ക്കും അതുതന്നെയെ ചെയ്യാനുണ്ടാവൂ.. &lt;br /&gt;&lt;br /&gt;   &lt;br /&gt;2012-ല്‍ ലോകം അവസാനിക്കുന്നില്ലെങ്കില്‍ പിന്നെയും ബാക്കിയാവുന്ന ലോകത്തിനും തലമുറയ്ക്കുമായി എന്തെങ്കിലും നന്മ ചെയ്യാന്‍ നമുക്ക് ശ്രമിക്കാം. തോന്നലുകള്‍ കുറിക്കാനല്ലാതെ പരിഹാരനിര്‍ദ്ദേശത്തിന് പ്രാപ്തിയില്ലാത്തവനാണല്ലോ ഈ ലേഖകനെന്നോര്‍ത്ത് സ്വയം തലകുനിയ്ക്കുന്നു.  എങ്കിലും വാത്സ്യായന മഹർഷിയെ മനസ്സിൽ ധ്യാനിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം.&lt;br /&gt;&lt;br /&gt;ലൈംഗികത എന്നാൽ  ഏറ്റവും  രസകരവും  ആസ്വാദ്യകരവും  ഒട്ടും  മുഷിപ്പിക്കാത്തതുമായ സംഗതിയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ലേഖകൻ അവകാശപ്പെടുന്നു.  തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മതിയായ വാക്കുകൾ കിട്ടാതെ വരുമ്പോൾ ഒരുവൻ തന്റെ പ്രണയിനിയോട് കാണിക്കുന്ന കസർത്താണ് സെക്സ് എന്നും വേണമെങ്കിൽ പറയാം .  അപ്പോൾ സെക്സ് ആസ്വദിക്കാൻ വേണ്ടത് പ്രണയമുള്ള ഒരു മനസ്സാണ്. ഹൃദയം നിറയെ പ്രണയവും മനസ്സു നിറയെ ഭാവനയും മാത്രമാണ് നല്ലൊരു ലൈംഗിക ബന്ധത്തിനു വേണ്ട മൂലധനം. (സെക്സ് ഗുസ്റ്റിയല്ല. കിടപ്പറ ഗോധയും. അതിനാൽ സെക്സിലേർപ്പെടുന്നവന് 6 പൊതി മസിലിന്റെ പോലും ആവശ്യമില്ലെന്ന് ഓർക്കുക. - സൽമാൻ ഖാന് ഈ തിരിച്ചറിവ് എത്രയും വേഗം ലഭിക്കട്ടെ ).  &lt;br /&gt;&lt;br /&gt;രണ്ടുപേർ തമ്മിൽ അത്മാർത്ഥമായി പ്രണയിക്കുന്നുവെങ്കിൽ, അവർക്കിടയിൽ ശാരീരിക ബന്ധവും ഉണ്ടായെന്നു വരാം. അത് കേവലം രണ്ട് വ്യക്തികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യമാണ്. അവരുടെ പ്രണയത്തിന് ലഭിക്കേണ്ട അവകാശവുമാണ്. അതിനാൽ മറ്റൊരുവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി സമയം കളയാതെ നമുക്ക് പ്രണയിക്കാൻ ശീലിയ്ക്കാം. &lt;br /&gt;&lt;br /&gt;- പ്രണയാനന്തരം? &lt;br /&gt;- ഭോഗം!  &lt;br /&gt;  അതു തന്നെ.&lt;br /&gt;&lt;br /&gt;(സമൂഹത്തിലെ മിക്ക പ്രശ്നത്തിന്റെയും പ്രധാന കാരണങ്ങൾ പ്രണയരാഹിത്യവും അസംതൃപ്തമായ ലൈംഗിക ജീവിതവുമാവുമോ?)&lt;br /&gt;&lt;br /&gt;-------------------------------------------------------------&lt;br /&gt;എല്ലാ ഭോഗികൾക്കും ഈ ‘ഭോങ്ങന്റെ’ പുതുവത്സരാശംസകൾ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-2354409015859749166?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/2354409015859749166/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=2354409015859749166' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/2354409015859749166'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/2354409015859749166'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/12/blog-post_30.html' title='ഉ.ഉ.ഉ !!!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4245963819950181967</id><published>2009-12-01T12:09:00.004+05:30</published><updated>2009-12-01T12:28:37.869+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ബ്ലോഗനയിലെ തീവണ്ടി !</title><content type='html'>മാതൃഭൂമി ആഴ്ചപ്പതിപ്പിന് നന്ദി.&lt;br /&gt;&lt;br /&gt;എന്റെ ബ്ലോഗ് വായിക്കാനും&lt;br /&gt;അഭിപ്രായമറിയിക്കാനും &lt;br /&gt;സമയം കണ്ടെത്തുന്ന &lt;br /&gt;സുമനസ്സുകള്‍ക്കും നന്ദി.&lt;br /&gt;&lt;br /&gt;എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും &lt;br /&gt;നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി &lt;br /&gt;എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍ &lt;br /&gt;സഹായിയ്ക്കുകയും ചെയ്യുന്ന &lt;br /&gt;സഹ ബ്ലോഗര്‍മാര്‍ക്കും നന്ദി.&lt;br /&gt;&lt;br /&gt;എന്തിനേറെ, &lt;br /&gt;പോങ്ങുമ്മൂട്ടിലേയ്ക്ക് &lt;br /&gt;ഒറ്റ ബ്ലോഗിണിമാര്‍ പോലും &lt;br /&gt;തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍ &lt;br /&gt;മനം നൊന്തുകഴിയുമ്പോഴും; &lt;br /&gt;യാതൊരു ഉളുപ്പുമില്ലാതെ &lt;br /&gt;നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന &lt;br /&gt;എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൂടി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയില്‍ വന്നിരിയ്ക്കുന്നു.&lt;br /&gt;സന്തോഷം. നന്ദി&lt;br /&gt;&lt;br /&gt;സ്നേഹപൂര്‍വ്വം&lt;br /&gt;പോങ്ങു&lt;br /&gt; &lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HyvfO5MhETc/SxS9zi3Uv4I/AAAAAAAAAUE/oVtKshYATW0/s1600/1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 232px; height: 320px;" src="http://1.bp.blogspot.com/_HyvfO5MhETc/SxS9zi3Uv4I/AAAAAAAAAUE/oVtKshYATW0/s320/1.jpg" border="0" alt=""id="BLOGGER_PHOTO_ID_5410157745608638338" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_HyvfO5MhETc/SxS995BmXjI/AAAAAAAAAUM/QdgjP7bx2mg/s1600/2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 227px; height: 320px;" src="http://4.bp.blogspot.com/_HyvfO5MhETc/SxS995BmXjI/AAAAAAAAAUM/QdgjP7bx2mg/s320/2.jpg" border="0" alt=""id="BLOGGER_PHOTO_ID_5410157923356007986" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4245963819950181967?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4245963819950181967/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4245963819950181967' title='69 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4245963819950181967'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4245963819950181967'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/12/blog-post.html' title='ബ്ലോഗനയിലെ തീവണ്ടി !'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_HyvfO5MhETc/SxS9zi3Uv4I/AAAAAAAAAUE/oVtKshYATW0/s72-c/1.jpg' height='72' width='72'/><thr:total>69</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-8177698181410195892</id><published>2009-11-26T09:44:00.002+05:30</published><updated>2009-11-26T17:16:45.372+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം</title><content type='html'>പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍  ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി.  സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍  അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍‌കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!. &lt;br /&gt; &lt;br /&gt;തന്റെ നാടായ പടിഞ്ഞാറ്റിന്‍‌കര. അതിന്ന് ‘ബ്ലോഗാറ്റിന്‍‌കര’യായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും  കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട് ‘ബ്ലോഗാറ്റിന്‍‌കര’യ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു. &lt;br /&gt; &lt;br /&gt;‘ ഒരു മണിക്കൂറുകഴിഞ്ഞാ വണ്ടിയൊണ്ട്. ആഞ്ഞു നടന്നാ അര മണിക്കൂറുവേണ്ടല്ലോ അവിടെയെത്താന്‍. ‘ - ബാക്കി നല്‍കിക്കൊണ്ട് കടക്കാരന്‍ പറഞ്ഞു. &lt;br /&gt; &lt;br /&gt;‘വളരെ ഉപകാരം. നടന്നോളാം’ - അയാള്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി. &lt;br /&gt; &lt;br /&gt;‘ അതേ ..കണ്ടിട്ടിവിടെ പുതിയതാന്നു തോന്നുന്നല്ലോ, എവിടുന്നാന്നു പറഞ്ഞില്ല. നിങ്ങളാരാ, എന്താ പേര്? ‘ - കടക്കാരന്റെ മൂന്നാല് ചോദ്യങ്ങള്‍ ഒറ്റക്കെട്ടായി അയാളെ തേടി ചെന്നു. &lt;br /&gt; &lt;br /&gt;‘ കുറച്ച് ദൂരേന്നാ‍. അപരിചിതന്‍’ അയാള്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞ് നടന്നു.&lt;br /&gt; &lt;br /&gt;‘ അപരിചിതനോ!!, അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടാവുമോ?’ &lt;br /&gt; &lt;br /&gt;‘ അത് വല്ല ബ്ലോഗറുമായിരും മത്തായിക്കുഞ്ഞേ ‘ - ചായ കുടിച്ചിരുന്ന ആരോ കടക്കാരന്റെ സംശയം ദൂരികരിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. ബ്ലോഗാറ്റിന്‍‌കരയുടെ സമീപപ്രദേശത്തുള്ളവര്‍ പോലും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറെക്കുറിച്ചുമൊക്കെ അറിവുള്ളവരായെന്ന വിവരം വിസ്മയത്തോടെ അയാള്‍ അറിഞ്ഞു. &lt;br /&gt; &lt;br /&gt;കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ അയാളുടെ മനസ്സില്‍ ത്രേസ്സ്യച്ചേടത്തിയുടെ ശബ്ദം ഒരശരീരി പോലെ മുഴങ്ങി. &lt;br /&gt; &lt;br /&gt;“എന്റെ മാനേ, ഇഞ്ഞി ഒടനെയെങ്ങും നീ  ഇങ്ങോട്ടൊന്നും വന്നേക്കല്ല്. ഒരുത്തനും നിന്നെ വെച്ചേക്കത്തില്ല.  എന്റെ കെട്ടിയോന്റെ വലത്തേകാല് നാട്ടുകാര് തല്ലിയൊടിച്ചു കുഞ്ഞേ. ദോഷം പറയരുതല്ലോ അതിയാനത് വേണം കെട്ടോ. മനുഷേനേ മെനക്കെടുത്താതെ മൂലയ്ക്ക് കെടന്നോളുവല്ലോ. തല്ല് കൊള്ളുമ്പോ അതിയാന്‍, എന്റെ മാനേ..നീയാ ഇതിനൊക്കെ കാരണംന്നാ പറഞ്ഞത്.  ഇന്നാള് നീ ഇവിടെ വന്ന് ആ കമ്പൂട്ടറേക്കുത്തി എന്തൊക്കെയോ അതിയാനെ പടിപ്പിച്ചില്ലേ. അതിപ്പിന്നെത്തുടങ്ങിയ പുകിലാ.. കഴിഞ്ഞദിവസം ആ ഇനാമ്പേച്ചിയെ റേഷന്‍ കടയ്ക്കലിട്ട് മരപ്പട്ടി കുത്തിയെന്നും കേട്ടു കൊച്ചേ. മരപ്പട്ടീടെ അനുഫവം ഇനാമ്പേച്ചി മോട്ടിച്ചെന്ന്. നല്ലപ്പം കേക്കുവാ കുഞ്ഞേ, ഒരുത്തന്റെ അനുഫവം മറ്റൊരുത്തന് മോട്ടിക്കാനുമ്മറ്റും പറ്റുവോ, വാ.. ആര്‍ക്കറിയാം. കരേലെല്ലാത്തിങ്ങക്കും പ്ലേഗായതാ ഈ കൊഴപ്പത്തിനൊക്കെ കാരണം ,  ഏതായാലും ന്റെ കുഞ്ഞേ... മാനിങ്ങോട്ടൊന്നും വന്നേക്കല്ല്...ചേടത്തി ഫോണിട്ടേക്കുവാ...“&lt;br /&gt; &lt;br /&gt;ത്രേസ്യച്ചേടത്തിയുടെ ഭര്‍ത്താവാണ് ഇട്ടൂപ്പ് ചേട്ടന്‍. അയാളുടെ കാല് നാട്ടുകാര്‍ തല്ലിയൊടിച്ചെത്ര. സമാധാനപ്രിയരും ശാന്തരുമായിരുന്ന തന്റെ നാട്ടുകാര്‍ ഒരാളുടെ കാല് തല്ലിയൊടിക്കുകയോ? അതും എപ്പോഴും കാണുന്ന ഇട്ടൂപ്പ് ചേട്ടന്റെ. ദൈവം പോലും പൊറുക്കാന്‍ മടിയ്ക്കുന്ന എത്രയോ അനീതികള്‍ അയല്‍ക്കാരോടും നാട്ടുകാരോടും ആ മനുഷ്യന്‍ ചെയ്തിരിക്കുന്നു. അന്നൊന്നും ചെയ്യാന്‍ തോന്നാതിരുന്ന ‘സത്കര്‍മ്മം’ ഇപ്പോള്‍ നാട്ടുകാര്‍ എന്തിനുചെയ്തു.  അപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. എന്താവും താന്‍ ചെയ്ത തെറ്റ്. ഇട്ടൂപ്പ് ചേട്ടന്‍ തല്ലുകൊള്ളുമ്പോള്‍ എന്തിനായിരിക്കും തന്റെ പേരു പറഞ്ഞത്?  ആരാണ് മരപ്പട്ടി. ആരാവും ഈനാമ്പേച്ചി.  ഒരാളുടെ അനുഭവം മറ്റൊരാള്‍ക്ക് മോഷ്ടിക്കാനാവുമോ? ചേടത്തിയുടെ ഫോണ്‍ വിളി മനസ്സിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സ്നേഹിതരെ ആരെയെങ്കിലും കാണണം. ആരാവും ഇപ്പോള്‍   തന്റെ സ്നേഹിതര്‍. നാടൊട്ടുക്ക് ശത്രുക്കളാണെന്നല്ലേ ചേടത്തി പറഞ്ഞത്. ആപ്പിയെ കണ്ടുകിട്ടിയാ‍ല്‍ ഭാഗ്യം. അയാളെ വിശ്വസിക്കാം. ചതിക്കില്ല. എട്ടുമണി വരെ അയാള്‍ പിള്ളേച്ചന്റെ ചായക്കടയിലുണ്ടാവും. അയാളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു. ഒരു പാടു ചോദ്യങ്ങളുടെ ഭാരവും പേറിയാണ് അയാളുടെ നടത്തം. ഒക്കെത്തിനും ഉത്തരം വേണം.  തന്നെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസം അയാളില്‍ ആശ്വാസം നിറച്ചു. വീട്ടമ്മമാരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് ഓവര്‍ടൈം പണികൊടുക്കുന്ന  മെഗാ സീരിയലിന്റെ മേക്കപ്പ് മാനും സ്നേഹിതനുമായ അന്‍‌വര്‍ പട്ടാമ്പിയ്ക്ക് നന്ദി. അവനാണാല്ലോ തനിക്കുപോലും തിരിച്ചറിയാനാവാത്ത വിധം  ഈ രൂപമാറ്റം നടത്തി തന്നത്. ആശ്വാസം ഒരു പുഞ്ചിരിയായി അയാളില്‍ വിടര്‍ന്നു. &lt;br /&gt; &lt;br /&gt;ഇരുവശവും റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ അയാള്‍ക്ക് ക്ഷീണം തോന്നിയില്ല. പ്രഭാതത്തിലെ മഞ്ഞുകണങ്ങള്‍  ഉന്മേഷത്തിന് ഇന്ധനമാവുന്നു. വൈയ്ക്കോല്‍ പാടം ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്നു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു നാണയത്തുട്ടെടുത്ത് ഭണ്ടാരത്തിലിട്ട് നടത്തം തുടര്‍ന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;അയാള്‍ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ സനോണിയായി  പടിഞ്ഞാറ്റിന്‍‌കരയിലേയ്ക്ക് പോയത്. അന്ന്, പതിവു നേരമ്പോക്കുകളും കള്ളുകുടിയും കൂട്ടുകാരൊത്തുള്ള കറക്കവും കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ അയാളെ കാത്ത് ഇട്ടൂപ്പ് ചേട്ടന്‍ അവിടെയുണ്ട്. അയല്‍‌വാസി . പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ദരിദ്രവാസി. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്തവന്‍.- ഇട്ടൂപ്പ് ചേട്ടന്‍. താന്‍ വന്നവിവരമറിഞ്ഞുള്ള വരവാണ്. &lt;br /&gt; &lt;br /&gt;അദ്ദേഹത്തെ കണ്ടപ്പോഴേ വരവ് ക്ഷേമാന്വേഷണത്തിനല്ലെന്ന്  അയാള്‍ ഉറപ്പിച്ചു. കാറില്‍ നിന്നിറങ്ങി  ഒരു മുട്ടന്‍ നമസ്കാരം ആ മാന്യദേഹത്തെ ലക്ഷ്യമാക്കി തൊടുത്തു. യഥാസ്ഥാനത്തുകൊണ്ട നമസ്കാരം ഒന്നു പുളഞ്ഞ് അവശതയോടെ നിലം പറ്റി. ഇത്തിരി കുശലപ്രശ്നങ്ങളും പിന്നെ, സ്റ്റേറ്റ്സില്‍ നഴ്സായി ജോലി ചെയ്യുന്ന, കടപ്ലാമറ്റത്തുകാരി പെങ്കൊച്ചിനെ കെട്ടി അവളോടൊപ്പം അമേരിക്കായ്ക്ക് പറന്ന തന്റെ കടിഞ്ഞൂല്‍ പുത്രന്‍ തോമസുകുട്ടിയുടെ സ്റ്റേറ്റ്സ് സമാചാരങ്ങളും ഒബാമയെ പ്രസിഡന്റാക്കുന്നതിലേയ്ക്ക് തോമസുകുട്ടി വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചും തൊണ്ടയിലെ ജലാംശം വറ്റും വരെ വിസ്തിരിച്ചതിനു പിന്നാലെ തന്റെ കൈ പിടിച്ച് മുറ്റത്തെ ഇരുട്ടിലേയ്ക്ക് നീങ്ങി നിന്ന് തല ഇരവശത്തേയ്ക്ക് വെട്ടിച്ചും ഇടയ്ക്കൊന്ന് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയും അതീവ രഹസ്യസ്വഭാവത്തോടെ ശബ്ദം താഴ്ത്തി ഇട്ടൂപ്പ് ചേട്ടന്‍ തന്നോട്  ‘മാനേ, എന്നാ കിട്ടും ‘ !!! എന്ന് ചോദിച്ചതും അയാള്‍ ഓര്‍ത്തു.&lt;br /&gt; &lt;br /&gt;“ ആര്‍ക്ക്; എവിടെ നിന്ന്;എന്തുകിട്ടുമോന്ന് ഇട്ടൂപ്പ് ചേട്ടാ ” - ശബ്ദത്തില്‍ ആശ്ചര്യം ആവശ്യത്തിന് കലര്‍ത്തി അയാള്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;‘ അല്ല. ഈ മാതൃഫൂമീലൊക്കെ എഴുതിയാ എന്നാ കിട്ടും. ചിക്കിണി വല്ലോം തടയുവോ? ‘&lt;br /&gt; &lt;br /&gt;സംഗതി അതാണ്. തോമസുകുട്ടിയുടെ അമേരിയ്ക്കന്‍ സമാചാരങ്ങള്‍ കേട്ട് തളര്‍ന്ന ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ തന്റെ മകന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന-യില്‍ എഴുതിയെന്ന വിവരം തെളിവു സഹിതം അയാളുടെ അമ്മയോ അച്ഛനോ ഇട്ടൂപ്പ് ചേട്ടന്‍ മുന്‍പാകെ നിരത്തിയിരിക്കണം.  ഒരു കൌണ്ടര്‍ പൊങ്ങച്ചം. &lt;br /&gt; &lt;br /&gt;മാതൃഭൂമിയില്‍ നിന്നും പ്രോത്സാഹനം മാത്രമേയുള്ളുവെന്ന് അദ്ദേഹത്തോട് അയാള്‍ പറഞ്ഞില്ല. പറഞ്ഞതിങ്ങനെയാണ് &lt;br /&gt; &lt;br /&gt;“ അതായത് ഇട്ടൂപ്പ് ചേട്ടാ, 2 പേജ് കളര്‍ പരസ്യത്തിന് അവര്‍ വാങ്ങുന്നത് 1 ലക്ഷം രൂപയാണ്. എന്നാല്‍ നമ്മള്‍ കൊടുക്കുന്ന ആര്‍ട്ടിക്കിളിന് പേജൊന്നിന്  40,000 രൂപ വച്ച് 2 പേജിന് 80,000 രൂപ നമുക്ക് മാതൃഭൂമിയില്‍ നിന്ന് കിട്ടും. ഫിക്സഡ് റേറ്റാ. . ചൊവ്വാഴ്ച ആഴ്ചപ്പതിപ്പിറങ്ങും; കൃത്യം ബുധനാഴ്ച അങ്ങേയറ്റം വ്യാഴാഴ്ച നമ്മുടെ അക്കൌണ്ടില്‍ പണം വന്നിരിയ്ക്കും. “&lt;br /&gt; &lt;br /&gt;നിലത്തേയ്ക്ക് കുന്തിച്ചിരുന്ന് താടിക്കൊരു കൈത്താങ്ങ് നല്‍കി ഇട്ടൂപ്പ് ചേട്ടന്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;“ കൊച്ചേ, ഈ പറഞ്ഞ സാധനം എല്ലാര്‍ക്കും എഴുതികൊടുക്കാവോ? “&lt;br /&gt; &lt;br /&gt;“ ഏത് പുല്ലനും”&lt;br /&gt; &lt;br /&gt;“എനിക്കും?”&lt;br /&gt; &lt;br /&gt;“സംശയമെന്ത്”&lt;br /&gt; &lt;br /&gt;“എന്നാ നീ അതിന്റെ ഗുട്ടന്‍സ് എനിക്കൊന്നു പറഞ്ഞു താ“&lt;br /&gt; &lt;br /&gt;“നാളെ ഞാന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക് വരാം. കമ്പ്യൂട്ടറിനു മുന്നിലിരുന്നാവുമ്പോള്‍ ഗുട്ടന്‍സ് പെട്ടെന്ന് പിടികിട്ടും.“&lt;br /&gt; &lt;br /&gt;പിറ്റേന്ന് അയാള്‍ ഇട്ടൂപ്പ് ചേട്ടന്റെ വീട്ടില്‍ പോയി. പടിഞ്ഞാറ്റിന്‍‌കരയില്‍ കമ്പ്യൂട്ടറുള്ള ഏക വീടാണ് ഇട്ടൂപ്പ് ചേട്ടന്റേത്. ഒരു മാസം 2000 ഡോളര്‍  തോമസുകുട്ടി  ഇട്ടൂപ്പ് ചേട്ടന് അയച്ചുകൊടുക്കുമെത്ര. മകനും മരുമകളുമായി ‘കണ്ട് സംസാരിക്കാനാണ് ‘ കമ്പ്യൂട്ടര്‍ വാങ്ങിയത്. ബന്ധുവായ ദേവസ്യയുടെ മകന്‍ മനീഷാണ് ‘സുനാമണി’ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിച്ചുകൊടുത്തതെത്രെ! &lt;br /&gt; &lt;br /&gt;ത്രേസ്യച്ചേടത്തി നല്‍കിയ പാല്‍ക്കാപ്പി കുടിച്ചും കാച്ചിലു പുഴുങ്ങിയത് മുളകുകറിയില്‍ മുക്കി തിന്നുകൊണ്ടും അയാള്‍ ഇട്ടൂപ്പുചേട്ടന് ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകളും പഠിപ്പിച്ചുകൊടുത്തു. പിന്നെ, അവിടെ നിന്ന് മടങ്ങും മുന്‍പേ, അദ്ദേഹത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് ‘പരമതെണ്ടി. ബ്ലോഗ്സ്പോട്ട്.കോം’ എന്ന പേരില്‍ ഒരു ബ്ലോഗും അയാള്‍ അദ്ദേഹത്തിനായി സൃഷ്ടിച്ചു കൊടുത്തു.  ബ്ലോഗ് എന്നാല്‍ സാഹിത്യമെഴുതാനുള്ളതല്ലെന്നും ഒരു ഡയറിക്കുറിപ്പുപോലെയോ അല്ലെങ്കില്‍ രസം ജനിപ്പിക്കുന്ന, നര്‍മ്മരസം തുളുമ്പുന്ന ചില കഥയില്ലായ്മകളും നേരമ്പോക്കുകളും ആഴമില്ലാത്ത ചിന്തകളും മാത്രമെഴുതാനുള്ള ഒരു ക്ണാപ്പ് സംഗതി മാത്രമാണ് ബ്ലോഗെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഇട്ടൂപ്പ് ചേട്ടന്റെ മുഖത്തുവിരിഞ്ഞ ആത്മവിശ്വാസം അയാള്‍ ഓര്‍ത്തെടുത്തു. കൂടാതെ, കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍,  ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍,  വിവാദവിഷയങ്ങളില്‍ നിന്നും  മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ അയാള്‍ ഇട്ടൂപ്പ് ചേട്ടന്  ചൊല്ലിക്കൊടുത്തു. &lt;br /&gt;മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ എഴുതുക. എങ്ങനെയെങ്കിലും അത് ബ്ലോഗനയില്‍ വരുത്തുക.  അതുവഴി  80,000 രൂപ തന്റെ കീശയിലാക്കുക.  ഇട്ടൂപ്പ് ചേട്ടന്റെ ചിന്തകള്‍ ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നതായി അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ അയാളോട് പറഞ്ഞു. &lt;br /&gt; &lt;br /&gt;ഓര്‍മ്മകള്‍ ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും അയാള്‍ പിള്ളേച്ചന്റെ ചായക്കടയില്‍ എത്തിയിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ആപ്പി അവിടെയുണ്ട്. &lt;br /&gt; &lt;br /&gt;&lt;br /&gt;(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-8177698181410195892?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/8177698181410195892/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=8177698181410195892' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/8177698181410195892'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/8177698181410195892'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/11/blog-post_26.html' title='ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-5888637853405624434</id><published>2009-11-23T09:53:00.003+05:30</published><updated>2009-11-23T10:16:11.698+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!</title><content type='html'>&lt;a href="http://4.bp.blogspot.com/_HyvfO5MhETc/SwoTbPefG0I/AAAAAAAAAT8/2v4rMW9elgM/s1600/TRAIN.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 214px; height: 320px;" src="http://4.bp.blogspot.com/_HyvfO5MhETc/SwoTbPefG0I/AAAAAAAAAT8/2v4rMW9elgM/s320/TRAIN.jpg" border="0" alt=""id="BLOGGER_PHOTO_ID_5407155661343497026" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി  ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്. &lt;br /&gt; &lt;br /&gt;കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.&lt;br /&gt; &lt;br /&gt;ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍‌വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ  ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല.   വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.  &lt;br /&gt; &lt;br /&gt; &lt;br /&gt;ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.   മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല. &lt;br /&gt; &lt;br /&gt;അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്. &lt;br /&gt; &lt;br /&gt; &lt;br /&gt;കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു  സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.&lt;br /&gt; &lt;br /&gt;തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്.  എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!!  അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം.  ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്. &lt;br /&gt; &lt;br /&gt;എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു. &lt;br /&gt; &lt;br /&gt; &lt;br /&gt;ഇപ്പോള്‍ തീയേറ്ററില്‍  ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ  മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.&lt;br /&gt; &lt;br /&gt;50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്.  മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച്  വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം  വാരുന്നതിനെതിരെ  വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.  &lt;br /&gt; &lt;br /&gt;മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍‌ലാലും സിനിമയില്‍ നിന്നും മാറി നില്‍‌ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?   കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?&lt;br /&gt; &lt;br /&gt; &lt;br /&gt;ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍,  നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.&lt;br /&gt; &lt;br /&gt;ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന  എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍  കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-5888637853405624434?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/5888637853405624434/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=5888637853405624434' title='60 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5888637853405624434'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/5888637853405624434'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/11/blog-post_23.html' title='പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_HyvfO5MhETc/SwoTbPefG0I/AAAAAAAAAT8/2v4rMW9elgM/s72-c/TRAIN.jpg' height='72' width='72'/><thr:total>60</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-6654591754431303894</id><published>2009-11-13T13:19:00.002+05:30</published><updated>2009-11-13T13:23:23.238+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!</title><content type='html'>പരസ്പരമുള്ള ആശയവിനിമയത്തെ  സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ. &lt;br /&gt;&lt;br /&gt;പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാ‍രിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ? &lt;br /&gt;&lt;br /&gt;ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക്  പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം,   കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും  പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍  സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും. &lt;br /&gt;&lt;br /&gt;ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ്  ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം.  എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.&lt;br /&gt;&lt;br /&gt;ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്. &lt;br /&gt;&lt;br /&gt;മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ്  ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു.   ഈ വീഡിയോയുടെ  &lt;a href="http://www.youtube.com/watch?v=JfzWhXYM8-k&amp;feature=player_embedded"&gt;യൂട്യൂബ് ലിങ്ക് &lt;/a&gt;പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.&lt;br /&gt; &lt;br /&gt;“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും  കുമ്പസാരത്തിനുശേഷം സംഭവിച്ച  ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്.  അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.&lt;br /&gt;തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍  കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.&lt;br /&gt;&lt;br /&gt;എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം  നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ?  ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു. &lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാ‍ഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം   ടീച്ചറായിരുന്നിട്ടും  അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന  നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്. &lt;br /&gt;&lt;br /&gt;ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല  എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!) &lt;br /&gt;&lt;br /&gt;ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല)  മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. &lt;br /&gt;&lt;br /&gt;എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല. &lt;br /&gt;&lt;br /&gt;&lt;br /&gt;ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി): &lt;br /&gt;&lt;br /&gt;തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍  ആ ടീച്ചറിന്റെ അടുത്ത്  ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല.  പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും.  ലാല്‍ സലാം.  സാറി... റെഡ് സല്യൂട്ട്..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-6654591754431303894?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/6654591754431303894/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=6654591754431303894' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/6654591754431303894'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/6654591754431303894'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/11/blog-post.html' title='ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4398603918547133235</id><published>2009-10-20T15:13:00.003+05:30</published><updated>2009-10-20T15:24:33.579+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കുമ്പസാരം</title><content type='html'>“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ  പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍‌കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ  സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍‌മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍‌വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു.  ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആ‍ാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “&lt;br /&gt; &lt;br /&gt;ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആ‍ാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു. &lt;br /&gt; &lt;br /&gt;ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.&lt;br /&gt;&lt;br /&gt;ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.&lt;br /&gt;&lt;br /&gt;ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും  ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍‌വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും  എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും  തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ  ഭയപ്പെടുത്തുന്നു.  അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു. &lt;br /&gt;&lt;br /&gt;കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം  എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍  അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍.  എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള  വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും.  നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?&lt;br /&gt; &lt;br /&gt;ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍  അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം.  അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല. &lt;br /&gt; &lt;br /&gt;ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല.  ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ? &lt;br /&gt; &lt;br /&gt;പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍  സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം  ചൊരിയാനെത്തുന്ന അനോണിയായോ  ഞാന്‍ വരില്ല. എന്റേതായ  അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.&lt;br /&gt; &lt;br /&gt;പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി  നിലകൊള്ളുകയും  ചെയ്തിരുന്നുവെങ്കിലെന്നും  ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു.  അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം. &lt;br /&gt;&lt;br /&gt;അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ? &lt;br /&gt;&lt;br /&gt;അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക. &lt;br /&gt;&lt;br /&gt;ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്. &lt;br /&gt;&lt;br /&gt;( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘&lt;a href="http://pappoos.blogspot.com/"&gt;പപ്പൂസ് &lt;/a&gt;‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4398603918547133235?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4398603918547133235/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4398603918547133235' title='93 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4398603918547133235'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4398603918547133235'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/10/blog-post_20.html' title='കുമ്പസാരം'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>93</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-1009852218568186873</id><published>2009-09-30T22:23:00.001+05:30</published><updated>2009-09-30T22:25:47.799+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...</title><content type='html'>&lt;strong&gt;സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.&lt;/strong&gt;&lt;br /&gt;&lt;br /&gt;ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു.  ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍‌കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? &lt;br /&gt;&lt;br /&gt;‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം. &lt;br /&gt;&lt;br /&gt;ഒക്ടോബറിലേയ്ക്ക്  കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-1009852218568186873?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/1009852218568186873/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=1009852218568186873' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1009852218568186873'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1009852218568186873'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/09/blog-post_7999.html' title='ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4991964214137481283</id><published>2009-09-30T18:03:00.000+05:30</published><updated>2009-09-30T18:04:35.383+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.</title><content type='html'>മാസം അവസാനിയ്ക്കാറാവുമ്പോഴാണ് കേരളാപോലീസിന്റെ കര്‍ത്തവ്യബോധം കൂടുതലായി ഉണര്‍ന്നുകാണപ്പെടുന്നത്. ഒരു മാസം ഇത്ര പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ടെത്രെ. അതു വേണം താനും. ‘ടാര്‍ജറ്റ് അച്ചീവ് ‘ ചെയ്യാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് മാസാവസാനം കാക്കിധാരികള്‍ നടുറോഡിലേയ്ക്ക് കൂട്ടാമായിറങ്ങുക. തെറ്റുകുറ്റങ്ങള്‍ ചെയ്യാത്ത ഒരു സമൂഹത്തെയാണ് പാവം പോലീസുകാര്‍ അപ്പോള്‍ ഭയക്കുന്നതെന്ന് അവരുടെ കണ്ണുകള്‍ പറയും. എല്ലാവരും മര്യാദരാമന്മാരായാല്‍ കാക്കിധാരികള്‍ എങ്ങനെ ‘ടാര്‍ജറ്റ് അച്ചീവ്‘ ചെയ്യും?!! ഒന്നോര്‍ത്താല്‍ അവറ്റകളുടെ കാര്യം സങ്കടമാണ്.&lt;br /&gt; &lt;br /&gt;ഇന്നലെ , ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ പോലീസ് കൈകാണിച്ചു. അവരുടെ നേട്ടത്തില്‍ ഒരുവനാകാനാണ് എന്നെ അവര്‍ കൈകാട്ടി ക്ഷണിച്ചതെന്ന് എനിക്കു തോന്നി. പക്ഷേ, നിര്‍ദ്ദയം ഞാന്‍ വാഹനം  നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ മാസാവസാനവും അവര്‍ എന്റെ മുന്നില്‍ കൈനീട്ടിയതാണ്. അന്ന് ദയ തോന്നി ഞാന്‍ നിര്‍ത്തി. വണ്ടിയുടെ ‘ബുക്കും പേപ്പറു’മെല്ലാം പക്കാ. എന്നാല്‍ ‘ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ 100 രൂപ ഖജനാവിലേയ്ക്കടയ്ക്കേണ്ടി വന്നു. രസീത് തരാതിരുന്നതിനാല്‍ അതവരുടെ പോക്കറ്റിലാണ് പോയതെന്നും വേണമെങ്കില്‍ അനുമാനിയ്ക്കാം . &lt;br /&gt; &lt;br /&gt;എനിക്ക് പോലീസുകാരോടുള്ള വികാ‍രം സത്യത്തില്‍ ഭയമല്ല. വെറും സഹതാപം മാത്രമാണ്. ആരുടെയൊക്കെ കളിപ്പാട്ടമായി അലയുന്ന  അവരോട് സഹതാപമല്ലാതെ മറ്റെന്താണ് നമുക്കു തോന്നേണ്ടത്. കേരള സര്‍ക്കാര്‍ എന്ന സര്‍ക്കസ് കമ്പനിയില്‍ പണിയെടുത്ത് പിഴയ്ക്കുകയും പിഴച്ച് പിഴച്ച് പണിയെടുക്കുകയും ചെയ്യുന്ന കാക്കിയിട്ട കോമാളികള്‍. ഭരണകര്‍ത്താക്കള്‍ക്ക് സുഗമമായി സഞ്ചരിയ്ക്കാന്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിച്ച പൊതുജനത്തെ പൊതുനിരത്തില്‍ നിന്നും തിരത്തുക. ഗുണ്ടകള്‍ കൊയ്യുന്ന തലകളും അവയുടെ ഉടമയായിരുന്ന ശരീരങ്ങളും പെറുക്കുക്കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ്ക്കുക. കൊയ്തെടുത്ത തല മുന്തിയവന്റെയെങ്കില്‍ അതിനുള്ള തിരക്കഥ രചിച്ച് മാധ്യമങ്ങളെ ഏല്‍പ്പിയ്ക്കുക. അന്യസംസ്ഥാനത്തും മറ്റും കീഴടങ്ങുകയോ മറ്റോ ചെയ്യുന്ന പിടികിട്ടാപ്പുള്ളികളെ ശീതീകരിച്ച വാഹനത്തില്‍ അകമ്പടി സേവിയ്ക്കുകയും അവര്‍ക്ക് തിന്നാനായി പൊറോട്ടയും കോഴിക്കാലും എത്തിയ്ക്കുകയും യാത്രാമധ്യേ ഗുണ്ടാരാജപ്പട്ടം ലഭിച്ച പുള്ളികളുടെ ബോറടി മാറ്റാന്‍ അവരോടൊത്ത് ചീട്ടുകളിച്ച് അവര്‍ക്ക് മാനസികോല്ലാസം നല്‍കുക.  ഇങ്ങനെതുടങ്ങുന്ന  എത്രയെത്ര  ഭാരിച്ച പണികളാണ് ഒരോ കാക്കി ധാരികളും ചെയ്യേണ്ടി വരുന്നത്. അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും ഹെല്‍മെറ്റില്ലാതെ ഇരുചക്രത്തിലേറുന്നവന്റെ കീശകുത്തിക്കീറി നിയമം പരിരക്ഷിക്കാനും ഒപ്പം തങ്ങളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടത്. &lt;br /&gt; &lt;br /&gt;ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ കൈനീട്ടലിനെ അവഗണിച്ചും ഹെല്‍മെറ്റ് ഇല്ലാതെയും  ഞാന്‍ ബൈക്കോടിച്ചുപോയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. തൂക്കുമരം വരെ ലഭിക്കാവുന്ന മുട്ടന്‍ കുറ്റം. പോലീസുകാരേ, നിങ്ങള്‍ മാപ്പാക്കുക. അത് നിങ്ങളോടുള്ള പ്രതിഷേധമായിരുന്നില്ല. മറിച്ച്, നിര്‍ബന്ധമായും ഇരുചക്രവാഹനമോടിയ്ക്കുന്നവര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് പറഞ്ഞ കോടതി വിധിയ്ക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് തീര്‍ച്ചയായും ഭരണകൂടത്തിന്റെ കടമയാണ്. നിയമങ്ങള്‍ പാലിയ്ക്കുക എന്നത് ഏതൊരു പൌരന്റെ കര്‍ത്തവ്യവും. എന്നാല്‍ നീതിപീഠത്തിന്റെ കണ്ണ് ഇരുചക്രമോടിയ്ക്കുന്നവന്റെ ശിരസ്സില്‍ മാത്രം നട്ടിരുന്നിട്ട് കാര്യമില്ല.&lt;br /&gt; &lt;br /&gt;ഈ വര്‍ഷം ഇന്നേവരേ നൂറ്റിയിരുപതോളം ആള്‍ക്കാരെയാണ് ഗുണ്ടകള്‍ കൊന്നൊടുക്കിയത്!!!. എത്ര ഗുണ്ടകളെ പോലീസ് ആറസ്റ്റുചെയ്തു? എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചു? ഓം പ്രകാശന്‍ പോലീസുകാരോട് കുശലവും പറഞ്ഞ് ഇടയ്ക്കിടെ പ്രകാശം പരത്തുന്ന ചിരിയും പൊഴിച്ച് പോലീസ് വാഹനത്തിലിരുന്നു വിലസുന്ന കാഴ്ച മലയാളികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠം അത് കണ്ടിരുന്നോ? ജയിലിലെ സുഖചികിത്സ കഴിഞ്ഞ് വര്‍ദ്ധിതവീര്യത്തോടെ അയാള്‍ പുറത്തിറങ്ങുന്ന കാഴ്ചയും താമസിയാതെ പൊതുജനങ്ങള്‍ കാണും.  തേച്ചുമായ്ച്ച യഥാര്‍ത്ഥ തെളിവുകള്‍ക്കുപകരം രക്ഷപെടാനുതകവും വിധം കൃത്രിമത്തെളുവുകളുമായി  കൂട്ടില്‍  നിര്‍ത്തപ്പെടുന്ന പ്രതിയെ ഏത് നീതിപീഠത്തിനാണ് ശിക്ഷിക്കാനാവുക? ഒരുകണക്കിന് പൊതുജനത്തെപ്പോലെ കഴുതകളാവുകയാണോ കോടതികളും. സാധാരണ ജനം അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവും പോലും. നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.&lt;br /&gt; &lt;br /&gt;പ്രഭാത സവാരിയ്ക്കിടെ ‘തീവ്രവാദത്തിന്റെ ദളിതരൂപം‘ ഒരു ഹതഭാഗ്യനെ കഴുത്തറത്തുകൊന്നു. മറ്റൊരുവനെ മൃതപ്രായനാക്കി. എന്ത് നീതിയാണ് ആ മനുഷ്യന്റെ കുടുംബത്തിന് നല്‍കുവാനുള്ളത്? &lt;br /&gt;&lt;br /&gt;അഭയ, ശാരി, അനഘ മുതല്പേരുടെ ആത്മാക്കള്‍ നീതിതേടി കോടതി വളപ്പില്‍ അലയുന്നത് നീതിദേവത അറിഞ്ഞിരിക്കുമല്ലോ അല്ലേ? ഇല്ലെന്നോ?!!! എങ്കില്‍ കാഴ്ചയെ മറച്ച് കെട്ടിയിരിക്കുന്ന ആ കറുത്ത തുണി തല്‍ക്കാലമൊന്ന് പൊക്കി നോക്കൂ. കാണാം ആ അലയുന്ന ആത്മാക്കളെ. നീതി പോയിട്ട് ഒരു പുല്ലും അവര്‍ക്ക് കിട്ടില്ലെന്നത് മൂന്നരത്തരം. കാരണം ആത്മാക്കള്‍ക്ക് സ്വാധീനം ചെലുത്താനാവില്ലല്ലോ!! ഇപ്പോളെനിക്ക് മരിക്കാനല്ല ചിരിയ്ക്കാനാണ് തോന്നുന്നത്.&lt;br /&gt;&lt;br /&gt;പറയാതിരിക്കുന്നതാണ് ഭേദം. ആരുടെ ജീവനും ഇവിടെ യാതൊരു ഉറപ്പുമില്ല നീതിപീഠമേ.. കൊലപാതകികളും ഗുണ്ടകളും അഴിമതിയും അനീതിയും സ്വജനപക്ഷപാതവും തീവ്രവാദവുമൊക്കെ അരങ്ങുവാഴുന്ന ഈ നാട്ടില്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതാണ് അപരാധമെങ്കില്‍ ആ അപരാധം അഭിമാനത്തോടെ ഞാന്‍ ചെയ്യും.  എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം.  ഒരു കോടതിയും  എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. പറഞ്ഞത് വിഡ്ഡിത്തമാവാം. എങ്കിലും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;മദ്യപിച്ചോ, അമിതവേഗത്തിലോ അതുമല്ലെങ്കില്‍ മറ്റു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചോ ഞാന്‍ വാഹനമോടിച്ചാല്‍ എന്നെ ശിക്ഷിക്കുന്നതില്‍ സന്തോഷമേയുള്ളു. കാരണം മേപ്പടി കുറ്റങ്ങള്‍ മറ്റൊരുവന്റെ ജീവനും ഭീഷണിയാവുന്നതാണല്ലോ. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി. &lt;br /&gt;&lt;br /&gt;വാഹനാപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാനകാരണം നിലവാരയോ‍ഗ്യമല്ലാത്ത റോഡുകളാണ്. കോടതികളാണ് റോഡുനന്നാക്കേണ്ടതെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയെ പരാമര്‍ശിച്ച് സര്‍ക്കാരിനൊരു ‘ശാസന’യോ ‘വിമര്‍ശന’മോ കോടതിയ്ക്ക് നല്‍കാമല്ലോ. കോടതിയുടെ ‘ശാസനയും വിമര്‍ശനവും‘  വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാവുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുദിവസം അതുകൊണ്ടാടും. പൊതുമരാമത്തു മന്ത്രിയ്ക്ക് വിമാനത്തില്‍ വച്ചു നഷ്ടപ്പെട്ട നാണത്തിന്റെ മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പത്തുകിലോമീറ്റര്‍ റോഡെങ്കിലും നന്നാക്കിയാല്‍ അത്രയുമായി. കോടതി പൊതുജനതാല്പര്യത്തെ മാനിയ്ക്കുന്നുവെന്ന തോന്നലും ഈ ശാസനകൊണ്ടും വിമര്‍ശനംകൊണ്ടും ഉണ്ടാവുകയും ചെയ്യും. &lt;br /&gt; &lt;br /&gt;വൃത്തിയും വീതിയുമുള്ള വീഥികളും വിശാലമായ നടപ്പാതകളും ഉണ്ടെങ്കില്‍ എത്രയോ അപകട മരണങ്ങളെ തടയാന്‍ അത് മതിയാവും. തിരുവനന്തപുരത്ത്  നിയമസഭാ മന്ദിരത്തിനടുത്തായി പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിലൂടെ  ഒരുദിവസമെങ്കിലും  നമ്മുടെ ജനപ്രതിനിധികള്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് കഷ്ടത്തിലാക്കുന്നതെന്ന് അവര്‍ക്ക് നേരില്‍ കാണാനാവും. അതുകൊണ്ടൊന്നും ‘പ്രതി‘നിധികളുടെ കണ്ണുതുറക്കില്ലായിരിക്കാം. എങ്കിലും ഒരു നിമിഷമെങ്കിലും ദുരിതമെന്തെന്ന് അവര്‍ അനുഭവിച്ചറിയുമല്ലോ. &lt;br /&gt; &lt;br /&gt;അതുപോലെ നാല്‍ക്കാലി വാഹനങ്ങളുടെയും കാര്യമെടുത്താല്‍  . ABS. EBD, എയര്‍ ബാഗ്  തുടങ്ങിയ സുരക്ഷോപാധികള്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഏതുകാറുകള്‍ക്കും അടിസ്ഥാന സൌകര്യമായി ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരട്ടെ. (എ.സി, പവര്‍ സ്റ്റീറിങ്ങ് , പവര്‍ വിന്‍ഡോ എന്നിവ ആഡംബര ഗണത്തിലും പെടുത്തട്ടെ. ) അതുവഴി എത്ര ജീവിതങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനാവും. &lt;br /&gt;&lt;br /&gt;ടിപ്പര്‍ ലോറി എന്നു പറയുന്ന ‘കാലന്റെ യന്ത്ര രൂപം ‘ എത്രയോ ജനങ്ങളുടെ ആയുസ്സെടുത്തിരിക്കുന്നു. അവരുടെ വേഗത നിയന്ത്രിക്കാന്‍ പൊതുജനമാണോ ശ്രദ്ധചെലുത്തേണ്ടത്? മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസ്സുകളെ നീതിപീഠം കാണുന്നുണ്ടോ? അശ്രദ്ധയോടെ സഞ്ചരിയ്ക്കുന്ന മുച്ചക്രനെ?&lt;br /&gt;&lt;br /&gt;നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി  എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു. എന്തായാലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പോലീസുകാര്‍ കൈനീട്ടിയാല്‍ നിര്‍ത്താനും. അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊള്ളാം. &lt;br /&gt;&lt;br /&gt;എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം  നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും  ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4991964214137481283?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4991964214137481283/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4991964214137481283' title='79 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4991964214137481283'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4991964214137481283'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/09/blog-post_30.html' title='ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>79</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-4157742566795433494</id><published>2009-09-24T09:34:00.002+05:30</published><updated>2009-09-24T09:43:47.550+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ജി.സ്പോട്ട് - ഒരു അശ്ലീല കഥ</title><content type='html'>‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘. &lt;br /&gt; &lt;br /&gt;പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി  ഓര്‍മ്മപ്പെടുത്തി. &lt;br /&gt; &lt;br /&gt;‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.&lt;br /&gt; &lt;br /&gt;‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.&lt;br /&gt; &lt;br /&gt;‘ഇല്ല. നടക്കാം’ - അയാള്‍ തിരിഞ്ഞുനോക്കാതെ മറുപടി നല്‍കി.&lt;br /&gt; &lt;br /&gt;മോചിതിനെ കാണണം. ആറുമാസത്തോളമായി അവനീ നഗരത്തില്‍ താമസമാക്കിയിട്ട്. ഇന്നുവരെയൊന്നു പോയി കാണാന്‍ കഴിഞ്ഞില്ല. തോന്നിയില്ല എന്നു പറയുന്നതാവും സത്യം. തിരക്കേറിയ നഗരവാസം തന്റെ  സ്വഭാവത്തെയും മാറ്റിയെടുത്തതായി അയാള്‍ക്കുതോന്നി. നാട്ടിലായിരുന്നപ്പോള്‍ എപ്പോഴും കൂട്ടത്തോടൊപ്പമായിരുന്നു. ഗ്രാമത്തിലെ ഒട്ടുമിക്കവരെയും പേരെടുത്തറിയാം. ആരുടെ ഏതുകാര്യത്തിനും അയാള്‍ മുന്‍പന്തിയുലുണ്ടാവും. മറ്റേത് ഗ്രാമീണനെയും പോലെ തന്നെ. എന്നാലോ, ഇപ്പോള്‍ തൊട്ടടുത്ത് ആരാണ് താമസമെന്നുപോലും അയാള്‍ക്കറിയില്ല. ശബ്ദമുയര്‍ത്തി സംസാരിക്കാനോ ഉറക്കെയൊന്ന് പൊട്ടിച്ചിരിക്കാനോ എന്തിന്, വിശാലമായൊരു ഊണിനുശേഷം വിരലുകളോരോന്നായി നക്കിയെടുത്തൊന്ന് രുചിക്കാന്‍ പോലും നാഗരികസംസ്കാരം അയാളെ അനുവദിക്കുന്നില്ല. &lt;br /&gt; &lt;br /&gt;രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് മോചിത് അയാളെ വിളിക്കുന്നത്. അവന് അത്യാവശ്യമായി എന്തോപറയാനുണ്ടെത്രെ. ഇതുവരെ അവന്റെ താമസസ്ഥലത്ത് ചെല്ലാത്തതിലുള്ള പരിഭവവും പറഞ്ഞു. ഈ ഞായറാഴ്ച എന്തായാലും അവനെ കാണണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്കുള്ള നടത്തമാണ് അയാള്‍ നടത്തുന്നത്. &lt;br /&gt; &lt;br /&gt;മോചിതിനെ നേരില്‍ കണ്ടിട്ട് വര്‍ഷം ഏഴ് കഴിഞ്ഞിരിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. നാട്ടില്‍ അയാളുടെ അയാല്‍‌വാസിയും കുടുംബസുഹൃത്തുമായ വാസുവേട്ടന്റെ ഏകമകന്‍. നന്നായി പഠിക്കുന്നവന്‍. വിനയവും ബഹുമാനവും നിറഞ്ഞവന്‍. പോരാത്തതിന് നിത്യവും രണ്ടുനേരം ക്ഷേത്രദര്‍ശനം നടത്തുന്ന കൊടുംഭക്തന്‍. പഞ്ചായത്തുവക വായനശാലയില്‍ പുസ്തകമെടുക്കാന്‍ അവരിരുവരും  ഒരുമിച്ചാണ് പോയിരുന്നത്. യഥാര്‍ത്ഥത്തില്‍  മോചിത് അയാളുടെ സ്നേഹിതന്‍ മാത്രമാണെന്ന്  പറഞ്ഞുകൂടാ. അയാളുടെ അനുജനേക്കാള്‍ പ്രായത്തിലിളയവനായിരുന്ന അവനെ അനുജനെപ്പോലെ തന്നെയാണ് അയാള്‍ പരിഗണിച്ചു പോന്നതും. &lt;br /&gt; &lt;br /&gt;പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് മോചിത് പഠനത്തിനായി പോയിക്കഴിഞ്ഞാണ് അയാള്‍ക്ക് സെക്രട്ടറിയേറ്റിലെ ഗുമസ്ത പണി ലഭിക്കുന്നതും അയാള്‍ അനന്തപുരിയില്‍ താമസമാക്കുന്നതും. മോചിത് പാലക്കാടേയ്ക്ക് പോവും മുന്‍പ് അയാള്‍ നല്‍കിയ ഉപദേശം മലയാളം മറക്കരുതെന്നും വായന കുറയ്ക്കരുതെന്നും നാട്ടുനന്മ വെടിയരുതെന്നുമായിരുന്നു. &lt;br /&gt; &lt;br /&gt;പിന്നീട് വല്ലപ്പോഴുമുണ്ടാവുന്ന ഫോണ്‍ വിളിയല്ലാതെ അവര്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാനിടയായില്ല. &lt;br /&gt; &lt;br /&gt;ക്യാമ്പസ് സെലക്ഷനില്‍ മോചിതിന് പൂനെയിലേതോ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്കത്തിനുമേല്‍ ശമ്പളം തരപ്പെടുന്ന ജോലി ശരിയായ വിവരവും അയാള്‍ അറിഞ്ഞിരുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പാണ് ടെക്നോപാര്‍ക്കില്‍ ജോലിയ്ക്കായി മോചിത് എത്തുന്നത്. ദേ, ഇന്നയാള്‍ അവനെ ആദ്യമായി കാണുവാന്‍ പോവുന്നു. അവനെ കാണുവാനുള്ള തിടുക്കത്തില്‍ അയാള്‍ കാലുകള്‍ വേഗം ചലിപ്പിച്ചു.&lt;br /&gt; &lt;br /&gt;* * *&lt;br /&gt;അയാളുടെ നടത്തം മോചിതിന്റെ വീടുനുമുന്നില്‍ അവസാനിച്ചു. പോര്‍ച്ചില്‍ വെള്ളനിറത്തിലുള്ള സിവിക് കാര്‍ വിശ്രമിക്കുന്നു. മനോഹരമായ വീട്. അത്യാവശത്തിന് മുറ്റം. പൂന്തോട്ടം. മുറ്റത്തിന്റെ അതിരിലായുള്ള കൂട്ടില്‍  മഞ്ഞയും പച്ചയും വെള്ളയും നിറത്തിലുള്ള കിളികള്‍.&lt;br /&gt; &lt;br /&gt;അയാള്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്തൊരു കിളി ചിലച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മോചിത് വാതില്‍ തുറന്നു. നീളന്‍ കാലുറയും  കൈയ്യില്ലാത്ത ഒരു ബനിയനും വേഷം. ഷേവ് ചെയ്ത മുഖത്ത് കീഴ്ചുണ്ടിനു താഴെ നിന്നാരംഭിച്ച് താടിയുടെ അടിയിലേയ്ക്ക് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍കൊണ്ടുള്ള നേര്‍‌രേഖ. അവന്‍ വളര്‍ന്നിരിക്കുന്നു. ഒട്ടൊക്കെ പരിഷ്കാരിയും. അയാള്‍ ചിന്തിച്ചു.&lt;br /&gt; &lt;br /&gt;സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത് മോചിത് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. ‘ശ്രീനിയേട്ടാ‘ എന്ന അവന്റെ വിളിയില്‍ അതേ പഴയ സ്നേഹവും ബഹുമാനവും. ‘മോചീ.. നീ എന്നെ അതിശയിപ്പിക്കുന്നല്ലോ’ എന്നുപറയാന്‍ അയാള്‍ക്ക് തോന്നി. &lt;br /&gt; &lt;br /&gt;‘എങ്കിലും എന്റെ ശ്രീനിയേട്ടാ.. ഇത്ര അടുത്തായിട്ടും ഇവിടെവരെ ഒന്നുവരാന്‍  ചേട്ടന് തോന്നിയില്ലല്ലോ?’ - അവന്‍ പരിഭവിച്ചു.&lt;br /&gt; &lt;br /&gt;മറുപടിയായി അയാളവന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടി.&lt;br /&gt; &lt;br /&gt;‘ എത്രകാലമായി നമ്മള്‍ കണ്ടിട്ടെന്നോര്‍മ്മയുണ്ടോ? വിളിക്കുമ്പോഴൊന്നും ശ്രീനിയേട്ടന ഫോണും എടുക്കാറില്ല.’&lt;br /&gt; &lt;br /&gt;ആ അരോപണത്തെ അയാള്‍ കേട്ടില്ലെന്നുനടിച്ച് പറഞ്ഞു.&lt;br /&gt; &lt;br /&gt;‘ മോചീ.. നീ നാട്ടിലേയ്ക്ക് പോവാറുണ്ടോ?’&lt;br /&gt; &lt;br /&gt;‘ പിന്നേ.. കഴിവതും ഞാന്‍ എല്ലാ ആഴ്ചയും പോവും. ശ്രീനിയേട്ടനെക്കുറിച്ച് തെറി പറയാത്ത ആരും ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. ആള് അഹങ്കാരിയായി. നാടിനെ മറന്നു അങ്ങനെ അങ്ങനെ.. നമ്മുടെ മുഹമ്മദിന്റെ നിക്കാഹ് കഴിഞ്ഞു. ശ്രീനിയേട്ടന് കുറിയയച്ചിട്ടും അവനെയൊന്ന് വിളിച്ചുപോലുമില്ലെന്ന് പറഞ്ഞു. ‘&lt;br /&gt; &lt;br /&gt;‘വേറെന്തൊക്കെയെടാ വാര്‍ത്തകള്‍’&lt;br /&gt; &lt;br /&gt;“ ശ്രീനിയേട്ടാ,നിങ്ങളാകെ മാറിയിരിക്കുന്നു. എന്താണ് എന്തുചോദിച്ചാലും ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ‘&lt;br /&gt; &lt;br /&gt;അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.&lt;br /&gt; &lt;br /&gt;‘ എന്താണ് നിനക്കത്യാവശ്യമായി പറയാനുണ്ടെന്നു പറഞ്ഞത് ?‘&lt;br /&gt; &lt;br /&gt;‘ ഇങ്ങനത്തെ മുരടന്‍ ശ്രീനിയേട്ടനോടല്ല എനിക്ക് പറയാനുള്ളത്. ‘&lt;br /&gt; &lt;br /&gt;അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു. &lt;br /&gt; &lt;br /&gt;‘മോചീ..നിന്നോടെനിക്ക് സ്നേഹമില്ലെന്ന് കരുതിയോ? ഞാന്‍ നമ്മുടെ നാടിനെ മറന്നെന്ന് നീ വിചാരിക്കുന്നോ? ഞാനിപ്പോഴും പഴയ ശ്രീനി തന്നെടാ. നിന്റെയും മുഹമ്മദിന്റെയുമൊക്കെ ശ്രീനിയേട്ടന്‍. മുഹമ്മദിനെ ഞാന്‍ വിളിച്ചില്ലെന്നത് നേര്. എന്നാല്‍ അവനൊരു ഫോണോഗ്രാം അയച്ചിരുന്നു. പിന്നെ.. ഒരു ദുരന്തത്തിലേയ്ക്ക് നടന്നുപോവുന്നവന് ആശംസ നേരുന്നത് നല്ലതോ?’&lt;br /&gt; &lt;br /&gt;‘ എന്താ ശ്രീനിയേട്ടാ, വിവാഹം ഒരു ദുരന്തമാണോ?’&lt;br /&gt; &lt;br /&gt;‘ ഹേയ് അങ്ങനെ പൂര്‍ണ്ണമായും പറയാനാവില്ല. എന്നാല്‍ ഏതാണ്ട് അതൊക്കെ തന്നെയാണ് സംഗതി. മോചീ. എന്റെ വിചാരം ഒരു പുരുഷന് രണ്ട് മരണമുണ്ടെന്നതാണ്. ഒന്ന് വിവാഹം വഴി സംഭവിക്കുന്ന മരണം. രണ്ടാമത്തേത് തീര്‍ച്ചായായും അതുതന്നെ. യഥാര്‍ത്ഥമരണം’.&lt;br /&gt; &lt;br /&gt;‘അപ്പോള്‍ വിവാഹം കഴിയ്ക്കരുതെന്നാണോ?’&lt;br /&gt; &lt;br /&gt;‘മോചീ.. ഞാനിവിടേയ്ക്കുവന്നത് നിന്നെ കേള്‍ക്കാനാണ്. പക്ഷേ.. നീ ഇവിടെ എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു. പറയൂ..നിന്റെ വിശേഷങ്ങള്‍’&lt;br /&gt; &lt;br /&gt;‘ പറയാം. ശ്രീനിയേട്ടന് കുടിയ്ക്കാന്‍ എന്തെടുക്കണമെന്നാദ്യം പറയൂ’&lt;br /&gt; &lt;br /&gt;‘എന്തുമാവാം.’&lt;br /&gt; &lt;br /&gt;‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’&lt;br /&gt; &lt;br /&gt;‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’&lt;br /&gt; &lt;br /&gt;റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി. ഗ്ലാസ്സില്‍ പകര്‍ന്ന റമ്മിലേയ്യ്ക്ക് സോഡ ചേര്‍ക്കുന്നതിനിടെ അവന്‍ പറഞ്ഞു. ‘ കുടി പാലക്കാടുനിന്ന് കൂടെ കൂടിയതാണ് ശ്രീനിയേട്ടാ’&lt;br /&gt; &lt;br /&gt;‘ചേട്ടന്‍ തുടങ്ങൂ.. ഞാന്‍ ഓം‌ലെറ്റ് ഉണ്ടാക്കി വരാം’&lt;br /&gt; &lt;br /&gt;‘കൊറിക്കാന്‍ കടലതന്നെ ധാരാളാം. മീനച്ചാറുകൂടിയായപ്പോള്‍ ഉശിരനായി.. ഇനി മുട്ടയെ വിട്ടേക്കൂ മോചീ...’&lt;br /&gt; &lt;br /&gt;മോചിത് ഇരുന്നു. അയാള്‍ ഗ്ലാസ്സ് അവനുനേരേ നീട്ടി ചീയേഴ്സ് പറഞ്ഞു. പിന്നെ ഗ്ലാസ്സൊന്ന് മൊത്തി കടലയെടുത്തുകൊറിച്ച് അവനെ ചോദ്യഭാവത്തില്‍ നോക്കി.&lt;br /&gt; &lt;br /&gt;അവന്‍ തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു&lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ, ഞാന്‍ ഭ്രാന്തുപറയുകയാണെന്ന് ചേട്ടന്‍ കരുതരുത്. എനിക്ക്...എനിക്കൊരു പെണ്ണാവണം ശ്രീനിയേട്ടാ.. സത്യമായും എനിക്കൊരു പെണ്ണാവണം. ‘&lt;br /&gt; &lt;br /&gt;അതുകേട്ട് അറിയാതെ പിളര്‍ന്നുപോയ വായിലേയ്ക്ക് അയാള്‍  ഗ്ലാസ്സിലവശേഷിച്ച റമ്മൊഴിച്ചു . അച്ചാറെടുത്തുനക്കി തലകുടഞ്ഞ് അവനെ പകപ്പോടെ നോക്കി. പിന്നെ രണ്ടുമണി കടലയെടുത്തു കൊറിച്ച് വര്‍ദ്ധിച്ച പകപ്പോടെ വീണ്ടുമവനെ നോക്കി. &lt;br /&gt; &lt;br /&gt;സംയമനം തപ്പിയെടുത്ത് അയാള്‍ ചോദിച്ചു.&lt;br /&gt; &lt;br /&gt;‘പെണ്ണാവുകയോ?!! നിനക്കെന്ത് പറ്റിയെടാ? പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം?’ . - അയാള്‍ ഗ്ലാസ്സു നിറച്ചുകൊണ്ട് ചോദിച്ചു. &lt;br /&gt; &lt;br /&gt;മോചിത് ഒരിറുക്ക് കുടിച്ചിട്ട് തുടര്‍ന്നു.&lt;br /&gt; &lt;br /&gt;‘ എന്റെ ആത്മവിശ്വാസമെല്ലാം തകര്‍ന്നിരിക്കുന്നു ശ്രീനിയേട്ടാ. ശ്രീനിയേട്ടനല്ലേ എന്നോട് മലയാളം മറക്കരുതെന്ന് പറഞ്ഞുതന്നത്. വായനമുടക്കരുതെന്നും. ഞാന്‍ മലയാളം മറക്കുകയോ വായനമുടക്കുകയോ ചെയ്തില്ല. ഇഷ്ടം പോലെ പുസ്തകകങ്ങള്‍  മനസ്സിരുത്തി  വായിച്ചു. അക്ഷരങ്ങളെ അപ്പാടെ ഞാന്‍ വിശ്വസിച്ചു പോന്നു.  കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ പുസ്തകങ്ങള്‍ തന്നെ... എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്ത എന്റെ ആതമിത്രങ്ങള്‍... പക്ഷേ...‘&lt;br /&gt; &lt;br /&gt;മോചിത് ഗ്ലാസ്സ് കാലിയാക്കി. ഒരു സിഗരറ്റിന് തീകൊളുത്തി തുടര്‍ന്നു.&lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ.. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ സ്വന്തമായി ആരെയും കണ്ടെത്തിയിട്ടില്ലെങ്കില്‍ അവര്‍ എനിക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തട്ടെയെന്ന് ചോദിച്ചു. നിലവില്‍ പ്രണയമൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ‘&lt;br /&gt; &lt;br /&gt;‘അതിന്? വായനയും വിവാഹാലോചനയും നിന്റെ ആത്മവിശ്വാസം എങ്ങനെ തകര്‍ക്കും മോചീ...’ &lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ, ഈ ഓണത്തിനിറങ്ങിയ എല്ലാ മാസികകളുടെയും വാര്‍ഷികപ്പതിപ്പ് ഞാന്‍ വാങ്ങിയിരുന്നു. ഒക്കെയും വായിച്ചുതീര്‍ക്കുകയും ചെയ്തു. കലാകൌമുദി വാര്‍ഷികപ്പതിപ്പിലെ ഒരു കഥയാണ് എന്നെ തകര്‍ത്തത്. ലിസി എന്നു പേരായ ഒരു എഴുത്തുകാരിയുടെ കഥ. ‘ശബ്നയോട് ചോദിക്കാം’ എന്നോ മറ്റോ ആണ് കഥയുടെ പേര്.  അതില്‍ ഒരു വാചകം ഏതാണ്ടിങ്ങനെയാണ് - ‘ ഓ !.. ഈ പുരുഷന്മാരെല്ലാം എന്തിന് കൊള്ളാം. ... പുരുഷന്മാര്‍ അവസാനിപ്പിക്കുന്നിടത്ത് സ്ത്രീ ആരംഭിക്കുന്നതേയുണ്ടാകൂ....ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണിനെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുകയുള്ളു. ‘ - എന്നൊക്കെയാണ് കഥാകാരി എഴുതിയിരിക്കുന്നത്.  അങ്ങനെയെങ്കില്‍ എന്റെ ഭാര്യയെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ആണായ എനിക്കെങ്ങനെ സാധിക്കും ശ്രീ‍നിയേട്ടാ. അവള്‍ എന്നെ അറപ്പോടെയും വെറുപ്പോടെയുമല്ലേ കാണൂ.. എന്നെ പുച്ഛിക്കില്ലേ.. എന്നെ കൂവി വിളിക്കില്ലേ... ‘&lt;br /&gt; &lt;br /&gt;അപ്പോള്‍ ചെവിയില്‍ ഭാര്യയുടെ കൂക്കുവിളി മുഴങ്ങിയതായി അയാള്‍ക്ക് തോന്നി.&lt;br /&gt; &lt;br /&gt;‘ മോനേ മോചീ.. ഇതൊക്കെ വെറും കഥയല്ലേ?  എന്താ ഇതിലിത്ര ആത്മവിശ്വാസം കളയാന്‍. നമുക്കൊരു കാര്യം ചെയ്യാം.  അഞ്ചോ ആറോ സ്വര്‍ഗ്ഗം കൊണ്ട് ഒതുങ്ങന്ന ഒരു പെണ്ണിനെ നമുക്ക് കണ്ടുപിടിയ്ക്കാം. നീ അതിനെ കെട്ടിയാല്‍ മതി. എന്തേ?’&lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ.. തമാശ കളയൂ. വേറെ ഒരു കാര്യം കൂടിയുണ്ട് ‘&lt;br /&gt; &lt;br /&gt;‘മോചീ...ഇനിയുമോ?!!’&lt;br /&gt; &lt;br /&gt;‘ഉം..’&lt;br /&gt; &lt;br /&gt;‘ഇതേ ഡോസിലുള്ളത്?’&lt;br /&gt; &lt;br /&gt;‘ഏതാണ്ട് ‘ &lt;br /&gt; &lt;br /&gt;‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘&lt;br /&gt; &lt;br /&gt;മോചി വിസ്കി കൊണ്ടുവന്നു. അയാള്‍ ഒന്ന് ഗ്ലാസ്സിലേയ്ക്ക് പകരുകയും  അവന്‍ തുടരുകയും ചെയ്തു. &lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ...ഈ ജി.സ്പോട്ട് എന്നാലെന്താ?’&lt;br /&gt; &lt;br /&gt;ആ ചോദ്യം അയാളുടെ തലച്ചോറിനെ നീറ്റിക്കുകയും കുടിച്ച വിസ്കി വായിലൂടെയും മൂക്കിലൂടെയും കുമിളകളായി തെറിക്കുകയും ചെയ്തു. &lt;br /&gt; &lt;br /&gt;‘ എന്താടാ.. ജി.സ്പോട്ടോ? എന്നുവച്ചാ?’&lt;br /&gt; &lt;br /&gt;‘ കല്യാണം കഴിഞ്ഞിട്ടും ചേട്ടനത് അറിയില്ലാ? നമ്മുടെ ഗ്രാഫന്‍സ്ബര്‍ഗ് കണ്ടുപിടിച്ച ഒരു സംഗതിയില്ലേ . എല്ലാ പെണ്ണുങ്ങള്‍ക്കും അതുണ്ടെന്നാ പറയുന്നത്... അതറിയാവുന്നവര്‍ക്കേ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്താനാവൂ.’&lt;br /&gt; &lt;br /&gt;തൃപ്തി കിട്ടാതെ തലമുടി പിഞ്ചിയും അലറിവിളിച്ചും  കാനായിയുടെ യക്ഷികണക്കെ കണ്മുന്നില്‍ അയാളുടെ ലക്ഷ്മി  ഉറഞ്ഞുതുള്ളി.&lt;br /&gt; &lt;br /&gt;ഭയം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു :  ‘സത്യം?’ &lt;br /&gt; &lt;br /&gt;‘സത്യം ചേട്ടാ. അങ്ങനെയൊന്നുണ്ട്’&lt;br /&gt; &lt;br /&gt;‘എല്ലാ പെണ്ണുങ്ങള്‍ക്കും?’&lt;br /&gt; &lt;br /&gt;‘ഉണ്ട്’&lt;br /&gt; &lt;br /&gt;‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’&lt;br /&gt; &lt;br /&gt;‘ഉവ്വ്’&lt;br /&gt; &lt;br /&gt;‘തടത്തിലെ ശാരദയ്ക്കും?’&lt;br /&gt; &lt;br /&gt;‘ഉണ്ട് ശ്രീനിയേട്ടാ..’&lt;br /&gt; &lt;br /&gt;‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘&lt;br /&gt; &lt;br /&gt;‘പിന്നേ.. എന്താ ചേട്ടാ?’&lt;br /&gt; &lt;br /&gt;‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘&lt;br /&gt; &lt;br /&gt;‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’&lt;br /&gt; &lt;br /&gt;അയാള്‍ ഉന്തിയകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു.&lt;br /&gt; &lt;br /&gt;‘ നിന്നോടാരാ  ജി.സ്പോട്ടിനെക്കുറിച്ചു പറഞ്ഞത്?’&lt;br /&gt; &lt;br /&gt;‘ ശ്രീനിയേട്ടാ.. ഈയിടെ ഞാന്‍ ചാറ്റില്‍ പരിചയപ്പെട്ട ഒരുത്തി പറഞ്ഞതാ. നല്ല രീതിയില്‍ തുടങ്ങിയ സംസാരമാണ്. ഇടയ്ക്കെപ്പോഴോ അവളെന്നോട് ചോദിച്ചു ‘നിനക്ക് ജി.സ്പോട്ട്’ അറിയാമോന്ന്. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അവളെന്നെ കുറേ ചീത്ത പറഞ്ഞു. നിനക്കൊക്കെ കാലുകൊണ്ട് ചേനവരച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെയേ വീഴിയ്ക്കാനറിയാവൂ. വീറും വാശിയുമുള്ള ഒരു പെണ്ണിന്റെ മുന്നില്‍ പെട്ടാല്‍ നിന്റെയൊക്കെ വായില്‍ നിന്ന് നുരയും പതയും വരും എന്നൊക്കെ പറഞ്ഞ് അവള്‍ കുറേ ചൂടായി. ചേട്ടനോട് പറായാന്‍ പറ്റാത്തത്ര ചീത്ത അഡീഷണലായി പറയുകയും ചെയ്തു. ഇത്രയ്ക്കും പങ്കപ്പാടുള്ള പണിയാണോ ചേട്ടാ ഈ സെക്സ്? അങ്ങനെയാണേല്‍ എന്ത് വിശ്വസിച്ചാ ഒരു കല്യാണം കഴിയ്ക്കുന്നത്?’&lt;br /&gt; &lt;br /&gt;അയാള്‍ വിറച്ചുകൊണ്ട് പറഞ്ഞു&lt;br /&gt; &lt;br /&gt;‘അറിയില്ല മോനേ... ഈ ശ്രീനിയേട്ടന്‍ പോട്ടെ. ശ്രീനിയേട്ടനേക്കാള്‍ വളര്‍ന്ന പ്രശ്നങ്ങളാണ് നിനക്ക്. എങ്കിലും നിന്നെ ഞാന്‍ കൈയ്യൊഴിയില്ല. പ്രശ്നപരിഹാരങ്ങളുമായി ഞാനുടന്‍ വരും. അതുവരെ നീ സമാധാനമായിരിക്കൂ... ഒന്ന് ഈ ശ്രീനിയേട്ടന് മനസ്സിലായി. ഒരു പുരുഷന് മരണം രണ്ടല്ല. ജി.സ്പോട്ട് അറിയാത്തവനാണെങ്കില്‍ അവന് മൂന്ന് മരണങ്ങളുണ്ട്...മൂന്ന് മരണങ്ങള്‍....മൂന്ന് മരണങ്ങള്‍.... ‘&lt;br /&gt; &lt;br /&gt;അങ്ങനെ പറഞ്ഞുകൊണ്ടയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. മോചിത് തിരിച്ചു വിളിച്ചതും വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞതുമൊന്നും അയാള്‍ കേട്ടതേയില്ല. സൂര്യശോഭയോടെ മനസ്സിലൊരു ജി.സ്പോട്ട് ചോദ്യ ചിഹ്നമായി ഉദിച്ചു നിന്നു. വീട്ടിലെത്തിയതും ഫ്രിഡ്ജുതുറന്ന് ഒരു കുപ്പി വെള്ളം അയാള്‍ കുടിച്ചു തീര്‍ത്തു. അയാളുടെ ഭാവമാറ്റം കണ്ട് അതിശയിച്ചുനിന്ന ഭാര്യയുടെ മുഖത്ത് അയാള്‍ ആത്മവിശ്വാസം തകര്‍ന്നഭീരുവിനെപ്പോലെ നോക്കി. പിന്നെ വിതുമ്പിപ്പൊട്ടി.&lt;br /&gt; &lt;br /&gt;അവള്‍ ചോദിച്ചു&lt;br /&gt; &lt;br /&gt;‘എന്താ ചേട്ടാ.. ആകെ വല്ലാതിരിക്കുന്നത്?’&lt;br /&gt; &lt;br /&gt;‘അതായത് ലക്ഷ്മി.. മനുഷ്യരാശിയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര കണ്ടുപിടിത്തങ്ങളുണ്ടല്ലേ?ആ ഗ്രാഫന്‍സ്ബെര്‍ഗിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍. ലോകപുരുഷസമൂഹത്തിന് അല്ലാതെതന്നെ എന്തുമാത്രം നീറുന്ന പ്രശ്നങ്ങള്‍ നേരിടാനുണ്ട്.... ഹോ! എന്റെ ദൈവമേ, ലക്ഷ്മീ.. എന്റെ ലക്ഷ്മീ നീ എന്നെ വെറുക്കുന്നുണ്ടോ?”&lt;br /&gt; &lt;br /&gt;‘ ച്ഛേ മനുഷ്യാ.. നിങ്ങളെന്തോന്നാണ് പിച്ചും പേയും പറയുന്നത്?’&lt;br /&gt; &lt;br /&gt;‘ അല്ല മോളേ... സ്വന്തം ഭാര്യയുടെ ജി.സ്പോട്ട് അറിയാത്ത പാപിയല്ലേ ഞാന്‍? നിനക്കെന്തെങ്കിലും തൃപ്തിനല്‍കാന്‍ എനിക്കായിട്ടുണ്ടോ? നിനക്കെന്നോട് വെറുപ്പുണ്ടോ ലക്ഷ്മീ?‘&lt;br /&gt; &lt;br /&gt;‘ വൃത്തികേട് പറയാതെ മനുഷ്യാ...’&lt;br /&gt; &lt;br /&gt;‘തുറന്നു പറയൂ...നിന്റെ ജി.സ്പോട്ട് എവിടെ?’&lt;br /&gt; &lt;br /&gt;‘ അത് നിങ്ങള്‍ക്കറിയില്ലേ?..”&lt;br /&gt; &lt;br /&gt;‘ സത്യമായും ലക്ഷ്മീ.. അതറിയാത്ത പാപിയാണ് നിന്റെയീ ഹസ്...’&lt;br /&gt; &lt;br /&gt;അയാള്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവളുടെ ചുമലിലേയ്ക്ക് ചാരി. അപ്പോള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകാളോടിച്ച പറഞ്ഞു.&lt;br /&gt; &lt;br /&gt;‘ നിങ്ങള്‍ക്കറിയില്ലെങ്കിലെന്ത് നിങ്ങളുടെ നടുവിരല്‍ത്തുമ്പിനത് അറിയാമല്ലോ ‘ &lt;br /&gt; &lt;br /&gt;അപ്പോള്‍ അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞുവരുന്നത് അയാള്‍ കണ്ടില്ല. നടുവിരലിന്റെ തുമ്പിലേയ്ക്ക് അതിശയിച്ചും ആശ്വാസത്തോടെയും നോക്കുന്ന അയാളെ അവളും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-4157742566795433494?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/4157742566795433494/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=4157742566795433494' title='70 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4157742566795433494'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/4157742566795433494'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/09/blog-post_24.html' title='ജി.സ്പോട്ട് - ഒരു അശ്ലീല കഥ'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>70</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-3444481656750370931</id><published>2009-09-19T18:26:00.003+05:30</published><updated>2009-09-19T18:55:10.746+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രതികരണം'/><title type='text'>തൊഴുത്തിലകപ്പെട്ട തരൂരിയന്‍ പശു.</title><content type='html'>“കാലിത്തൊഴുത്തില്‍ പിറന്നവനേ...കരുണ നിറഞ്ഞവനേ... നിന്‍ നാമം വാഴ്ത്തപ്പെടട്ടെ  ” &lt;br /&gt;-  എന്നുതുടങ്ങുന്ന, കര്‍ത്താവിനെ വാഴ്ത്തുന്ന, പാട്ടുകേട്ടു വളര്‍ന്ന ബാല്യമുള്ളതിനാലാവും ‘കാലിത്തൊഴുത്ത്‘ എന്നുവിശേഷിപ്പിച്ച് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഏറ്റവും പുതിയ ‘തരൂരിയന്‍ വിവാദം‘ എന്നെ അലട്ടാതിരുന്നത്. കാലിത്തൊഴുത്ത് അത്രം മോശം സംഗതിയായി എനിക്കെന്തോ തോന്നുന്നുമില്ല. &lt;br /&gt;&lt;br /&gt;ബി.ജെ.പി അനുഭാവിയും പത്രപ്രവര്‍ത്തകനും ‘കാഞ്ചന്‍ ഗുപ്ത‘ എന്ന പേരോടുകൂടിയവനുമായ ഒരു കന്നുകാലി ‘ട്വിറ്ററില്‍’ ഉയര്‍ത്തിയ ചോദ്യത്തിന്  തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ,വിജയിച്ച് ,മന്ത്രിയായ ശശിതരൂര്‍ എന്ന മറ്റൊരു കന്നുകാലി  നല്‍കിയ മറുപടിയാണ് നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കിയിരിക്കുന്നത്.  ശശി തരൂര്‍ എന്ന സഹമന്ത്രിയെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്സ് , കമ്യൂണിസ്റ്റ്, ബി.ജെ.പി കന്നുകാലികളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റ് കന്നുകാലികളും ചേര്‍ന്ന് വിവാദതാരമാക്കി മാറ്റിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;അപ്പപ്പോള്‍ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്ന സ്വഭാവം എനിക്കില്ലാത്തതിനാല്‍ ഈ വിവാദങ്ങള്‍ എന്നെ ബാധിക്കുന്നതല്ല. കാരണം ഞാനിപ്പോഴും ‘ബഹുജനം കഴുത’ എന്ന പഴയ പഴമൊഴിയില്‍ വിശ്വസിച്ചു ജീവിക്കുന്ന കഴുതയാണ്. അതിനാല്‍ തന്നെ ‘ബഹുജനത്തില്‍’ പെടുന്ന ഞാന്‍ - സ്വയം വിശ്വസിച്ചില്ലെങ്കിലും - കഴുതയാവാനേ തരമുള്ളു. കഴുത നാല്‍ക്കാലി ആണെങ്കിലും ഇന്നേവരെ ആരും കന്നുകാലി ഗണത്തില്‍ അതിനെ പെടുത്തിയിട്ടുമില്ല. നമ്മുടെ സ്വന്തം ബുദ്ധിജീവിയായ  സുകുമാര്‍ അഴിക്കോടുപോലും. അതുകൊണ്ട് തരൂരിന്റെ പ്രയോഗം നിസ്സംശയമായും എന്നെ ബാധിക്കേണ്ട കാര്യമില്ല.&lt;br /&gt;&lt;br /&gt;അടുത്തകാലത്തായി , കടുത്ത മാനസിക പ്രശ്നങ്ങളും നിരാശയുമുണ്ടാവുമ്പോഴാണ് ഞാന്‍ ന്യൂസ് ചാനലുകള്‍ കാണുക. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയവയിലെ രാഷ്ട്രീയക്കാരുടെ പകിടകളി കണ്ട് ചിരിക്കുക എന്നത് എന്റെയൊരു ഹോബിയായി മാറിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;കൈരളി, കൈരളി പ്യൂപ്പിള്‍ എന്നീ ചാനലുകള്‍ കണ്ടാല്‍ ഉള്ളം തുടയില്‍ നുള്ളിയാലും ചിരി അടക്കാനാവില്ല.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഒരാഴ്ചയായി ‘ഓം പ്രകാശ-കൊടിയേരി’ ബാന്ധവമായിരുന്നെങ്കില്‍ അതുകഴിഞ്ഞൊരു ദിവസം അഭയയുടെ കൊലപാതകമായിരുന്നു... സോറി.. ആത്മഹത്യയായിരുന്നു മാധ്യമങ്ങളുടെ ഇഷ്ട വിഷയം. ഇന്നലെ മുതല്‍ ‘കാലി‌ത്തൊഴുത്ത്’ വിവാദമാണ് ചിരിയ്ക്കു വക നല്‍കുന്നത്. എത്ര ദിവസം നീളുമോ എന്തോ?&lt;br /&gt;&lt;br /&gt;ആട്ടെ? എന്താണ് തരൂര്‍ ചെയ്ത തെറ്റ്? കോണ്‍ഗ്രസ്സുകാരനോ തരൂര്‍ ഫാനോ അല്ലാതിരിക്കുന്ന, എന്തിന് കന്നുകാലി ഗണത്തില്‍ പോലും പെടാത്ത,  ഞാനെന്ന കഴുതയ്ക്ക് ആരെങ്കിലും അതൊന്നു പറഞ്ഞു തരൂ. &lt;br /&gt;&lt;br /&gt;ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനാവാസ് തുടങ്ങിയ ഗാന്ധി(?)യന്മാരുടെയും ദീപ്തി മേരി വര്‍ഗ്ഗീസ് എന്നോ മറ്റോ പേരായ ഒരു കോണ്‍ഗ്രസ്സ് ചരക്കിന്റെയും.. (സോറി. ഇടയ്ക്ക് തനിസ്വഭാവം തലനീട്ടും) .. കോണ്‍ഗ്രസ്സ് നേതാവിന്റെയും ഒപ്പം സിന്ധു ജോയി എന്ന- ഞാന്‍ പതിവായി വോട്ടു ‘ഞെക്കുന്ന‘ പാര്‍ട്ടിയെ - പ്രതിനിധീകരിക്കുന്ന ‘കന്യക’യുടെയും ( അവിവാഹിത എന്ന ഉദ്ദേശത്തിലുള്ള പ്രസ്താവന. )  മറ്റും ‘കന്നുകാലികളുടെ മാനം‘ സംരക്ഷിക്കുംവിധമുള്ള നേരമ്പോക്കുകള്‍ കേട്ട് ഞാന്‍ തലതല്ലി ചിരിക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;കാരണമുണ്ട്. ഇതുവരെ ഞാന്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചുവായിച്ച ഏതൊരു കന്നുകാലിയ്ക്കും എന്റെ ‘രാഷ്ട്രീയം‘ പിടികിട്ടിയിട്ടുണ്ട്. എന്നാല്‍ വെറുമൊരു സംസ്ഥാനം മാത്രം ഭരിക്കുന്ന ‘ഞങ്ങള്‍‘ - ലോട്ടറി, ഭൂമിയിടപാട്, പെണ്‍‌വാണിഭം, ലാവ്‌ലിന്‍, ഗുണ്ടാസംരക്ഷണം, കൊലപാതകം - തുടങ്ങിയ മുന്തിയ ഇനങ്ങളില്‍ സാന്നിദ്ധ്യമറിയിക്കുമ്പോള്‍ വെറും കാലിത്തൊഴുത്തില്‍ രാജ്യം ഭരിക്കുന്ന ‘നിങ്ങളുടെ ‘പ്രകടനം ഒതുങ്ങിപ്പോവുമ്പോ‍ള്‍ എന്നേപ്പോലൊരു സഖാവ്  ചിരിക്കാതിരിക്കുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;ഇത്തിരി സീരിയസ്സായി പറഞ്ഞാല്‍  ‘കാറ്റില്‍ ക്ലാസ്സ്’ എന്ന പ്രയോഗത്തേക്കാള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുക ‘ വിശുദ്ധ പശുക്കള്‍’ എന്ന, സോണിയ, രാഹുല്‍ ഗാന്ധിമാരെ പരാമര്‍ശിച്ചെന്ന് നമ്മള്‍ വിചാരിക്കുന്ന (അതങ്ങനെതന്നെയാണ്) ശശി തരൂരിന്റെ പരാമര്‍ശത്തെയാണ്. &lt;br /&gt;&lt;br /&gt;എന്താ അതില്‍ തെറ്റ്? &lt;br /&gt;&lt;br /&gt;ഇക്കണോമിക് ക്ലാസ്സില്‍ സോണിയയും രാഹുലും സഞ്ചരിക്കുക വഴി ചിലവു ചുരുങ്ങുന്നുവെന്ന് ഭാരതത്തിലെ ഏത് കന്നുകാലികളാണ് വിശ്വസിക്കുക? പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ആഹാരം വരുത്തി, ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചുചേര്‍ത്ത്, തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ലാളിത്യം പരസ്യപ്പെടുത്തുംവിധമൊരു കലാപരിപാടിയാണ് അമ്മയുടെയും മകന്റെയും ഈ ‘ഇക്കണോമിക് ക്ലാസ്സ്’ സഞ്ചാരം.. ചുമ്മാ ഒരു ആദര്‍ശപ്രകടനം. കൂടുതല്‍ പ്രശസ്തിയിലേക്കൊരു എളുപ്പവഴി. &lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;രാഹുലിന്റെ കാര്യം വിടുക. ‘സോണിയ രാജീവിന്‘  കോണ്‍ഗ്രസ്സ് പ്രസിഡന്റാവാന്‍ എന്തു യോഗ്യത എന്ന് ചിന്തിച്ചിട്ടുണ്ടോ? ബഹുമാന്യനായ രാജീവ് ഗാന്ധിയുടെ വാമഭാഗമാവുകയും കൂടെ നടക്കുകുയും കൂടെ കിടക്കുകയും ചെയ്തിരുന്നു എന്നതുകൊണ്ടുമാത്രം അവരെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും സ്വാധീന ശക്തിയുള്ള ഒരാളാക്കി മാറ്റുന്നതില്‍ എന്ത് യുക്തിയാണുള്ളത്? നെഹൃ കുടുംബത്തോടുള്ള വിധേയത്വം മാത്രമല്ല കോണ്‍ഗ്രസ്സുകാരെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചതിനു കാരണം. സോണിയയ്ക്ക് പകരം ഏതെങ്കിലുമൊരു പേര് ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനാവുമോ? അതെ. സോണിയ കോണ്‍ഗ്രസ്സിന്റെ ഗതികേടിന്റെ ചിഹ്നമായേ എനിക്ക് കാണാനാവൂ... &lt;br /&gt;&lt;br /&gt;ബി.ജെ.പിയുടെ കാര്യമോ? വാജ്പേയി-യെപ്പോലെ ജനപ്രീയനായ ഒരു മിതവാദിയുടെ അഭാവമല്ലേ ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ശാപം. ചുരുക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനസമ്മതരായ നേതാക്കന്മാരുടെ സാന്നിദ്ധ്യം അവസാനിച്ചിരിക്കുന്നു. പുതു തലമുറ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുകയും ചെയ്യുന്നു. നഷ്ടം ഭാരതദേശത്തിന്റേത് മാത്രമാവുന്നു. ലളിതമായി പറഞ്ഞാല്‍ നമ്മള്‍ കന്നുകാലികളുടെ. &lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;കാലിത്തൊഴുത്തിലേയ്ക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ് ഏറെ രസകരം.‘രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ഗാന്ധിയന്മാര്‍.. ലാളിത്യവും വിനയവും‘ പ്രകടിപ്പിക്കേണ്ടവരാണെന്നാണ് ‘പ്രതിപക്ഷന്റെ പക്ഷം‘. എന്നുവച്ചാല്‍ ജനത്തിനു മുന്നില്‍ ചുമ്മാ മേപ്പടി സംഗതികളങ്ങ് പ്രകടിപ്പിക്കുക!!! ജനം അടങ്ങിക്കൊള്ളും. ഉമ്മച്ചന്‍ ഇതില്‍ കാലനാ. പുത്തന്‍ ഖദറില്‍ കിഴുത്ത വീഴിച്ച് അതില്‍ കൈത്തുന്നലുമിട്ട് ലാളിത്യവും വിനയവും പ്രകടിപ്പിച്ച് അമ്പലക്കാളയുടെ മട്ടില്‍ പാവം നാടെങ്ങും മേയും.ട്രെയിനില്‍ വച്ച് ലാളിത്യം പുറത്തെടുക്കുന്ന പരിപാടി നിര്‍ത്തിയോ എന്തോ?! ട്രെയിനിന്റെ കാര്യം പറഞ്ഞപ്പോളാ ഓര്‍ത്തത്. ‘എ’ ഗ്രൂപ്പ് എന്നുപറഞ്ഞ് ആന്റണിയുടെ കൂടെ കൂടി കുറേക്കാലം നടന്നു. ഉമ്മന്റെ ലാളിത്യവും വിനയവും സഹിക്ക വയ്യാതായപ്പോള്‍ നമ്മുടെ ആന്റണിച്ചായന്‍ അവശേഷിക്കുന്ന ലാളിത്യവുമായി ദില്ലിയ്ക്കു പറന്നു. അവിടെ പ്രകടിപ്പിച്ച വിനയം ‘പ്രതിരോധ’ത്തില്‍ അവസാനിച്ചു.&lt;br /&gt;&lt;br /&gt;ഗാന്ധിയന്മാര്‍ ലാളിത്യവും വിനയവും പ്രകടിപ്പിച്ച് ജീവിക്കണമെന്നുപറയുന്നത്  ചുമ്മാതാ. &lt;br /&gt;&lt;br /&gt;ഇ.പി ജയരാജന്‍ പണ്ടുപറഞ്ഞു ‘കമ്യൂണിസ്റ്റുകള്‍ പഴയപ്പോലെ കട്ടന്‍ ബീഡിയും കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് കഴിയേണ്ടതില്ലെന്ന്.’ &lt;br /&gt;&lt;br /&gt;എങ്കില്‍ ഞാന്‍ പറയുന്നു - കോണ്‍ഗ്രസ്സുകാര്‍ ‘ഗാന്ധിയന്‍ മാര്‍ഗം അനുവര്‍ത്തിച്ച് ലളിത ജീവിതമോ ഖദറോ ധരിക്കേണ്ടതില്ലെന്നും’ . സ്വന്തം കീശയ്ക്ക് പാങ്ങുണ്ടെങ്കില്‍ ഏത് ജനപ്രതിനിധിയും തന്റെ ഇഷ്ടം പോലെ ജീവിച്ചോട്ടെ. എത്ര കാശുമുടക്കി എവിടെയും താമസിച്ചോട്ടെ. &lt;br /&gt;&lt;br /&gt;പക്ഷേ, ഞങ്ങള്‍ കന്നുകാലികള്‍ക്ക്, കഴുതകള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കണം. ഞങ്ങള്‍ക്ക് കുടിവെള്ളം വേണം. ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ നല്‍കാനുതകുന്ന പദ്ധതികള്‍ കൊണ്ടുവരണം. ഞങ്ങളുടെ തൊഴില്ലായ്മ പരിഹരിക്കണം. ഞങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണം. ഞങ്ങള്‍ക്ക് ഭീതി കൂടാതെ ജീവിക്കാനുതകുന്ന സാഹചര്യങ്ങളൊരുക്കണം. അങ്ങനെ അങ്ങനെ ഞങ്ങള്‍ ഇരുകാലികളായ നാല്‍ക്കാലികള്‍ക്ക് വേണ്ടതെല്ലാം ലഭ്യമാക്കണം.&lt;br /&gt;&lt;br /&gt;അല്ലാതെ ഖദറും പൊക്കി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമുദ്ധരിച്ച്, ഹൈന്ദവതയുടെ മൂടും താങ്ങി, ജാതി-മത സ്പര്‍ദ്ധ വിതറി ഗുണ്ടകളുടെ കൂട്ട് പിടിച്ച്  ഞങ്ങള്‍ കന്നുകാലികള്‍ക്കിടയിലേയ്ക്ക് ചാനല്‍ ചര്‍ച്ചയിലൂടെയും പത്രപ്രസ്താവനകളിലൂടെയും മറ്റും വിവരക്കേടുമെഴുന്നെള്ളിച്ച് നിങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും വരാനാണ്‌ ഭാവമെങ്കില്‍ സകല പുംഗന്മാരെയും പാര്‍ലമെന്റിന്റ്  നിയമസഭ തുടങ്ങിയവയുടെ  മുറ്റത്തും മറ്റു പുറമ്പോക്കിലും കുറ്റിയടിച്ചുകെട്ടി  പൂല്ലും വെള്ളവും തന്ന് ഞങ്ങള്‍ പോറ്റും. തിന്നും അയവിറക്കിയും ചാണകമിട്ടും ശിഷ്ടകാലം മേനി നടിച്ച് കുറ്റിയ്ക്കുചുറ്റും നിങ്ങള്‍ക്ക് കറങ്ങാം. &lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;അവസാനമായി പറയട്ടെ. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതല്ലേ ശരി. ഒക്കെയും തരൂരിന്റെ ഒരു തമാശയായി കണ്ടാല്‍ പോരേ? ബഹുജനത്തെ കന്നുകാലി എന്ന് വിശേഷിപ്പിക്കാനാണ് തരൂര്‍ ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്രയ്ക്ക് വിവരദോഷിയാവാന്‍ തരൂര്‍ ഒരു കറതീര്‍ന്ന രാഷ്ട്രീയക്കാരനൊന്നുമല്ലല്ലോ. പാവം. :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-3444481656750370931?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/3444481656750370931/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=3444481656750370931' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/3444481656750370931'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/3444481656750370931'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/09/blog-post_19.html' title='തൊഴുത്തിലകപ്പെട്ട തരൂരിയന്‍ പശു.'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-1365114158254109711</id><published>2009-09-08T15:44:00.004+05:30</published><updated>2009-09-08T15:53:31.336+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍</title><content type='html'>സ്നേഹിതരേ,&lt;br /&gt; &lt;br /&gt;വളരെ സ്വകാര്യമായ സന്തോഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് അല്പത്തരമാണെങ്കിലും‘ബൂലോഗവാസി’യായതുകൊണ്ടുമാത്രം  ലഭിച്ച എന്റെ സന്തോഷം ഇവിടെയല്ലാതെ ഞാന്‍ മറ്റെവിടെ പങ്കുവയ്ക്കാന്‍. &lt;br /&gt;&lt;br /&gt;മൂന്നാമതൊരിക്കല്‍ക്കൂടി ‘പോങ്ങുമ്മൂടന്‍’ എന്ന പേര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തിയില്‍ അച്ചടി മഷിയുണങ്ങി ഞാന്‍ കണ്ടു. സന്തോഷം.&lt;br /&gt;&lt;br /&gt;എന്നെ സഹിച്ച/സഹിക്കുന്ന/സഹിക്കാനിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_HyvfO5MhETc/SqYvP4kfP6I/AAAAAAAAATk/eYCcz86kH9Q/s1600-h/Blogana-1.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 226px; height: 320px;" src="http://3.bp.blogspot.com/_HyvfO5MhETc/SqYvP4kfP6I/AAAAAAAAATk/eYCcz86kH9Q/s320/Blogana-1.JPG" border="0" alt=""id="BLOGGER_PHOTO_ID_5379038754870607778" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_HyvfO5MhETc/SqYvvCyM_0I/AAAAAAAAATs/RG6oJ1nVG3Y/s1600-h/Blogana-2.JPG"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 219px; height: 320px;" src="http://1.bp.blogspot.com/_HyvfO5MhETc/SqYvvCyM_0I/AAAAAAAAATs/RG6oJ1nVG3Y/s320/Blogana-2.JPG" border="0" alt=""id="BLOGGER_PHOTO_ID_5379039290188431170" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സ്നേഹപൂര്‍വ്വം&lt;br /&gt;അല്പന്‍ alias പോങ്ങു&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-1365114158254109711?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/1365114158254109711/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=1365114158254109711' title='49 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1365114158254109711'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/1365114158254109711'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/09/blog-post.html' title='ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HyvfO5MhETc/SqYvP4kfP6I/AAAAAAAAATk/eYCcz86kH9Q/s72-c/Blogana-1.JPG' height='72' width='72'/><thr:total>49</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-8199636505421459458</id><published>2009-08-29T14:05:00.004+05:30</published><updated>2009-08-29T14:23:48.608+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഓണം; ചില അസ്വാഭാവിക ചിന്തകള്‍</title><content type='html'>സ്നേഹിതരേ,&lt;br /&gt;&lt;br /&gt;ഇത് ‘&lt;a href="http://aaltharablogs.blogspot.com/2009/08/blog-post_28.html"&gt;ആല്‍ത്തറ&lt;/a&gt;‘യ്ക്കുവേണ്ടി എഴുതിയ പോസ്റ്റാണ്. ഇവിടെയും അതിന്റെ ഒരു പകര്‍പ്പ് കിടന്നുകൊള്ളട്ടെ. &lt;br /&gt;&lt;br /&gt;ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം.  അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക.&lt;br /&gt;&lt;br /&gt;------------------------------------&lt;br /&gt;&lt;br /&gt;“ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍”&lt;br /&gt;&lt;br /&gt;അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന്റെ സൌരഭ്യമുയരട്ടെ. ചങ്ങാത്തത്തിന്റെ നനുത്ത മഞ്ഞുകണങ്ങള്‍ വീഴ്ത്തി നമുക്കാപൂക്കളത്തിന് അമരത്വം നല്‍കാം.&lt;br /&gt;&lt;br /&gt;* * *&lt;br /&gt;&lt;br /&gt;ഓണം നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നില്ലേ?. എതിര്‍പ്പുള്ളവരുണ്ടാവാം, എങ്കിലും എനിക്കു തോന്നുന്നു ഇപ്പോള്‍ ഓണത്തെ ഏറ്റവും നന്നായി അറിയുന്നതും അനുഭവിക്കുന്നതും പ്രവാസി മലയാളികളാണെന്നാണ്. എന്റെ സ്കൂള്‍ കാലങ്ങളില്‍ ഞാന്‍ ഹിന്ദിക്ലാസ്സില്‍ ‘ ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു. സിലബസ് അനുവദിച്ചാല്‍.&lt;br /&gt;&lt;br /&gt;ഞാനിത് പറയാന്‍ കാരണമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയിലിരുന്ന് ഇതെഴുതുമ്പോള്‍ തിരുവോണത്തിന് ഇനി വെറും മൂന്ന് നാളുകള്‍ മാത്രം. ഇവിടെ ഓണമെത്തിയിട്ടില്ല. പ്രകൃതി പോലും ഓണത്തെ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു മുന്നോടിയായി വരുമായിരുന്നു. ഇന്നതില്ല.&lt;br /&gt;&lt;br /&gt;ആകെ ഓണത്തിന്റെ സാന്നിദ്ധ്യം അറിയുന്നത് അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ മാത്രം. ഞാനടക്കം പരസ്യരംഗത്ത് ജോലി ചെയ്യുന്നവരാണ് ഉപജീവനത്തിനായി ഇപ്പോള്‍ ഓണത്തെ കൃത്രിമമായി സൃഷ്ടിക്കുന്നത്. പ്രകൃതിപോലും കൈയ്യൊഴിഞ്ഞ ഓണം. പരസ്യക്കാര്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ‘ഉപഭോക്താക്കളെ’ വഞ്ചിക്കാനായി പുനര്‍‌സൃഷ്ടിക്കുന്ന ഓണം.&lt;br /&gt;&lt;br /&gt;പരസ്യക്കാരനെന്ന നിലയില്‍ എനിക്കു തോന്നുന്നു ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്. മലയാളക്കരയിലെ ദരിദ്രനാരായണന്മാര്‍ അതനുസരിച്ച് ഉള്ളതു വിറ്റും ഓണമാഘോഷിച്ചു. ആര്‍ക്ക് നഷ്ടം? ഇനി ആരും അങ്ങിനെ ചെയ്യാന്‍ മുതിരരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ഓണം ഉള്ളവന്റേതാണ്. ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു. ഡിസ്കൌണ്ട്, ഓഫര്‍ എന്നീ വാക്കുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഈ കാലത്തുതന്നെ. എല്‍.സി.ഡി ടിവി-യടക്കം കെയര്‍ഫ്രീ ഐറ്റങ്ങള്‍ക്ക് വരെ ഡിസ്കൌണ്ട്. ഓണമെന്നാല്‍ ഷോപ്പിങ്ങ്. പൂക്കളമെന്നാല്‍ വിമന്‍സ് ക്ലബ്ബിന്റെ കീഴില്‍ നടത്തുന്ന മത്സരം. പൂക്കള്‍ തമിഴന്മാര്‍ നമുക്കു നല്‍കും. അതിന് എക്സ്ട്രാ ടാക്സ് ഈടാക്കുന്നോയെന്ന് അറിയില്ല. മഹാ‍ബലി അന്താരാഷ്ട്ര കമ്പനികളുടെ അടക്കമുള്ള ‘ബ്രാന്‍ഡ് അമ്പാസിഡര്‍ ‘ മാത്രം. മലയാളികള്‍ക്ക് ഇനി മഹാബലിയില്‍ അവകാശമില്ല.&lt;br /&gt;&lt;br /&gt;ഒക്കെ പോട്ടെ, എന്തായിരിക്കും ഈ ഓണത്തിന്റെ ഏറ്റവും വലിയ നഷ്ടം എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ?. എന്റെ തോന്നല്‍ മാധവിക്കുട്ടിയുടെ അഭാവമാവും ഈ ഓണം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന്. ഞാന്‍ ജനിച്ച് ഇന്നേവരെ ഈ ലോകത്തില്‍ മാധവിക്കുട്ടിയില്ലാത്ത ഒരോണവും ഉണ്ടായിരുന്നില്ല. അവരുടെ കഥകളോ ഓര്‍മ്മക്കുറിപ്പുകളോ ഇല്ലാത്ത ഒരോണപ്പതിപ്പും ഉണ്ടായിരുന്നുമില്ല. സ്വര്‍ണ്ണവര്‍ണ്ണം വിതറുന്ന വെയിലും കാറ്റും പൂക്കളും ശലഭങ്ങളും തുമ്പികളുമൊന്നും ഇല്ലാതിരിക്കുന്നതിന്റെ കാരണവും ആ മഹതിയുടെ അഭാവംകൊണ്ടാവാ‍മെന്ന് വെറുതെ നമുക്ക് ചിന്തിക്കാം. എത്രയോ പ്രതിഭാധനന്മാരായ ആള്‍ക്കാരാണ് ഈ ഓണം കൂടാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞത്. അവരുടെയൊക്കെ ഓര്‍മ്മകളില്‍ മനോഹരമായ ഓണക്കാലങ്ങളുണ്ടായിരുന്നു. അവരോടുകൂടി നഷ്ടപ്പെടുന്നത് ഓണത്തിന്റെ ഓജസ്സാണ്. അവശേഷിക്കുന്നത് കച്ചവട താല്പര്യങ്ങള്‍ നിറഞ്ഞ, കുത്തകകമ്പനികളുടെ കീശ വീര്‍പ്പിക്കാന്‍ പരസ്യക്കാര്‍ പടിച്ചുവിടുന്ന നിര്‍ജ്ജീവമായ ഓണം മാത്രം. വരും വര്‍ഷങ്ങളില്‍ നമുക്കത് തീര്‍ത്തും ബോധ്യമാവും. അതുതന്നെയാണ് ഓണത്തിന്റെ കഷ്ടവും.&lt;br /&gt;&lt;br /&gt;എനിക്ക് സംശയം. മഹാബലി ഇനി വരിക കേരളത്തിലേയ്ക്കാവില്ലേ?. പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും. കേരളീയര്‍ ‘കാരി സതീഷിന്റെയും ഗുണ്ടുകാട് സാബുവിന്റെയും ഓം പ്രകാശിന്റെയും കേരളത്തിന്റെ സ്വന്തം ‘ഗുണ്ടി’യായ ശോഭാ ജോണിന്റെയുമൊക്കെ‘ വികൃതികള്‍ വായിച്ചു രസിച്ചു കഴിയട്ടെ. മഹാബലിയ്ക്ക് ‘പാതാളം മാവേലി’യെന്ന വിളിപ്പേര്‍ വീഴും മുന്‍പേ അദ്ദേഹം ഈ നാടും വിടട്ടെ.&lt;br /&gt;&lt;br /&gt;എല്ലാവര്‍ക്കും നന്മവരണമേയെന്ന ആഗ്രഹത്തോടെ ആര്‍ക്കും ഓണാശംസകള്‍ നേരാതെ ഞാന്‍ മടങ്ങുന്നു. നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....&lt;br /&gt;&lt;br /&gt;&lt;br /&gt;മനസ്സിലൊരു ഓര്‍മ്മത്തുമ്പി :&lt;br /&gt;&lt;br /&gt;കുഞ്ഞുന്നാളില്‍ കൂട്ടുകാരുമൊത്ത് പൂപറിക്കാന്‍ പോവുന്ന സുന്ദരകാലം എന്റെ ഓര്‍മ്മയിലുണ്ട്. അതൊരു വാശിയേറിയ മത്സരം കൂടിയാണ്. കൂടുതല്‍ പൂ പറിക്കുന്നവര്‍ വിജയി. പെണ്‍കുട്ടികള്‍ക്ക് എത്തിവലിഞ്ഞാല്‍ കിട്ടാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന പൂക്കള്‍, നിക്കറിട്ട ഞങ്ങള്‍ ‘ പുരുഷന്മാര്‍’ പറിച്ചുകൊടുക്കും. ആരാധനയുടെ പുഷ്പങ്ങള്‍ അവരുടെ കണ്ണുകളില്‍ വിരിയുന്നത് കൌതുകത്തോടെ ഞങ്ങള്‍ അനുഭവിക്കും. പൂപറിക്കുന്നതിനിടെ രേവതിക്കുട്ടിയെന്ന സുന്ദരിക്കുട്ടിയുടെ വിരലില്‍ ഒരു മുള്ളുകൊണ്ടു. അവളുടെ നീണ്ടു മെലിഞ്ഞ ചന്ദനനിറമുള്ള വിരലിന്റെ അറ്റത്ത് കടുകുമണിയോളം വലിപ്പത്തില്‍ രക്തത്തിന്റെ ഒരു കുമിള. ഞാനാ‍ കുമിള എന്റെ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചെടുത്തു. അവളുടെ കണ്ണുനീരൊപ്പി. ധാരാളം പൂക്കള്‍ പറിച്ച് അവളുടെ കൂട നിറച്ചു. അന്ന് ഏറ്റവും പൂക്കള്‍ കിട്ടിയത് രേവതിക്കുട്ടിയ്ക്കാണ്. സ്വാഭാവികമായും ഏറ്റവും കുറവ് എനിക്കും. പക്ഷേ, പിരിയുമ്പോള്‍ അവള്‍ എന്റെ കവിളില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു. ഇന്നും അതെന്റെ കവിളില്‍ പൂത്തുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;രേവതീ, നീ ഇത് വായിക്കുന്നുണ്ടാവുമോ‍? നീ നല്‍കിയ ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. &lt;br /&gt;&lt;br /&gt;നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മുടെ ഓണക്കാലത്തേക്കുറിച്ച്.!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8999149512827071171-8199636505421459458?l=pongummoodan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://pongummoodan.blogspot.com/feeds/8199636505421459458/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8999149512827071171&amp;postID=8199636505421459458' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/8199636505421459458'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8999149512827071171/posts/default/8199636505421459458'/><link rel='alternate' type='text/html' href='http://pongummoodan.blogspot.com/2009/08/blog-post_29.html' title='ഓണം; ചില അസ്വാഭാവിക ചിന്തകള്‍'/><author><name>പോങ്ങുമ്മൂടന്‍</name><uri>http://www.blogger.com/profile/14158236907329181170</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_HyvfO5MhETc/TNeJzcFXyAI/AAAAAAAAAWo/p3JSfVfo2Q8/S220/hhh.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-8999149512827071171.post-3142685653757201745</id><published>2009-08-25T13:41:00.003+05:30</published><updated>2009-08-25T13:47:30.429+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>'സദാ ചാരി' സദാചാരി ആവുമ്പോള്‍...</title><content type='html'>സദാചാരം എന്നത് ഏതൊരുമനുഷ്യനും ഉണ്ടാവേണ്ട ഒരു സദ്ഗുണം തന്നെയാണ്. ഓരോ വ്യക്തിയും നല്ല ശീലങ്ങളുടെ, മര്യാദകളുടെ വക്താക്കളായാല്‍ സമൂ‍ഹം തന്നെയാണ് നന്നാവുന്നത്.  മര്യാദരാമന്മാര്‍ മാത്രം നിറയുന്നൊരു ലോകത്താണ്  സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, സാഹോദര്യം, അനുകമ്പ, ദയ, പ്രതിപക്ഷബഹുമാനം എന്നിങ്ങനെയൊക്കെയുള്ള സദ്ഗുണങ്ങളെല്ലാം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാനാവുന്നത്. അങ്ങനെയല്ലേ?  ചുരുക്കിപ്പറഞ്ഞാല്‍ സദാചാരമാണ് ഈ പ്രപഞ്ചത്തെ  ഒരു പറുദീസയാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. (ചുമ്മാ..) &lt;br /&gt; &lt;br /&gt;ആയിക്കോട്ടെ. &lt;br /&gt; &lt;br /&gt;അങ്ങനെയെങ്കില്‍ ഒരാള്‍ എപ്പോഴാണ് സദാചാരിയായി മാറുന്നതെന്നറിയാനും എനിക്ക് കൌ‍തുകമുണ്ട്. ജന്മനാതന്നെ ലഭിക്കുന്ന ഒന്നാണോ സദാചാരം? അതോ വിദ്യാഭ്യാസത്തിലുടേയോ അല്ലെങ്കില്‍ മാതാപിതാക്കുളുടെയും ഗുരുക്കന്മാരുടെയും മറ്റു സ്വാധീനശക്തിയുള്ള വ്യക്തികളുടെയും സ്നേഹോപദേശങ്ങളിലൂടെയോ? അതുമല്ലെങ്കില്‍ അനുഭവങ്ങളിലൂടെയോ വായനയിലൂടെയോ? ആയിരിക്കില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഞാനും സദാചാരി ആവേണ്ടിയിരുന്നല്ലോ!!&lt;br /&gt; &lt;br /&gt;സദാചാരത്തിന്റെ അസ്കിത എനിക്കില്ലെങ്കിലും സദാചാരത്തെ സ്നേഹിക്കാനും സദാചാരവാദികളെ ബഹുമാനിക്കാനും  അവരെ പ്രകീര്‍ത്തിക്കാനും എനിക്കാവും. അതിനു തെളിവാകാകുന്നു  ‘പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും’ സദാചാരത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരവാദിയായ ഒരു ചെറുപ്പക്കാരനെ പ്രകീര്‍ത്തിക്കുന്ന ഈ പോസ്റ്റ്. ‘നഷ്ടബോധം‘  പോലും മനുഷ്യനെ സദാചാരിയാക്കുമെന്ന തിരിച്ചറിവ് എനിക്ക് നല്‍കിയ ഒരു അസുലഭ കാഴ്ചയുടെ  വിവരണമാണിത്.&lt;br /&gt; &lt;br /&gt;ബാംഗ്ഗ്ലൂരിലേയ്ക്കുള്ള യാത്ര ഞാന്‍ അതിവേഗം പ്ലാന്‍ ചെയ്ത ഒന്നായിരുന്നു. മനുജി, തോന്ന്യാസി എന്നിവരുമായി ഒരിക്കല്‍ പോവാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നത് സാധിച്ചില്ല. ഇപ്പോള്‍ നന്ദേട്ടന്‍ ബാംഗ്ലൂര്‍ വിടാനുംകൂടി തീരുമാനിച്ച നിലയ്ക്ക് എന്റെ യാത്ര നീട്ടേണ്ടന്ന് കരുതി. &lt;br /&gt; &lt;br /&gt;പോയി. &lt;br /&gt;അറുബോറന്‍ യാത്ര. &lt;br /&gt; &lt;br /&gt;മടക്കം ട്രെയിനിലാക്കാന്‍ കാരണം നന്ദേട്ടന്റെ നിര്‍ബന്ധമാണ്. ഞായറാഴ്ച ആയതിനാല്‍ തിരക്ക് തീരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞ് വിശ്വസിപ്പിച്ചു.  എനിക്ക് ബസ്സിൽ പോരാനായിരുന്നു താല്പര്യം. എന്നാൽ , ഭാരിച്ച ലഗേജ് ഉള്ളതിനാല്‍ ബസ്സ് അദ്ദേഹത്തെ സംബന്ധിച്ച് അസൌകര്യമാവുമെന്നും ട്രെയിനിലല്ലെങ്കിൽ താൻ യാത്ര തന്നെ നീട്ടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ടിയാൻ.പിന്നെ ഇടയ്ക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ ട്രെയിനാണെത്രെ സൌകര്യം. എന്നിട്ടോ, മൂത്രമൊഴിക്കാൻ പോയിട്ട്  ഒന്ന് ഇളകിയിരിക്കാൻ സാധിച്ചത് പിറ്റേന്ന് നേരം വെളുത്തപ്പോഴാണ്. ഇല്ല. അതൊന്നും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.&lt;br /&gt; &lt;br /&gt;തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ എട്ടേപത്തേന്ന് നടക്കുന്ന എന്റെ തലയിൽ കാർഡ് ബോർഡ് പെട്ടിയും ഇരുകൈകളിലും ഭാരമേറിയ ബാഗും തൂക്കിച്ച് നന്ദേട്ടനെന്നെ ട്രെയിനിലേയ്ക്ക് തെളിച്ചതും ഞാനിപ്പോൾ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.&lt;br /&gt; &lt;br /&gt;ട്രെയിനിൽ വച്ച് സേവിക്കാനുള്ള സോമരസം ആവശ്യത്തിന് കരുതണമെന്നുപറഞ്ഞ എന്നോട് ‘ഒക്കെ ഞാൻ കരുതീട്ട്ണ്ടടാ , നേരംവെളുക്കുന്നവരെ നമുക്ക് കഴിക്കാനുള്ള സാധനമുണ്ട്  ‘&lt;br /&gt;എന്നുപറഞ്ഞ് ‘അരലിറ്ററിന്റെ തംസപ്പിൽ ഒരു ക്വാർട്ടർ‘ ഒഴിച്ച് ഉയർത്തിക്കാട്ടിയതും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.&lt;br /&gt; &lt;br /&gt; &lt;br /&gt; &lt;br /&gt;9.45-ന് പുറപ്പെടുന്ന ഐലന്റ് എക്സ്പ്രസ്സില്‍ 7 മണിക്ക് തന്നെ കയറിക്കൂടി. അപ്പോൾപോലുംബോഗി പാതി നിറഞ്ഞിരിക്കുന്നു.ഭാഗ്യവശാല്‍ വിന്‍ഡോ സൈഡില്‍ മുഖത്തോടുമുഖം നോക്കി ഒറ്റയ്ക്കൊറ്റയ്ക്കിരിക്കാന്‍ പാകത്തിന് 2 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. അതില്‍ ഓരോന്നിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. &lt;br /&gt; &lt;br /&gt;8 മണിയോടെ സീറ്റുകളെല്ലാം നിറഞ്ഞു. കഷ്ടി 6 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എട്ടും ഒന്‍‌പതും പേര്‍. എനിക്കെതിര്‍വശത്തായി എതിര്‍ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു പെണ്‍‌കുട്ടി. പൂര്‍ണ്ണമായും സീറ്റിലേയ്യ്ക്ക് കയറി ഇരിക്കാനാവുന്നില്ല അവള്‍ക്ക്. അത്യാവശ്യം പുഷ്ടിയുള്ള ശരീരത്തിന്റെ വലതുഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സീറ്റിനുവെളിയിലേയ്ക്ക് ഒഴുകിയിറങ്ങുന്നു. തുടുത്ത കവിളുകളിലേയ്ക്ക് വളരുന്ന നേര്‍ത്ത മുടിയിഴകള്‍. പച്ചക്കല്ലുപതിച്ച കമ്മല്‍. മുഖം ചെരിക്കുമ്പോള്‍ ദൃശ്യമാവുന്ന തുടുത്തുചുവന്ന ചുണ്ടുകള്‍. നയനമനോഹരമായ ഈ കാഴ്ച അനന്തപുരിവരെ നൽകണേ എന്ന പ്രാർത്ഥനയോടെ മിഴി ചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. &lt;br /&gt; &lt;br /&gt;അധികം താമസിയാതെ, ലോ വെയിസ്റ്റ് ജീന്‍സിനുവെളിയിലേയ്ക്ക് വളര്‍ന്നുകയറിയ ജട്ടിയുമായി ഒരു പരിഷ്കാരി  ചെറുപ്പക്കാരന്‍ എന്റെ കാഴ്ചയെ ഒരുനിമിഷം മറച്ച് കടന്നു പോയി. ബോഗിയുടെ അങ്ങേയറ്റം വരെ നടന്നിട്ട് സീറ്റ് ലഭിക്കാത്തതിനാല്‍ അയാള്‍ തിരികെ വന്ന് ബാഗ് മുകളിലേയ്ക്ക് വച്ച് പെണ്‍കുട്ടിയുടെ സമീപത്തായി നങ്കൂരമിട്ടു.. അവന്റെ നോട്ടവും അവളിലേയ്ക്ക് തന്നെ. മാന്യതയില്ലാത്ത മ്ലേച്ഛൻ. ഒരുമാതിരി സ്ത്രീകളെ കാണാത്തതുപോലെ!!&lt;br /&gt; &lt;br /&gt;ഇനിയും അരമണിക്കൂര്‍ എടുക്കും വണ്ടി നീങ്ങിത്തുടങ്ങാന്‍. തിരക്കേറും തോറും ഞാന്‍ നന്ദേട്ടനെ രൂക്ഷമായി നോക്കും. - ‘ഹേയ്, ഇതൊന്നുമല്ല പോങ്ങൂ തിരക്ക്. ചിലപ്പോള്‍ ഡോറില്‍ തൂങ്ങി വരെ ആള്‍ക്കാരുണ്ടാവും. ടാ ഞാന്‍ പറഞ്ഞുതന്നവിധം നീ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചുവിട്ടേ.. നിന്റെ ടെന്‍ഷനൊക്കെ ഇപ്പോള്‍ മാറും’ - ഇതാണ് എന്റെ രൂക്ഷമായ നോട്ടത്തിന് നന്ദേട്ടന്‍ നല്‍കുന്ന മറുപടി.&lt;br /&gt; &lt;br /&gt;ടെന്‍ഷന്‍ കുറയ്ക്കാന്‍ ‘ബ്രീത് എക്സര്‍സൈസ്’ നന്നെന്ന് തലേദിവസം നന്ദേട്ടന്‍ പറഞ്ഞു തന്നിരുന്നു . ജീവന്‍ നിലനിര്‍ത്താന്‍ പോലുമുള്ള ശ്വാസം ഈ ബോഗിയില്‍ കഷ്ടിയാണ്. അപ്പോളാണ് അയാളുടെയൊരു വായു വ്യായാമം. &lt;br /&gt; &lt;br /&gt;ഇടയ്ക്ക് കാലൊന്നു നീട്ടിവച്ചപ്പോള്‍ നിലത്തുനിന്ന് തെലുങ്കിലൊരു തെറി.  ഹൊ! ഈ നരച്ച സ്ത്രീ എപ്പോള്‍ കാല്‍കീഴില്‍ കയറി ചുരുണ്ടു!! &lt;br /&gt; &lt;br /&gt;ട്രെയിന്‍ നീങ്ങിത്തുടങ്ങി. ആശ്വാസം, അല്പസ്വല്പം വായു ഉള്ളിലേയ്ക്ക് വരുന്നുണ്ട്. &lt;br /&gt; &lt;br /&gt;എതിര്‍വശത്ത് നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കൈകള്‍ ഉയര്‍ത്തി മുകളിലെ ബെര്‍ത്തില്‍ പിടിച്ച് ഉറക്കം തൂങ്ങുന്നു. അയാളുടെ അരക്കെട്ട് താഴെയിരിക്കുന്ന പെണ്‍‌കൂട്ടിയുടെ ഉരത്തില്‍ ചെന്നുരസി മടങ്ങുന്നത് അയാള്‍ അറിയുന്നേയില്ല. പാവം. നല്ല ഉറക്കമായിരിക്കുന്നു!!! പെണ്‍കുട്ടി മുഖമുയര്‍ത്തി അയാളെ നോക്കുന്നു. അയാള്‍ കണ്ണുകള്‍ ഇറുക്കിഅടച്ചു തന്നെ. അവള്‍ ഇത്തിരികൂടി സീറ്റിലേയ്ക്ക് കയറി ഇരിക്കാന്‍ ശ്രമിക്കുന്നു. ഞാനല്ലാതെ വേറൊരു മാന്യനും അവരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു.&lt;br /&gt; &lt;br /&gt;ട്രെയിന്‍ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി. അവിടെനിന്നും കുറേ ആള്‍ക്കാര്‍ കയറി. ചെറുപ്പക്കാരന്‍ മുന്നോട്ട് നീങ്ങുന്ന ലക്ഷണമില്ല. അയാള്‍ പെണ്‍കുട്ടിയോട് കൂടുതല്‍ ചേര്‍ന്നുനിന്ന് തന്റെ പിന്‍ഭാഗത്തുകൂടി ആള്‍ക്കാരെ മുന്നോട്ട് കടന്നുപോവാന്‍ അനുവദിക്കുന്നു.  എല്ലാവരും കടന്നുപോയപ്പോള്‍ അയാള്‍ അരക്കെട്ട് അവളുടെ ഉരത്തില്‍ നിന്നും വേര്‍പെടുത്തി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇപ്പോള്‍ അയാളുടെ ഒരു കൈ താഴെ അവളിരിക്കുന്ന സീറ്റില്‍ വിശ്രമിക്കുന്നു. പിന്നെ പതിയെ വിരലുകള്‍ നീട്ടി അവളുടെ പിന്‍ഭാഗത്ത് തൊടുന്നു. അതിശയം. പെണ്‍കുട്ടി പ്രതികരിക്കുന്നേയില്ല! പ്രതിഷേധിക്കുകയും!!  ചെറുപ്പക്കാരന് ആത്മവിശ്വാസമേറിയിരിക്കുന്നു. അയാള്‍ വിരലുകളൊന്നൊന്നായി അവളുടെ പുറത്ത് മേയാന്‍ വിട്ടു.  ഒരുവേള, അവനെപ്പിടിച്ച് എന്റെ സീറ്റിലിരുത്തി ആമാന്തം കൂടാതെ അവിടമങ്ങ് കൈയ്യേറിയാലോ എന്നുപോലും ഞാൻ വിചാരിച്ചു. തെറ്റിദ്ധരിക്കരുത്. ആ പെണ്‍കുട്ടിയെ അവനില്‍ നിന്നും രക്ഷിക്കാന്‍ അതല്ലാതെ മറ്റെന്തുവഴിയാണുള്ളത്?&lt;br /&gt; &lt;br /&gt; എനിക്കറിയാം. ഒരു പെണ്‍‌കുട്ടിയെ ഒരുവന്‍ ഈ രീതിയില്‍ ശല്യം ചെയ്യുന്നത് നിങ്ങളായിരുന്നുവെങ്കില്‍ കണ്ടുകൊണ്ടിരിക്കില്ലായിരുന്നുവെന്ന്. എന്നുവച്ചാല്‍ പ്രതികരിക്കുമായിരുന്നെന്ന്. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ചെയ്യുകയുമില്ല. കാരണം. അവന്‍ കൈയ്യേറുന്നത് അവളുടെ ശരീരത്തയാണ്. പ്രതിഷേധിക്കേണ്ടതോ അവളും. അവളതിനുമുതിര്‍ന്നാല്‍ ആ ബോഗിമുഴുവനും അവള്‍ക്ക് സംരക്ഷണം നല്‍കുമായിരുന്നില്ലേ?   അനുവാദം കൂടാതെ ഒരാളും മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരു അസന്മാര്‍ഗിയാണ് ഞാന്‍. ഇവിടെ അവള്‍ അവന് മൌനാനുവാദം നല്‍കിയിരിക്കുന്നു. ആയതിനാല്‍ അവള്‍ പ്രതിഷേധിച്ചാല്‍ മാത്രമേ എനിക്കിടപെടാനാവുകയുള്ളു. അതുകൊണ്ട് അവള്‍ പ്രതിഷേധിക്കുന്ന നിമിഷംവരെ  അവരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം &lt;br /&gt;എന്നിലെ അസന്മാര്‍ഗിയില്‍ നിക്ഷിപ്തമാണ്. &lt;br /&gt; &lt;br /&gt;യാത്ര തുടങ്ങിയിട്ടിപ്പോള്‍ ഏതാണ്ട് ഒന്നരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നിലത്ത് എന്റെ കാലുകള്‍ക്കടിയില്‍ കിടക്കുന്ന വൃദ്ധ തെലുങ്കില്‍ കൂര്‍ക്കം വലിക്കുന്നുണ്ട്. പച്ചക്കമ്മലിട്ട പെണ്‍കുട്ടിയും സദാ അവളെ ചാരി നില്‍ക്കുന്ന ചെറുപ്പക്കാരനും കണ്ണടച്ചും ഞാനെന്ന അസന്മാര്‍ഗി കണ്ണുതുറന്നും ഉറങ്ങാതിരിക്കുന്നു. &lt;br /&gt; &lt;br /&gt; &lt;br /&gt;ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ അവളില്‍ നിന്നും നിരാശയോടെ അടര്‍ന്നുമാറി. ആ സ്റ്റേഷനില്‍ നിന്നും കയറിയതില്‍ ഫ്രഞ്ച് താടി വച്ച ഒരാള്‍ ചെറുപ്പക്കാരനോട് കുറച്ചുകൂടി നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. അയാള്‍ കൂട്ടാക്കുന്നില്ല. ‘ഫ്രഞ്ചന്‍‘ അവിടെ തന്നെ നിലയുറപ്പിക്കുന്നു. പിന്നെ ഒട്ടകത്തിനിടം കിട്ടിയപോലെ അയാള്‍ പഴയ ചെറുപ്പക്കാരനെ / പഴഞ്ചനെ പതിയെ തള്ളിമാറ്റുന്നു. പിന്നെ ഫ്രഞ്ചന്‍ നിലത്ത് അവള്‍ക്ക് ചുവട്ടിലായി ഇരിപ്പുറപ്പിച്ചു. പഴയ ചെറുപ്പക്കാരന്‍ നിന്നുകൊണ്ട് തീപാറുന്ന നോട്ടം ഫ്രഞ്ചനുനേരേ തൊടുക്കുന്നു. പിന്നെ അവളെ നോക്കുന്നു. അപ്പോള്‍ ആ കണ്ണുകളില്‍ നിരാശയും ദൈന്യതയും ഇടകലര്‍ന്ന ഭാവം. അങ്ങനെ നവരസങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ മിന്നിമറയുന്ന മുഖവുമായി പഴയ ചെറുപ്പക്കാരന്‍ അങ്ങനെതന്നെ നിലകൊള്ളുന്നു. &lt;br /&gt; &lt;br /&gt;സത്യത്തില്‍ ഇപ്പോഴാണ് യാത്ര രസകരമായി എനിക്ക് തോന്നിത്തുടങ്ങിയത്. &lt;br /&gt; &lt;br /&gt;താഴെ ഇരിക്കുന്ന ‘ഫ്രഞ്ചന്‍‘ നില്‍ക്കുന്ന ‘പഴഞ്ചന്‍‘ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നു. എത്ര ശ്രദ്ധയോടെയും ശ്രമകരവുമായാണ് ഫ്രഞ്ചന്‍ അത് സാധിച്ചെടുക്കുന്നതെന്ന് എന്നെ അതിശയിപ്പിക്കുന്നു. മടക്കി ഉയര്‍ത്തിവച്ച കാല്‍മുട്ടിലേയ്ക്ക് അയാളുടെ കൈകള്‍ ചുരുട്ടി വയ്ക്കുന്നു. അയാളുടെ കൈകളും അവളുടെ തുടയും തമ്മില്‍  ഇപ്പോള്‍ ഒരു വിരലിന്റെ അകലം മാത്രം. അയാളും തലചെരിച്ച് ഉറങ്ങുന്നപോലെ... പിന്നെ പതിയെ ഒരു വിരല്‍ നീട്ടി അവളുടെ തുടയില്‍ ഒന്നുകുത്തി. &lt;br /&gt; &lt;br /&gt;അരമണിക്കൂര്‍ മാത്രം ആയുസ്സുള്ള ഫ്രഞ്ചന്റെ പ്രകടനം തുടങ്ങിയത് അങ്ങനെയാണ്. അവസാനിച്ച വിധമോഏറെ കൌതുകകരവും.&lt;br /&gt; &lt;br /&gt;“നിനക്കുമില്ലേടാ പട്ടീ..അമ്മയും പെങ്ങന്മാരും?” എന്ന കാതുപൊട്ടുന്ന രീതിയില്‍ ക്ലീഷേയായി തീര്‍ന്ന ഒരു  ചോദ്യമാണ് അയാളെ ഉണര്‍ത്തിയതും തളര്‍ത്തിയതും. ചോദ്യത്തിന്റെ ഉടമ അയാള്‍ തന്നെ. നമ്മുടെ പഴഞ്ചന്‍ ചെറുപ്പക്കാരന്‍. മണിക്കൂറുകളോളം അവളെ ചാരിനിന്ന് നിര്‍വൃതിയടയുകം പിന്നെ താന്‍ ചെയ്ത തെറ്റ് മറ്റൊരുവന്‍ ച
